Skip to main content

Posts

Showing posts from March, 2009

ട്ടോ ട്ടോ റ്റൊര്പിയും മോഗ്ലിയും.

"ദൈര്യ മുണ്ടെങ്കില്‍ ഇറങ്ങിവാടാ റ്റോര്പീ, ഇന്നു നിന്റെ കുടല്‍മാല ഞാനെടുക്കും", പുറത്തു വരാന്തയില്‍ ഒരു അലര്‍ച്ച കേട്ടാണ് ഞാന്‍ എഴുന്നേറ്റത്‌. ക്ലാസ്സു കഴിഞ്ഞു ഒന്നു വന്നു കിടന്നതാ. സമയം ഒരു എട്ടുമണി ആയി കാണണം, ഇതാരാ ദൈവമേ ഇവിടെ കൊല വിളി നടത്തുന്നെ. വാതില്‍ തുറന്നു ഞാന്‍ പുറത്തിറങ്ങി. ദൈവമേ മൌഗ്ലി ബിനു, കയ്യില്‍ ഒരു കത്തിയും ഉണ്ട്. ഇവന്‍ എന്തിനാ റ്റൊര്പിയെ വിളിക്കുന്നെ, മനോജിനെ ഞങ്ങള്‍ സ്നേഹ പൂര്‍വ്വം വിളിക്കുന്നതാണ് റ്റൊര്‍പ്പി എന്ന്. "എടാ നീ ഇറങ്ങി വരുന്നോ അതോ ഞാന്‍ ഈ വാതില്‍ ചവിട്ടി പോളിക്കണോ" ബിനു അലറി. പിന്നെ പതിനഞ്ചു കിലോ ഭാരം ഉള്ള ഇവനല്ലേ വാതില് ചവിട്ടി പൊളിക്കാന്‍ പോകുന്നെ. ഇവന്‍ മാര്‍ രാവിലെ ക്ലാസ്സില്‍ വച്ചു ഒരു അടി കഴിഞ്ഞതാണല്ലോ പിന്നെ ഇപ്പോള്‍ എന്താ. അതൊരു സ്ഥിരം സംഭവം ആയതിനാല്‍ ഞാന്‍ ശ്രദ്ധിച്ചില്ലായിരുന്നു. "ഇന്നു നിന്റെ ചോര കാണാതെ ഞാന്‍ അടങ്ങില്ലെട" അലര്‍ച്ച തുടര്‍ന്ന്. ബിനു ടി ഷര്‍ട്ടിന്റെ കയ്യ് രണ്ടും മുകളിലേക്ക് ചുരുട്ടി വച്ചിട്ടുണ്ട്, കയ്യ് രണ്ടും അല്പം മടക്കി കിരീടത്തില്‍ കൊച്ചിന്‍ ഹനീഫ നടക്കുനതു പോലെ ഇടക്കിടെ അങ്ങോട്ടും ഇങ്ങോട്ടു

കണ്ണാടിയുടെ കാഴ്ചാ

വര്‍ഷങ്ങളായി കണ്ണാടി ചുവരില്‍ ഇരുന്നു കാഴ്ചകള്‍ കാണുകയായിരുന്നു, വര്ഷവും വെളിച്ചവും അതിന് മുന്നിലൂടെ കടന്നു പോയി, ഒരിക്കലും വറ്റാത്ത തന്റെ ഓര്മ കോശങ്ങളില്‍ കണ്ണാടി അതെല്ലാം ഒപ്പി എടുത്തു. കന്നമ്മ ജനിച്ചു ഇരുപത്തെട്ടു ദിവസം കഴിഞപ്പോഴാണ് അച്ഛന്‍ ദുരൈ കണ്ണാടി വാങ്ങിച്ചു കൊണ്ടുവന്നത്, കന്നമയുടെ അമ്മ വള്ളിക്ക് ഒരിക്കലും കണ്ണാടിയുടെ ആവശ്യം ഉണ്ടായിരുന്നില്ല, അമ്മന്‍ കോവിലിലെ ഉത്സവത്തിന് മാത്രം വീട്ടില്‍ നിന്നും പുറത്തു പോയിരുന്ന അവര്‍ ഉടുതോരുങ്ങാന്‍ ഇഷ്ടപെട്ടിടുന്നില്ല. കന്നമയുടെ വളര്ച്ച കണ്ണാടി അട്ഭുടതോടെ നോക്കി കണ്ടു, പല്ലു വരുന്നതിനു മുന്പുള്ള പുന്ചിരിയും പിന്ന്നെ പാല്‍ പുന്ചിരിയും കണ്ടു, കുട്ടിത്തത്തിന്റെ ഉടുതോരുങ്ങല്‍ കണ്ടു, വയസരിയിച്ചതിന്റെ നാണം കണ്ടു, ആദ്യ പ്രേമത്തിന്റെ ചിരി കണ്ടു, ദുഃഖങ്ങള്‍ കണ്ടു സന്തോഷങള്‍ കണ്ടു. കല്യാണം കഴിഞ്ഞു പോവുമ്പോള്‍ ഉള്ള കരച്ചില്‍ കണ്ടു, ദുരൈ ഒരു ദിവസം ജാഥക്ക് പോയിട്ട് തിരിച്ചെത്തിയത്‌ മരണത്തിന്റെ തോളില്‍ കയറിയായിരുന്നു, തന്റെ നേതാവിനെ ജയിലില്‍ അടച്ചതിനു ദുരൈ തീയില്‍ കുളിച്ചു. തല മൊട്ടയടിച്ച വള്ളിയെ കണ്ണാടി ഒരു പാടു ദിവസം കണ്ടു. കന്നമ്മ ഭര്‍ത്താ