Skip to main content

പോറ്റിയുടെ കണക്കു പുസ്തകം

"ഡാ നീ എനിക്ക് കുറച്ചു കാശു തരാനുണ്ടല്ലോ?"

റൂമിന്റെ വാതില്‍ ചാരി നിന്നു കൊണ്ടു പോറ്റി പറഞ്ഞു, ഒരു കയ്‌ കൊണ്ടു നെഞ്ഞിനു കുറുകെ ഉള്ള പൂണൂല്‍ വലിച്ചും മറ്റേ കയ്യുകൊണ്ട് ശുപ്പാണ്ടി തല തടവിയും കൊണ്ടു നിന്നു. നോട്ടം ചുവരില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ടൈറ്റാനിക് പോസ്റെരിലാണ്,

"ഏതു കാശു, ഞാന്‍ നിന്നോട് കടം ഒന്നും വാങ്ങിയില്ലാലോ?"

ഞാന്‍ പറഞ്ഞു, ഇവനോട് ഞാന്‍ എപ്പോഴാ കാശു വാങ്ങിച്ചത്, ഓര്‍മ്മ വരുന്നില്ല, ഇനി പന്ടെപ്പോഴെങ്ങനും വാങ്ങിച്ചോ, വലിയ ചിലവൊന്നും ഇല്ലാത്തതു കൊണ്ടു അതികം കടം വങ്ങേടി വന്നിട്ടില്ല, നാട്ടില്‍ നിന്നും എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന കാശു, മിച്ചം വെക്കാറുണ്ട്. "ഇനി ഇവന്‍ പറ്റിക്കാന്‍ ഇറങ്ങിയതാണോ?", ബി ബി എ റാങ്ക് കാരനാ, ചേട്ടന്‍ മാര്‍ രണ്ടും എം ബി എ കഴിഞ്ഞു വലിയ positionil ആണ് , ഇവന് ബി ബി എ ക്ക് റാങ്ക് ഉണ്ടായിട്ടും എം സി എ ക്കാന് വന്നത്, വന്ന കാലം മുതല്‍ കലണ്ടര് ഉണ്ടാക്കാനുള്ള പ്രോഗ്രാം എഴുതുകയ,

"കടം വാങ്ങിച്ചതല്ല, ഞാന്‍ നീ ചായകുടിച്ച കാശു കൊടുത്തതാ അത് നീ തന്നിട്ടില്ല"

ഇവന്‍ എപ്പോഴാ ഞാന്‍ ചായ കുടിച്ച കാശു കൊടുത്തത്,

"എപ്പോള്‍"

"കഴിഞ്ഞ മാസം 20 നു വയ്കീട്ടു കോളേജില്‍ നിന്നും തിരിച്ചു വരുമ്പോള്‍ നമ്മള്‍ ചായകുടിക്കാന്‍ കയറിയില്ലേ, അന്ന് നീ ഒരു ചായയും മൂന്ന് കടിയും കഴിച്ചു"

ഞാന്‍ ഇരുന്നിടത്ത് നിന്നും പതുക്കെ എഴുന്നേറ്റു, കുറച്ചു ആലോചിച്ചിട്ട് പറഞ്ഞു,

"കഴിച്ചു, അതിന്റെ കാശും അപ്പോള്‍ തന്നെ ഞാന്‍ തന്നല്ലോ"

"തന്നു, നീ പത്തു രൂപ തന്നു, പക്ഷെ നിന്റെ ബില്‍ പന്ത്രണ്ടു രൂപയാ, രണ്ടു രൂപ ഞാനാ കൊടുത്തെ, നീ ഇതു വരെ അത് തന്നില്ല"

ഒരു നിമിഷം ഞാന്‍ പതുക്കെ വായ തുറന്നു പോയി, ഒരു കറണ്ട് എന്റെ നട്ടെല്ലില്‍ തുടങ്ങി തലച്ചോറില്‍ അവസാനിച്ചത് പോലെ തോന്നി, എന്റെ മൂകിന്റെ തുമ്പ് ഒന്നു ഇളകി, പിന്നെ എന്റെ ശബ്ദത്തിന്റെ പരമാവധി ഉച്ചത്തില്‍ ഞാന്‍ പറഞ്ഞു,

"ആ രണ്ടു രൂപ തരാന്‍ എനിക്ക് മനസില്ലെട, നിന്നെ കൊണ്ടു പറ്റുമെങ്കില്‍ വാങ്ങിച്ചോ, അല്ലെങ്ങില്‍ നീ പോയി കേസ് കൊണ്ടുതോ"

ഒന്നും മിണ്ടാതെ പോറ്റി ഇറങ്ങി പോയി, കുറച്ചു നേരം റൂമില്‍ ഇരുന്നിട്ട് ഞാന്‍ പതുക്കെ ശരത്തിനെ കാണാന്‍ പോയി, പതിവു പോലെ ശരത് കസേരയില്‍ അയ്യപ്പന്‍ പോസില്‍ ഇരിപ്പുണ്ട് ഒരു കയ്യി കൊണ്ടു നെഞ്ഞതെ രോമം തടവുന്നു, "എന്ത് പറ്റി" എന്നെ കണ്ടപ്പോള്‍ ചോദിച്ചു.

"ഡാ ആ പോറ്റി എന്നോട് ചായ കുടിച്ച രണ്ടു രൂപ ചോദിച്ചു"

"ഓ രണ്ടു രൂപയല്ലേ അപ്പോള്‍ കുഴപ്പമില്ല ഇവിടെ വന്നു ഇപ്പോള്‍ 90 പൈസ വാങ്ങിച്ചിട്ട് പോയി" ശരത് ചെറിയ ഒരു ചിരിയോടെ പറഞ്ഞു, "അവനിട്ടൊരു പണി എങ്ങനെ കൊടുക്കാം എന്നാലോചിച്ചു കൊണ്ടിരിക്കുവാ ഞാന്‍, ഒരു പണി ചെയ്യാം, നീ ആ രണ്ടു രൂപ കൊടുക്കണ്ട, പകരം അവനോട് തെളിവ് ചോദിക്കാം, അവന്റെ കയ്യില്‍ ഒരു തെളിവും ഉണ്ടാവില്ല്ല, ചായ കുടിച്ചു എന്ന് പറഞ്ഞാല്‍ അന്ന് നീ എന്റെ കൂടെയാ കോളേജില്‍ നിന്നും വന്നത് എന്നും നമ്മള്‍ ഒരുമിച്ചാണ് ചായ കുടിച്ചത് എന്നും പറയാം"

കൊള്ളാം നല്ല ഐഡിയ, ഒരു സാക്ഷിയുമായി ചെന്നാല്‍ പിന്നെ പോറ്റിയെ കുടുക്കാം, ഞങ്ങള്‍ പതുക്കെ പോറ്റിയുടെ റൂമില്‍ എത്തി, ചുവരില്ലേ കണ്ണാടിയില്‍ നോക്കി ഒരിക്കലും താഴാത്ത തലയിലെ മുടി ഒതുക്കി വെക്കാനുള്ള ശ്രമമായിരുന്നു പോറ്റി, ഞങളെ കണ്ടപ്പോള്‍ പോറ്റി പതുക്കെ തിരിഞ്ഞു നോക്കി, ഞാന്‍ തല്ലാനുള്ള വരവാണോ എന്ന് അവന് സംശയം ഉള്ളത് പോലെ തോന്നി.

"നിനക്കു ഞാന്‍ കാശു തരാന്‍ ഉള്ളതിന് വല്ല തെളിവും ഉണ്ടോ?" ഞാന്‍ ചോദിച്ചു,

ഒന്നും മിണ്ടാതെ പോറ്റി മേശക്കരികില്‍ ചെന്നു ഒരു ചെറിയ പുസ്തകം എടുത്തു, അതിലെ പേജുകള്‍ മറിച്ചു, ഞാനും ശരത്തും ആകാംഷയോടെ പുസ്തകത്തില്‍ നോക്കി, ഒരു പേജ് എടുത്തു പോറ്റി പറഞ്ഞു,

"ഇതാ കഴിഞ്ഞ മാസം 20 നീ വാങ്ങിച്ച കണക്കു ഇതില്‍ എഴുതിയിട്ടുണ്ട്, വേണമെങ്ങില്‍ വായിച്ചു നോക്കിക്കോ"

എന്റെ പേരിനു നേരെ രണ്ടു രൂപ എന്ന് എഴുതി വച്ചിട്ടുണ്ട്, പേജിനു മുകളിലായി ഒരു നീല കടലാസും ഒട്ടിച്ചു വച്ചിട്ടുണ്ട്, "ആ നീല കടലാസ്സ്‌ എന്താ"

"ഓ അത് നമ്മള്‍ അന്ന് വന്ന ബസ്സ് ടിക്കറ്റ് ആണ്, ഒരു തെളിവിനു വേണ്ടി സൂക്ഷിച്ചത,"

ഞാന്‍ ഒന്നും മിണ്ടാത്ത പോകറ്റില്‍ നിന്നും രണ്ടു രൂപ എടുത്തു കൊടുത്തു, തിരിഞ്ഞു നോക്കിയപ്പോള്‍ ശരത് അവന്റെ റൂമില്‍ കയറുന്നത് കണ്ടു, ഒന്നും മിണ്ടാതെ റൂമില്‍ തിരിച്ചെത്തി ഞാന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് ബുക്ക് എടുത്തു മടിയില്‍ വച്ചു.

പിന്നീട് പോറ്റിയുടെ കണക്കു ബുക്കില്‍ എന്റെ പേര് വീഴാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു.

Comments

Popular posts from this blog

ഋതു - ഭേദങ്ങള്‍ ഇല്ലാതെ

Seasons change do we?. എന്ന തല വാചകത്തോടെ ഇറങ്ങിയ ഋതു ഇന്നലെ പോയി കണ്ടു. ഞാന്‍ ശ്യാമ പ്രസാദിന്റെ ഒരു ആരാധകന്‍ ഒന്നും അല്ല, പുള്ളിയുടെ ഒരേ ഒരു സിനിമ മാത്രമെ ഞാന്‍ ഇതിന് മുന്പ് കണ്ടിട്ടുള്ളു. "ഒരേ കടല്‍", അത് എനിക്ക് ഇഷട്ടപെട്ടിരുന്നു, പിന്നെ "അകലെ" എന്ന സിനിമയിലെ ഗാനങ്ങളും. ഐ ടി യില്‍ ജോലി ചെയ്യുന്ന മൂന്ന് കൂടുകാരുടെയും അവരുടെ സുഹ്രത്ത്‌ ബന്ധത്തിന്റെയും കഥ പറയുന്ന സിനിമയാണിത്. ഒരു പക്ഷെ ഇതു തന്നെയായിരിക്കണം എന്നെ ഇതിലേക്ക് കൊണ്ടുപോയത്. നല്ല കെട്ടുറപ്പുള്ള തിരക്കഥ, നല്ല ഗാനങ്ങള്‍, നല്ല ക്യാമറ. അഭിനേതാക്കള്‍ മിക്കവാറും എല്ലാം പുതുമുഖങ്ങള്‍, അത് കാരണം ചില രംഗങ്ങളില്‍ ചിലര്‍ അല്പം ഓവര്‍ ആവുന്നതായി തോന്നി. പതിനേഴു വര്‍ഷത്തെ സുഹൃത്തുക്കള്‍ ആയ, വര്‍ഷയും, ശരത്തും, സണ്ണിയും മൂന്ന് വര്‍ഷത്തിനു ശേഷം, വീണ്ടും ഒരേ കമ്പനിയില്‍ ഒത്തു ചേരുന്നു. അമേരിക്കയില്‍ ആയിരുന്ന ശരത്തിന്റെ ആഗ്രഹപ്രകാരം ആണ് അവര്‍ ഇവിടെ എത്തുന്നത്‌. തന്റെയും കൂട്ടുകാരുടെയും ഭാല്യ കാല ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന ഒരു ഉദേശം കൂടി ശരതിനുടായിരുന്നു, പക്ഷെ കാര്യങ്ങള്‍ ഒന്നും പ്രദീക്ഷിച്ചപോലെ നടക്കുന്നില...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...

ഗുഡ്സ് വാഗണിന്റെ എൻജിൻ