Skip to main content

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി.

പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.

 ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്.

ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌.

"ഡാ മോനെ"

ഈശ്വരാ  കുടുങ്ങി, ഐഡിയ വന്നു എന്ന് തോനുന്നു.

"എന്താ കണാരാട്ടാ?"

ഞാന്‍ ശബ്ദത്തില്‍ പരമാവധി ഭവ്യധ വരുത്തി പറഞ്ഞു.

"ഈ ഗവണ്മെന്റ് എന്ന് പറയുന്നവര്‍ വെറും മണ്ടന്‍ മാര്‍ ആണ്.  എന്ത് വികസനം വേണം എന്ന് പറഞ്ഞാലും, റോഡ്‌ നന്നാക്കണം എന്ന് പറഞ്ഞാലും, വെള്ളം വേണം എന്ന് പറഞ്ഞാലും പണമില്ല എന്ന് പറയും.  ഇവിടെ പണം കണ്ടെത്താന്‍ എത്ര എളുപ്പമാണ് എന്ന് ഇവര്‍ക്കറിയില്ല"

ഞാന്‍ ഒരു നിമിഷം ഞെട്ടി, തലയ്ക്കു സുഖമില്ല  എന്ന് പറയപെടുന്ന കണാരേട്ടന്‍ ഇതാ കേരളത്തെ രക്ഷിക്കാന്‍ ഒരു വമ്പന്‍ ഐഡിയ കൊണ്ട് വരുന്നു. പുള്ളി പഴയ സാമ്പത്തിക ശാത്രം ഡിഗ്രി കാരനാ  പണം ഉണ്ടാക്കാനുള്ള   ഐഡിയ ആയതു കൊണ്ട് എനിക്കും താല്പര്യം തോന്നി.

"എന്താ വഴി, എവിടുന്നാ കാശു കിട്ടുക?"

"ഡാ ഇവിടെ ഏറ്റവും കൂടുതല്‍ പണം ഉള്ള ബിസിനസ്‌ ഏതാണ്‌?"

"അറിയില്ല ഏതാണ്‌?"

"പരസ്യം, അതാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പണം വാരുന്ന ബിസിനസ്‌, പിന്നെ മാദ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് എന്തിനു വേണ്ടിയാ, അപകടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍.  അപ്പോള്‍ ഗവണ്മെന്റ് എന്ത് ചെയ്യണം, അപകടങ്ങള്‍ മാര്‍ക്കറ്റ്‌ ചെയ്യാന്‍ പഠിക്കണം"

ഇത്രയും കേട്ടതോടെ എന്‍റെ താല്പര്യം വര്‍ദ്ധിച്ചു, സംഗതി കൊള്ളാമല്ലോ "അപകടങ്ങള്‍ എങ്ങനെയാ ചേട്ടാ മാര്‍ക്കറ്റ്‌ ചെയ്യുന്നത്?"

"വെരി സിമ്പിള്‍, കേരളത്തില്‍ ഇന്ന് എന്താണ്ട് അഞ്ചു ന്യൂസ്‌ ചാനലുകള്‍ ഉണ്ട്, മൊത്തം പത്തോ പന്ത്രണ്ടു  മറ്റു ചാനലുകള്‍ ഉണ്ട്, പിന്നെ അസംഖ്യം  ലോക്കല്‍ ചാനലുകള്‍, പത്രവും റേഡിയോ യും തല്‍കാലം വിടാം.  അഞ്ചു ന്യൂസ്‌ ചാന്നലുകളും മറ്റു പതിനഞ്ചു ചാനലുകളും ഒരു ദിവസം ചുരുങ്ങിയത് 150 മണിക്കൂര്‍ എങ്കിലും ന്യൂസ്‌ സംപ്രേക്ഷണം ചെയ്യുന്നു"

ഇത്രയും പറഞ്ഞു കണാരേട്ടന്‍ പോക്കറ്റില്‍ കിടന്ന ബീഡി എടുത്തു കത്തിച്ചു, എന്നിട്ട് "പുകവലി പാടില്ല" എന്ന് എഴുതി വച്ച ബോര്‍ഡില്‍ നോക്കി പുക വിട്ടു.

ഇത്രയും ആയപ്പോള്‍ എന്‍റെ റിലേ വിട്ടു തുടങ്ങിയിരുന്നു, ഇതും നേരത്തെ പറഞ്ഞതും തമ്മില്‍ എന്ത് ബന്ധം.  "അല്ല കണാരെട്ട ഇതില്‍ ഗവണ്മെന്റ് എങ്ങനെ ലാഭം ഉണ്ടാക്കും?"
ഞാന്‍ എന്തോ മണ്ടത്തരം പറഞ്ഞത് പോലെ പുള്ളി എന്നെ നോക്കി, ആ നോട്ടം എനിക്കത്ര പിടിച്ചില്ല.  ഈ വിവരം കേട്ടവനോടാണല്ലോ ഞാന്‍ ഇത്ര നേരം സംസാരിച്ചത് എന്നുള്ള ഭാവത്തില്‍ പുള്ളി പറഞ്ഞു തുടങ്ങി.

"ഗവണ്മെന്റ് ഒരു സംഘടന ഉണ്ടാക്കണം അതിന്‍റെ പ്രധാന ജോലി എന്ന് പറയുന്നത്, വിവിധ തരം അപകടങ്ങള്‍ കണ്ടുപിടിച്ചു തരംതിരിച്ചു ലേലം വിളിച്ചു ഇവന്റ്  മാനേജ്‌മന്റ്‌ ടീമിനെ ഏല്‍പ്പിക്കുക എന്നതാണ്.  എവിടെയെങ്കിലും അപകടം നടന്നാല്‍, ഉദാഹരണമായി കലൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ പ്രൈവറ്റ് ബസ്‌ ഒരാളെ ഇടിച്ചു കൊന്നു, പോലീസ് ആദ്യം ആ ഇവന്റ് മാനേജ്‌മന്റ്‌ ടീമിനെ വിവരം അറിയിക്കും അവര്‍ സ്ഥലത്ത് പറനെതി ഇവെന്റിനു പേരിടും ഉദാഹരണമായി, "ഉജാല കലൂര്‍ ബസ്‌ അപകടം" പിന്നെ ഉജാലയുടെ കുറെ ബാനര്‍ ശവത്തിനു ചുറ്റും കെട്ടി വെക്കും, പിന്നെ ന്യൂസ്‌ ചാനലുകളെ  വിവരം അറിയിക്കും അവര്‍ സ്ഥലത്തെത്തി സംഭവം കവര്‍ ചെയ്യും ഓരോ തവണ സ്ഥലം ടി വി യില്‍ കാണിക്കുമ്പോഴും ഉജാലയുടെ പേര് കാണിക്കും കൂടാതെ റിപ്പോര്‍ട്ടര്‍

"ഉജാല കലൂര്‍ ബസ്‌ അപകടത്തില്‍ മരിച്ച ശശിയുടെ ഭാര്യ, മക്കള്‍, അച്ഛന്‍"

എന്നൊക്കെ ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കും, ഇത്ര നേരം എയര്‍ ടൈം കിട്ടണം എങ്കില്‍ എത്ര തുക മുടക്കണം എന്ന് അറിയുമോ?

തരിച്ചിരുന്ന എന്നെ നോക്കി പതുക്കെ എഴുനേറ്റു  മുണ്ട് മാടി കുത്തി, കണാരേട്ടന്‍ തുടര്‍ന്നു

"കല്യാണ്‍ ബോട്ടപകടം"

"ഹോര്‍ലിക്ക്സ് അമ്പല മോഷണം"

"ആലുക്കാസ്‌ കാര്‍ അപകടം"

"ഐഡിയ റിപ്പര്‍ മോഡല്‍ കൊലപാതകം"

"എയര്‍ടെല്‍ ലാവ്ലിന്‍"

"കോമ്പ്ലാന്‍ അഭയ വധം"

പിന്നെ

"മുത്തൂട്ടു പോള്‍ വധം പറ്റുമെന്ന് തോനുന്നില്ല, അതവര്‍ നേരത്തെ പേറ്റന്റ്‌ എടുത്തു"

എന്ത് പറയണം എന്ന് അറിയാതെ തരിച്ചിരുന്ന എന്നെ നോക്കി കണാരേട്ടന്‍ പറഞ്ഞു,

"ശവം തിന്നുന്നത്‌ നമുക്ക് ഇഷ്ട്ടമാണ്, അല്പം ഉപ്പും മുളകും കൂട്ടിയാല്‍ മതി"

ഈ മനുഷ്യന് തലയ്ക്കു സുഖമില്ല  എന്ന് പറയുന്നവര്‍ക്കാന്  തലയ്ക്കു സുഖമില്ലാത്തത്‌.

എന്നാലും എന്‍റെ  കണാരേട്ടാ .......................

Comments

  1. അത് തന്നെ. എങ്കിലും എന്റെ കണാരേട്ടാ...

    (അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ കുറച്ചു കൂടി ശ്രദ്ധിയ്ക്കുമല്ലോ)

    ReplyDelete
  2. da.. this is a very good one. Try to correct the spelling mistakes and get it listed in malayalam blog aggregators like chintha and Jalakam

    ReplyDelete
  3. vinu : നന്ദി
    ശ്രീ : പരമാവധി തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്, ചിലത് ചെയ്യാന്‍ പറ്റുന്നില്ല
    വകീലെ : ഞാന്‍ ചിന്തയില്‍ രജിസ്റ്റര്‍ ചെയ്യാം

    ReplyDelete
  4. i feel this is ur best so far...

    ReplyDelete
  5. ചിരിപ്പിച്ചു :)
    ചിന്തിപ്പിച്ചു :|

    ReplyDelete

Post a Comment

Popular posts from this blog

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ