Skip to main content

ബൈകിന്റെ മൈലേജ് കുറയുന്നു ... സത്യം

പതിവ് പോലെ ഉള്ള രാവിലത്തെ നടത്തത്തിനു ഇടയിലാണ്  ഷാലു  അവന്റെ വിഷമം പറഞ്ഞത്.

ബൈകിന്റെ മൈലേജ് ദിവസം പോവും തോറും കുറഞ്ഞു വരുന്നു, എന്തോ കുഴപ്പം ഉണ്ട്

"നീ കൃത്യമായി സർവീസ് ചെയ്യുന്നില്ലേ ?" ജെറിൻ കിദപ്പു  മാറ്റാൻ ഒന്ന് നിന്ന് കൊണ്ട് ചോദിച്ചു

"ഉണ്ടെന്നെ മൂന്ന് മാസത്തിൽ ഒരിക്കൽ " ഷാലു പറഞ്ഞു 

"എന്നാൽ പിന്നെ എഞ്ചിൻ ഓയിൽ മാറിയോ ?"

"ഉവ്വ് മാറി, എല്ലാ ആയിരം കിലോമീറ്റർ ആവുമ്പോഴും മാറും "

"ക്ലച്ച് കേബിൾ നോക്കി ?"

"നോക്കി കഴിഞ്ഞ തവണ സർവീസ് ചെയ്തപ്പോൾ അത് മാറ്റി "

"നീ ടയറിൽ എയർ ചെക്ക്‌ ചെയ്തോ ?"

"ഉവ്വ് എല്ലാ മാസവും ചെക്ക്‌ ചെയ്യും "

"എങ്കിൽ പിന്നെ എഞ്ചിനിൽ വല്ല കുശപ്പവും കാണും "

"ഇല്ല ഞാൻ കഴിഞ്ഞ തവണ അതും നോക്കാൻ പറഞ്ഞു പക്ഷെ കുഴപ്പം ഒന്നും   ഇല്ല എന്ന് അവർ പറഞ്ഞു "

"പിന്നെ എന്താ മൈലേജ് കുറയുന്നത് ?" ജെറിൻ ചോദിച്ചു

"അതല്ലേ ജെരിനെ ഞാൻ ചോദിച്ചത് ?" ഒരല്പം ദേഷ്യത്തിൽ ഷാലു  പറഞ്ഞു

തന്റ്റെ ചോദ്യോത്തര വേള അവസാനിപ്പിച്ച്‌ പറഞ്ഞു

"നീ ആ സെൻ  ഭായിയെ വിളിച്ചു ചോദിക്ക് "

മാവേലിപുരം മൂന്ന് തവണ പ്രദക്ഷിണം വച്ച്  കഴിഞ്ഞു നടത്തം മതിയാക്കുന്നതിനു മുൻപ് ഞാൻ ചോദിച്ചു

"നീ എവിടുന്നാ പെട്രോൾ അടിക്കുന്നത് ?"

"ചെമ്പ് മുക്ക് ആ പെട്രോൾ പമ്പ്‌ ഇൽ നിന്നും "

അത് വലിയ കുഴപ്പം ഇല്ലാത്ത പമ്പ്‌ ആണല്ലോ, ഞാനും അവിടെ നിന്നും ആണ് പെട്രോൾ അടിക്കുന്നത്.

"നീ എങ്ങനെയാ മൈലേജ് നോക്കുന്നത് ?"

"ഒരു ഇരുനൂറു രൂപയ്ക്കു പെട്രോൾ അടിക്കും എന്നിട്ട് ഓടിച്ചു നോക്കും "

നടത്തം നിരത്തി ഞാൻ പതുക്കെ ഷാലുവിനെ  നോക്കി ചോദിച്ചു കഴിഞ്ഞ രണ്ടു കൊല്ലം ആയി നീ ഇങ്ങനെ ആണോ മൈലേജ് നോക്കുന്നത്.

"അതെ "

പിന്നെ ഞാൻ ജെറിന്റെ  ഒരു അലര്ച്ച ആണ് കേട്ടത്

"എടാ വൃതിക്കെട്ടവനെ കഴിഞ്ഞ രണ്ടു കൊല്ലം ആയി ഈ പെട്രോളിന് വില കൂടിയ വിവരം ഒന്നും നിനക്ക് അറിയില്ലേ , നീ എന്താ ഇന്ന് രാവിലെ ദുബായിൽ നിന്നും വന്നതാണോ"

ഒന്നും മനസിലാവാതെ ഷാലു ചോദിച്ചു, നിഷ്കളങ്ങമായി

"അതിനു എനിക്കെന്താ ഞാൻ ഇരുനൂറു രൂപക്കല്ലെ അടിക്കാര് ..."

---------------------

കടപാട് : ചെട്ടായീസ്


Comments

  1. sen bai engane idayil vannu. All ariyan melanjittu chodikkua.

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ