Skip to main content

കമ്മട്ടിപാടം




                        വിനായകൻ എന്ന നടനെ കുറിച്ച് എന്നോട് ആദ്യം പറയുന്നത് മിഥുൻ ആണ്.  അവർ പണ്ട് എം സി എ ക്ക് പഠിക്കുമ്പോൾ അവരുടെ വീട്ടിൽ വന്നു കുറച്ചു ദിവസം താമസിച്ചിട്ടുണ്ട് എന്ന്.  അന്ന് തമ്പി കണ്ണൻ താനതിന്റെ  ഏതോ ഒരു സിനിമയ്ക്കു വേണ്ടി തിരക്കഥ എഴുതാൻ വേണ്ടി ആയിരുന്നു. അത് ഇറങ്ങിയോ എന്ന് അറിയില്ല.  വിനായകനെ ശ്രദ്ധിച്ചത് 2003 ഇൽ ഇറങ്ങിയ ഇവർ എന്ന ചിത്രത്തിൽ ആയിരുന്നു,   അതിൽ ഒരു അന്ധന്റെ റോൾ ആണ് അന്ന് ചെയ്തത്, പിന്നീടു സ്റ്റോപ്പ്‌ വയലെൻസ് എന്ന ചിത്രത്തിൽ മൊന്ദ എന്ന കാരക്ടർ.  ഇവരിൽ  പി ബാലചന്ദ്രൻ (കമ്മട്ടിപാടം രചയിതാവ്) ഒരു വേഷം ചെയ്തിരുന്നു, മിന്നൽ എന്ന ഒരു ഗുണ്ടാ തലവന്റെ.

                        അന്ന് വിനായകനെ അത്ര ശ്രദ്ധിച്ചിരുന്നില്ല, പിന്നീടു ചോട്ടാ മുംബൈ പോലുള്ള ചിത്രങ്ങളിൽ  ആയിരിക്കണം ശ്രദ്ധിക്കപ്പെട്ടത്.  ഒരു പക്ഷെ കമ്മട്ടി പാടതിലെ  ഗംഗ ആവാൻ വിനായകനെ കാൾ നല്ല ഒരാൾ ഉണ്ടെന്നു തോനുന്നില്ല.

                     ഒരു ക്ലിഷേ ക്ക് വേണ്ടി വിനായകൻ അഭിനയിക്കുകയല്ലാ ജീവിക്കുകയാണ് എന്ന് പറയാം.  അതിൽ ഒരൽപം വാസ്തവം ഉണ്ടെന്നു തോനുന്നു.

                        ഞാൻ കമ്മട്ടിപാടം എന്ന പേര് കേൾക്കുന്നത് ഒരു അഞ്ചോ ആറോ കൊല്ലം മുൻപ് അഷിഖ്  പറഞ്ഞാണ്.  ഇന്നത്തെ എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷൻ പിന്നെ കെ എസ് ആർ ടി സി ബസ്‌ സ്റ്റാന്റ് പരിസരം അടങ്ങുന്ന സ്ഥലം ആയിരുന്നു അത് .  പിന്നീട് കോട്ടയം റെയിൽ വന്നപ്പോൾ റെയിൽ പാളങ്ങൾ  ചുറ്റപ്പെട്ട ഒരു ഭൂ പ്രദേശം അവിടെ രൂപം കൊണ്ടു, നഗര വല്കരണം ആ പ്രദേശത്തെ പതുക്കെ വിഴുങ്ങി, ഏറ്റവും ഒടുവിൽ അവിടെ അവശേഷിച്ചത് ഒന്നോ രണ്ടോ വീടുകൾ ആയിരുന്നു, അതിൽ ഒന്ന് വിനയകന്റെതും, വിനായകന്റെ ഒരു ചേട്ടൻ പണ്ട് ഒരു കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകൻ ആയിരുന്നു, അടിയന്ടിരാവസ്ഥ  കാലത്ത് അന്നത്തെ അഭ്യന്ദര മന്ത്രി ആയിരുന്ന കരുണാകരനെ കരിം കോടി കാണിച്ചതിന് പോലീസുകാർ തല്ലി കഥ കഴിച്ചിരുന്നു.  അങ്ങനെ നോക്കിയാൽ വിനായകന് കമ്മട്ടിപാടം ആയി അഭേദ്യം ആയ ഒരു ബന്ധം ഉണ്ട്.

                    കമ്മട്ടിപാടം എറണാകുളത്തിന്റെ ചരിത്രം തന്നെ ആണ്. ചതുപ്പായി കിടന്ന ഒരു സ്ഥലം എങ്ങനെ കേരളത്തിലെ ഏറ്റവും വലിയ സിറ്റി ആയി മാറി എന്നതിന്റെയും, ആ മണ്ണ് സ്വന്തമായിരുന്നവർ എവിടെ പോയി എന്നതിന്റെ, എക്കാലത്തും ലാഭം മാത്രം ഉണ്ടാക്കാൻ ശീലിച്ച ഒരു കൂട്ടം ആളുകൾ എന്നും എങ്ങനെ പണം ഉണ്ടാക്കുന്നു എന്നും, അത് കള്ള വാറ്റയും ചാരയമായും ബാറായും റിയൽ എസ്റ്റേറ്റ്‌ ആയും.

                    കൂടെ നിന്ന് വഞ്ചിക്ക  പെട്ട ഒരു ജനതയുടെ കഥ.  എന്ത് ചെയ്തും പണം സംബാധിക്കാൻ ഇറങ്ങി പുറപ്പെട്ടവരുടെ കഥ.

ഗംഗയുടെയും, ബാലന്റെയും, കൃഷ്ണന്റെയും പിന്നെ ആശാന്റെയും കഥ ....

-------------------------------------

പടം കണ്ടു കഴിഞ്ഞു തിരിച്ചു ഫ്ലാറ്റിൽ വരുമ്പോൾ നെഞ്ചിൽ ഒരു എരിച്ചിൽ തോന്നി, ഉറക്കം കഴിഞ്ഞു രാവിലെ ഒരു കട്ടൻ കുടിച്ചപ്പോൾ അത് മാറി, അത്രയേ ഉള്ളു നമ്മുടെ ഓർമ്മ


Comments

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ