Skip to main content

ശാലുവിനെയും കാത്ത് .........

എം സി എ ക്ക് ചേര്ന്ന ദിവസം, ക്ലാസ്സില്‍ ആകെ മൂന്ന് പേര്‍ മാത്രം, ഞാനും ശരത്തും പിന്നെ രോസ്മിനും. ആദ്യത്തെ ദിവസം തന്നെ മൂന്ന് പേരും പരിചയ പെട്ടു, ക്ലാസ്സിന്റെ ഇടതു വശത്തെ രോവില്‍ ഒരു ബെന്ചില്‍ രോസ്മിന്‍, വലതു വശത്തെ ബെന്ചില്‍ ഞാനും ശരത്തും. raaging കാലഘട്ട മായതിനാല്‍ അതികം സംസാരം ഒന്നും ഇല്ല. എനിക്ക് സംസാരിക്കാന്‍ ശരത്തും, ശരത്തിന് സംസാരിക്കാന്‍ ഞാനും ഉള്ളത് കൊണ്ടു അതികം ബോറടിക്കാതെ ഞങ്ങള്‍ ഇരുന്നു. പക്ഷെ രോസ്മിന്റെ കാര്യം കഷ്ട്ടംയിരുന്നു, മിണ്ടാനും പറിയാനും ആരും ഇല്ല.

താമസിക്കുന്ന ലോഡ്ജില്‍ തിരിച്ചെത്തിയപ്പോള്‍ സീനിയര്‍ മുരളി ഞങ്ങളെ കാത്തു നില്പുണ്ടായിരുന്നു.

"എന്താടാ നേരം വയ്കിയത്"

ചോദ്യം കേട്ടാല്‍ ഇവനാണു ഞങ്ങള്ക്ക് ചിലവിനു തരുന്നത് എന്ന് തോന്നും, നേരത്തെ വന്നിട്ട് ഇവന്റെ വായിലിരിക്കുന്ന തെറി കേള്‍ക്കാന്‍ അല്ലെ.

"ബസ്സ് കിട്ടിയില്ല സാര്‍"

ഞാന്‍ ഉള്ളില്ലെ ദേഷ്യം പുറത്തു കാണിക്കാതെ ഭവ്യതയോടെ പറഞ്ഞു.

"നിങ്ങള്ക്ക് പുതിയ കൂട്ടുകാരി വരുന്നുടല്ലോട"

എന്താ കാര്യം എന്നറിയാത്ത ഞാനും ശരത്തും പരസ്പരം നോക്കി. ഞങ്ങള്ക്ക് എന്ത് കൂട്ടുകാരി, ഇവന്‍ പുതിയ വല്ല പുലിവാലും കൊണ്ടു വരുവാണോ.

"എടാ നിങ്ങളുടെ ക്ലാസ്സില്‍ ഒരു പുതിയ പെണ്‍ കുട്ടി ജോയിന്‍ ചെയ്തു, അവള്‍ ഇവിടെ കോളേജില്‍ വന്നിട്ടല്ല ജോയിന്‍ ചെയ്തത്, നേരെ coimbatore administrtion ഓഫീസില്‍ ചെന്നാ ജോയിന്‍ ചെയ്തത്. മറ്റന്നാള്‍ ഇവിടെ വരും, ഇങ്ങോട്ട് വാ ഒരു കാര്യം പറയാനുണ്ട്‌"

മുരളി ഞങ്ങളെയും കൂട്ടി മുരളിയുടെ മുറിയില്‍ എത്തി, റൂമില്‍ എത്തിയ ഉടനെ അവിടെ ഇരുന്ന കുറച്ചു കേക്ക് പീസും സോഫ്റ്റ് ഡ്രിങ്ക്സും ഞങ്ങള്ക്ക് തന്നു. ഇവന്റെ ആണി ഇളകിയോ raaging സമയത്തു ഒരു seniorum ചെയ്യാത്ത പണിയാ. കേക്ക് തിന്നു കഴിഞപ്പോള്‍ മുരളി പറഞ്ഞു.

"എടാ അവള്‍ വന്നു കഴിഞ്ഞാല്‍, എനിക്കവളെ പരിചയ പെടുത്തി തരണം"

ഓഹോ അപ്പോള്‍ അതാണ് ഈ സ്നേഹം, പുള്ളി പണ്ടേ ഒരു റൊമാന്‍സ് കുമാരനാ. മറ്റു seniors അറിയുന്നതിന് മുന്പ് സംഗതി ഒപ്പിക്കാനുള്ള പണിയാ.

"പക്ഷെ സാര്‍ ഞങ്ങള്ക്ക് അവളോട്‌ മിണ്ടാന്‍ പാടില്ലാലോ"

raaging സമയത്തു ക്ലാസിലെ പെണ്‍ പിള്ളാരോട് മിണ്ടാന്‍ പാടില്ല, എത്ര മനോഹരമായ ആചാരം. കുറച്ചു നേരം ആലോചിച്ചിട്ട് മുരളി പറഞ്ഞു,

"സാരമില്ല അത് ഞാന്‍ പറഞ്ഞു ശരിയാക്കാം, നിങ്ങള്‍ രോസ്മിനോടും ഇതൊന്നു പറഞ്ഞേക്ക്, പിന്നെ ശാലു എന്നാണ് അവളുടെ പേരു"

പിറ്റേന്ന് ക്ലാസ്സില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ രോസ്മിനോട് പറഞ്ഞു,

"രോസ്മിനു ഒരു കൂട്ടുകാരി വരുനുട്, ശാലു, ഇനി രോസ്മിനു കൂട്ടായല്ലോ"

രോസ്മിനും സന്തോഷമായി എന്ന് തോന്നുന്നു, ഒറ്റക്കിരുന്നു മടുത്തു കാണണം, ഞാന്‍ പതുക്കെ ശരതിനോട് പറഞ്ഞു,

"എടാ പേര് കേട്ടിട്ടു ഒരു സുന്ദരി ആണെന്ന് തോനുന്നു, വെളുത്തു പൊക്കം കൂടി, മാന്‍ മിഴിയോടും, മുട്ട് വരെ മുടിയോടും കൂടിയ ഒരു സുന്ദരി"

കുറച്ചു നേരം എന്നെ നോക്കിയിട്ട് ശരത് പറഞ്ഞു, "നീ തല്ലു വാങ്ങിക്കും"

അന്ന് വയ്കുന്നേരം വരെ ഞാന്‍ ശാലുവിനെ കുറിച്ചു ഓര്‍ത്തിരുന്നു, പിറ്റേന്ന് ക്ലാസ്സില്‍ പോവാന്‍ ഒരു പ്രതെയ്ഗ ഉത്സാഹം തോന്നി, ക്ലാസ്സില്‍ എത്തിയപ്പോള്‍ ആരും ഉണ്ടായിരുന്നില്ല, വെറുതെ ഞാന്‍ ഒരു മൂളി പാട്ടു പാടിയപ്പോള്‍ ശരത് എന്നെ തുറിച്ചു നോക്കി, "കലാ ഹൃദയവും കാമുക ഹൃദയവും ഇല്ലാത്തവന്‍", ഞാന്‍ സഹതാപ പൂര്‍വ്വം അവനെ നോക്കി.

അല്‍പ നേരം കഴിഞ്ഞപ്പോള്‍ ക്ലാസ് ടീച്ചര്‍ വന്നു, attendance ലിസ്റ്റ് എടുത്തു പേരു വിളിച്ചു

"ശാലു" ടീച്ചര്‍ എന്നിട്ട് രോഷ്മിനെ നോക്കി.

"she didn't came yet"

ടീച്ചര്‍ അറ്റന്റന്‍സ് രജിസ്റ്റര്‍ മടക്കി ക്ലാസ് തുടങ്ങി, ഫസ്റ്റ് hour കഴിഞ്ഞു ടീച്ചര്‍ പോയി, സെക്കന്റ് hourinu മുന്പുള്ള ഇടവേളയില്‍ ക്ലാസിലേക്ക് രണ്ടു കാലുകള്‍ കയറി വന്നു, വുഡ് ലാന്‍ഡ്‌ ഷൂസും ജീന്‍സും ഇട്ട ഒരാള്‍, 45 ഡിഗ്രി ചെരിഞ്ഞാണ്‌ നടപ്പ്, നല്ല പൊക്കം, കറുത്ത്, മുഖത്ത് ഒരു ടി ജി രവി ഭാവം ഉള്ള ഒരുത്തന്‍, ഞങ്ങള്‍ മൂന്നുപേര്‍ അവിടെ ഇരിപ്പുണ്ട് എന്ന് പോലും ഗൌനിക്കാതെ നടന്നു ശരത്തിന്റെ അടുത്ത് വന്നിരുന്നു, ഞങള്‍ മൂന്ന് പേരും പുതിയ കഥാപാത്രത്തെ നോക്കി ഇരുന്നു,

"എന്താ പേരു" ശരത് ചോദിച്ചു

"ശാലു" ഒരു പഴയ വാതില്‍ വലിച്ചു തുറന്ന ശബ്ദം.

അല്‍പനേരം തമ്മില്‍ തമ്മില്‍ നോക്കി ശരത്തും, രോസ്മിനും ഞാനും പൊട്ടി ചിരിച്ചു. കാര്യം എന്താന്നെന്നറിയാതെ ശാലു ഞങ്ങളെ നോക്കി.

രണ്ടാമത്തെ പീരീഡ്‌ വന്ന സാര്‍ "ശാലു" എന്ന പേരു വിളിച്ചു പെണ്‍കുട്ടികളുടെ വശത്തേക്ക് നോക്കി, അപ്പോള്‍ ശരതിനടുത്തു നിന്നും ശാലു മെല്ലെ എഴുന്നേറ്റു നിന്നു, ചിരിയടക്കാന്‍ അല്പം വിഷമിച്ചു പുള്ളി അറ്റന്റന്‍സ് മാര്‍ക്ക് ചെയ്തു.


വയ്കുന്നേരം ശാലുവിനെ പരിചയപ്പെടാന്‍ നിന്ന മുരളിയുടെ അടുത്തേക്ക് ഞങ്ങള്‍ മൂന്നു പേരും നടന്നു, ഞങ്ങളുടെ കൂടെ വന്ന ആളാരാണെന്ന് മനസിലാവാതെ മുരളി നിന്നു,



"ഇതാണ് ശാലു" ശരത് ചിരിയടക്കാന്‍ പാടു പെട്ടു കൊണ്ടു പരമാവധി ഭവ്യത മുഖത്ത് വരുത്തി പറഞ്ഞു.

ആ ഒരു നിമിഷം മുരളിയുടെ മുഖത്ത് മിന്നി മറിഞ്ഞ ഭാവം ഞങ്ങള്‍ക്ക് മനസിലായില്ല.

"ആരാടാ ..... മോനേ നിനക്കു ശാലു എന്ന് പേരിട്ടത്"

ഇതെന്തു കൂത്ത്, എന്നര്‍ത്ഥത്തില്‍ ഒരല്പ നേരം പകച്ചു നിന്ന ശാലു മെല്ലെ പറഞ്ഞു

"എന്റെ ചേച്ചിയുടെ അടുത്ത കൂട്ടുകാരിയുടെ പേരാ ശാലു എന്നുള്ളത് , ചേച്ചിക്ക് കൂട്ടുകാരിയേ വലിയ ഇഷ്ട്ടമായിരുന്നു ......"

ശാലു പറയുന്നതു മുഴുവന്‍ കേള്‍ക്കാന്‍ നില്‍കാതെ മുരളി നടന്നു.

Comments

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ