Skip to main content

ഉഹാപോഹങ്ങള്‍

കമ്പനിയുടെ അടുത്ത് പുതുതായി പണിയാന്‍ പോകുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നടക്കുകയാണ്, ദൂരെ ചായകടയില്‍ നിന്നു കൊണ്ടു ഞാന്‍ ചോദിച്ചു.

"അവിടെ എന്താ വരാന്‍ പോകുന്നത് ചേട്ടാ",

"ഓ അതോ, അത് വിപ്രോയുടെ കാര്‍ പാര്‍ക്കിംഗ് ഉണ്ടാക്കുകയ"

"ഇത്ര വലിയ കാര്‍ പാര്‍ക്കിംഗ് ഏരിയ യോ?"

"അവര്ക്കു ഇഷ്ടം പോലെ കാശുണ്ട് പിന്നെ എന്താ ചെയ്യാന്‍ പറ്റാത്തെ"

ദിവസങ്ങള്‍ കടന്നു പോയി, കെട്ടിടം പണി തകൃതിയായി നടക്കുന്നു, എല്ലാ ദിവസവും ഞങ്ങള്‍ അത് കാണുന്നുടായിരുന്നു. ആ കെട്ടിടം വൃത്താകൃതിയില്‍ പൊങ്ങി വന്നു.

"ചേട്ടാ ഇതു കാര്‍ പാര്‍ക്കിംഗ് തന്നെയാണൊ?"

"അല്ല അത് അവരുടെ കാന്റീന്‍ ആണ്"

"അഞ്ചു നിലയുള്ള കാന്ടീണോ?"

"അവരൊക്കെ വലിയ വലിയ ആളുകളല്ലേ"

ദിവസങ്ങള്‍ കടന്നു പോയി. കെട്ടിടത്തിന്‍റെ പുറത്തെ പണി എല്ലാം കഴിഞ്ഞു, ചുറ്റും ഗ്ലാസ്‌ വെക്കാന്‍ തുടങ്ങി.

"ചേട്ടാ ഇതു കാന്റീന്‍ തന്നെ ആണോ?"

അഞ്ചു നിലകളുള്ള വലിയ കെട്ടിടത്തില്‍ നോക്കി ഞാന്‍ ചോദിച്ചു.

"അല്ല അത് വിപ്രോയുടെ ഗസ്റ്റ് വന്നാല്‍ താമസിക്കാനുള്ള സ്ഥലമാണ്‌"

"ഇത്ര വലിയ ഗസ്റ്റ് ഹൌസോ?"

"അവര്‍ക്കൊക്കെ എന്തും ആകാമല്ലോ? ഇപ്പോള്‍ അവിടെ ഉള്ള ഗസ്റ്റ് താമസിക്കുന്നത് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ആണ്, ഇതാകുമ്പോള്‍ അവര്ക്കും ലാഭമല്ലേ"

ദിവസങ്ങള്‍ വീണ്ടും കഴിഞ്ഞു പോയി, കെട്ടിടത്തിന്‍റെ പണി ഏതാണ്ട് തീരാറായി.

"അല്ല ചേട്ടാ ഇത്ര വലിയ കെട്ടിടത്തില്‍ താമസിക്കാന്‍ മാത്രം ആളുകള്‍ ഇവിടെ വരുമോ?"

"അതിന് ഇതു താമസിക്കാനുള്ള സ്ഥലമല്ല"

"പിന്നെ?"

"ഇതവരുടെ ട്രെയിനിംഗ് സെന്‍റെര്‍ ആണ്"

എന്റെ ക്ഷമ നശിച്ചു, "എന്റെ ചേട്ടാ ചേട്ടന് ഈ വിവരങ്ങള്‍ ഒക്കെ എങ്ങനെ കിട്ടുന്നു?"

ഒരു ഗൂഡ മന്ദസ്മിതത്തോടെ ചേട്ടന്‍ പറഞ്ഞു.

"
അത് ഞാന്‍ ഊഹിച്ചതാ"

കെട്ടിടത്തിന്‍റെ പണി കഴിഞ്ഞു ഉത്ഘാടനവും കഴിഞ്ഞു. അത് വിപ്രോയുടെ development സെന്‍റെര്‍ ആണ്.

ഞങ്ങളുടെ കമ്പനിയുടെ കോറിഡോറില്‍ ഉണ്ടായിരുന്ന മേല്‍കൂര കഴിഞ്ഞ കാറ്റിലും മഴയിലും തകര്ന്നു, കുറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അത് നന്നാക്കിയിട്ടില്ല.

"ഇവര്‍ എന്താ ഇതു നന്നക്കാത്തത്?"

ചേട്ടന്‍ പറഞ്ഞു

"ആ മെറ്റീരിയല്‍ australiyayil നിന്നും വരണം, അതിന് സ്ക്രൂ ഇല്ല, തമ്മില്‍ ജോയിന്‍ ചെയ്തു വക്കണം"

ഞാന്‍ ഒരു നിമിഷം മുകളില്‍ നിനും താഴേക്ക്‌ വീഴുന്ന മഴ തുള്ളിയില്‍ നോക്കി, പിന്നെ ചായ കുടിക്കാന്‍ നടന്നു നീങ്ങി.

Comments

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ