Skip to main content

സിഗ്നല്‍

രാവിലെ തന്നെ ഫോണ്‍ ബെല്‍ അടിക്കുന്നത് കേട്ടാണ് ഉറക്കം ഉണര്‍ന്നത്. ശനിയാഴ്ച ആയതു കൊണ്ടു കുറച്ചു കൂടുതല്‍ സമയം ഉറങ്ങാം എന്ന് കരുതിയിരുന്നു. ഇതാരാ ഇത്ര രാവിലെ. ഞാന്‍ ഫോണ്‍ എടുത്തു നോക്കി, ജെരിനാണ്, ഇവനെന്താ രാവിലെ എന്ന് കരുതി ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.

"ഡാ നമ്മുടെ അരവി ആശുപത്രിയില"

എന്‍റെ ഉറക്കം പോയി, ഞാന്‍ എഴുനേറ്റു ഇരുന്നു കൊണ്ടു ചോദിച്ചു "എന്ത് പറ്റി?"

"കൃത്യമായി അറിയില്ല, വാഹന അപകടം ആണെന്ന് പറഞ്ഞു"

" ഏത് ആശുപത്രിയില്‍ ?"

"സണ്‍ രൈസില്‍, ഞാന്‍ അങ്ങോട്ട് പോവുകയാ നീ വാ" ജെറിന്‍ ഫോണ്‍ കട്ട് ചെയ്തു.

ഞാന്‍ പെട്ടെന്ന് റെഡി ആയി ബൈക്ക് എടുത്തു ഹോസ്പിറ്റലില്‍ പുറപ്പെട്ടു. റിസപ്ഷനില്‍ തന്നെ ജെറിന്‍ നില്പുണ്ടായിരുന്നു.

"പേടിക്കാന്‍ ഒന്നും ഇല്ല, നെറ്റിയില്‍ ഒരു ചെറിയ മുറിവുണ്ട്,"

"എങ്ങനെയാ അപകടം ഉണ്ടായതു?" ഞാന്‍ ചോദിച്ചു.

"അവന്‍ രാവിലെ ഡ്രൈവിംഗ് പഠിക്കാന്‍ പോയതാ, പിന്നെ എന്തുണ്ടായി എന്ന് അറിയില്ല, വാ നമു‌ക്ക് പോയി ചോദിക്കാം"

ഞങ്ങള്‍ രണ്ടു പേരും അരവിയുടെ അടുത്തേക്ക് നടന്നു. നെറ്റിയില്‍ ഒരു ചെറിയ ബാന്‍ഡ് ഇട്ടിടുണ്ട്, ഞാന്‍ ഇപ്പൊ ചവുമേ എന്ന ഭാവത്തോടെ അരവി ഒരു കട്ടിലില്‍ ഇരിക്കുന്നു.

"എന്ത് പറ്റിയെടാ", ഞാന്‍ ചോദിച്ചു.

നിറ കണ്ണുകളോടെ എന്നെ നോക്കി അരവി പറഞ്ഞു.

"എന്‍റെ ഭായി ഇവിടെ കാര്യങ്ങള്‍ ഒന്നും ശരിയല്ല, ഞാന്‍ രാവിലെ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു, റോഡില്‍ ആരും ഇല്ല, മാസ്റ്റര്‍ തൊട്ടടുത്ത സീറ്റില്‍ ഇരിപ്പുണ്ട്, ആ സീ പോര്‍ട്ട്‌ എയര്‍ പോര്‍ട്ട്‌ റോഡില്‍, ഒരു രണ്ടു കിലോമീറ്റര്‍ പോയപ്പോള്‍, ഒപ്പോസൈറ്റില്‍ ഒരു ലോറി വന്നു "

"റോങ്ങ്‌ സൈഡില്‍ അന്നോട?" ജെറിന്‍ ഇടയില്‍ കയറി ചോദിച്ചു

"അല്ലെന്നേ ഞങ്ങള്‍ രണ്ടു പേരും കറക്റ്റ് സൈഡില്‍ തന്നെയാ വന്നു കൊണ്ടിരുന്നത്, പെട്ടെന്ന് ഒരു കാറ് കാരന്‍ ലോറി ഓവര്‍ ടേക്ക് ചെയ്തു കടന്നു വന്നു, ഞാന്‍ അവനെ കുറച്ചു ദൂരത്തു നിന്നും കണ്ടു, പക്ഷെ ഞാന്‍ സ്പീഡ് കുറച്ചില്ല, എന്തിന് കുറയ്ക്കണം ഞാന്‍ കറക്റ്റ് സൈഡില്‍ അല്ലെ വരുന്നതു, ഉടനെ അവന്‍ കയറി വരാന്‍ പോവുകയാ എന്ന് കാണിക്കാന്‍ ഹെഡ് ലൈറ്റ് ഇട്ടു കാണിച്ചു, ഞാന്‍ ഉടനെ കയറണ്ട എന്ന് കാണിക്കാന്‍ വയിപര്‍ ഇട്ടു കാണിച്ചു"

ഒരു നിമിഷം ഞാനും ജെരിനും തമ്മില്‍ നോക്കി, വയ്പേര്‍ ഇട്ടു കാണിക്കുകയോ?

"എടാ വയിപേര്‍ ഇട്ടു കാണിച്ചാല്‍ എന്താ അര്‍ഥം?"

അരവി രണ്ടു കയ്യും വയ്പേര്‍ പോലെ വായുവില്‍ ഉയര്ത്തി അട്ടി കൊണ്ടു പറഞ്ഞു

"കയറല്ലേ കയറല്ലേ എന്ന്"

ഇതു കേട്ടതും ജെറിന്‍ അരവിയെ വിളിച്ച തെറികള്‍ എന്‍റെ പൊട്ടിച്ചിരിയില്‍ മുങ്ങി പോയി.

Comments

  1. മാസ്റ്റർ എനിക്ക് പഠിപ്പിച്ചു തന്നത് പെണ്ണുങ്ങളെ കണുമ്പോൾ മാത്രം വയ്പേർ ഓണ് ചെയ്യനാണ്. അതിനറ്ത്ഥം ടാറ്റാ എന്നാണ്.
    റ്റെസ്റ്റിന് പോയപ്പോള് RTO ചോദിച്ച ചോദ്യം എത്ര പെഗ് വരെ അടിച്ചിട്ട് വണ്ടിയോടിക്കാം? ഞാന് കൂടിപ്പോവേണ്ട് എന്ന് വിചാരിച്ചിട്ട് ഒരു പെഗ് എന്ന് മാത്രം പറഞ്ഞു.

    ReplyDelete
  2. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ ശ്രീനിവാസനെ ഓര്‍മ്മ വരുന്നു...........:)

    ReplyDelete
  3. ny way... this made me laugh a lot.. :) a srinivasan jock...

    ReplyDelete
  4. Ennathe oru sambhava katha - Jerin drive cheyyunu, Paarakalum chiriyumayi car il aake bahalam.Kakkanad community hall ethiyatheyullu oru cheriya block,manasil aarodo ullla deshyam theerkunathupole aduthuninna bike kaarane noki araviyude comment 'enthada evideyanoda driving padikunathu'. Pinne kure neratheku oru koota chiri... :))

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ