Skip to main content

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ.

കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം

മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്.

"ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി.

"എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു

"അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നതിനെ കുറിച്ച് "

"ഏതു കാശു?"

സാം ഒരു നിമിഷം എന്നെ തുറിച്ചു നോക്കി.  പിന്നെ എന്തോ പുലമ്പി കൊണ്ട് പോക്കറ്റില്‍ നിന്നും സിഗേരെട്റ്റ്  എടുത്തു കത്തിച്ചു.  അവന്റെ ദേഷ്യം കുറയാന്‍ ഞാന്‍ കുറച്ചു നേരം കാത്തു നിന്നു, പിന്നെ പറഞ്ഞു "ഡാ നീ കാര്യം പറ ഞാന്‍ അപ്പുറത്ത് കുടിച്ചു കൊണ്ടിരിക്കുന്ന ചേട്ടനെ നോക്കിയതാ, ഈ പ്രായത്തില്‍ ഇങ്ങനെ ചുമ്മാ ഇരുന്നു കുടിക്കാന്‍ എന്ത് ചെയ്യണം എന്ന്"

സാം ഒന്ന് തിരിഞ്ഞു നോക്കി എന്നിട്ട് പറഞ്ഞു "അതാ ഞാന്‍ പറഞ്ഞു വരുന്നത്" സിഗേരെട്റ്റ് തറയില്‍ കുത്തി കെടുത്തി നട്ടെല്ല് അല്പം വളച്ചു മുന്നോട്ടാഞ്ഞു ശബ്ദം കുറച്ചു പറഞ്ഞു തുടങ്ങി.

"നിനക്ക് എന്റെ കമ്പനി അറിയാമല്ലോ അവിടെ എല്ലാ മാസവും രണ്ടാം തിയതി മുതല്‍ അഞ്ചാം തിയതി വരെയാണ്   ശമ്പളം തരുന്നത്, ഒരു ദിവസം നൂറു പേര്‍ക്ക് വച്ച് നാല് ദിവസം നാനൂറു പേര്‍ക്ക്, തൂപ്പ് കാരന് മുതല്‍ മനജെര്‍ക്ക് വരെ മുതലാളി നേരിട്ടു ശമ്പളം കൊടുക്കും.  ആ നാല് ദിവസം മൊത്തം എഴുപത്തി ആറു ലക്ഷം രൂപ ശമ്പളം ആയി കൊടുക്കും.  മുപ്പതാം തിയതിയോ മുപ്പത്തി ഒന്നാം തിയതിയോ മുതലാളി നേരിട്ട് ബാങ്കില്‍ പോയി ആ പണം എടുത്തു കൊണ്ട് വരും"

ഇത്രയും പറഞ്ഞു സാം ഒരു സിഗേരറെ കത്തിച്ചു.  ഇതില്‍ ഇപ്പോള്‍ ഇത്ര വലിയ കാര്യം എന്താ ഉള്ളത്, എനിക്ക് ചെറുതായി ദേഷ്യം വന്നു, ഗ്ലാസില്‍ ബാകി ഉണ്ടായിരുന്ന ബിയര്‍ വലിച്ചു കുടിച്ചു ഞാന്‍ പറഞ്ഞു

"കൊള്ളാം നന്നായിട്ടുണ്ട്, എന്‍റെ കമ്പനിയുടെ താഴെ ഒരു ബാങ്ക് ഉണ്ട് അവിടെ ചുരുങ്ങിയത് മൂനാല് കോടി രൂപ കാണും, അവിടെ പോയാലോ?"

സാം എന്നെ നോക്കി ചെറുതായി പുഞ്ചിരിച്ചു, അവന്റെ ഈ ചിരിയാണ് എനിക്ക് വെറുപ്പ്‌, എനിക്ക് ഒന്ന് അറിയില്ല എന്ന ഭാവത്തില്‍ ഉള്ള ഒരു ചിരി പലപ്പോഴും അവന്റെ ആ ചിരി കാണുമ്പോള്‍ അവന്റെ കരണത് അടിക്കാന്‍ എനിക്ക് തോനിയിട്ടുണ്ട്.

"ഞാന്‍ ഇപ്പോള്‍ നിന്നോട് പറഞ്ഞത് എല്ലാവര്ക്കും അറിയാവുന്നതോ എല്ലാവരും വിശ്വസിചിരിക്കുനതോ ആയ കാര്യം ആണ്, പക്ഷെ അതല്ല സത്യം"

ആദ്യമായി എനിക്ക് അവന്‍ പറഞ്ഞു കൊണ്ടിരുന്ന ഭ്രാന്ടില്‍ താല്പര്യം തോന്നി.  "പിന്നെ എന്താ നടക്കുനതു"

സാം വീണ്ടും പറഞ്ഞു തുടങ്ങി "മുതലാളി രാവിലെ ഓഫീസില്‍ നിന്നും പുറപ്പെടും കാറില്‍, കൂടെ ഡ്രൈവറും രണ്ടു ബോഡി ഗാര്‍ഡും ഉണ്ടാവും പണം എടുക്കാനുള്ള പെട്ടി മുതലാളിയുടെ കയ്യില്‍ കാണും ഇടപള്ളിയില്‍ ആണ് ബാങ്ക് അവിടെ എത്തി മുതലാളി പണം എടുക്കും, ഈ സമയത്ത് എന്‍റെ ഓഫീസില്‍ അക്കൌണ്ടില്‍ ജോലി ചെയ്യുന്ന ഒരു പ്രായം ചെന്ന ക്ലാര്‍ക്ക് ഉണ്ട് ശിവരാമന്‍, പുള്ളി ഏതാണ്ട് നാല്പതു കൊല്ലമായി ഞങ്ങളുടെ കമ്പനിയില്‍ ഉണ്ട് മുതലാളിയുടെ അച്ഛന്റെ കാലം മുതല്‍, പുള്ളി ബാങ്കിന്റെ പുറകില്‍ ഉള്ള ഗേറ്റ് വഴി അവിടെ ഉള്ള മാനേജരുടെ റൂമില്‍ എത്തും.  അവിടെ വച്ച് കാശു പെട്ടിയില്‍ നിന്നും ശിവരാമന്റെ കയ്യില്‍ ഉള്ള എയര്‍ ബാഗില്‍ മാറും.  മുതലാളി പെട്ടിയുമായി തിരിച്ചു കാറില്‍ വരും ശിവരാമന്‍ ഇടപ്പള്ളി സ്റ്റേഷനില്‍ നിന്നും localil കയറി സൌത്തില്‍ വന്നിറങ്ങും അവിടെ നിന്നും ഒരു ചായയും കുടിച്ചു ഓഫീസില്‍ എത്തും.

കൂടെ പോവുന്ന ബോഡി ഗാര്‍ഡിന് പോലും ഇതറിയില്ല, ഇതറിയാവുന്ന മൂനെ മൂന്ന് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്, മുതലാളി ശിവരാമന്‍ പിന്നെ ബാങ്ക് മാനേജര്‍, ഇപ്പോള്‍ നമ്മള്‍ രണ്ടു പേര്‍.

ഇത്രയും പറഞ്ഞു സാം പതുക്കെ മേശയില്‍ നോക്കി വിരല്‍ കൊണ്ട് ഗ്ലാസിന്റെ മുകളില്‍ വട്ടം വരയ്ക്കാന്‍ തുടങ്ങി.  എന്‍റെ നെഞ്ഞിടിപ്പ്‌ കൂടി, "നീ എന്താ പറഞ്ഞു വരുന്നത്?"

"വളരെ ലളിതം, ആ കാശ് നമ്മള്‍ അടിചെടുക്കുന്നു, ഒരു കുഞ്ഞു പോലും അറിയാതെ, പിന്നെ ഒരു ആറു മാസം കൂടി കമ്പനിയില്‍ പോവും പിന്നെ ജോലി രാജി വച്ച് സ്വന്തമായി നാട്ടില്‍ ഒരു ചെറിയ ബിസിനസ്‌ തുടങ്ങും കുറച്ചു സ്ഥലം വാങ്ങിക്കും ബാക്കി  ബാങ്കില്‍ ഇടും"

എനിക്ക് എന്‍റെ രണ്ടു ചെവിയില്‍ കൂടെയും ചൂട് കാറ്റ് പുറത്തേക്കു വരുന്നതായി തോന്നി, ഇവന്‍ ഇത് തമാശ പറഞ്ഞതാണോ? അതോ കാര്യമായാണോ? "നീ സീരിയസ് ആയി പറഞ്ഞതാണോ?"

"പിന്നെ അല്ലാതെ, എങ്ങനെ ഇത് നടത്തണം എന്ന് എനിക്കറിയാം, ഒരു കുഞ്ഞു പോലും അറിയില്ല, പക്ഷെ എനിക്ക് ഒരാളുടെ കൂടി സഹായം വേണം, അയാള്‍ ഒന്നും ചെയ്യേണ്ട, കോഫി ഹൌസില്‍ ആളുകളുടെ ശ്രദ്ധ ഒന്ന് തിരിച്ചു വിടണം അത്ര തന്നെ"

അത് വലിയ കുഴപ്പം ഉള്ള പണി അല്ല, റിസ്ക്കും ഇല്ല.  "നീ കാര്യം മുഴുവന്‍ പറ ഞാന്‍ സഹായിക്കാം" ഒരു നിമിഷം ആ വാക്കുകള്‍ വന്നത് എന്‍റെ ഉള്ളില്‍ നിന്നും ആണെന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല.  നാട്ടില്‍ ഒരു ചെറിയ CD കട കൂടെ photostat പിന്നെ രണ്ടു കമ്പ്യൂട്ടര്‍ ഉള്ള ഒരു നെറ്റ് കഫെ, ജീവിക്കാന്‍ അത് മതി ഒരു പത്തു  സെന്റു സ്ഥലം വാങ്ങണം, ബാക്കി  ബാങ്കില്‍ ഇടാം, ഒരു നിമിഷം ഈ ചിന്ദകള്‍ എന്‍റെ ഉള്ളിലൂടെ കടന്നു പോയി, ഞാന്‍ വിണു പോയി.

സാം പ്ലാന്‍ വിവരിച്ചു.

"കാശെടുക്കാന്‍ പോവുന്നതിന്റെ തലേ ദിവസം ഞാന്‍ ശിവരാമന്റെ ബാഗ്‌ മാറും, അതെ പോലെ ഉള്ള ഒരു ബാഗ്‌ ഞാന്‍ already  വാങ്ങിച്ചു കഴിഞ്ഞു, ശിവരാമന്‍ സീറ്റിന്റെ അടുത്ത് ഒരു പ്ലാസ്റ്റിക്‌ കവറില്‍ ആണത് വക്കുക, അത് മാറ്റി വെക്കാന്‍ എളുപ്പം ആണ്.  കാശുമായി ശിവരാമന്‍ കോഫീ ഹൌസില്‍ കയറും കാപ്പി  കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ നീ അവിടെ എന്തെകിലും ഒരു ഭഹളം ഉണ്ടാക്കണം ആളുകളുടെ ശ്രദ മാറുമ്പോള്‍ ഞാന്‍ ബാഗ്‌ മാറും, തിരിച്ചവിടെ വെക്കുക ഒറിജിനല്‍ ബാഗ്‌ ആയിരിക്കും ഭാരം തുല്യമാക്കാന്‍  അതില്‍ പേപ്പര്‍ കട്ടകള്‍ നേരത്തെ നിറച്ചു വെക്കും, പിന്നെ കാശു റൂമില്‍ കൊണ്ട് വച്ച് നമ്മള്‍ പതിവ് പോലെ ഓഫീസുകളില്‍ പോവും, ആറു മാസം കഴിഞ്ഞു ജോലി രാജി വച്ച് നാട്ടില്‍ പോവും"

പിന്നീടുള്ള ദിവസങ്ങള്‍ ഞങ്ങള്‍ വളരെ ശ്രദ്ധിച്ചു ചിലവാക്കി, പത്തധി വീണ്ടു വീണ്ടു ചര്‍ച്ച ചെയ്തു രണ്ടു തവണ ശിവരാമനെ പിന്‍ തുടര്‍ന്നു, എല്ലാം ശരിയായി എന്ന് തോന്നിയപ്പോള്‍ ഞങ്ങള്‍  കാര്യം ചെയ്യാന്‍ തീരുമാനിച്ചു. രണ്ടായിരത്തി പത്തു ഏപ്രില്‍ മുപ്പതു വന്നെത്തി.

ഞങ്ങള്‍ രാവിലെ ബൈക്കില്‍ റെയില്‍വേ സ്റ്റേഷനില്‍ പുറപെട്ടു, ബൈക്ക് പാര്കിങ്ങില്‍ നിര്‍ത്തി ഞാന്‍ കോഫീ  ഹൌസിലെക്കും സാം ബാഗുമായി പ്ലട്ഫോര്മിലെക്കും നടന്നു.


....................................


എല്ലാം വിചാരിച്ചതിലും എളുപ്പം നടന്നു, തന്ന സാമ്പാറില്‍ വണ്ട്‌ ചത്ത്‌ കിടക്കുന്നു എന്ന് പറഞ്ഞു ഞാന്‍ വൈറെറുടെ കോളറില്‍ പിടിച്ചു, ഉന്ധും തല്ലും ഉണ്ടായി സാം ഇതിനിടയില്‍ കോഫീ  ഹൌസില്‍ കയറില്‍ കസേരയില്‍ ഇരുന്ന ബാഗ്‌ മാറ്റി പുറത്തേക്കു പോയി, ഞാന്‍ മാപ്പ്  പറഞ്ഞു പുറത്തിറങ്ങി ബൈക്കില്‍ കയറി, റൂമില്‍ തിരിച്ചെത്തിയിട്ടും എന്‍റെ ശരിരത്തിലെ വിറയല്‍ നിന്നിരുന്നില്ല, റൂമില്‍ എത്തിയ ഉടനെ ഞങ്ങള്‍ പണം തട്ടിന്റെ പുറത്തു ഒളിപ്പിച്ചു, ഓഫീസുകളിലേക്ക് മടങ്ങി.  ഓഫീസില്‍ എത്തി രണ്ടു മണിക്കൂര്‍ കഴിഞ്ഞു ഞാന്‍ സാമിനെ  വിളിച്ചു

"ഡാ അവിടെ എന്തുണ്ട് വിശേഷം?"

"എന്താ കാര്യം എന്നറിയില്ല ഇവിടെ ഒരു കുഴപ്പവും ഇല്ല, ശമ്പളവും കൊടുത്തു തുടങ്ങി, ശിവരാമന്‍ സീറ്റില്‍ ഇരുന്നു ജോലി ചെയ്യുന്നു"

"അപ്പോള്‍ നമ്മള്‍ ബാഗ്‌ മാറി എടുത്തോ?"

"അറിയില്ല വയ്കുന്നേരം നോക്കാം'

വയ്കീടു റൂമില്‍ തിരിച്ചെത്തി ഞങ്ങള്‍ ബാഗ്‌ ചെക്ക്‌ ചെയ്തു പണം മുഴുവന്‍ ഉണ്ട്, പണം വീണ്ടു തട്ടിന്‍ പുറത്തു വച്ച് ഞങ്ങള്‍ റൂമില്‍ ഇരിപ്പ് തുടങ്ങി, രാത്രി കുറെ കണ്ഴിനപ്പോള്‍ ഉറങ്ങി പോയി, സാം എന്നെ തട്ടി വിളിച്ചപ്പോള്‍ ആണ് ഞാന്‍ ഉണര്‍ന്നത്, അവന്‍  ജനലിലൂടെ പുറത്തേക്കു നോക്കി നില്‍ക്കുന്നു, ഞാന്‍ പുറത്തു നോക്കി റോഡിന്‍റെ എതിര്‍ വശത്ത് ഒരു കറുത്ത scorpio  കാറില്‍ നിനും നാല് പേര്‍ പുറത്തിറങ്ങി നില്‍ക്കുന്നു, ഒരാള്‍ ഞങ്ങളുടെ ലോട്ഗിന്റെ ബോര്‍ഡ്‌ നോക്കുന്നു, സാം പെട്ടെന്ന് ജനല്‍ അടച്ചു.

"എന്താടാ ആരാ അത്"

"മുതലാളിയുടെ ബോഡി ഗാര്‍ഡുകള്‍, എന്നെ തപ്പി വന്നതാ,"

ഒരു നിമിഷം എന്‍റെ കണ്ണില്‍ ഇരുട്ട് കയറി, "ഡാ നമുക്ക് കാശു തിരിച്ചു കൊടുത്തു മാപ്പ്  പറയാം"

"പോലീസിനെ അറിയിക്കാതെ അവര്‍ വന്നത് നമ്മുടെ മാപ്പ്  കേള്‍ക്കാന്‍ വേണ്ടിയാണു എന്ന് നിനക്ക് തോന്നുണ്ടോ, എന്നെ അവര്‍ കൊല്ലും ഉറപ്പാ, ഞാന്‍ മറ്റെല്ലാം പറഞ്ഞപ്പോള്‍ ഒരു കാര്യം നിന്നോട് പറഞ്ഞില്ല മുതലാളിക്ക് ഒരു ഗുണ്ട പട ഉണ്ട്, ഇവന്മാര്‍ അതില്‍ പെട്ടവരാ"

ലോഡ്ജില്‍ നിന്നും പുരകുവശതൂടെ താഴെ ഇറങ്ങി ബൈക്ക് എടുത്തു പുറപ്പെടാന്‍ ഞങ്ങള്‍  അഞ്ചു മിനിറ്റ് മാത്രമേ എടുത്തുള്ളൂ.


.................................


ദൂരെ നിന്നും റോഡിലുടെ വരുന്ന ഒരു ലോറിയുടെ വെളിച്ചം എന്‍റെ മുഖത്തടിച്ചു, ഞാന്‍ സഹായത്തിനായി ശബ്ദം ഉയര്‍ത്താന്‍ ശ്രമിച്ചു നടക്കുന്നില്ല, ചോര ശരിരത്തില്‍ നിന്നു കുറെ പോയിട്ടുണ്ട്, ബൊദം പതുക്കെ നഷ്ട്ടപെടുന്നത് പോലെ,

സാം ഭയങ്കര സ്പീഡില്‍ ആണ് വണ്ടി ഓടിച്ചത്, മരണം തൊട്ടു പുറകില്‍ ഉള്ളത് പോലെ, ശരിയായിരുന്നു മരണം തൊട്ടു പിന്നില്‍ അല്ല മുന്നിലാണ് കാത്തു നിന്നത് എന്ന് മാത്രം.  വളവു തിരിഞ്ഞതും എതിരെ വന്ന ഒരു കാറില്‍ ഇടിക്കാതിരിക്കാന്‍ സാം വണ്ടി വെട്ടിച്ചു, നിയത്രണം വിട്ടു വണ്ടി റോഡ്‌ സൈഡിലെ മതിലില്‍ ചെന്നിടിച്ചു സാം ഉടന്‍ മരിച്ചു ഞാന്‍ മരണത്തിനായി കാത്തു കിടക്കുന്നു.

പകുതി ഭോധത്തില്‍ ഞാന്‍ ചിന്തിച്ചു, എങ്ങനെയാണു ഇത് ചെയ്തത് സാം ആണെന്ന് അവര്‍ കണ്ടു പിടിച്ചത്, ആരെങ്കിലും അവനെ കണ്ടിരുന്നോ അതോ.....  ഞാന്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂര്‍ rewind  ചെയ്തു ഫ്രെയിം ബൈ ഫ്രെയിം ആയി, ഒടുവില്‍ മരണത്തിന്റെ അഗാധ ഗര്‍ത്തത്തില്‍ വഴുതി വഴുതി വീഴുന്നതിനു തൊട്ടു മുന്‍പ് എനിക്ക് ഉത്തരം കിട്ടി

റെയില്‍വേ സ്റ്റേഷനില്‍ ബൈക്ക് പാര്‍ക്ക് ചെതപ്പോള്‍ കിട്ടിയ പാര്‍ക്കിംഗ് ടിക്കറ്റ്‌, സാമിന്റെ ബൈക്ക് നമ്പര്‍ എഴുതിയത്, അത്  ഞാന്‍ മാറി വെക്കാന്‍ എടുത്ത ബാഗിന്റെ സൈഡ് പോകറ്റില്‍ ആണ് വച്ചത്

.....................ഒരേ ഒരു പിഴ

Comments

  1. Gud one. Keep writing.

    ReplyDelete
  2. ഞാന്‍ നേരിട്ട് പറഞ്ഞത് തന്നെ, ഒരുപാട് ഇഷ്ടായി :)

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ