Skip to main content

Posts

Showing posts from February, 2009

വൈനും പാമ്പും പിന്നെ ഞാനും

"എടാ ഭഗവാനെ രണ്ടു കിലോ ബീട്രൂറ്റ്, രണ്ടു കിലോ പഞ്ചസാര, നാലു ചെറു നാരങ്ങ, കുറച്ചു യീസ്റ്റും പിന്നെ വെള്ളം തിളപ്പിക്കാന്‍ സ്റ്റോ, പാത്രങ്ങള്‍ ഇത്രയും ഒപ്പിക്കാന്‍ എത്ര രൂപ വേണം", പതിവുപോലെ അയ്യപ്പന്‍ പൊസിഷനില്‍ ഇരുന്നു കൊണ്ടു ജെറിന്‍ ചോദിച്ചു, ഒരു കയ്യുകൊണ്ട് നെഞ്ച് തടവി. ഓപ്പോസിറ്റ് സീറ്റില്‍ ഇരുന്ന ഭഗവാന്‍ (വിഷ്ണു) ഒരു കയ്യുകൊണ്ട് തല തടവി ഒന്നു ആലോചിചു എന്നിട്ട് പറഞ്ഞു. "സാധനങ്ങള്‍ വാങ്ങാന്‍ ഒരു നൂറു രൂപ ആവും പിന്നെ പാത്രങ്ങളും സ്റൌവും ഒക്കെ കടം വാങ്ങാം" വിഷ്ണുവിന്റെ മറുപടി കേട്ടു ജെറിന്‍ പിന്നെയും ആലോചന തുടങ്ങി. ശാലു കട്ടിലില്‍ കിടന്നു ചുവരില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ഏതോ ഒരു നടിയുടെ ചിത്രത്തില്‍ നോക്കികൊണ്ടിരുന്നു, ഞാന്‍ തൊട്ടടുത്ത്‌ കിടന്നു തലേന്നത്തെ മനോരമ പത്രത്തില്‍ നാട്ടില്‍ കളിക്കുന്ന സിനിമകള്‍ ഏതെന്ന് നോക്കുകയായിരുന്നു. ജെരിന്റെ ചോദ്യം എന്തിനാണെന്ന് എനിക്ക് മനസിലായില്ല. "ശരി നൂറു രൂപയ്ക്കു എട്ടു കുപ്പി വൈന്‍ കിട്ടിയാല്‍ എപ്പടി" ജെറിന്‍ ഇതു ചോദിച്ചു കൊണ്ടു എന്നെയും വിഷ്ണുവിനെയും ശലുവിനെയും നോക്കി, ഞാന്‍ പതുക്കെ പത്രം താഴ്ത്തി, ശലുവും

മത്തിക്കറി

മൂന്നാമത്തെ semaster തുടങ്ങിയിട്ട് ഒരാഴ്ച ആയതേ ഉള്ളു, ക്ലാസോന്നും നടക്കുന്നില്ല, വെറുതെ രാവിലെ പോകും ഉച്ചയാകുമ്പോള്‍ തിരിച്ചു വരും. ഈ semesteril ശനിയും ഞായറും ലീവ് ആണ്. junirosum എത്തിയിട്ടില്ല (അവന്‍ മാര്‍ വന്നിട്ട് വേണം, അവരുടെ personality ഡെവലപ്പ് ചെയ്തു കൊടുക്കാന്‍). പഠനം എന്നത് പരീക്ഷക്ക്‌ ഒരു മാസം മുന്പ് മാത്രം ഉള്ള ഒരു പ്രക്രിയയാണ്‌. ശനിയഴ്ചാ ഉറക്കം ഉണര്‍ന്നാല്‍ നേരെ അന്‍പു ദേവി ഹോട്ടലില്‍ പോയി ഉച്ചയു‌നു കഴിക്കും (ഉറക്കം മിക്കവാറും പന്ദ്രണ്ട് മണിക്കാണ് ഉണരുക). വാതിലില്‍ കുറച്ചു നേരമായി ഒരു മുട്ട് കേള്‍ക്കാം, വിഷ്ണു വയിരിക്കും എന്ന് കരുതി കുറച്ചു നേരം കിടന്നു, അവന് പണ്ടേ ഉറക്കമില്ല വൃത്തികെട്ടവന്‍, എന്തായാലും ജെറിനും ശാലുവും ഞാന്‍ വിളിച്ചാലെ എഴുന്നേറ്റു വരൂ, സമയം നോക്കി 6.30 ആരാ ഇത്ര രാവിലെ. വാതിലിലെ മുട്ട് സഹിക്കാവുന്നതിലും കൂടുതല്‍ ആയപ്പോള്‍ മുണ്ട് തപ്പി എടുത്തു ഉടുത്തു, വാതില്‍ തുറന്നു. "എന്താടാ .......... മോനേ, നിന്റെ ഉറക്കം കഴിഞ്ഞില്ലേ, എഴുനെല്ല്ക്കെട ........... ഫ. ......... കു ................ ...... ................................ ...........................

പോറ്റിയുടെ കണക്കു പുസ്തകം

"ഡാ നീ എനിക്ക് കുറച്ചു കാശു തരാനുണ്ടല്ലോ?" റൂമിന്റെ വാതില്‍ ചാരി നിന്നു കൊണ്ടു പോറ്റി പറഞ്ഞു, ഒരു കയ്‌ കൊണ്ടു നെഞ്ഞിനു കുറുകെ ഉള്ള പൂണൂല്‍ വലിച്ചും മറ്റേ കയ്യുകൊണ്ട് ശുപ്പാണ്ടി തല തടവിയും കൊണ്ടു നിന്നു. നോട്ടം ചുവരില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ടൈറ്റാനിക് പോസ്റെരിലാണ്, "ഏതു കാശു, ഞാന്‍ നിന്നോട് കടം ഒന്നും വാങ്ങിയില്ലാലോ?" ഞാന്‍ പറഞ്ഞു, ഇവനോട് ഞാന്‍ എപ്പോഴാ കാശു വാങ്ങിച്ചത്, ഓര്‍മ്മ വരുന്നില്ല, ഇനി പന്ടെപ്പോഴെങ്ങനും വാങ്ങിച്ചോ, വലിയ ചിലവൊന്നും ഇല്ലാത്തതു കൊണ്ടു അതികം കടം വങ്ങേടി വന്നിട്ടില്ല, നാട്ടില്‍ നിന്നും എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന കാശു, മിച്ചം വെക്കാറുണ്ട്. "ഇനി ഇവന്‍ പറ്റിക്കാന്‍ ഇറങ്ങിയതാണോ?", ബി ബി എ റാങ്ക് കാരനാ, ചേട്ടന്‍ മാര്‍ രണ്ടും എം ബി എ കഴിഞ്ഞു വലിയ positionil ആണ് , ഇവന് ബി ബി എ ക്ക് റാങ്ക് ഉണ്ടായിട്ടും എം സി എ ക്കാന് വന്നത്, വന്ന കാലം മുതല്‍ കലണ്ടര് ഉണ്ടാക്കാനുള്ള പ്രോഗ്രാം എഴുതുകയ, "കടം വാങ്ങിച്ചതല്ല, ഞാന്‍ നീ ചായകുടിച്ച കാശു കൊടുത്തതാ അത് നീ തന്നിട്ടില്ല" ഇവന്‍ എപ്പോഴാ ഞാന്‍ ചായ കുടിച്ച കാശു കൊടുത്തത്, "എ

ശാലുവിനെയും കാത്ത് .........

എം സി എ ക്ക് ചേര്ന്ന ദിവസം, ക്ലാസ്സില്‍ ആകെ മൂന്ന് പേര്‍ മാത്രം, ഞാനും ശരത്തും പിന്നെ രോസ്മിനും. ആദ്യത്തെ ദിവസം തന്നെ മൂന്ന് പേരും പരിചയ പെട്ടു, ക്ലാസ്സിന്റെ ഇടതു വശത്തെ രോവില്‍ ഒരു ബെന്ചില്‍ രോസ്മിന്‍, വലതു വശത്തെ ബെന്ചില്‍ ഞാനും ശരത്തും. raaging കാലഘട്ട മായതിനാല്‍ അതികം സംസാരം ഒന്നും ഇല്ല. എനിക്ക് സംസാരിക്കാന്‍ ശരത്തും, ശരത്തിന് സംസാരിക്കാന്‍ ഞാനും ഉള്ളത് കൊണ്ടു അതികം ബോറടിക്കാതെ ഞങ്ങള്‍ ഇരുന്നു. പക്ഷെ രോസ്മിന്റെ കാര്യം കഷ്ട്ടംയിരുന്നു, മിണ്ടാനും പറിയാനും ആരും ഇല്ല. താമസിക്കുന്ന ലോഡ്ജില്‍ തിരിച്ചെത്തിയപ്പോള്‍ സീനിയര്‍ മുരളി ഞങ്ങളെ കാത്തു നില്പുണ്ടായിരുന്നു. "എന്താടാ നേരം വയ്കിയത്" ചോദ്യം കേട്ടാല്‍ ഇവനാണു ഞങ്ങള്ക്ക് ചിലവിനു തരുന്നത് എന്ന് തോന്നും, നേരത്തെ വന്നിട്ട് ഇവന്റെ വായിലിരിക്കുന്ന തെറി കേള്‍ക്കാന്‍ അല്ലെ. "ബസ്സ് കിട്ടിയില്ല സാര്‍" ഞാന്‍ ഉള്ളില്ലെ ദേഷ്യം പുറത്തു കാണിക്കാതെ ഭവ്യതയോടെ പറഞ്ഞു. "നിങ്ങള്ക്ക് പുതിയ കൂട്ടുകാരി വരുന്നുടല്ലോട" എന്താ കാര്യം എന്നറിയാത്ത ഞാനും ശരത്തും പരസ്പരം നോക്കി. ഞങ്ങള്ക്ക് എന്ത് കൂട്ടുകാരി, ഇവന്‍ പുതിയ വല്ല പു

ആയിരം കണ്ണുമായി കാത്തിരുന്നു .........

"നിങ്ങളുടെ കൂട്ടത്തില്‍ പാട്ടു പാടാന്‍ കഴിയുന്നവന്‍ ആരാടാ" സച്ചിന്റെ അലര്‍ച്ച കേട്ടു ഞങ്ങള്‍ ഒന്നു ഞെട്ടി, സ്ഥലം ചെന്നിമല ( തമിഴ് നാട്ടിലെ ഒരു ഗ്രാമം), എം സി എ പഠിക്കാന്‍ എത്തിയ ഞങ്ങള്‍ പതിനഞ്ചു മലയാളികള്‍. ഞങ്ങളുടെ താമസം മറ്റൊരു ഗ്രാമത്തില്‍ ആയിരുന്നെന്കിലും ഞങളുടെ ചില സഹപാഠികള്‍ ഇവിടെയാണ് താമസം, പലതരത്തില്‍ പെട്ട ഇരുപതോന്പതു മലയാളികള്‍, കേരളത്തിന്റെ ഒരു ചെറിയപതിപ്പ് കാണാന്‍ ഇവിടെ വന്നാല്‍ മതി. സഭാ കമ്പം മാറല്‍ എന്ന സുന്ദരമായ പേരില്‍ അറിയപെടുന്ന റാഗ്ഗിംഗ് ആണ് കാര്യം. പതിനഞ്ചു പേരും ഞെട്ടലോടെ സച്ചിനെ നോക്കി, സച്ചിന്‍ ഞങളുടെ സൂപ്പര്‍ സീനിയര്‍ ആണ് , പുള്ളി റാഗ്ഗിംഗ് ചെയ്യാന്‍ വരാറില്ല പക്ഷെ പുള്ളിയെകുറിച്ച്‌ ഞങള്‍ക്ക് നന്നായി അറിയാം, ബോംബയില്‍ ജനിച്ചു വളര്‍ന്നവന്‍, ആരെയും കൂസാത്ത ഭാവം, പൊക്കം കുറവാണു എങ്കിലും ഉരുക്ക് പോലത്തെ ശരിരം. ജൂനിയര്‍ കുട്ടികളെയും സബ് ജൂനിയര്‍ കുട്ടികളെയും പേടിപിച്ച ശേഷം, "എന്റെ പേരു സച്ചിന്‍ എന്നാടാ, നീ ഒറ്റ തന്ദക്കു പിറന്നവനങ്കില്‍ പോയി കമ്പ്ലൈന്റ് ചെയ്യെടാ" എന്ന് പറഞ്ഞിരുന്നവന്‍. ഒരു തവണ പോലും അരിയര്‍ വന്നിട്ടില്ലാത്ത സച്ചി

ഒരു valentines ദുരന്തം........

ഉറക്കം ഉണര്‍നിട്ടും പ്രതെയ്കിച്ചു ഒന്നും ചെയ്യാന്‍ ഇല്ലാത്തതു കൊണ്ടു ഞാന്‍ പുതപ്പിനുള്ളില്‍ തന്നെ ചുരുണ്ടു കൂടി. പുറത്തു നല്ല തണുപ്പുണ്ട്, മുകളിലത്തെ അസ്ബടോസ് ഷീറ്റ് തണുപ്പ് താഴേക്ക് കൊണ്ടു വരുന്നു. പുതപ്പിന് പുറത്തായ കാലില്‍ തണുപ്പ് സൂചി പോലെ കുത്തി കയറുന്നു. ബംഗ്ലൂരില്‍ എത്തിയിട്ട് മൂന്ന് മാസം കഴിഞു, പ്രൊജക്റ്റ്‌ ചെയ്യാനാണ് വന്നത്, കമ്പനിയില്‍ എത്തിയപ്പോഴാണ് മനസിലായത് പ്രൊജക്റ്റ്‌ ഒക്കെ അവിടെ നേരത്തെ ചെയ്തു വച്ചിട്ടുണ്ട്, തിരിച്ചു പോവുമ്പോള്‍ കോഡ് അവര്‍ തരും, പ്രൊജക്റ്റ്‌ കമ്പ്ലീറ്റ്‌ ആയതിന്റെ certificate ഒപ്പിട്ടും തരും. രാവിലെ പോവുക രണ്ടു മണികൂര്‍ ഇരിക്കുക തിരിച്ചു വരിക, സുഖം. ഇന്നു ശനിയഴ്ചായ എവിടെയും പോകുവാനില്ല. ഒരു ലോഡ്ജിന്റെ രണ്ടാം നിലയിലുള്ള ഈ മുറിക്കു 1500 രൂപയാണ്‌ വാടക, സഹ മുറിയനും സഹ പാടിയുമായ ശരത് അടുത്ത കട്ടിലില്‍ കിടന്നുറങ്ങുന്നു, അവന്‍ വേറെ കമ്പനിയിലാണ് പ്രൊജക്റ്റ്‌ ചെയുന്നത്, ഇന്നു അവനും ചിലപ്പോള്‍ ലീവ് ആയിരിക്കും. രാവിലെ ആനന്ദ ഭവനിലെ ഭക്ഷണം, ഉച്ചക്ക് മലയാളി ഹോട്ടല്‍ ഭക്ഷണം, രാത്രി ആന്റി മെസ്സിലെ ഭക്ഷണം, ഇതാണ് ഡെയിലി അജണ്ട. 2002 ലെ സാമ്പത്തിക മന്ത്യം ആയതിന

തിരിച്ചടി

"ഡാ ഡാ" പുറകില്‍ നിന്നുള്ള വിളി കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. ഉത്തമേട്ടന്‍ ഓടി വരികയാണോ അതോ നടന്നു വരികയാണോ എന്ന് മനസിലായില്ല. "ഡാ നീ ഒരു ഓട്ടോ വിളിച്ചേ, വേഗം, നിന്റെ കയ്യില്‍ ഓട്ടോക്കാരുടെ വല്ല നമ്പരും ഉണ്ടോ", കിതപ്പടക്കാന്‍ വിഷമിച്ചു കൊണ്ടു ഉത്തമേട്ടന്‍ ചോദിച്ചു, എന്ത് പറ്റി, പുള്ളിയെ കണ്ടിട്ട് കുഴപ്പം ഒന്നും തോനുന്നില്ല. അപ്പോഴാണ് ഒരു നൂറു മീറ്റര്‍ പുറകിലായി നാല് പേര്‍ ചേര്‍ന്ന്‌ ആരെയോ താങ്ങി പിടിച്ചു കൊണ്ടു വരുന്നതു കണ്ടത്, ഞാന്‍ പെട്ടെന്ന് വീട്ടില്‍ കയറി ഫോണ്‍ ചെയ്തു ഓട്ടോ വരാന്‍ പറഞ്ഞു. തിരിച്ചു പുറത്തിറങ്ങിയപ്പോഴേക്കും, എല്ലാവരും എത്തിയിരുന്നു. താങ്ങി പിടിച്ചിരിക്കുന്നവര്‍, കൃഷേട്ടന്‍ ബാലേട്ടന്‍, അച്ചുതെട്ടന്‍, രമേശട്ടന്‍ എന്നിവരാണ്. ഇവരാരെയാന്‍ തങ്ങി പിടിച്ചു കൊണ്ടു വരുന്നതു എന്നറിയാന്‍ ഞാന്‍ അടുത്ത് പോയി നോക്കി. മുഖം മുഴുവന്‍ ചോരയില്‍ മുങ്ങി ഒരാള്‍, മൂകിന്റെ മുകളില്‍ മുതല്‍ മൂര്ധാവ് വരെ ഒരു മുറിവ് അതില്‍ നിന്നും താഴേക്ക്‌ ഒലിച്ചിറങ്ങിയ ചോരയാണ് മുഖത്ത് പരന്നിരിക്കുനത്. "ഇതാരാ" ഞാന്‍ ആകാംഷയോടെ ചോദിച്ചു "ഡാ ഇതു ഗോ

നിഴലാട്ടം

"We blessed with a baby boy, thanks for your prayers - boby and bala" മൊബൈലില്‍ മിന്നി നില്‍കുന്ന മെസ്സേജ് കണ്ടു ഒരല്പ നിമിഷം ഞാന്‍ നിന്നു. ബോബിയെ കണ്ടിട് ഇപ്പോള്‍ രണ്ടു വര്ഷം കഴിഞ്ഞു എന്ന് തോനുന്നു. ബാലാ പ്രെഗ്നന്റ് ആയിരുന്നു എനും അറിഞ്ഞില്ല, "Congrates" തിരിച്ചു മെസ്സേജ് അയച്ചു, വര്‍ഷങ്ങള്‍ എത്ര വേഗം കടന്നു പോവുന്നു, ആറ് വര്ഷം മുന്പ് ഈ നഗരത്തില്‍ വന്നപ്പോള്‍ ആരെയും അറിയില്ലായിരുന്നു, ആകെ കയ്യില്‍ ഉണ്ടായിരുന്നത് ജോയിന്‍ ചെയ്യേണ്ട കമ്പനിയുടെ അഡ്രസ്സും പിന്നെ ബോബിയുടെ ഫോണ്‍ നമ്പറും. കൊച്ചിയില്‍ മുന്‍പുണ്ടായിരുന്ന ഒരു സുഹൃത്ത് തന്നതാണ് ബോബിയുടെ നമ്പര്‍. "നീ ബോബിയെ വിളിച്ചോ അവന്‍ താമസിക്കാന്‍ സ്ഥാലം ശരിയാക്കി തരും." പറഞ്ഞതു പോലെ തന്നെ ബോബി താമസിക്കാന്‍ സ്ഥാലം ശരിയാക്കി തന്നു. താമസം അവന്റെ കൂടെ തന്നെ. മൊത്തം പത്തു പേര്‍ അവിടെ ഉണ്ടായിരുന്നെകിലും ഞങ്ങള്‍ ചിലര്‍ പെട്റെനടുത്തു, ഞാന്‍ ബോബി, വിഷ്ണു, പിന്നെ മനുവും. ഒരു കമ്പ്യൂട്ടര്‍ വില്പന കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബോബി മിക്കവാറും ഫോണില്‍ ആയിരുന്നു. പക്ഷെ വയ്കുന്നേരം ഏഴ് മണി കഴിയുമ്പോള്‍ ഫോണിന്റെ സിം മാറു

ആക്രമണം

"ബാലകൃഷ്ണാ നിനക്കു വേണമെന്കില്‍ പറ, എനിക്ക് പോയിട്ട് വേറെ പണി ഉണ്ട്" എന്താണ് സംഭവം എന്നറിയാന്‍ ഞാന്‍ പത്രം താഴ്ത്തി നോക്കി. മൂനടിയോളം വലുപ്പമുള്ള ഒരു വഴ കുലയാണ് സംഭവം. ബാലേട്ടന്‍ എടുത്തോളാം എന്ന് പറഞ്ഞതു കൊണ്ടാണ് കൃഷ്ണേട്ടന്‍ അതുമായി വന്നിരിക്കുനത്. പക്ഷെ താന്‍ പറഞ്ഞതു കാവിലെ ഉത്ശവത്തിനു വേണ്ടിയാണു എന്ന് ബാലേട്ടന്‍. കാവിലെ ഉത്സവത്തിന് ഇനിയും രണ്ടാഴ്ച്ച ഉണ്ട്. അപ്പോഴേക്ക് ഇതു പഴുത്തു നാശമാവും. "എന്റെ കൃഷ്നെട്ട ഇതു ഞാന്‍ ഇപ്പൊ എന്ത് ചെയ്യും ഞാന്‍ നിങ്ങളോട് രണ്ടാഴ്ച്ച് കഴിഞ്ഞു മതി എന്ന് പറഞ്ഞതല്ലേ". "എടാ ബാലാ അപ്പോഴേക്ക് ഇതു താഴെ വീഴും അതാ ഞാന്‍ വെട്ടി കൊണ്ടു വന്നത്" "കൃഷ്നെട്ട ഇതൊരു മുപ്പതു കിലോ എങ്കിലും കാണും, കിലോവിനു പത്തു വച്ചു തന്നാല്‍ തന്നെ എനിക്ക് നഷ്ട്ടമ, ആരും ഇനി കാവിലെ ഉത്സവം തുടങ്ങാതെ ഒന്നും വാങ്ങാന്‍ പോവുന്നില്ല" "പിന്നെ ഞാന്‍ ഇതെന്ട് ചെയ്യണം എന നീ പറയുന്നത്". ഈ തര്ക്കം ഇപ്പോഴോനും തീരാന്‍ പോവുനില്ല എന്ന് മനസിലായത് കൊണ്ടു ഞാന്‍ പതുക്കെ പത്രത്തിലേക്ക് തിരിച്ചു പോയി. പുതിയ പടം വല്ലതും ഇറങ്ങിയോ ആവോ