Skip to main content

രക്തം ചരിതം



           ഒഴിഞ്ഞ മദ്യകുപ്പികൾ വീണു കിടക്കുന്ന നിലത്തു രഘു രാമൻ മലർന്ന് കിടന്നു, കഞ്ചാവ് ബീഡിയുടെ അവസാന പുക വലിച്ചെടുത്തു രഘു എഴുന്നേറ്റു, ദാഹിക്കുന്നു മനുഷ്യനെ പോലെ ദാഹിക്കുന്നു.  ഒഴിഞ്ഞ കുപ്പികൾ വായിലേക്ക് ചരിച്ചു ഇല്ല ഒരു തുള്ളി പോലും ഇല്ല.  വാഷ് ബെസിനിലെ പൈപ്പ് തുറന്നു, ചുവന്ന രക്തം കട്ട കട്ട യായി പുറത്തേക്കു ഒഴുകി വരുന്നു, ചോരയുടെ ചുവപ്പ് രഘുവിന്റെ വയറ്റിൽ ഒരു ശര്ധി സൃഷ്ടിച്ചു, വായിലേക്ക് നുരഞ്ഞു വന്ന പിത്ത വെള്ളം രഘു വാഷ്‌ ബേസിനിൽ തുപ്പി, ബാത്ത് റൂമിലെ പൈപ്പ് തുറന്നപ്പോൾ ചോര വീണ്ടും ഒഴുകി, കയ്യിലും കാലിലും ദേഹത്തും എല്ലാം ചോര, ചോരയുടെ മണം മുറിയിൽ എങ്ങുംപരക്കുന്നു.

         ദേഹം കഴുകാൻ രഘു കിണറ്റിൽ നിന്നും വെള്ളം കോരി എടുത്തു, അതും ചോര തന്നെ, രഘു വീട്ടിൽ നിന്നും ഇറങ്ങി ഓടി, കുളത്തിൽ പുഴയിൽ കടലിൽ എല്ലാം ചോര. തോടുകളിൽ ചോര ചാലുകളായി ഒഴുകുന്നു.   ദാഹം കൊണ്ട് തൊണ്ട പൊട്ടുന്നു, കഞ്ചാവ് ആഞ്ഞു ആഞ്ഞു വലിച്ചു രഘു കാലുകൾ നീട്ടി നീട്ടി വച്ച് നടന്നു, ഇല്ല എങ്ങും വെള്ളം ഇല്ല, തളർന്ന്  തിരിച്ചു വീട്ടിൽ തിരിച്ചെത്തി  കോലായിലെ തണുത്ത നിലത്തു മലർന്നു കിടന്നു.

        രാവിലെ മുതൽ അച്ഛനെ കാണാഞ്ഞു അന്വേഷിച്ചു പോയ എട്ടു വയസുകാരൻ മകൻ അരുണും രാഘുവിന്റെ ഭാര്യ സുനിതയും വീട്ടിലേക്കു കയറി വന്നു, ദാഹം നിമിത്തം അന്ധനായ രഘു അവരെ കണ്ടതും ഓടി അടുക്കളയില കയറി കത്തിയുമായി തിരിച്ചെത്തി, പിന്നെ തലങ്ങും വിലങ്ങും വെട്ടി,  ഭാര്യയുടെയും മകൻറെയും ശരിരത്തിൽ നിനും ഒഴുകുന്ന വെള്ളം രണ്ടു കയ്യ് കൊണ്ടും രഘു കോരി കുടിച്ചു, അവൻറെ ദാഹം ശമിച്ചു.

        തൂക്കു കയറിലെക്കുള്ള പടവുകൾ കയറുമ്പോൾ രഘു പിറുപിറുത്തു "എനിക്ക് ദാഹിക്കുന്നു മനുഷ്യനെ പോലെ ദാഹിക്കുന്നു...."

Comments

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ