Skip to main content

തിരിച്ചടി

"ഡാ ഡാ"

പുറകില്‍ നിന്നുള്ള വിളി കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. ഉത്തമേട്ടന്‍ ഓടി വരികയാണോ അതോ നടന്നു വരികയാണോ എന്ന് മനസിലായില്ല.

"ഡാ നീ ഒരു ഓട്ടോ വിളിച്ചേ, വേഗം, നിന്റെ കയ്യില്‍ ഓട്ടോക്കാരുടെ വല്ല നമ്പരും ഉണ്ടോ",

കിതപ്പടക്കാന്‍ വിഷമിച്ചു കൊണ്ടു ഉത്തമേട്ടന്‍ ചോദിച്ചു, എന്ത് പറ്റി, പുള്ളിയെ കണ്ടിട്ട് കുഴപ്പം ഒന്നും തോനുന്നില്ല. അപ്പോഴാണ് ഒരു നൂറു മീറ്റര്‍ പുറകിലായി നാല് പേര്‍ ചേര്‍ന്ന്‌ ആരെയോ താങ്ങി പിടിച്ചു കൊണ്ടു വരുന്നതു കണ്ടത്, ഞാന്‍ പെട്ടെന്ന് വീട്ടില്‍ കയറി ഫോണ്‍ ചെയ്തു ഓട്ടോ വരാന്‍ പറഞ്ഞു. തിരിച്ചു പുറത്തിറങ്ങിയപ്പോഴേക്കും, എല്ലാവരും എത്തിയിരുന്നു. താങ്ങി പിടിച്ചിരിക്കുന്നവര്‍, കൃഷേട്ടന്‍ ബാലേട്ടന്‍, അച്ചുതെട്ടന്‍, രമേശട്ടന്‍ എന്നിവരാണ്.

ഇവരാരെയാന്‍ തങ്ങി പിടിച്ചു കൊണ്ടു വരുന്നതു എന്നറിയാന്‍ ഞാന്‍ അടുത്ത് പോയി നോക്കി. മുഖം മുഴുവന്‍ ചോരയില്‍ മുങ്ങി ഒരാള്‍, മൂകിന്റെ മുകളില്‍ മുതല്‍ മൂര്ധാവ് വരെ ഒരു മുറിവ് അതില്‍ നിന്നും താഴേക്ക്‌ ഒലിച്ചിറങ്ങിയ ചോരയാണ് മുഖത്ത് പരന്നിരിക്കുനത്.

"ഇതാരാ"

ഞാന്‍ ആകാംഷയോടെ ചോദിച്ചു

"ഡാ ഇതു ഗോപലെട്ടനാ"

"എന്ത് പറ്റിയതാ"

അതിന് അവര്‍ ഉത്തരം പറയുന്നതിന് മുന്പ് ഓട്ടോ വന്നു. മൂന്ന് പേര്‍ പുറകിലും ഒരാള്‍ മുന്‍പിലും കയറി. ഓട്ടോ പറന്ന് പോയി. ഇനി ഇതിപ്പോ ആരോട് ചോദിക്കും എന്നറിയാതെ ഞാന്‍ കുറച്ചു നേരം അവിടെ നിന്നും, പിന്നെ തിരിച്ചു സംഭവ സ്ഥലം നോക്കി നടന്നു. എ കെ ജി ക്ലബ്ബിന്റെ അടുത്തായി കുറച്ചു പേര്‍ കൂടം കൂടി നില്പുണ്ട്. പക്ഷെ എല്ലാവരുടെയും മുഖത്ത് ഒരു പ്രത്യേഗ ഭാവം.

ഇനി ഗോപാലേട്ടനെ കുറിച്ചു ഒരല്പം, വയസ്സ് ഏതാണ്ട് അറുപതു, മെലിഞ്ഞ ശരിരം, തലയില്‍ വളരെ കുറച്ചു മുടി മാത്രം അവശേഷിച്ചിട്ടുണ്ട്, വിവാഹം കഴിച്ചിട്ടില്ല. അഞ്ചു അനിയന്‍ മാരുണ്ട് എല്ലാവരും കല്യാണം കഴിച്ചു കുട്ടികളായി, ചിലരുടെ പെണ്‍ കുട്ടികളുടെയും കല്യാണം കഴിഞ്ഞു. വളരെ ചെറിയ പ്രായത്തില്‍ തന്നെ അച്ഛന്‍ നഷ്ട്ടപെട്ട ഗോപാലേട്ടന്‍ അനിയന്മാര്‍ക്ക് വേണ്ടിയാണു ജീവിച്ചത്, അവരെ ഒരു നിലയില്‍ എത്തിക്കുനതിനിടയില്‍ സ്വന്തം ജീവിതം മറന്നു പോയി. പക്ഷെ ഗോപലെട്ടന് അതിന്റെ വിഷമം ഒന്നും ഇല്ല. അനിയന്‍ മാരെ വഴക്ക് പറഞ്ഞും അവരുടെ മക്കളെ തല്ലിയും ഗോപാലേട്ടന്‍ സുകമായി ജീവിക്കുന്നു. എങ്കിലും ഗോപാലേട്ടനും ഇഷ്ട്ടമില്ലാത്ത ചിലതൊക്കെ ഉണ്ടായിരുന്നു, അതില്‍ ഒന്നായിരുന്നു കുട്ടികള്‍ കളികുന്നത്, അത് അനിയന്റെ കുട്ടികളായാലും മറ്റുള്ളവരുടെ കുട്ടികളായാലും പുള്ളിക്കാരന് ഇഷ്ട മായിരുന്നില്ല.

എവിടെ കുട്ടികള്‍ കളിക്കുനത് കണ്ടാലും പുള്ളി ചീത്ത വിളിക്കും, ക്രിക്കറ്റ് കളിക്കുകയനെന്കില്‍ വിക്കെറ്റ് ഒര്ടിച്ചു കളയും, ധെപ്പ കളിക്കുകയനെന്കില്‍ ധെപ്പ തട്ടികളയും, ചേരിയും കോലും കളിക്കുകയനെന്കില്‍ കൊലോടിച്ചു കളയും.

ഞാന്‍ ഓര്‍മയില്‍ നിന്നും തിരിച്ചു വന്നു, ആള്‍ കൂടത്തില്‍ നിന്നും മാറി ഹനീഫ മാത്രം ബീഡി വലിച്ചു കൊണ്ടു നില്ക്കുന്നു. മുഖത്ത് ഒരു ചെറിയ ചിരി.

"ഹനീഫ എപ്പോഴാ ലീവില്‍ വന്നത്"

ഹനീഫ ലീവില്‍ വന്ന വിവരം ഞാന്‍ അറിഞ്ഞില്ല.

"ഒരാഴ്ചയായി"

"ഗോപാലെട്ടന് എന്ത് പറ്റി, എങ്ങനെയാ നെറ്റി മുറിഞ്ഞത്"

"ഹ ഹ ഓരോ പ്രായത്തില്‍ ഓരോന്ന് ചെയ്തോളും, ഞാന്‍ ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ പിള്ളേര്‍ക്ക് കളിയ്ക്കാന്‍ ഒരു ബോള്‍ കൊണ്ടു വന്നിരുന്നു, നമ്മുടെ നാട്ടിലെ പിള്ളേര് കളിച്ചോട്ടെ എന്ന് കരുതി, അത് മുഴുവന്‍ റബ്ബര്‍ കൊണ്ടു ഉണ്ടാക്കിയതാ, കാറ്റു അടിക്കുനതല്ല, പിള്ളേര് കളിക്കുനത് കണ്ടപ്പോള്‍ സഹിച്ചില്ല കിളവന്‍ ബോള്‍ എടുത്തു കൊണ്ടു പോയി കൊട് വാള് കൊണ്ടു മുറിക്കാന്‍ നോക്കി"

"എന്നിട്ട്"

"ബോള്‍ നിലത്തു വച്ചു കൊട് വാള് കൊണ്ടു ആഞ്ഞു വെട്ടി, ബോളിനു ഒന്നും പറ്റിയില്ല പക്ഷെ കൊടുവാള്‍ വെട്ടിയ അതെ സ്പീഡില്‍ തിരിച്ചു വന്നു നെറ്റിയില്‍ കൊണ്ടു"

ഇത്രയും പറഞ്ഞു ഹനീഫ കയിലിരുന്ന ബീഡി നിലത്തെറിഞ്ഞു ചിരിക്കാന്‍ തുടങ്ങി.

പന്ത്രണ്ടു സ്ടിച്ചും, അഞ്ചു ദിവസത്തെ ആശുപത്രി വാസവും കഴിഞ്ഞു ഗോപാലേട്ടന്‍ തിരിച്ചു വന്നു, പക്ഷെ പിന്നീട് ഒരിക്കലും നാട്ടിലെ കുട്ടികള്ക്ക് ഗോപാലേട്ടന്‍ ഭീഷണി ആയില്ല.

ശുഭം.

Comments

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ