Skip to main content

പീ ചേട്ടാ പ്ലീസ് ഞാനൊന്നു പറയട്ടെ

ചായ കുടിച്ചു തിരിച്ചു വന്നപ്പോള്‍ രനീഷ്‌ പീ ചേട്ടനെ കാത്തു നില്പുണ്ടായിരുന്നു.

"ഞാന്‍ പീ ചേട്ടനെ നോക്കി നില്‍ക്കുകയായിരുന്നു" രനീഷ്‌ കസേരയില്‍ നിന്നും എഴുനേറ്റു പറഞ്ഞു.

"ഞാനും നിന്നെ നോക്കി നില്‍ക്കുകയായിരുന്നു, നീയല്ലേടാ പറഞ്ഞതു അവിടെ ഒബ്രോണ്‍ മാളില്‍ ജീന്‍സിന്‌ 50% ഓഫര്‍ ഉണ്ടെന്നു, കുറെ കാതറ കൂതറ ജീന്‍സ്‌ അല്ലാതെ അവിടെ ഒന്നും ഇല്ല" പീ ചേട്ടന്‍ രനീഷിനു നേരെ തട്ടി കയറി.

"ഞാന്‍ അതല്ല പറയാന്‍ വന്നത്" രനീഷ്‌ പറഞ്ഞു.

"നീയല്ലേടാ ആ Terminator II കൊള്ളാം എന്ന് പറഞ്ഞതു, മിണ്ടരുത് നീ" പീ ചേട്ടന്‍ വീണ്ടും ചൂടായി, എന്നിട്ട് എന്‍റെ നേരെ തിരിഞ്ഞു പറഞ്ഞു "എന്‍റെ ഭായി ഒരു തല്ലിപൊളി പടം"

"ഞാന്‍ ഒന്നു പറഞ്ഞോട്ടെ"

"നീ മിണ്ടരുത് മിണ്ടിയാല്‍ ഞാന്‍ തല്ലും, ഇന്നലെ ആ പഞ്ചാബി ധാബയിലെ മുര്‍ഗ് മസാല കൊള്ളാം എന്ന് പറഞ്ഞിട്ട് ഞാന്‍ പോയി കഴിച്ചു, അവന്മാരെയൊക്കെ വെടി വച്ചു കൊല്ലണം"

"എന്‍റെ പീ ചേട്ടാ ഞാന്‍ ഒന്നു പറഞ്ഞോട്ടെ, ബൈക്ക്"

"നീ മിണ്ടരുത് നിന്നെ ഞാന്‍ ബൈക്കില്‍ കൊണ്ടു പോകുന്ന പ്രശ്നമില്ല, അത് പറഞ്ഞപ്പഴാ ഓര്‍ത്തത്‌, ബജാജിന്റെ പുതിയ ഒരു ബൈക്ക് വരുന്നു, 18 bhp യ, ട്വിന്‍ പാര്ക്ക് plagum ഉഗ്രന്‍ പെര്‍ഫോര്‍മന്‍സ് ആണെന്ന പറഞ്ഞതു"

"പീ ചേട്ടാ ചെളിയില്‍"

"ആ ചെളിയുടെ കാര്യം പറഞ്ഞപ്പോഴാ, ഇന്നലെ ഇങ്ങോട്ട് വരുന്ന വഴിക്ക് അവിടെ പലരിവട്ടത് എന്തൊരു ചളിയ, ഇവന്‍ മാരൊക്കെ tax വാങ്ങുന്നു എന്നല്ലാതെ ഒരു പണിയും ചെയ്യുന്നില്ല"

ഇത്രയും ആയപ്പോള്‍ രനീഷ്‌ തിരിഞ്ഞു കമ്പ്യൂട്ടറില്‍ നോക്കി ഇരുന്നു, ഞാന്‍ പതുക്കെ അവനോടു ചോദിച്ചു,

"നീ എന്താ പറയാന്‍ വന്നത്"

"പീ ചേട്ടന്റെ ബൈക്ക് അവിടെ ചളിയില്‍ വീണു കിടക്കുന്നു എന്നാ"

ഞാന്‍ പതുക്കെ മെയില് എടുത്തു ഈ വിവരം പീ ചേട്ടനെ അറിയിച്ചു അതാവുമ്പോള്‍ തടുക്കാന്‍ പറ്റില്ലാലോ.

Comments

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ