Skip to main content

രാമാനന്ദ സാഗര്‍ Vs മണി രത്നം




പടം കണ്ടു തിയറ്ററില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അരവി ചോദിച്ചു

"അല്ല ഭായി ഇതിപ്പോ നല്ല പടമോ അതോ തല്ലിപൊളി പടമോ, എനിക്ക് ശരിക്കും അങ്ങ് സുകിച്ചില്ല"

ഇതില്‍ കൂടുതല്‍  ഞാന്‍ എന്ത് പറയാനാ, അല്ല ഇനി ഞാന്‍ വല്ലതും പറഞ്ഞാല്‍ നാടുകാര്‍ എന്നെ തല്ലാന്‍ വരുമോ ആവൊ?

ആശയാണ് എല്ലാ നിരാശക്കും കാരണം എന്നാണ് പറയുന്നത് അത് തന്നെയാണ് "രാവണന്റെ" കാര്യത്തിലും സംഭവിച്ചത്.  ഒരുപാട് പ്രദീക്ഷിച്ചു അതാ പറ്റിയത്.  ഒരു മണിരത്നം സിനിമ എന്ന് പറയുമ്പോള്‍ സ്വാഭാവികമായി ഞാന്‍ കുറച്ചു കാര്യങ്ങള്‍ പ്രദീക്ഷികും

1 . നല്ല ഒരു കഥ
2 . നല്ല കഥാപാത്രങ്ങള്‍
3 . നല്ല തിരക്കഥ (നല്ല കഥാ)
4 . മികച്ച അഭിനയം
5 . നല്ല ഗാനങ്ങള്‍
6 . നല്ല ക്യാമറ
7 . എല്ലാത്തിലും ഉപരി പുതിയതായി എന്തെങ്കിലും (തന്റെ ആദ്യ ചിത്രമായ "പല്ലവി അനു പല്ലവി" മുതല്‍ "രാവണന്റെ" തൊട്ടു മുന്‍പുള്ള "ഗുരു" വരെ ഈ പ്രതേകതകള്‍ ഉണ്ടായിരുന്നു.(ദില്‍ സെ, ഞാന്‍ മണി രത്നത്തിന്റെ സിനിമ ആണെന്ന് കരുതുന്നില്ല, അത്ര തല്ലി പൊളി ആയിരുന്നു അത് )

മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നല്ല ഗാനങ്ങള്‍ , നല്ല ക്യാമറ ഇവ രാവണനില്‍ ഉണ്ട് ബാകി ഒന്നും കാണാന്‍ ഇല്ല.  പലപ്പോഴും കഥ വലിച്ചു നീടുന്നതായി തോന്നി, ഒരു മണി രത്നം സിനിമ കാണുമ്പോള്‍ ഞാന്‍ കൊട്ട് വായ ഇടാതതാണ് പക്ഷ ഇത്തവണ അതുണ്ടായി.

വിക്രം തന്‍റെ അതി ഭയങ്കര പ്രകടനം ആണ് ഈ സിനിമയില്‍ എന്ന് പറയുന്നു പക്ഷെ എനിക്ക് അതൊന്നും കാണാന്‍ പറ്റിയില്ല.  വിക്രം ഇതിനെക്കാള്‍ നല്ല പ്രകടനം "പിതാ മഗനില്‍" കാഴ്ച വച്ചിരുന്നു.  ചില നേരങ്ങളില്‍ വിക്രം "Dark knight" എന്നാ ചിത്രത്തിലെ jokere അനുകരിക്കുന്നതയില്‍ തോന്നി.

പിന്നെ പ്രഭു കൊള്ളാം

നമ്മുടെ മലയാളി പയ്യന്‍ പ്രിത്വി രാജ് കൊള്ളാം, പയ്യനെ കൊണ്ട് പറ്റുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ട്.

പടം കഴിഞ്ഞു ഞാന്‍  മൂഡ്‌ ഓഫ്‌ ആയി പുറത്തു വന്നു, (പണ്ട് രാമായണം ടി വി യില്‍ വന്നപ്പോള്‍ ഞാന്‍ ഇതിനെക്കാള്‍ നന്നായി ആസ്വദിച്ചിരുന്നു, അന്ന് നമുക്ക് പ്രായം പന്ദ്രണ്ടായിരുന്നു, ഒരു പക്ഷെ അത് കൊണ്ടാവാം)

Comments

  1. കണ്ടിട്ട് ഒരു അഭിപ്രായം പറയാം :)

    ReplyDelete
  2. രാവണൻ കണ്ടിട്ട് ഇങ്ങനെ പറഞ്ഞാൽ രാവൺ കണ്ടാൽ താങ്കൾ എന്ത് പറയും...!

    ReplyDelete
  3. ദില്‍ സെ! ശരിയാണ് സുഹൃത്തെ. ഹിന്ദി ഡൂക്കിലി പടങ്ങളോട് (കുച്ച് കുച്ച് ഹോത്താ ഹെ പോലെയുള്ള ചവറ്) കട്ടക്ക് നില്‍ക്കും ആ പടം! കണ്ട വൈക്ലബ്യം ഇപ്പോഴും പോയിട്ടില്ല.
    ഗുരു ഞാന്‍ ഇത്തിരി കണ്ട് നിര്‍ത്തി, അങ്ങോട്ട് ക്ലച്ച് പിടിച്ചില്ല. സമയം കിട്ടിയാല്‍ ഇനി കാണണം. യുവ പ്രതീക്ഷ അല്പമേയുള്ളായിരുന്നു, എന്നാല്‍ ഇഷ്ടപ്പെട്ടു!

    അല്ല, ഈ വീരയ്യക്ക് വര്‍ക്ക് ഷോപ്പിലാണോ ജോലി? മുഖത്താകെ കരി ഓയില്?

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ