Skip to main content

മോഡേണ്‍ ഹോട്ടലിലെ മട്ടന്‍ ചാപ്സ്

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ എല്ലാ കൊല്ലവും വരുന്ന സ്ഥിരം പനി വന്നു പോയി, ഒരാഴ്ചത്തെ വീട് വാസവും പി എം കെ ഡോക്ടറുടെ മൂന്ന് നിറത്തില്‍ ഉള്ള ഗുളികകളും കഴിഞ്ഞു കുട്ടപ്പനായി തിങ്കളാഴ്ച സ്കൂളില്‍ പൂവാന്‍ പുറപെട്ടു.  ചിലവിനുള്ള കാശ് തന്നു കൊണ്ട് അച്ഛന്‍ ചോദിച്ചു 

"നീ ഉച്ചക്ക് എവിടെ  നിന്നാ ഭക്ഷണം കഴിക്കുന്നത്‌?"

"സന്പാദില്‍ നിന്നും"

"ആ നീ ഒരു കാര്യം ചെയ് ഇന്ന് മുതല്‍ അവിടെ ജയഭാരതിയുടെ അടുത്ത് ഒരു ഹോട്ടല്‍ ഉണ്ട് മോഡേണ്‍, ഇന്ന് മുതല്‍ അവിടെ നിന്നും ഊണ് കഴിച്ചാല്‍ മതി, അവിടെ അര ഊണ് കിട്ടും അത് വാങ്ങിച്ചു കഴിച്ചോ"

"ശരി"

അച്ഛന്‍ എനിക്ക് രണ്ടര രൂപ തന്നു, ഒരു രൂപ എഴുപതഞ്ച്ജു പൈസ അര ഊണിനും, ബാകി ബസ്സിനും.  ഈ പ്രക്രിയ വര്‍ഷങ്ങളോളം തുടര്‍ന്നു.  ദിവസവും എന്റെ മുന്നിലൂടെ മുട്ട റോസ്റ്റും, മീന്‍ പൊരിച്ചതും, മട്ടന്‍ ചാപ്സും  കടന്നു പോയി, പക്ഷെ അന്നൊരു vegitarian ആയിരുന്ന എന്നെ അതൊന്നും ഭാധിച്ചില്ല,

പിന്നെയും വര്‍ഷങ്ങള്‍ കടന്നു  പോയി, ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ എത്തി, അര ഊണിന്റെ വില മൂന്ന് രൂപ ഇരുപതഞ്ഞു പൈസ ആയി, എന്റെ അനിയന്‍ അപ്പു എന്റെ സ്കൂളില്‍ അഞ്ചാം ക്ലാസില്‍ ചേര്‍ന്നു.

അച്ഛന്‍ എന്റെ അലവന്‍സ് കൂട്ടി പത്തു രൂപ  ആക്കി എന്നിട്ട് പറഞ്ഞു 

"ഇവനും കൂടി ചോറ് വാങ്ങിച്ചു കൊടുക്കണം"

അപ്പു എന്നെ ഒന്ന് ദയനീയ മായി നോക്കി.  ഉച്ചക്ക് പതിവ് അര ഊണ് കഴിഞ്ഞു ഹോട്ടലില്‍ നിന്നും പുറത്തു വന്നപ്പോള്‍ അവന്‍ ചോദിച്ചു.

"എന്താ നമുക്ക് കുറച്ചു ചോറ് തരുന്നത്, എനിക്ക് ശരിക്ക് വിശപ്പ്‌ മാറിയിട്ടില്ല"

"ഡാ ഇത് അര ചോറാ, നമ്മള്‍ കുട്ടികളല്ലേ, നമുക്കിത്ര മതി"

"പിന്നെ നമുക്കെന്താ മീനും മുട്ടയും ഇറച്ചിയും ഒന്നും തരാതെ?"

"ഡാ അതൊക്കെ സ്പെഷ്യല്‍ ആണ്, സ്കൂള്‍ കുട്ടികള്‍ക്ക് അതൊന്നും വേണ്ട"

എന്റെ ഉത്തരം അവനെ അത്ര തൃപ്തി പെടുത്തിയില്ല എന്ന് തോനുന്നു, വയ്കീടു വീട്ടില്‍ എത്തിയപ്പോള്‍ തന്നെ അവന്‍ ചോറിന്റെ അളവ് കുറവാണ് എന്ന് അച്ഛനോട് പറഞ്ഞു.  മീനിന്റെയും മുട്ടയുടെയും കാര്യം പറഞ്ഞില്ല എന്ന് തോന്നുന്നു.  അച്ഛന്‍ എന്നെ വിളിച്ചു ചോദിച്ചു 

"നീ  എന്താ ഇവന് ചോറ് കുറച്ചു വാങ്ങിച്ചു കൊടുത്തത്?"

"എന്റെ കയ്യില്‍ അത്രയേ പൈസ ഉണ്ടായിരുന്നു "

"അത് വേണമെങ്കില്‍ എന്നോട് ചോദിച്ചാല്‍ പോരെ ?"

അങ്ങനെ ഞങ്ങള്‍ ഫുള്‍ ഊണിന്റെ കാശു വാങ്ങിക്കാന്‍ തുടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അപ്പു പറഞ്ഞു.

"എനിക്ക് മോഡേണ്‍ ഹോട്ടലില്‍ നിന്നും ചോറ് വേണ്ട ഞാന്‍ വേറെ എവിടെ എങ്കിലും പോയി കഴിച്ചോളാം"

അങ്ങനെ അന്ന് മുതല്‍ അവന്‍ അച്ഛന്റെ കയ്യില്‍ നിന്നും ഊണിന്റെ കാശു വാങ്ങിച്ചു കഴിക്കാന്‍ തുടങ്ങി.  അവനെ അങ്ങനെ മോഡേണ്‍ ഹോട്ടലില്‍  ഊണിനു കാണാതായി.  രണ്ടു മൂനാഴ്ച കഴിഞ്ഞപ്പോള്‍ ഒരു വെള്ളിയാഴ്ച ഉച്ചക്ക് ഞാന്‍ മോഡേണ്‍ ഹോട്ടലില്‍ കഴിക്കാന്‍ ചെന്നു അപ്പോഴതാ അവന്‍ അവിടെ ഇരുന്നു ഊണ് കഴിക്കുന്നു.  വെറുതെ കഴിക്കുകയല്ല ഫുള്‍ ഊണിനു കൂടെ മട്ടന്‍ ചാപ്സും മുട്ട റോസ്റ്റും, എനിക്ക് ദേഷ്യം വന്നു, ഞാന്‍ ഇത് വരെ ഇതൊന്നും വാങ്ങിച്ചിട്ടില്ല പിന്നെ ഇവനെന്തിനാ ഇതൊക്കെ വാങ്ങിച്ചു തിന്നുന്നത്.  പതുക്കെ ദേഷ്യം അടക്കി ഞാന്‍ വിളിച്ചു 

"ഡാ അപ്പു "

ഊണ് കഴിച്ചു കൊണ്ടിരുന്നതിന്റെ രസം കളഞ്ഞതിന്റെ ദേഷ്യത്തില്‍ അവന്‍ തല ഉയര്‍ത്തി എന്നെ നോക്കി, പിന്നെ ഒന്ന് ചിരിച്ചു വീണ്ടും ഊണില്‍  തിരിഞ്ഞു.

"നീ കഴിച്ചു കഴിഞ്ഞിട്ട് പുറത്തു വെയിറ്റ് ചെയ്യ്‌" ഞാന്‍ പറഞ്ഞു 

ഞാന്‍ ഊണ് കഴിഞ്ഞു പുറത്തു ചെന്നപ്പോള്‍ അപ്പു അവിടെ നില്പുണ്ട്,

"ഡാ നിനക്ക് ഇതൊക്കെ വാങ്ങിക്കാന്‍ എവിടുന്നാ കാശ്?"

"അതോ അത് ഞാന്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ ജയഭാരതിയില്‍ നിന്നും രണ്ടു പൊറോട്ട കഴിക്കും അവിടെ സാമ്പാര്‍ ഫ്രീയാ, ആ കാശൊക്കെ എടുത്തു വച്ച് വെള്ളിയയ്ഴ്ച്ച മോഡേണ്‍ ഇല്‍ നിന്നും മട്ടണ്‍ ചാപ്സും മുട്ട റോസ്റ്റും കഴിക്കും"

ഞാന്‍ കുറച്ചു നേരം ആലോചിച്ചു നിന്നു, അത് കൊള്ളമ്മല്ലോ, ഞാന്‍ പതുക്കെ ഒരു ചിരി ചിരിച്ചു.

ഒരു ചെറിയ പുഞ്ചിരിയോടെ അവന്‍ പറഞ്ഞു 

"സീയെട്ടാ വാ ഞമ്മക് ഇങ്ങനെ തിന്നാം"

അന്ന് മുതല്‍ ഞാനും അവന്‍റെ കൂടെ കൂടി വെള്ളിയ്ഴ്ചകളില്‍ മട്ടണ്‍ ചാപ്സും മുട്ട റോസ്റ്റും തിന്നാന്‍ തുടങ്ങി.

പക്ഷെ ഞാന്‍ പതുക്കെ ആ പരിപാടി നിര്‍ത്തി, കാരണം പൊറോട്ട എന്‍റെ വയറ്റിന് അത്ര പിടിച്ചില്ല, ഒരാഴ്ചത്തെ പി എം കെ യുടെ ചികിത്സ കഴിഞ്ഞു ഞാന്‍ വീണ്ടും മോഡേണ്‍ ഇല്‍  തിരിച്ചു പോയി.

--------------------

എന്‍ ബി : എന്‍റെ എല്ലാ സന്ധോഷതിലും ദുക്കതിലും എനിക്ക് തണലായി കൂടെ നില്‍ക്കുന്ന എന്‍റെ അനിയന് വേണ്ടി.

അക്ഷര തെറ്റുകള്‍ പൊറുക്കുക, എഡിറ്റര്‍ സഹകരിക്കുന്നില്ല.  അമേരിക്ക കാരന്‍ മലയാളം പഠിക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നു.





Comments

  1. ഒരു കഥ എഴുതിയിട്ട് എട്ടു മാസം ആയി. വീണ്ടും തുടങ്ങുന്നു. എന്തോ ഒരു തുടക്കത്തിന്റെ മ്ലാനത.

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ