Skip to main content

പോറ്റിയുടെ കണക്കു പുസ്തകം

"ഡാ നീ എനിക്ക് കുറച്ചു കാശു തരാനുണ്ടല്ലോ?"

റൂമിന്റെ വാതില്‍ ചാരി നിന്നു കൊണ്ടു പോറ്റി പറഞ്ഞു, ഒരു കയ്‌ കൊണ്ടു നെഞ്ഞിനു കുറുകെ ഉള്ള പൂണൂല്‍ വലിച്ചും മറ്റേ കയ്യുകൊണ്ട് ശുപ്പാണ്ടി തല തടവിയും കൊണ്ടു നിന്നു. നോട്ടം ചുവരില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ടൈറ്റാനിക് പോസ്റെരിലാണ്,

"ഏതു കാശു, ഞാന്‍ നിന്നോട് കടം ഒന്നും വാങ്ങിയില്ലാലോ?"

ഞാന്‍ പറഞ്ഞു, ഇവനോട് ഞാന്‍ എപ്പോഴാ കാശു വാങ്ങിച്ചത്, ഓര്‍മ്മ വരുന്നില്ല, ഇനി പന്ടെപ്പോഴെങ്ങനും വാങ്ങിച്ചോ, വലിയ ചിലവൊന്നും ഇല്ലാത്തതു കൊണ്ടു അതികം കടം വങ്ങേടി വന്നിട്ടില്ല, നാട്ടില്‍ നിന്നും എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന കാശു, മിച്ചം വെക്കാറുണ്ട്. "ഇനി ഇവന്‍ പറ്റിക്കാന്‍ ഇറങ്ങിയതാണോ?", ബി ബി എ റാങ്ക് കാരനാ, ചേട്ടന്‍ മാര്‍ രണ്ടും എം ബി എ കഴിഞ്ഞു വലിയ positionil ആണ് , ഇവന് ബി ബി എ ക്ക് റാങ്ക് ഉണ്ടായിട്ടും എം സി എ ക്കാന് വന്നത്, വന്ന കാലം മുതല്‍ കലണ്ടര് ഉണ്ടാക്കാനുള്ള പ്രോഗ്രാം എഴുതുകയ,

"കടം വാങ്ങിച്ചതല്ല, ഞാന്‍ നീ ചായകുടിച്ച കാശു കൊടുത്തതാ അത് നീ തന്നിട്ടില്ല"

ഇവന്‍ എപ്പോഴാ ഞാന്‍ ചായ കുടിച്ച കാശു കൊടുത്തത്,

"എപ്പോള്‍"

"കഴിഞ്ഞ മാസം 20 നു വയ്കീട്ടു കോളേജില്‍ നിന്നും തിരിച്ചു വരുമ്പോള്‍ നമ്മള്‍ ചായകുടിക്കാന്‍ കയറിയില്ലേ, അന്ന് നീ ഒരു ചായയും മൂന്ന് കടിയും കഴിച്ചു"

ഞാന്‍ ഇരുന്നിടത്ത് നിന്നും പതുക്കെ എഴുന്നേറ്റു, കുറച്ചു ആലോചിച്ചിട്ട് പറഞ്ഞു,

"കഴിച്ചു, അതിന്റെ കാശും അപ്പോള്‍ തന്നെ ഞാന്‍ തന്നല്ലോ"

"തന്നു, നീ പത്തു രൂപ തന്നു, പക്ഷെ നിന്റെ ബില്‍ പന്ത്രണ്ടു രൂപയാ, രണ്ടു രൂപ ഞാനാ കൊടുത്തെ, നീ ഇതു വരെ അത് തന്നില്ല"

ഒരു നിമിഷം ഞാന്‍ പതുക്കെ വായ തുറന്നു പോയി, ഒരു കറണ്ട് എന്റെ നട്ടെല്ലില്‍ തുടങ്ങി തലച്ചോറില്‍ അവസാനിച്ചത് പോലെ തോന്നി, എന്റെ മൂകിന്റെ തുമ്പ് ഒന്നു ഇളകി, പിന്നെ എന്റെ ശബ്ദത്തിന്റെ പരമാവധി ഉച്ചത്തില്‍ ഞാന്‍ പറഞ്ഞു,

"ആ രണ്ടു രൂപ തരാന്‍ എനിക്ക് മനസില്ലെട, നിന്നെ കൊണ്ടു പറ്റുമെങ്കില്‍ വാങ്ങിച്ചോ, അല്ലെങ്ങില്‍ നീ പോയി കേസ് കൊണ്ടുതോ"

ഒന്നും മിണ്ടാതെ പോറ്റി ഇറങ്ങി പോയി, കുറച്ചു നേരം റൂമില്‍ ഇരുന്നിട്ട് ഞാന്‍ പതുക്കെ ശരത്തിനെ കാണാന്‍ പോയി, പതിവു പോലെ ശരത് കസേരയില്‍ അയ്യപ്പന്‍ പോസില്‍ ഇരിപ്പുണ്ട് ഒരു കയ്യി കൊണ്ടു നെഞ്ഞതെ രോമം തടവുന്നു, "എന്ത് പറ്റി" എന്നെ കണ്ടപ്പോള്‍ ചോദിച്ചു.

"ഡാ ആ പോറ്റി എന്നോട് ചായ കുടിച്ച രണ്ടു രൂപ ചോദിച്ചു"

"ഓ രണ്ടു രൂപയല്ലേ അപ്പോള്‍ കുഴപ്പമില്ല ഇവിടെ വന്നു ഇപ്പോള്‍ 90 പൈസ വാങ്ങിച്ചിട്ട് പോയി" ശരത് ചെറിയ ഒരു ചിരിയോടെ പറഞ്ഞു, "അവനിട്ടൊരു പണി എങ്ങനെ കൊടുക്കാം എന്നാലോചിച്ചു കൊണ്ടിരിക്കുവാ ഞാന്‍, ഒരു പണി ചെയ്യാം, നീ ആ രണ്ടു രൂപ കൊടുക്കണ്ട, പകരം അവനോട് തെളിവ് ചോദിക്കാം, അവന്റെ കയ്യില്‍ ഒരു തെളിവും ഉണ്ടാവില്ല്ല, ചായ കുടിച്ചു എന്ന് പറഞ്ഞാല്‍ അന്ന് നീ എന്റെ കൂടെയാ കോളേജില്‍ നിന്നും വന്നത് എന്നും നമ്മള്‍ ഒരുമിച്ചാണ് ചായ കുടിച്ചത് എന്നും പറയാം"

കൊള്ളാം നല്ല ഐഡിയ, ഒരു സാക്ഷിയുമായി ചെന്നാല്‍ പിന്നെ പോറ്റിയെ കുടുക്കാം, ഞങ്ങള്‍ പതുക്കെ പോറ്റിയുടെ റൂമില്‍ എത്തി, ചുവരില്ലേ കണ്ണാടിയില്‍ നോക്കി ഒരിക്കലും താഴാത്ത തലയിലെ മുടി ഒതുക്കി വെക്കാനുള്ള ശ്രമമായിരുന്നു പോറ്റി, ഞങളെ കണ്ടപ്പോള്‍ പോറ്റി പതുക്കെ തിരിഞ്ഞു നോക്കി, ഞാന്‍ തല്ലാനുള്ള വരവാണോ എന്ന് അവന് സംശയം ഉള്ളത് പോലെ തോന്നി.

"നിനക്കു ഞാന്‍ കാശു തരാന്‍ ഉള്ളതിന് വല്ല തെളിവും ഉണ്ടോ?" ഞാന്‍ ചോദിച്ചു,

ഒന്നും മിണ്ടാതെ പോറ്റി മേശക്കരികില്‍ ചെന്നു ഒരു ചെറിയ പുസ്തകം എടുത്തു, അതിലെ പേജുകള്‍ മറിച്ചു, ഞാനും ശരത്തും ആകാംഷയോടെ പുസ്തകത്തില്‍ നോക്കി, ഒരു പേജ് എടുത്തു പോറ്റി പറഞ്ഞു,

"ഇതാ കഴിഞ്ഞ മാസം 20 നീ വാങ്ങിച്ച കണക്കു ഇതില്‍ എഴുതിയിട്ടുണ്ട്, വേണമെങ്ങില്‍ വായിച്ചു നോക്കിക്കോ"

എന്റെ പേരിനു നേരെ രണ്ടു രൂപ എന്ന് എഴുതി വച്ചിട്ടുണ്ട്, പേജിനു മുകളിലായി ഒരു നീല കടലാസും ഒട്ടിച്ചു വച്ചിട്ടുണ്ട്, "ആ നീല കടലാസ്സ്‌ എന്താ"

"ഓ അത് നമ്മള്‍ അന്ന് വന്ന ബസ്സ് ടിക്കറ്റ് ആണ്, ഒരു തെളിവിനു വേണ്ടി സൂക്ഷിച്ചത,"

ഞാന്‍ ഒന്നും മിണ്ടാത്ത പോകറ്റില്‍ നിന്നും രണ്ടു രൂപ എടുത്തു കൊടുത്തു, തിരിഞ്ഞു നോക്കിയപ്പോള്‍ ശരത് അവന്റെ റൂമില്‍ കയറുന്നത് കണ്ടു, ഒന്നും മിണ്ടാതെ റൂമില്‍ തിരിച്ചെത്തി ഞാന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് ബുക്ക് എടുത്തു മടിയില്‍ വച്ചു.

പിന്നീട് പോറ്റിയുടെ കണക്കു ബുക്കില്‍ എന്റെ പേര് വീഴാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു.

Comments

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ