Skip to main content

പളനി മധുര ഹരോ ഹര

പളനി മുരുഗന് ഹരോ ഹര

കഴിഞ്ഞ ആഴ്ച ഞങ്ങള്‍ കുറച്ചു പേര്‍ ഒരു ചെറിയ തീര്താടനതിനു പോയി. പളനി മധുര, നേരത്തെ തീരുമാനിച്ചത് പളനി കൊടൈകനാല്‍ ആയിരുന്നു പക്ഷെ കൊടയ്കനലില്‍ ഇതിനു മുന്‍പ് പലതവണ പോയിട്ടുള്ളത് കൊണ്ടും, ഇപ്പോള്‍ പോവാന്‍ വലിയ താല്പര്യം ഇല്ലാത്തതു കൊണ്ടും യാത്ര മധുരക്ക് മാറ്റി.  യാത്രയില്‍ എനിക്ക് ഇഷ്ടപെട്ട ചില കാര്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.


ഇതിലും കൂടുതല്‍ വയര്‍ ഉള്ളിലേക്ക് പിടിക്കാന്‍ എനിക്ക് പറ്റില്ല



ഇവന് വയസ്സ് 26 കഴിഞ്ഞു, തമിഴ് നാട്ടില്‍ എത്തിയിട്ടും റോഡ്‌ സൈഡില്‍ മൂത്രം ഒഴിക്കാന്‍ പഠിച്ചിട്ടില്ല .



സുമി പഠിച്ച സ്പോല്ലച്ചിയിലേക്ക് 12 കിലോമീറ്റര്‍ മാത്രം.




തമിഴ് നാട്ടിലെ കൃഷി ഇടങ്ങള്‍ പലതും ഇപ്പോള്‍ ഇത് കൊണ്ട് നിറഞ്ഞു തുടങ്ങിയിരിക്കുന്നു, കര്‍ഷകര്‍ക്ക് കൃഷിയേക്കാള്‍ ലാഭം ഇതാണ്, താമസമില്ലാതെ ഇവര്‍ കരണ്ട് കയറ്റി അയച്ചു തുടങ്ങും.




ഒരു തലയെങ്കിലും പളനിയില്‍ കൊടുതിലെങ്കില്‍ പിന്നെ എന്തിനാ പളനിക്ക് പോവുന്നെ, ഒടുവില്‍ ഞങ്ങള്‍ അത് ഒപ്പിച്ചു, അരവിയെ തോബിഅസ് ആക്കി.



ഒരു അദ്വനവും ചെയ്യാതെ പല്ലില്‍ കമ്പിയും ഇട്ടു നടന്നു, മല കയറിയാല്‍ ഇങ്ങനെ ഇരിക്കും, ഇത് എല്ലാവര്ക്കും ഒരു പാഠം ആയിരിക്കട്ടെ.



NH 7 നില്‍ പ്രിയപ്പെട്ട പീ ചേട്ടന്‍ 160 kmph മുകളില്‍ കാര്‍ എത്തിക്കുന്നു.  ഞാന്‍ അറിയാതെ പറഞ്ഞു പോയി "എനിക്ക് അമ്മയെയും ഭാര്യയേയും മക്കളെയും കാണണം എന്ന്"

 
മോഡേണ്‍ ആര്‍ട്ട്‌, "Dil Chahta Hai" യില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട്‌.




മധുര മീനാക്ഷി ക്ഷേത്രത്തിന്റെ മോഡല്‍




Chetan Bhagath's "Five Point Some One" എന്ന നോവല്‍ അടുത്ത് തന്നെ സിനിമ ആയി ഇറങ്ങുന്നു. "Three Idiots" എന്ന പേരില്‍, അതിന്‍റെ പോസ്റ്റര്‍ ഏതാണ്ട് ഇത് പോലെ ഇരിക്കും.



ശോഭയുടെ നാട്ടില്‍ (മധുര) ഇപ്പോഴും ഈ പടങ്ങള്‍ ആണ്  ഓടുന്നത്.  എം ജി ആറിനു ഇത്രയും മസില്‍ ഉണ്ടായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു.




ഫോട്ടോ എടുക്കാം എന്ന് പറഞ്ഞു സജിത്ത് രനീഷിനെ 15 മിനിറ്റ് ഈ മരത്തില്‍ നിര്‍ത്തി.  പിന്നെ എറുമ്പ് കടിച്ചു ചാവാരായപ്പോള്‍ താഴെ ഇറങ്ങി.  ഈ സമയത്ത് അരവി എവിടെ പോയി എന്ന് എന്നോട് ചോദിക്കരുത് ഞാന്‍ പറയില്ല.



അയ്യോ പാവം....  പാവം ക്രുരന്‍.

 

ഇങ്ങേരെ സമ്മധിക്കണം, രണ്ടു ദിവസം കൊണ്ട് 800 KM വണ്ടി ഓടിക്കുക മാത്രമല്ല, അത് കഴുക്കി വൃത്തി ആകുകയും ചെയ്യും.  "Thanks Pee Chettan"



Comments

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ