Skip to main content

രാഷ്ട്ര പുനര്‍ നിര്‍മാണത്തിന് നമ്മുടെ സംഭാവന

കൊച്ചിയില്‍ ജോയിന്‍ ചെയ്തിട്ട് രണ്ടു വര്‍ഷം കഴിഞ്ഞ. ഒരു വെള്ളിയാഴ്ച്ച വയ്കുന്നേരം, അപ്പ്രൈസല്‍ റിസള്‍ട്ട്‌ വന്നു. ഭക്ഷണം കഴിഞ്ഞു തിരിച്ചു വീട്ടില്‍ എത്തി. അഭീഷും പ്രദീപും നാട്ടില്‍ പോയി. വീട്ടില്‍ ഞാനും മിഥുനും വിജയും മാത്രം. രണ്ടു പേരും സന്തോഷത്തിലാണ് തെറ്റില്ലാത്ത അപ്പ്രൈസല്‍ കിട്ടിയിട്ടുണ്ട്. ഞാനും സന്തോഷിക്കെണ്ടാതാണ് പക്ഷെ ഞാന്‍ സന്തോഷിച്ചില്ല. താടിക്ക് കയ്യും കൊടുത്തുള്ള എന്‍റെ ഇരിപ്പ് കണ്ട വിജയ്‌ ചോദിച്ചു.

"ഡാ നീ എന്താ ഇങ്ങനെ ഇരിക്കുന്നെ, കൂട്ടത്തില്‍ നിനക്കു തെറ്റില്ലാത്ത അപ്പ്രൈസല്‍ കിട്ടിയല്ലോ?"

"അപ്പ്രൈസല്‍ കിട്ടി പക്ഷെ ഒരു പ്രശ്നം, കഴിഞ്ഞ ആറു മാസമായി ഞാന്‍ tax ഒന്നും അടച്ചിട്ടില്ല, ഇന്നാണ് സജി പറഞ്ഞതു, അടുത്ത ആറു മാസം എല്ലാ മാസവും ഒരു തുക tax ആയി പിടിക്കും എന്ന്" ഇത്രയും പറഞ്ഞു ഞാന്‍ വീണ്ടും താടിക്ക് കയ്യും കൊടുത്ത് ഇരുന്നു.

"നിനക്കു അപ്പ്രൈസല്‍ എത്ര കിട്ടി?"

"രണ്ടായിരം രൂപ"

"Tax എത്ര കൊടുക്കണം?"

"രണ്ടായിരത്തി മുനൂരു രൂപ"

വിജയ്‌ ഒരു ചെറിയ പുഞ്ചിരിയോടെ കസേരയില്‍ പോയിരുന്നു.

ഞങളുടെ ഇത്രയും നേരത്തെ സംഭാഷണം കേട്ടു മിഥുന്‍ പതുക്കെ തിരിഞ്ഞു നോക്കി. ടി വി യില്‍ ചാനല്‍ മാറുന്നത് നിര്ത്തി പതുക്കെ എഴുന്നേറ്റു.

"നിനക്കു കിട്ടുന്ന ഇന്കമിന്റെ ഒരു പങ്കു രാജ്യത്തിന് കൊടുക്കണം, ആ തുകയാണ് രാഷ്ട്ര പുനര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്"

ഒരു നിമിഷം എനിക്കും വിജയ്ക്കും മിഥുന്‍ പറഞ്ഞതു മനസിലായില്ല, എന്ത് പറ്റി ഇവന് തലയുടെ സ്ക്രൂ വല്ലതും പോയോ.

"വെല്‍ മിസ്റ്റര്‍ പുനര്‍നിര്‍മാണം താങ്കള്‍ എത്ര രൂപ Tax കൊടുക്കുന്നു?" വിജയ്‌ ചിരിച്ചു കൊണ്ടു ചോദിച്ചു.

" എനിക്ക് Tax ഇല്ല ഞാന്‍ education ലോണ്‍ പേ ചെയ്യുന്നു അത് one lac exceptionil വരും" ഇത്രയും പറഞ്ഞു മിഥുന്‍ കുളിക്കാന്‍ പോയി.

പതിവു പോലെ വിജയ്‌ ഇരുന്നു ചിരിക്കാന്‍ തുടങ്ങി.

പിന്നീട് ഒരു വര്‍ഷം കടന്നു പോയി, ഒരു തവണ പണി കിട്ടിയതോടെ ഞാന്‍ tax കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി, വീണ്ടും ഒരു അപ്പ്രൈസല്‍ കഴിഞ്ഞു, വയ്കീട്ടു വീട്ടില്‍ എത്തിയപ്പോള്‍ മിഥുന്‍ താടിക്ക് കയ്യും കൊടുത്ത് ഇരിക്കുന്നു.

"എന്ത് പറ്റിയെടാ?"

"ഓഹ് എന്തൊരു tax"

"അതിന് നിനക്കു tax ഇല്ലല്ലോ, നിന്റെ education ലോണ്‍ ഇല്ലേ?"

"ഇല്ല അത് കഴിഞ്ഞ വര്‍ഷം കഴിഞ്ഞു" മിഥുന്‍ പതുക്കെ പറഞ്ഞു.

കുളിക്കാന്‍ പതുക്കെ നടക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു "രാഷ്ട്ര പുനര്നിര്മാനതിനു ............ "

എന്‍റെ കമന്റ്‌ കേട്ടു മിഥുന്‍ ചിരിക്കാന്‍ തുടങ്ങി.

Comments

  1. രണ്ടായിരം രൂപക്കൊന്നും ടാക്സില്ലാ വെറുതെ ബ്ടായി അടിക്കല്ലെ. മാസം നല്ല ചിമ്മിണി വേറെ കിട്ടുന്നുണ്ടാവണം ഗൊച്ചു കള്ളാ....

    ReplyDelete
  2. സന്തോഷേ രണ്ടായിരം രൂപയ്ക്കു tax ഇല്ല പക്ഷെ, ശമ്പളത്തില്‍ രണ്ടായിരം കൂടിയായാല്‍ tax വരും.

    ReplyDelete
  3. രാഷ്ട്ര പുനര്‍നിര്‍മാണത്തിനു മാത്രം കൊടുക്കാതെ കൂട്ടുകാരുടെ പുനര്‍ന്നിര്‍മ്മാണത്തിനും എന്തെങ്കിലും കൊടുക്കടാ...

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ