Skip to main content

ഈ അടുത്ത കാലത്ത് (നടന്ന ഒരു നല്ല കാര്യം)




ചില സിനിമകളുടെ പ്രോമോ കാണുമ്പോള്‍ തന്നെ അതില്‍ എന്തോ പ്രത്യേകത തോന്നാറുണ്ട്.  ഈ അടുത്ത കാലത്ത് കണ്ട ഒരു പ്രോമോക്കും ആ പ്രത്യേകത ഉണ്ടായിരുന്നു.  അത് "ഈ അടുത്ത കാലത്ത്" എന്നാ സിനിമയുടെ ആയിരുന്നു.  കുറച്ചു കാലമായി സിനെമാക്കൊന്നും  പോവാരുണ്ടയിരുന്നില്ല,  രണ്ടാഴ്ച മുമ്പ് അതിനൊരു ശ്രമം നടത്തി പക്ഷെ ചിന്നുവിന്റെ (ഇളയ സന്തതി) മുടിഞ്ഞ സഹകരണം കാരണം മറ്റു പ്രേക്ഷകര്‍ തെറി വിളിക്കും എന്നാ അവസ്ഥ വന്നപ്പോള്‍ തിയറ്ററില്‍ നിനും ഇറങ്ങി വീട്ടില്‍ പോകേണ്ടി വന്നു.

സത്യത്തില്‍ ഈ സിനിമയ്ക്കു ഇന്നലെ പോവാന്‍ ഇരുന്നതാ പക്ഷെ ഇറങ്ങാന്‍ നേരെം പഴയ കുപ്പിയും പാട്ടയും പെറുക്കുന്ന ഒരാള്‍ വന്നു , വീട്ടില്‍ മൂന്ന് മാസമായി കൂട്ടി വച്ചിരിക്കുന്ന പ്ലാസ്റ്റിക്‌ വസ്തുക്കള്‍ എടുത്തു  കൊടുക്കാന്‍ ഞാന്‍ തുടങ്ങി.  കേരളം മുഴുവന്‍ ഒറ്റ അടിക്കു ക്ലീന്‍ ആക്കാന്‍ ഹൈ കോടതി പുതിയ നിയമം കൊണ്ട് വന്നത്  മുതല്‍ ഇവരെ കാണുമ്പോള്‍ നിയമം പാസാക്കിയ ജഡ്ജിയെ  കാണുമ്പോള്‍ ഉള്ളതിനെ കാള്‍ ഭാഹുമാനം ഉണ്ട്.  (അറിയാതെ രണ്ടെണം വിട്ടു ട്രെയിനില്‍ കയറുന്ന അനിയന്‍ മാര്‍ നിയമത്തിന്റെ വിലയായ അഞ്ഞൂറ് രൂപ കയ്യില്‍ കരുതുക )

സോറി, പറഞ്ഞു പറഞ്ഞു കാര്യം വിട്ടു പോയി.  ഇന്ന് ഉച്ചക്ക്, ഞാനും ഭാര്യയും തടികുറക്കാന്‍ തീരുമാനിച്ചത് കൊണ്ട് സാഗറിന്റെ പുതിയ ഹോട്ടലില്‍ പോയി  ഒരു ചിക്കന്‍ ബിരിയാണിയും, ചിക്കന്‍ പൊരിച്ചതും  പിന്നെ കടുപ്പത്തില്‍  ഒരു കട്ടന്‍  ചായയും കഴിച്ചു സിനിമയ്ക്കു പുറപ്പെട്ടു.  പോവുന്ന വഴിയില്‍  ജെ കെ യുടെ വീട്ടില്‍ കയറി അഞ്ജു വാവക്ക് ഒരു ഹാപ്പി ബര്‍ത്ത് ഡേ  പറഞ്ഞു കേക്ക് കഴിച്ചു.

സിനിമ മൂന്ന് മണിക്കാണ്,  ഞാന്‍ വാമാഭാഗതോട് പറഞ്ഞു "നമുക്കൊരു അഞ്ചു മിനിറ്റ് മുന്‍പ് എത്തിയാല്‍ മതി, എന്തിനാ വെറുതെ അവിടെ പോയി നില്കുന്നത് ഒരു മനുഷ്യനും ഉണ്ടാവില്ല" പക്ഷെ എന്റെ എല്ലാ കണക്കു കൂട്ടലുകളും  തെറ്റി.  തിയറ്ററില്‍ എത്തിയപ്പോള്‍ ഉഗ്രന്‍ തിരക്ക്, ആണുങ്ങളുടെ ഖു വില്‍  നിന്നാല്‍ ടിക്കറ്റ്‌ കിട്ടില്ല അത് കാരണം, വാമ ഭാഗത്തെ കൊണ്ട് ടിക്കറ്റ്‌ എടുപ്പിച്ചു.

കൂടുതലും  സ്ത്രികള്‍ ആയിരുന്നു "അനൂപ്‌ മേനോന്റെ ആരാധികമാര്‍ ആയിരിക്കും വാമ ഭാഗം പറഞ്ഞു, പുള്ളിയ ഇപ്പോള്‍ റൊമാന്റിക്‌ ഹീറോ"

"അപ്പോള്‍ പ്രിഥ്വി രാജോ ?" ഞാന്‍ ചോദിച്ചു

കടുപ്പത്തില്‍ ഉള്ള ഒരു നോട്ടം ആയിരുന്നു മറുപടി

മുരളി ഗോപിയുടെ (നമ്മുടെ ഭരത് ഗോപിയുടെ മകന്‍ ) തിരക്കഥയില്‍ അരുണ്‍ കുമാര്‍ (കോക്ക്ടില്‍ സംവിധായകന്‍) സംവിധാനം ചെയ്യുന്ന സിനിമ.  പക്ഷെ ഇതൊന്നും ആയിരുന്നില്ല എന്നെ ആകര്‍ഷിച്ചത്, എന്നെ ആകര്‍ഷിച്ചത് അതിന്റെ പ്രോമോ ആയിരുന്നു.  പക്ഷെ പ്രതീക്ഷകള്‍ എല്ലാം തെറ്റിച്ചു, കിടിലം പടം, തുടക്കം മുതല്‍ ഒടുക്കം വരെ ശരിക്കും ആസ്വദിച്ച്, സിനിമയുടെ കഥയെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല കാരണം, സാധാരണ സിനിമയുടെ ക്ലൈമാക്സില്‍ നമ്മള്‍ കാണുന്ന ഒരു പത്തു മിനിറ്റ് രസം ഒരു മുഴു നീള ചിത്രത്തിന് കിട്ടിയാല്‍ ഉള്ള ഒരു രസം.  ഞാന്‍ ഇനി സിനിമ കാണാന്‍  ആഗ്രഹിക്കുന്നവരുടെ രസം കളയുന്നില്ല.

ഇന്ദ്രജിത്തിന്റെ വിഷ്ണു , അരുണ്‍ കുമാറിന്റെ ബിസിനസ്‌ മാന്‍, ജഗതിയുടെ തീ, തനു ശ്രീ ഘോഷ്, ലെന അങ്ങനെ  എല്ലാവരും നന്നായിരുന്നു.  പക്ഷെ സിനിമയുടെ യദാര്‍ത്ഥ  നായകന്‍ ഇതിന്റെ തിരക്കഥയും എഡിറ്റിംഗ് ആണ്.  ചെറിയ വേഷം ചെയ്ത നടന്മാര്‍ പോലും നന്നായിടുണ്ട്.  ഒരു മിനിറ്റ് പോലും ബോറിംഗ് ആയി തോനിയില്ല.  പിന്നെ കഥ അല്പം പ്രായ പൂര്‍ത്തി ആയതാണ് , എല്ലാം ഡയറക്റ്റ് പച്ചക്ക് പറയുന്നു.  കാണാത്തവര്‍ പോയി കാണുക, നഷ്ട്ടം വരില്ല.



വാല്‍ കഷ്ണം: ന്യൂസ്‌ റീഡര്‍ വേണുവിനെയും കുടുംബത്തെയും  തിയറ്ററില്‍ വച്ച് പരിജയ പെടാന്‍ സാധിച്ചു  (ഒരു കപ്പല്‍ നിമിട്ടയുടെ അത്രയുമേ ഉള്ളു : പ്രഞ്ചിയെട്ടന്‍ കട്ട് )

Comments

  1. okke ishtapettu...
    Cinemayude theme enthanennu njan rahasyamayi chodichu manasilakkikkollam..

    ReplyDelete
  2. njan rahasyamayi paranju tharam :)

    ReplyDelete
  3. Nalla review... eethu hotalil ninnum annu chicken biriyani kazhichatu? :) etayalum ee padam kananam.. biriyanim thinnanam.

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ