Skip to main content

ഒരു നല്ല “മുന്നറിയിപ്പ്”

     




      പരീക്ഷ കാലം വന്നാല്‍ പിന്നെ രക്ഷകര്താക്കള്‍ Hitler മാർ ആയി തീരും, പിന്നെ എല്ലാ ദിവസവും വീടുകളില്‍ കീചക വധം, ധുശാസന വധം, ഭാലി വധം തുടങ്ങിയ ആട്ടകഥകള്‍ നടക്കും.  ഈ സമയങ്ങളില്‍ നമ്മുടെ ലാലേട്ടന്‍ പറഞ്ഞത് പോലെ അവര്‍ നുരോസിസിന്റെയും സൈകോസിസിന്റെയും ആരും സഞ്ചരിക്കാന്‍ ഭീകര വഴികളില്‍ കൂടി സഞ്ചരിക്കും.  ഇന്നലെ ഇതും അതിൻറെ കൂടെ ചില പ്രോഗ്രാമ്മിംഗ് പുലികളുടെ പ്രോഗ്രാമും കണ്ടതോടെ മനസും ശരിരവും തളര്‍ന്നാണ് വയ്കീട്ടു വീട്ടില്‍ എത്തിയത്.

      ഒന്ന് സ്വസ്ഥം ആവാന്‍ ഒരു സിനിമ കാണാം എന്ന് വച്ചു, വേണു കഥയും ക്യാമറയും സംവിധാനവും ചെയ്ത "മുന്നറിയിപ്പ്" പോയി കണ്ടാലോ എന്ന് വച്ചു.  സിനിമയ്ക്കു പോവുന്നതിനു മുന്‍പ് ടി വി യില്‍ ന്യൂസ്‌ വച്ചപ്പോള്‍ ആണ് കൊച്ചി മുഴുവന്‍ ഒരു വലിയ ട്രാഫിക് ബ്ലോക്ക് ആയി നില്‍ക്കുകയാണ് എന്ന് അറിഞ്ഞത്, റിപ്പോര്‍ട്ടര്‍ റോഡിലെ ചളി കുളത്തിന് അരികില്‍ ചാഞ്ഞും ചരിഞ്ഞു നിന്ന് റിപ്പോര്‍ട്ട്‌ ചെയ്യുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി.

സിനിമ കണ്ടപ്പോള്‍ ഉള്ള വിഷമങ്ങള്‍

1. വലതു വശത്ത് ഇരുന്നു പടം തുടങ്ങി കഴിയുന്നത്‌ വരെ പോപ്കോര്ന്‍ കഴിച്ചു കൊണ്ടിരുന്ന പുള്ളി
2. ഞായര്‍ രാവിലെ മുന്നാറിന് പോവാന്‍ കാര്‍ ബുക്ക്‌ ചെയ്തു കൊണ്ടിരുന്ന പുള്ളി (പുറകിൽ ഇരുന്നത്)
3. ഇടയ്ക്കിടെ കരഞ്ഞു കൊണ്ടിരുന്ന രണ്ടു കുട്ടികള്‍

     ഇതൊഴിച്ചാല്‍ സിനിമ കൊള്ളാം, കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി മമ്മൂട്ടിയുടെ സിനിമകള്‍ ഞാന്‍ തിയറ്ററില്‍ പോയി കാണാറില്ല, മറ്റൊന്നും കൊണ്ടല്ല എന്തിനാ വെറുതെ ഒരു വിഷമം, അവസാനം കണ്ടത് “പ്രാഞ്ഞിയെട്ടന്‍” ആണെന്ന് തോന്നുന്നു.

ഇനി സിനിമയെ കുറിച്ച് ഒരല്പം

     ഒരു ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ആയ അഞ്ജലി, ജയില്‍ സൂപ്രണ്ട് മൂര്‍ത്തിയുടെ ആത്മ കഥ ഘോസ്റ്റ് write ചെയ്യാന്‍ എത്തുന്നു അവിടെ വച്ചു അവര്‍ സി കെ രാഘവനെ പരിചയ പെടുന്നു, ഇരട്ട കൊലപാതകത്തിന് ജീവ പര്യന്തം ശിക്ഷ അനുഭവിക്കുന്ന പുള്ളി ഇരുപതു വര്ഷം കഴിഞ്ഞിട്ടും, പുറത്തു പോവാൻ ആഗ്രഹിക്കുന്നില്ല, താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് ഇപ്പോഴും പറയുന്ന രാഘവന്‍ എഴുതും എന്നറിഞ്ഞ അഞ്ജലി അയാളുടെ കുറിപ്പുകള്‍ എടുത്തു വായിക്കുന്നു, ജീവിതത്തെ കുറിച്ച് തികച്ചും വ്യത്യസ്ഥ കാഴ്ചപാട് വച്ചു പുലര്‍ത്തുന്ന രാഘവനെ കുറിച്ച് അഞ്ജലി ഒരു ലേഖനം പ്രസിദ്ധീകരിക്കുന്നു.

        അതോടെ രാഘവന്‍ ഫേമസ് ആവുന്നു, പുള്ളിയെ കാണാന്‍ പലരും ശ്രമിക്കുന്നു, രാഘവന്റെ കഥ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കാന്‍ ഒരു പ്രസാധകര്‍ അഞ്ജലിയുമായി കോണ്ട്രാക്റ്റ് ഒപ്പിടുന്നു, അഞ്ജലി രാഘവനെ ജയിലില്‍ നിന്നും പുറത്തിറക്കി ഒരു അജ്ഞാത കേന്ദ്രത്തില്‍ താമസിപ്പിക്കുന്നു.  അഞ്ജലി രാഘവനോടു ജീവിധ കഥ എഴുതി കൊടുക്കാൻ പറയുന്നു.

        കഥ പ്രസാധകര്‍ക്ക് നല്‍കാന്‍ ഒരു ഡെഡ് ലൈനും ഉണ്ട്, രാഘവന്‍ തന്‍റെ കഥ എഴുതി കൊടുക്കുമോ ? അഞ്ജലി അത് പരിഭാഷ പെടുത്തി കൊടുക്കുമോ തുടങ്ങിയവ ആണ് സിനിമ പിന്നെ concentrate ചെയ്യുന്നത്. സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഞാന്‍ കഥ പറയുന്നില്ല.

       തുടക്കത്തില്‍ അഞ്ജലി ജയില്‍ സുപ്രേണ്ടിനു വേണ്ടി ഘോസ്റ്റ് writing തുടങ്ങുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇത് ഇനി ഘോസ്റ്റ് റൈറ്റര്‍ (Roman Polanski ഡയറക്റ്റ് ചെയ്തത്, ആ നമ്മുടെ Ewan McGregor, Pierce Brosnan തുടങ്ങിയവര്‍ അഭിനയിച്ച എപ്പോഴും hbo യില്‍ വരുന്ന ആ സിനിമ) എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ കഥയുമായി വല്ല connection ഉണ്ടാകുമോ എന്ന്.  പിന്നെ മനസിലായി ഇല്ല എന്ന്.  പിന്നെ അവസാനം ആയപ്പോള്‍ ഇതിനി നമ്മുടെ അനുരാഗ് കാശ്യപിന്റെ “The Last Train to Mahakali” യു മായി വല്ല സാമ്യവും ഉണ്ടോ എന്ന്, അത് തെറ്റിയില്ല. കോണ്‍സെപ്റ്റ് 

സിനിമയില്‍ എടുത്തു പറയാന്‍ ഉള്ള ചില കാര്യങ്ങള്‍

1. മമ്മൂട്ടി യുടെ അഭിനയം (ഇതില്‍ സി കെ രാഘവന്‍ മാത്രമേ ഉള്ളു)

  2. വേണുവിന്റെ ക്യാമറ
  3. Supporting actors അഭിനയം, ചെറുതെങ്കിലും എല്ലാവരും നന്നാക്കി
  4. ചില ഉഗ്രന്‍ dialogs
  5.  അഞ്ജലി എന്ന കഥാപാത്രം എങ്ങനെ materialistic ആവുന്നു എന്ന്

ചില നല്ല സംഭാഷണങ്ങള്‍
 1 സമയം എന്നതിന്റെ അളവ് ഓരോ പ്രായത്തില്‍ ഓരോന്നാണ്, മുപ്പതാമത്തെ വയസിലെ ഇരുപതു വര്ഷം അല്ല അന്‍പതിലേ ഇരുപതു
   2. ക്യൂബ യില്‍ ആയാലും കുടുംബത്തില്‍ ആയാലും വിപ്ലവം നടന്നാല്‍ ചോര ഒഴുകും
   3.  വെളിച്ചത്തെ മറക്കാനേ ആവു ഇല്ലാതാക്കാന്‍ പറ്റില്ല
   4.  ആട്ടിന്‍ പാലില്‍ നിന്നും തയിര്‍ ഉണ്ടാക്കാന്‍ പറ്റുമോ
   5.  ഞാന്‍ ബീറോന്നും കഴിക്കില്ല എനിക്ക് റം മതി
   6.  കടലിലൂടെ ഒരു വലിയ കപ്പല്‍ വരുന്നു അതില്‍ മോഹന്‍ലാല്‍ ഇങ്ങനെ വരുന്നു ചുറ്റും മെഴുകുതിരി കത്തിച്ചു വച്ചിട്ടുണ്ട്
   7.  സമയം തീരാന്‍ പോവുകയാ അല്ലെ ?
---------------


വാല്‍ കഷ്ണം : കുട്ടികളെയും കൂട്ടി ഈ സിനിമ കാണാന്‍ പോവരുത് അവര്‍ക്ക് ഇത് മനസിലവുകയും ഇല്ല ഇഷ്ടമാവുകയും ഇല്ല





Comments

  1. ഇന്നലെ ഇതും അതിൻറെ കൂടെ ചില പ്രോഗ്രാമ്മിംഗ് പുലികളുടെ പ്രോഗ്രാമും കണ്ടതോടെ മനസും ശരിരവും തളര്‍ന്നാണ് വയ്കീട്ടു വീട്ടില്‍ എത്തിയത്........

    എന്ന് വെച്ചാൽ . ചുമ്മാതല്ല എനിക്ക് പനി വിട്ടു മറാതതു .

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ