Skip to main content

ആക്രമണം

"ബാലകൃഷ്ണാ നിനക്കു വേണമെന്കില്‍ പറ, എനിക്ക് പോയിട്ട് വേറെ പണി ഉണ്ട്"

എന്താണ് സംഭവം എന്നറിയാന്‍ ഞാന്‍ പത്രം താഴ്ത്തി നോക്കി. മൂനടിയോളം വലുപ്പമുള്ള ഒരു വഴ കുലയാണ് സംഭവം. ബാലേട്ടന്‍ എടുത്തോളാം എന്ന് പറഞ്ഞതു കൊണ്ടാണ് കൃഷ്ണേട്ടന്‍ അതുമായി വന്നിരിക്കുനത്. പക്ഷെ താന്‍ പറഞ്ഞതു കാവിലെ ഉത്ശവത്തിനു വേണ്ടിയാണു എന്ന് ബാലേട്ടന്‍. കാവിലെ ഉത്സവത്തിന് ഇനിയും രണ്ടാഴ്ച്ച ഉണ്ട്. അപ്പോഴേക്ക് ഇതു പഴുത്തു നാശമാവും.

"എന്റെ കൃഷ്നെട്ട ഇതു ഞാന്‍ ഇപ്പൊ എന്ത് ചെയ്യും ഞാന്‍ നിങ്ങളോട് രണ്ടാഴ്ച്ച് കഴിഞ്ഞു മതി എന്ന് പറഞ്ഞതല്ലേ".

"എടാ ബാലാ അപ്പോഴേക്ക് ഇതു താഴെ വീഴും അതാ ഞാന്‍ വെട്ടി കൊണ്ടു വന്നത്"

"കൃഷ്നെട്ട ഇതൊരു മുപ്പതു കിലോ എങ്കിലും കാണും, കിലോവിനു പത്തു വച്ചു തന്നാല്‍ തന്നെ എനിക്ക് നഷ്ട്ടമ, ആരും ഇനി കാവിലെ ഉത്സവം തുടങ്ങാതെ ഒന്നും വാങ്ങാന്‍ പോവുന്നില്ല"

"പിന്നെ ഞാന്‍ ഇതെന്ട് ചെയ്യണം എന നീ പറയുന്നത്".

ഈ തര്ക്കം ഇപ്പോഴോനും തീരാന്‍ പോവുനില്ല എന്ന് മനസിലായത് കൊണ്ടു ഞാന്‍ പതുക്കെ പത്രത്തിലേക്ക് തിരിച്ചു പോയി. പുതിയ പടം വല്ലതും ഇറങ്ങിയോ ആവോ. അത്തറിന്റെ മണം മൂകില്‍ അടിച്ച് കയറിയപ്പോഴാണ് ഞാന്‍ വീണ്ടും പത്രം താഴ്ത്തിയത്, ഓ ജമീലയാണ്, കടയില്‍ എതുനതിന്റെ പത്തു മിനിട്ട് മുന്പ് മണം എത്തും. ജമീലയുടെ കെട്ടിയവനും രണ്ടു ആണ്‍ മക്കളും ഗള്‍ഫില്‍ ആണ്, അവര്‍ അവിടെ നിനും പണം അയക്കും ജമീല്‍ നാട്ടില്‍ കിട്ടാവുന്ന സ്ഥലം മുഴുവന്‍ വാങ്ങിച്ചു കൂടും. സെന്റിന് ഇരുപതിനായിരം രൂപ ഉണ്ടായിരുന്ന ഞങ്ങളുടെ നാട്ടില്‍ ഇപ്പോള്‍ സെന്റിന് അരുപതിനയിരമയത്തില്‍ ജമീലക്കാന് മുക്കിയ പങ്കു.

"എന്താ കൃഷ്ണാ കുല കൊടുക്കാനാണോ?"

ചോദ്യം കേടു കൃഷ്ണേട്ടനും ബാലേട്ടനും നോക്കി

"കാവിലെ ഉത്സവമൊക്കെ വരുകയല്ലെ കൊടുത്തേക്കാം എന്ന് കരുതി, നല്ല മൂപെതിയതാ ഒന്നു പോക കാണിച്ചാല്‍ രണ്ടു ദിവസം കൊണ്ടു പഴുക്കും"

"എത്ര കിലോ കാണും"

"ഒരു മുപ്പതു കാണും അതില്‍ കൂടില്ല"

ഒരു നിമിഷം ആലോചിച്ചിട്ട് ജമീല പറഞ്ഞു,

"കിലോക്ക് പതിനഞ്ചു വച്ചനെന്കില്‍ ഞാന്‍ എടുക്കാം, നാസര് ദുബൈക്ക് പോവുമ്പോള്‍ കൊടുത്തു വിടാന".

അഞ്ചു മിനിട്ട് കൊണ്ടു തന്റെ വില്പന ചരക്കിന്റെ വില അമ്പതു ശതമാനം കൂടിയത് കണ്ടു കൃഷ്ണേട്ടന്‍ അന്തം വിട്ടു. ഒന്നും മിണ്ടാത്ത പുള്ളി കുലയും തലയില്‍ വച്ചു ജമീലയുടെ പുറകെ നടന്നു. ബാലേട്ടന് എന്താണ് നടന്നത് എന്ന് മനസിലാക്കാന്‍ അഞ്ചു നിമിഷം എടുത്തു. കയ്യില്‍ നിന്നും നല്ലൊരു കച്ചോടം നഷ്ടപെട്ട ധുക്കത്തോടെ കൃഷ്ണേട്ടന്‍ കസേരയില്‍ ഇരുന്നു. എന്നിട്ട് പതുക്കെ പറഞ്ഞു.

"ഇതിനെയാണോ വിദേശ ആക്രമണം എന്ന് പറയുന്നതു".

ആ സംഭവത്തോട് കൂടി ഞങളുടെ നാട്ടില്‍ പഴത്തിനു പതിനഞ്ചു രൂപയായി.

Comments

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ