Skip to main content

വെള്ളി പാത്രങ്ങളുടെ കിലുക്കം

ബാത്‌റൂമില്‍ നിനും തിരിച്ചു വന്നപ്പോള്‍ പപ്പാ ചുവരിലെ ടിഇവിയില്‍ നോക്കി കൊണ്ടു കിടക്കുകയായിരുന്നു കൈ വിരലുകള്‍ remotil സഞ്ഞരിക്കുകയായിരുന്നു.

"സിസിലി നീ ആദിത്യനും രാധയും മറ്റു ചിലരും വയിചിടുണ്ടോ"

പപ്പയുടെ ചോദ്യം കേടു സിസിലി അധ്ഭുട പെട്ട്, ആശുപത്രി കിടക്കയില്‍ കിടന്നു പപ്പയെണ്ട ഇങ്ങനെ ചോദിക്കുന്നത്.

"വയിചിടുണ്ടോ സിസിലി, മുകുന്നറെ, നമ്മുടെ മയ്യഴി പുഴ കാരന്റെ "

"ഇല്ല പപ്പാ എന്താ ചോദിയ്ക്കാന്‍"

"ആ നോവല്‍ ഒരു പ്രതെയ്ക രീതിയില്‍ ആണ് എഴുതിയിരിക്കുനത്, തുടക്കം പടിനന്ജം ആദ്യയമോ മറ്റോ ആണ് , പിന്നീട് എല്ലാ ആദ്യയങ്ങളും മറിയും മറിഞ്ഞും അന്ന്, എങ്കിലും വായിച്ചു കഴിയുമ്പോള്‍ എല്ലാം മനസ്സില്‍ കൃത്യമായി നില്കും, കഥാ പാത്രങ്ങളുടെ പേരും സ്ഥലങ്ങളും എല്ലാം മാറി മറയുന്നു, പക്ഷെ അവസമാനം എല്ലാ മനസ്സില്‍ പതിഞ്ഞു നില്ക്കും, ജീവിതവും അങ്ങിനെയാണ് എല്ലാം തകിടം മരിച്ചലുകള്‍ക്കും ഒടുവില്‍ മരണം"

ഇത്രയും പറഞ്ഞു പപ്പാ മൌനത്തിലേക്ക്‌ മുഴുകി. പത്താമത്തെ നിലയില്‍ നിന്നും പുറത്ത് റോഡില്‍ പോയി കൊണ്ടിരുന്ന വാഹനങ്ങളുടെ വെളിച്ചം നോക്കി സിസിലി അല്‍പ നേരം നിന്നു. മമ്മയുടെ മരണത്തോട് കൂടിയാണ് പപ്പാ പൂര്‍ണമായും മദ്യതിനടിമയായത്‌.
തിരക്കില്‍ നിന്നും തിരക്കിലെക്കുള്ള യാത്രക്കിടയില്‍ വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍, വീട്ടില്‍ കൂടിയിട്ടിരുന്ന മദ്യ കുപ്പികള്‍ കണ്ടു സിസിലി അധ്ബുടപെട്ടിരുന്നു. അന്ന് പപ്പാ പറഞ്ഞതു അത് അന്ജാര് മാസതെതനെന്നു, അറിഞ്ഞു വന്നപ്പോഴേക്കും ഒരുപാടു വയ്കി പോയിരുന്നു. ഇനി ഒന്നും ചെയ്യാന്‍ ഇല്ല എന്ന് ഡോക്ടര്‍ പറഞ്ഞു.

" ഈ പ്രായത്തില്‍ ലിവര്‍ ട്രന്‍സ്പ്ലന്റ്റേന്‍ ആലോചിക്കുകയെ വേണ്ട"

കഴിഞ്ഞ പത്തു ദിവസമായി ആശു പതൃയില്‍, ലീവ് അനുവടിക്കിലെങ്ങില്‍, തന്റെ രേസിഗ്നറേന്‍ സ്വികരിക്കന്മ എന്ന് പറഞ്ഞാണ്‌ കമ്പനിയില്‍ നിനും പോണത്. ഡെഡ് ലൈനുകള്‍, ടാസ്ക്‌ കംപ്ലെറേന്‍, ടെസ്റ്റിങ്ങ്, സോഫ്റ്റ് റിലീസ്, ഹാര്‍ഡ് റിലീസ്, ഫുള്‍ റിലീസ് എല്ലേറ്റില്‍ നിന്നും ഒരു ഒളിച്ചോട്ടം.

"നീ വെള്ളി പത്രങ്ങളുടെ കിലുക്കം കേള്കുന്നുടോ"

"എന്താ പപ്പാ ചോദിക്കുനത് ഇവിടെ എവിടെയാ വെള്ളി പത്രം"

"നിനക്കൊരു പക്ഷെ കേള്‍ക്കാന്‍ പറ്റില്ല, അത് എനിക്ക് മാത്രമെ കേള്‍ക്കാന്‍ കഴിയു"

"പപ്പാ ഉറങ്ങാന്‍ നോക്ക് നേരം ഒരുപാടായി"

സിസിലി ഉറങ്ങാന്‍ കിടനിട്ടും ഉറക്കം വന്നില്ല. എ സി യുടെ തണുപ്പ് കൂടുതലാണെന്ന് തോനിയപ്പോള്‍ എഴുനേറ്റു എ സി യുടെ രേഗുലടോരിനടുതെക്ക് ചെന്നു. പപ്പയുടെ കിടപ്പില്‍ എന്തോ ഒരു പന്തികേട്‌ തോന്നി, കായ്കള്‍ രണ്ടും നെഞ്ചത്ത് പിണച്ചു കെട്ടി, ശതമായ പുഞ്ചിരി ചുണ്ടില്‍ വച്ചു പപ്പാ കിടക്കുന്നു. സിസിലി മെല്ലെ എമര്‍ജന്‍സി ബട്ടണില്‍ വിരല്‍ അമര്‍ത്തി. രണ്ടു മിനിട്ടിനുള്ളില്‍ രണ്ടു നുര്സുമാര്‍ വന്നെത്തി. പപ്പയെ പരിശോടിച്ച അവര്‍ സിസിളിയോടായി പറഞ്ഞു.

"കഴിഞു എന്ന് തോനുന്നു, ഞങ്ങള്‍ ഡോക്ടറെ വിളിക്കാം"

പതിനാന്ച്ചു മിനിറ്റിനകം ഡോക്ടര്‍ മാര്‍ എത്തി വാര്ത്താ സ്ഥിരികരിച്ചു. ഒന്നും ചെയ്യാനില്ലാതെ സിസിലി അല്‍പ നേരം ഇരുന്നു. ഭുമിയില്‍ അവസനിച്ചിരുന്ന അവസാന രക്ത ഭാണ്ടവും നഷ്ട പെടുന്നത് അവള്‍ നോക്കി നിന്നു.

അകലെ എവിടെയോ അപ്പോഴും വെള്ളി പത്രങ്ങള്‍ കിലുങ്ങി കൊണ്ടിരുന്നു.

Comments

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ