Skip to main content

കാണാന്‍ മറന്നത്

മാതൃഭുമിയുടെ അടുത്തുള്ള ഇട വഴിയിലൂടെ പോയാല്‍ പുതിയ ബസ്സ് സ്റ്റാന്‍ഡില്‍ വേഗം എത്താം എന്നുള്ളത് കൊണ്ടാണ് ഞാന്‍ ആ വഴി എന്ന് തിരഞ്ഞെടുക്കുനത്. ബസ്സ് സ്ടണ്ടിനടുതായി പോസ്റ്റ് ഓഫീസും ബാന്കും ഉള്ളത് കൊണ്ടു ആ വഴി ഒരു പാടു പേരുടെ വഴിയായിരുന്നു. ബന്കിനു തൊട്ടടുത്തായി റോഡില്‍ ഒരു ഒറ്റ കാലന്‍ പിച്ചക്കാരന്‍ ഇരിക്കാറുണ്ട് മിക്കവര് അത് വഴി കടന്നു പോവുന്ന എല്ലാവരും അയാള്ക്ക് എന്തെങ്കിലും കൊടുക്കാറുണ്ട്. ചില ദിവസങ്ങളില്‍ ഞാനും എന്തെകിലും കൊടുക്കും. എണ്‌ും അയാളെ കാണുമ്പൊള്‍ ഒരു വിഷമം തോന്നും. സഹായത്തിനു ആരും ഇല്ലാതെ, മഴയത്തും വെയിലത്തും, അയാള്‍ അവിടെ ഇരിക്കും.

ഞാന്‍ ഈ നഗരത്തില്‍ എത്തിയിട്ട് അഞ്ചു വര്ഷമായി, ഞാന്‍ അന്ന് മുതല്‍ അയാളെ കനുന്നുട്, രാജേഷ് എന്നോട് പ്രഞ്ഞന്തു അവന്‍ അയാളെ പതിനഞ്ചു വര്ഷമായി അവിടെ കനുന്നുട് എന്നാണ്, ബാങ്ക് വരുന്നതു മുന്പ് അയാള്‍ ബസ്സ് സ്ടണ്ടിനടുതയിരുന്നു അത്രേ.

അഞ്ചു വര്ഷമായി അയാളെ കനരുന്ടെകിലും ഞാന്‍ ഒരിക്കല്‍ പോലും അയാളോട് മിണ്ടിയിട്ടില്ല. പക്ഷെ ചിലപ്പോഴൊക്കെ ഒരു പരിജയത്തിന്റെ ചിരി ഞങ്ങള്‍ കായ്‌ മാറിയിരുന്നു.

ബസ്സ് സ്റ്റാന്റ് എതുനതിനു മുന്പ് മഴ തുടങ്ങി ഞാന്‍ കുട എടുത്തിരുന്നില അതിനാല്‍ ബന്കിനടുത്തു കയറി നില്‍കേണ്ടി വന്നു. ഒറ്റകലന്റെ തൊട്ടടുത്തായി. എന്നെ നോക്കി ഒന്നു ചിരിച്ചു കൊണ്ടു അയാള്‍ ചോദിച്ചു.

"കുട എടുത്തില്ല അല്ലെ"

"ഇല്ല മറന്നു"

കയ്യിലിരുന്ന ഒരു കടലാസ്സ്‌ എന്റെ നേരെ നീട്ടി കൊണ്ടു അയാള്‍ ചോദിച്ചു.

"സര്‍ പോവുന്ന വഴിയില്‍ ഇതു പോസ്റ്റ് ഓഫീസില്‍ അടക്കാമോ"

ഞാന്‍ കടലാസ്സ്‌ എടുത്തു നോക്കി, മണി ഓര്‍ഡര്‍ ഫോറം, മുഴുവന്‍ പൂരിപിചിടുണ്ട് . അയയിരം രൂപ, മങ്ങലപുറത്തെ മെഡിക്കല്‍ കോളേജില്‍ അയക്കുന്നു. ഒരു ഡോക്ടര്‍ സുലോച്ചനക്ക്. അയാള്‍ ഇരുന്ന ചാക്കിന്റെ അടിയില്‍ നിനും അഞ്ചു ആയിരം രൂപയുടെ നോട്ടുകള്‍ എടുത്തു എനിക്ക് തന്നു.

"ആരാണിത് "

"എന്റെ മോളാണ്, എം ബി ബി എസ് കഴിഞു ഇപ്പോള്‍ എം ഡി ചെയുക്കായ"

ഒരു നിമിഷം എന്ത് പറയണം എന്ന് എനിക്ക് മനസിലായില്ല, കയ്യില്‍ ഇരുന്ന കടലാസും പണവും ഞാന്‍ യാന്ത്രികമായി തിരിച്ചു കൊടുത്തു.

ഒരുപക്ഷെ കാണാന്‍ മറന്നത് ഞാന്‍ അന്നാണ് കണ്ടത്.

പിന്നീടൊരിക്കലും ഞാന്‍ ആ വഴിയില്‍ കൂടി പോയിട്ടില്ല.

Comments

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ