Skip to main content

ചിറകൊടിഞ്ഞ കിനാവുകൾ






                       ഒരു പത്തു പതിനൊന്നു വർഷം മുൻപ് പഴയ ലുലു മൈമൂണ്‍ തിയറ്ററുകൾ ഉണ്ടായിരുന്നപ്പോൾ ഞാനും എന്റെ ഒരു കൂട്ടുകാരനും "മൈ ഹൂ നാ" എന്ന ഹിന്ദി സിനിമ  കാണാൻ പോയി.  ആ സിനിമയിൽ ഷാരുക് ഘാൻ കുറെ വില്ലൻ മാരെ സൈക്കിൾ റിക്ഷയിൽ പിന്തുടരുന്ന ഒരു സീൻ ഉണ്ട്.  ആയിടെ ഇറങ്ങിയ ഒരു ജെയിംസ്‌ ബോണ്ട്‌ സിനിമയിലെ രംഗങ്ങളെ സ്പൂഫ് ചെയ്താണ് അത് ചെയ്തിരിക്കുന്നത്.

                          സിനിമ കണ്ടു പുറത്തിറങ്ങിയ എന്റെ കൂട്ടു കാരൻ എന്നോട് ചോദിച്ചു "ഇവൻ മാർക്കൊന്നു വിവരം ഇല്ലേ സിനിമയിൽ എന്ത് കാണിച്ചാലും നമ്മൾ വിശ്വസിക്കും എന്നാണോ ?"

                        ഞാൻ പറഞ്ഞു "എടാ അത് സ്പൂഫ് ആണ് ഇംഗ്ലീഷിൽ അത്തരം സിനിമകൾ ഇറങ്ങാറുണ്ട്‌, നീ scary movies എന്ന് പറയുന്ന സിനിമ കേട്ടിട്ടില്ലേ ?"

                       അവന്റെ മറുപടി ഇതായിരുന്നു "ഒന്ന് പോടാ അവിടുന്ന് സ്പൂഫ് പോലും ഞാൻ ഇതുവരെ കേട്ടിട്ടില്ല "

                        പറഞ്ഞു വന്നത് ഇത്രയേ ഉള്ളു, നിങ്ങൾ സ്പൂഫ് മൂവി എന്താണെന്നു ഇത് വരെ കണ്ടിട്ടില്ല എങ്കിൽ ഈ സിനിമ പോയി കാണണം, പിന്നെ അത്യവശ്യം മലയാളം  സിനിമകൾ കാണുന്ന ആളുകള ആണെങ്കിൽ മാത്രം ഇത് കാണുക അല്ലെങ്കിൽ ഇത് എന്താ ഇങ്ങനെ എന്ന് ചോദിക്കും

ഇനി സിനിമയെ കുറിച്ച്.

                          അങ്ങ് തായങ്കരി പഞ്ചായത്തിലെ (കട്ട് അഴകിയ രാവണൻ)  സുപ്രെസിധ മലയാളം നോവലിസ്റ്റ് കെ പി അമ്ബുജക്ഷന്റെ  നോവൽ ആയ "ചിറകൊടിഞ്ഞ കിനാവുകൾ" സിനിമ ആക്കുവാൻ ഒരു പ്രൊഡ്യൂസര് ഉം സംവിധായകനും തീരുമാനിക്കുന്നു, അവരോടു തന്റെ കഥ പറയുന്നതാണ് സിനിമ.  വിറകു വെട്ടുകാരനും അയാളുടെ മകൾ സുമതി കാമുകൻ തയ്യൽ കാരൻ എല്ലാം അത് തന്നെ, അമ്ബുജക്ഷൻ ഇതിനെ അല്പം ന്യൂ ജെനരെഷൻ ആക്കുന്നു എന്നു മാത്രം.  കഥ പറച്ചിൽ ക്ലൈമാക്സ്‌ എത്തുമ്പോൾ പ്രൊഡ്യൂസര് ഉം സംവിധായകനും ഒന്ന് പുറത്തു പോവുന്നു.  അല്പം ഭാവന കൂട്ടാൻ അമ്ബുജക്ഷൻ ഒരു കഞ്ചാവ് ബീഡി വലിക്കുന്നു.  പിന്നീടു സംഭവിക്കുന്നത്‌ നമ്മൾ കേട്ട കഥയിൽ ഇല്ലാത്തതാണ് ........ അത് നേരിട്ട് കാണുക



                        സിനിമയിലെ ചില സംഭാഷണങ്ങളും രംഗങ്ങളും കാണുമ്പോൾ നമ്മൾ പൊട്ടിച്ചിരിക്കും അപ്പോൾ നമ്മുടെ അടുത്ത് ഇരിക്കുന്ന ചിലർ നമ്മുടെ തലയ്ക്കു അസുഖമാണോ എന്ന രീതിയിൽ നമ്മളെ നോക്കും, നെവെർ മൈൻഡ്, അവർക്ക് തമാശ മനസിലാവതതാ.

നമുക്ക് നമ്മുടെ സന്ദോഷം നോക്കിയാ പോരെ ?







Comments

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ