Skip to main content

നിഴലാട്ടം

"We blessed with a baby boy, thanks for your prayers - boby and bala"

മൊബൈലില്‍ മിന്നി നില്‍കുന്ന മെസ്സേജ് കണ്ടു ഒരല്പ നിമിഷം ഞാന്‍ നിന്നു. ബോബിയെ കണ്ടിട് ഇപ്പോള്‍ രണ്ടു വര്ഷം കഴിഞ്ഞു എന്ന് തോനുന്നു. ബാലാ പ്രെഗ്നന്റ് ആയിരുന്നു എനും അറിഞ്ഞില്ല,

"Congrates"

തിരിച്ചു മെസ്സേജ് അയച്ചു, വര്‍ഷങ്ങള്‍ എത്ര വേഗം കടന്നു പോവുന്നു, ആറ് വര്ഷം മുന്പ് ഈ നഗരത്തില്‍ വന്നപ്പോള്‍ ആരെയും അറിയില്ലായിരുന്നു, ആകെ കയ്യില്‍ ഉണ്ടായിരുന്നത് ജോയിന്‍ ചെയ്യേണ്ട കമ്പനിയുടെ അഡ്രസ്സും പിന്നെ ബോബിയുടെ ഫോണ്‍ നമ്പറും. കൊച്ചിയില്‍ മുന്‍പുണ്ടായിരുന്ന ഒരു സുഹൃത്ത് തന്നതാണ് ബോബിയുടെ നമ്പര്‍.

"നീ ബോബിയെ വിളിച്ചോ അവന്‍ താമസിക്കാന്‍ സ്ഥാലം ശരിയാക്കി തരും."

പറഞ്ഞതു പോലെ തന്നെ ബോബി താമസിക്കാന്‍ സ്ഥാലം ശരിയാക്കി തന്നു. താമസം അവന്റെ കൂടെ തന്നെ. മൊത്തം പത്തു പേര്‍ അവിടെ ഉണ്ടായിരുന്നെകിലും ഞങ്ങള്‍ ചിലര്‍ പെട്റെനടുത്തു, ഞാന്‍ ബോബി, വിഷ്ണു, പിന്നെ മനുവും. ഒരു കമ്പ്യൂട്ടര്‍ വില്പന കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബോബി മിക്കവാറും ഫോണില്‍ ആയിരുന്നു. പക്ഷെ വയ്കുന്നേരം ഏഴ് മണി കഴിയുമ്പോള്‍ ഫോണിന്റെ സിം മാറുന്നത് എന്തിനാണെന്ന് ഞങ്ങള്ക്ക് മനസിലായില്ല. വിഷ്ണുവും ഞാന് കുറെ ആലോചിച്ചിട്ട് ഒടുവില്‍ കണ്ടെത്തി.

"അവന് ഒരു പ്രേമം ഉണ്ട്, അവളെ വിളിക്കാനാ അവന്‍ സിം മാറുന്നത്" വിഷ്ണു പ്രഖ്യപിച്ചു.

വിഷ്ണു പറഞ്ഞതു ശരിയായിരുന്നു, ഒരു ദിവസം ഞങള്‍ അവരെ കയ്യോടെ പിടിച്ചു, ബാലാ ഞങളെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു.

"നിങ്ങള്‍ സി ഐ ഡി പണി തുടങ്ങിയ വിവരം ബോബി പറഞ്ഞു"

എല്ലാവര്ക്കും ബാലയെ ഇഷ്ടപ്പെട്ടു നല്ല കുട്ടി, നല്ല സംസാരം. പിന്നീട് ഇടക്കൊക്കെ ഞങള്‍ കണ്ടു മുട്ടാരുണ്ടായിരുന്നു, ഒരു തവണ നാട്ടില്‍ പോയി തിരിച്ചു വന്നപ്പോള്‍ ബോബി വലിയ സന്തോഷത്തില്‍ ആയിരുന്നു, ചിരിച്ചു കൊണ്ടവന്‍ പറഞ്ഞു.

"ഞാന്‍ കാരിയം അപ്പച്ചനോടും അമ്മച്ചിയോടും പറഞ്ഞു, അവര്‍ അവളുടെ വീട്ടില്‍ പോയിരുന്നു, എല്ലാവര്ക്കും സമ്മതം, ചേച്ചി നാട്ടില്‍ വന്നാല്‍ ഉടനെ വിവാഹം"

ബോബി വാങ്ങിച്ചു കൊണ്ടു വന്ന ബിയര്‍ നുണഞ്ഞു കൊണ്ടു വിഷ്ണു പറഞ്ഞു,

"എടാ നീ ഭാഗ്യവന"

ദിവസങ്ങള്‍ പിന്നെയും കടന്നു പോയി, എല്ലാവരും ജോലി തിരക്കില്‍ മുഴുകി, ചില ദിവസങ്ങളില്‍ ചിലര്‍ വീട്ടില്‍ വരാതെയായി, എങ്കിലും ഫോണ്‍ വഴി എല്ലാവരും സൌഹൃദം സൂക്ഷിച്ചു.

ഒരു തിങ്കളാഴ്ച വയ്കീടു ബോബി ചോദിച്ചു,

"നീ ഈ വെള്ളിയാഴ്ച എന്താ പരിപാടി?"

"പ്രത്യേകിച്ചൊന്നും ഇല്ല എന്താ"

"നീ അന്ന് ലീവ് എടുക്കു, ഞാനും ബാലയും രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ തീരുമാനിച്ചു"

ഒരു നിമിഷം എനിക്ക് ബോബി പറഞത് മനസിലായില്ല, ഇവന് വട്ടായോ?

"നീ എന്തിനാ രജിസ്റ്റര്‍ ചെയുന്നെ നിങ്ങളുടെ വീട് കാര്‍ കല്യാണം നടത്തി തരുമാല്ലോട"

"ഇല്ലെടാ അതാകെ പ്രശ്നം ആയി, അപ്പച്ചന്‍ സ്ത്രിധനം ചോദിച്ചു, പുള്ളിക്ക് കുറച്ചു കടം ഉണ്ടത്രേ, അവളുടെ അപ്പച്ചന്‍ സമധിച്ചില്ല, ഒന്നും രണ്ടും പറഞ്ഞു അവര്‍ തമ്മില്‍ തെറ്റി, ഇനി കല്യാണം നടക്കും എന്ന് തോനുന്നില്ല. ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തു ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു".

എനിക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നി, ബോബിയുടെ അച്ഛനെ ഞാന്‍ പരിജയപീടിട്ടുന്ട്, നല്ല മനുഷ്യന്‍, പുള്ളിക്ക് ഇങ്ങനെ ഒരു മുകം ഉണ്ടോ?.

"ഞാന്‍ വിഷ്ണുവിനോട് പറഞ്ഞിട്ടുണ്ട്, അവന്‍ വരും, നീയും വരണം",

ഞാനും വിഷ്ണുവും കല്യാണത്തിന് പങ്കെടുത്തു, ഒരാഴ്ചക്ക് ശേഷം ബോബി ദൂരെ ഒരു വീടെടുത്ത് മാറി. പിന്നീട് ഞങ്ങളുടെ ബന്ധം ഫോണില്‍ ഒതുങ്ങി.


പിന്നീട് ആറു മാസത്തിനു ശേഷമാണു ഞാന്‍ ബോബിയെ കാണുന്നത്, വളരെ അത്യാവശ്യമായി ഒരു പതിനായിരം രൂപ വേണം എന്ന് വിളിച്ചു പറഞ്ഞു, ഞാന്‍ കൊണ്ടു പോയി കൊടുത്തു, എന്താണ് കാര്യം എന്ന് ഞാന്‍ ചോദിച്ചില്ല. പിന്നീട് ഒരാഴ്ചക്ക് ശേഷം രാത്രി പെട്ടെന്നൊരു ഫോണ്‍ വന്നു.

"എടാ ഞാന്‍ അച്ഛനായി, പെണ്‍കുട്ടിയ ബാലാ സുകംയിരിക്കുന്നു"

"ഡാ അഭിനന്ദനങ്ങള്‍, ഞാന്‍ നാളെ വിഷ്ണുവിനെയും കൂടി വരാം"

ഞാന്‍ ഉടനെ വിഷ്ണുവിനെ വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞു. ഉറക്കത്തില്‍ നിനും ഉണര്‍ന്ന അവന്‍ ആദ്യം കരുതിയത്‌ ഞാന്‍ പതിവു പോലെ ഉറക്കത്തില്‍ സംസരിക്കുകയനെന്നാണ്, ഞാന്‍ ഉറക്കത്തിലല്ല എന്ന് മനസിലായി അവന്‍ എന്റെ ഫോണിന്റെ കാള്‍ ലിസ്റ്റ് എടുത്തു നോക്കി. പിന്നെയും കുറച്ചു നേരം മിണ്ടാതിരുന്നു എന്നിട്ട് പറഞ്ഞു.

"അവന്റെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോള്‍ എത്ര നാളായി".

"ആ അറിയില്ല പത്തു മാസം ആയി കാണണം",

"ഇല്ല ആറു മാസം ആയതേ ഉള്ളു, ഇപ്പോള്‍ മനസ്സിലായോ അവന്‍ എന്തിനാ നുണ പറഞ്ഞു കല്യാണം കഴിച്ചത് എന്ന്, മിടുക്കന്‍ അവന്‍ ശരി തന്നെ ചെയ്തു".

അത് കഴിഞ്ഞു ഇപ്പോള്‍ നാല് വര്ഷം കഴ്ഞ്ഞു, വിഷ്ണു മദ്രാസില്‍ പോയി, എന്റെ കല്യാണം കഴിഞ്ഞ് കുട്ടിയായി, വിഷ്ണുവിന്റെ കല്യാണം കഴിഞ്ഞു, ബോബി ദുബൈയില്‍ പോയി വലിയ കാശു കാരനായി, ഇപ്പോഴിതാ വീണ്ടു ഒരു കുട്ടിയുടെ അച്ഛനായി.

ബോബിക്കും ബാലാക്കും കുഞ്ഞുങള്‍ക്കും എല്ലാവിത ഭാവുകങ്ങളും നേരുന്നു.

Comments

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ