Skip to main content

കളമശേരിയിലെ കാശ്

ഓഫീസില്‍ കുറച്ചു ജോലി ഉണ്ടായിരുന്നത് കൊണ്ട് ദുഃഖ  വെള്ളിയാഴ്ച ഓപ്ഷണല്‍ ലീവ് ആയിട്ട് കൂടി ലീവ് എടുത്തിരുന്നില്ല, പൊണ്ടാട്ടി നാട്ടില്‍ പോയത് കൊണ്ട് വീട്ടില്‍ കഴിക്കാനും ഒന്നും ഇല്ല.  ഓഫീസില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഏതാണ്ട് ഏഴ് മണി കഴിഞ്ഞു.  പതിവായി ഭക്ഷണം വാങ്ങിച്ചിരുന്ന ഹോട്ടല്‍ ഒന്നും തുറന്നിട്ടില്ല.  കുഴഞ്ഞു ഇനി വാഴക്കാല വരെ പോവണം, വേറെ വഴി ഒന്നും ഇല്ലാത്തതു കൊണ്ട് ബൈക്കില്‍ പുറപെട്ടു.

കാക്കനാട് സിഗ്നല്‍ കഴിഞ്ഞ ഉടനെ പള്ളിയില്‍ നിന്നും പുറപ്പെടുന്ന കുരിശിന്റെ വഴി ജാഥകള്‍ തുടങ്ങിയിരുന്നു,  രണ്ടു വരികളിലായി റോഡിനരികിലൂടെ വിശ്വാസികള്‍ ചലിക്കുന്നു.  ചിലരുടെ കയ്യില്‍ ചെറിയ കൊന്ഥകള്‍, ചിലര്‍ ബൈബിള്‍ പിടിച്ചിരിക്കുന്നു, ചിലര്‍ മെഴുകുതിരി കത്തിച്ചു കയ്യില്‍ പിടിച്ചിരിക്കുന്നു, ചുണ്ടില്‍ ഇണമുറിയാത്ത പ്രാര്‍ത്ഥനയുമായി ജാഥ നീങ്ങുന്നു.

വാഴക്കാല എത്തിയപ്പോഴേക്കും മറ്റൊരു പള്ളിയിലെ ജാഥ റോഡിന്റെ മറുവശത്ത് പ്രത്യക്ഷ പെട്ടു.  ജാഥയുടെ ഏറ്റവും പുറകില്‍ ഉള്ള ഗുഡ്സ് ഓട്ടോയില്‍ നിന്നും ഭക്തി ഗാനം കേള്‍ക്കാം.

ഇരുവശത്ത് കൂടെയും ജാഥ പോവുന്നത് കൊണ്ട് റോഡില്‍ സ്ഥലം തീരെ കുറവായിരുന്നു, ഞാന്‍ റോഡിലെ ബ്ലോകിനു നടുവില്‍ കൂടെ കഷ്ടപ്പെട്ട് ബൈക്ക് ഓടിക്കാന്‍ തുടങ്ങി.  പെട്ടെന്ന് ഒരാള്‍ റോഡിനു കുറുകെ വന്നു എന്റെ ബൈകിന്റെ ഹന്ടിലില്‍ കയറി പിടിച്ചു, ബൈക്ക് ഒന്ന് ഉലഞ്ഞു നിന്നു.  പെട്ടെന്ന് വന്ന ദേഷ്യത്തില്‍ ഞാന്‍ അയാളെ തെറി വിളിക്കാന്‍ വാ തുറന്നു.

"എന്നെ ഒന്ന് സഹായിക്കണേ,"

ആ മനുഷ്യന്റെ ദയനീയ മായ പറച്ചില്‍ കേട്ടാണ് ഞാന്‍ അയാളെ ശ്രദ്ധിച്ചത്, ഏതാണ്ട് നാല്പതഞ്ചിനോട് അടുത്ത പ്രായം , മുടി അവിടവിടെ നരചിട്ടുണ്ട്, മെലിഞ്ഞ ശരീരം, ഒരു കയ്യില്‍ ഒരു പഴയ ബാഗും മറ്റൊരു കയ്യില്‍ ഒരു തുണി കടയുടെ സഞ്ചിയും ഉണ്ട്.

"എന്നെ ഒന്ന് കളമശേരിയില്‍ പോവുന്നു ബസ്‌ കിട്ടുന്ന സ്ഥലത്ത് കൊണ്ടുപോയി   വിടാമോ?"

"ചേട്ടാ കളമശേരിയില്‍ ഇവിടെ നിന്നും പോവാന്‍ പറ്റില്ല ഒന്നുകില്‍ പലരിവട്ടോം പോവണം അല്ലെങ്കില്‍ കാക്കനാട് പോവണം "

അയാളുടെ മുഖം നിരാശ കൊണ്ട് കുനിഞ്ഞു, വീണ്ടും എന്‍റെ നേരെ നോക്കിയിട്ട് പറഞ്ഞു "എന്നെ ഒന്ന് സഹായിക്കുമോ എനിക്ക് കളമശേരിയില്‍ പോയിട്ട് തിരിച്ചു തിരുവല്ല വളരെ എത്തണം"

അയാളുടെ അവസ്ഥ കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നി, "ശരി ചേട്ടന്‍ പുറകില്‍ കയറി ഇരിക്ക് ഞാന്‍ പലരിവട്ടോം എത്തിക്കാം"

ഞാന്‍ തിരക്കിലൂടെ ബൈക്ക് ഓടിക്കാന്‍ തുടങ്ങി.  പുറപെട്ടപ്പോള്‍ തന്നെ എനിക്ക് ഒരു കാര്യം മനസിലായി, പുള്ളിക്ക് ബൈകിന്റെ പുറകില്‍ ഇരുന്നു ശീലം ഇല്ല.  ബ്രേക്ക്‌ ചെയ്യുമ്പോള്‍ മുന്‍പോട്ടു വന്നു എന്‍റെ ഹെല്‍മറ്റില്‍ തല മുട്ടുന്നു. ഞാന്‍ ബൈകിന്റെ സ്പീഡ് കുറച്ചു.

"എന്‍റെ പേര് വര്‍ഗീസ്‌ എന്നാ, കളമശേരിയില്‍ നിന്നും കുറച്ചു കാശു കിട്ടാന്‍ ഉണ്ട്, അത് കിട്ടിയിട്ട് വേണം എനിക്ക് തിരിച്ചു തിരുവല്ല പോവാന്‍.മറ്റന്നാള്‍ ഈസ്റെര്‍ അല്ലെ എങ്ങനെയാ വെറും കയ്യോടെ നാടിലേക്ക് പോവുന്നത്, മക്കള്‍ക്ക്‌ രണ്ടു പേര്‍ക്കും എന്തെങ്കിലും കൊണ്ടുപോയി കൊടുക്കേണ്ടേ"

ബൈക്ക് വളരെ പതുക്കെ ഓടിച്ചു കൊണ്ടിരുന്നതിനാല്‍ ഞാന്‍ അയാള്‍ പറയുന്നത് ശ്രദ്ധിച്ചു.  

"ഞാന്‍ നാട്ടില്‍ പരസ്യ ബോര്‍ഡ്‌ വരച്ചു കൊണ്ടിരുനതാ , ദിവസം എല്ലാ ചിലവും കഴിഞ്ഞു ഇരുനൂറ്റി അമ്പതു രൂപ കിട്ടും, വീടിലേക്കുള്ള സാദനങ്ങള്‍ എല്ലാം വാങ്ങിച്ചു കഴിഞ്ഞാല്‍ പോലും നൂറ്റി അമ്പതു രൂപ കയ്യില്‍ കിട്ടും.  എനിക്ക് കള്ള് കുടിയോ പുക വലിയൊ ഒന്നും ഇല്ല, രണ്ടു പെണ് കുട്ടികളാണ് എനിക്ക്, അത് കൊണ്ട് അല്പം അല്പം ആയി കുറച്ചു കാശു കരുതി വെക്കണം എന്നും കരുതിയതാ"

"പിന്നെ ചേട്ടന്‍ എങ്ങനെയാ ഇവിടെ എത്തിയത് ?"  ആകാംഷ കാരണം ഞാന്‍ ചോദിച്ചു.

"വീടിനടുത്തുള്ള ജോബിയ പറഞ്ഞത്, കൊച്ചിയില്‍  പോയാല്‍ കൂടുതല്‍ ദിവസ കൂലി കിട്ടും എന്ന്, പറഞ്ഞത് ശരിയാ ദിവസം അഞ്ഞൂറ് രൂപ കിട്ടും, പക്ഷെ എല്ലാ ചിലവും കഴിഞ്ഞു കയ്യില്‍ അമ്പതു രൂപയെ കാണു, ഭക്ഷണത്തിന് വേണം നൂറു രൂപ, വാടക നൂറു രൂപ, ബസ്സിനു ഓടോക്കും എല്ലാ കൂടി അന്‍പതും, പിന്നെ  കമ്മീഷനും  ദിവസ ചിട്ടിയും എല്ലാം കഴിയുമ്പോള്‍ ഒന്നും കാണില്ല"

"വെറുതെ ഭാര്യയെയും അപ്പനെയും അമ്മയെയും മക്കളെയും വിട്ടു ഇവിടെ വന്നു നില്‍ക്കുന്നു, പെര പണിതതിന്റെ കുറച്ചു കടം ഉണ്ട് അത് തിരിച്ചു കൊടുക്കാന്‍ ഇവിടെ നില്‍ക്കണം"

പാലരിവട്ടോം സിഗ്നലില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ നിയോണ്‍ വെളിച്ചത്തില്‍ വര്‍ഗിസിന്റെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ കവിളിലൂടെ ഒളിച്ചിരങ്ങുനത് കണ്ടു.  സിഗ്നലില്‍ കൂടി മുന്‍പോട്ടു പോയി വണ്ടി നിര്‍ത്തി ഞാന്‍ പറഞ്ഞു .

"ഇവിടെ നിന്നാല്‍  കളമശേരിയില്‍ പോവാന്‍ ബസ്‌ കിട്ടും"

പതുക്കെ തലയാട്ടി  വര്‍ഗീസ്‌ നടന്നകന്നു  ഞാന്‍ മനസില്‍ പതുക്കെ പറഞ്ഞു 

"ഇശ്വര അയാള്‍ക്ക്‌ കളമശേരിയിലെ കാശു കിട്ടണേ"

 നിയോണ്‍ തെരുവ് വിളക്കിന്റെ വെളിച്ചം കണ്ടു പറന്നടുക്കുന്ന മഴാ പാറ്റകളെ  നോക്കി ഞാന്‍ ബൈക്ക് കക്കനട്ടെക്ക് തിരിച്ചു 

"എന്റെ വെളിച്ചം തേടി ...."

Comments

  1. Good one. A simple yet effective look on consumer Cochin. Avasaanathe "ente velicham thedi" poyathu enthinaanennu manassilaayilla...

    ReplyDelete
  2. ഞാനും ഒരു മഴ പാറ്റ ആയത് കൊണ്ട്, വെളിച്ചം കണ്ടു ഇവിടെ എത്തി

    ReplyDelete
  3. "പക്ഷെ എല്ലാ ചിലവും കഴിഞ്ഞു കയ്യില്‍ അമ്പതു രൂപയെ കാണു"
    Then y he is staying there at cochin if he can save 150 at his native?
    "വെറുതെ ഭാര്യയെയും അപ്പനെയും അമ്മയെയും മക്കളെയും വിട്ടു ഇവിടെ വന്നു നില്‍ക്കുന്നു, പെര പണിതതിന്റെ കുറച്ചു കടം ഉണ്ട് അത് തിരിച്ചു കൊടുക്കാന്‍ ഇവിടെ നില്‍ക്കണം"
    ahmm... conflicting :)

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ