Skip to main content

അരിയര്‍

       സ്ഥലം പുലി മട എന്നറിയപെടുന്ന സെന്തില്‍ lodge , കാലഗട്ടം 1999, സംഭവം ഞങള്‍ പുതിയതായി എം സി എ ക്ക് ചേര്‍ന്നവരുടെ പേഴ്സണാലിറ്റി ടെവേലോപ്മെന്റ്റ്‌ (അഥവാ റാഗിംഗ് ).

      ജെറിന്‍ ഞാന്‍ ശാലു ലൈന്‍ ആയി നില്‍ക്കുന്നു ഷര്‍ട്ട്‌ ഇല്ല ലുങ്കി മാത്രം (സത്യം ലുങ്കി ഉണ്ട് ).  സീനിയര്‍ റെജു ഞങ്ങളുടെ മുന്‍പില്‍ ഉലാത്തുന്നു, ഞങ്ങള്‍ പേടി അഭിനയിച്ചു നില്‍ക്കുന്നു. virous എന്ന് അറിയപെടുന്ന റെജുവിനെ ഞങ്ങള്‍ക്ക്  പേടി ഇല്ല, പുള്ളി ഒരു പാവം ആണ് വെറുതെ വല്ല physics ചോദ്യമോ chemistry ചോദ്യമോ ചോദിക്കും അത്ര തന്നെ. പക്ഷെ ഞങ്ങള്‍ നന്നായി പേടിച്ചു നിന്നു അല്ലെങ്കില്‍ പുള്ളിക്കിനി ഫീല്‍ ചെയ്താലോ.

      മൂനാല് തവണ അങ്ങോട്ടും ഇങ്ങോട്ടും  നടന്നതിനു ശേഷം പുള്ളി ഞങ്ങളെയും, കിടക്കയില്‍ കിടന്നു പുസ്തകം വായിക്കുന്ന എബി പോളിനെയും നോക്കി.

"ഇവന്‍ മാരെ എന്നാ ചെയ്യണം സാറെ?' എബിയോടു ചോദിച്ചു

       ഞാന്‍ മനസ്സില്‍  ഓര്‍ത്തു "അത് ശരി അപ്പോള്‍ അത് ഇത് വരെ തീരുമാനിച്ചില്ലേ? എന്നാല്‍ പിന്നെ നീയൊക്കെ കൂടി ഞങ്ങളെ അങ്ങ് വറുത്തു തിന്നെടാ" പിന്നെ  വെറുതെ എന്തിനാ ഒരു കച്ചറ എന്ന് കരുതി മിണ്ടാതെ നിന്നു, ഞാന്‍ പതുക്കെ തല തിരിച്ചു ശാലുവിനെയും ജെരിനെയും നോക്കി, ശാലു ചിരി അടക്കാന്‍ പാട് പെടുന്നു, പക്ഷെ ജെറിന്‍ ചിരിച്ചു കളഞ്ഞു.

"ഫ ചിരിക്കുന്നോട, വടിയെടാ ചിരി" റെജു അലറി

ജെറിന്‍ മൂന്ന് തവണ ചിരി വടിച്ചു കുപ്പിയില്‍ ആക്കി (ഇതെങ്ങിനെയാണ്‌ എന്ന് അറിയാന്‍ താല്പര്യം ഉള്ളവര്‍ക്ക് ഞാന്‍ ഇതിന്റെ വീഡിയോ അയച്ചു തരാം, തികച്ചും രസകരമായ ഒരു കാര്യം ആണ് )

ഇനി എന്ത് ചെയ്യണം എന്നറിയാതെ റെജു കുറച്ചു നേരം നിന്നു

"മംഗളം നേരുന്നു ഞാന്‍ മനസേ മംഗളം നേരുന്നു ഞാന്‍ ......."

പുറത്തു നിന്നും ഒരു പാട്ടും പുറകെ ഒരു കയ്യില്‍ കുളിക്കാന്‍ ഉള്ള ബാകെറ്റ്  ആയി വക്കീല്‍ പ്രത്യക്ഷപെട്ടു.  ഞങ്ങളെ കണ്ട ഉടനെ മുകത്തെ ഹാസ്യം  മാറ്റി രൌദ്രം വരുത്തി അലറി

"എന്താടാ നിനക്കൊന്നും സരെന്മാരെ കണ്ടാല്‍ സല്യൂട്ട് അടിക്കാന്‍ അറിയില്ലേ ?"

കൊടുത്തു ഞങ്ങള്‍ പട പാടെന്നു മൂന്ന് സല്യൂട്ട്.

"റെജു വീണ്ടും ഞങ്ങളെ നോക്കി പിന്നെ എബിയെ നോക്കി പറഞ്ഞു "കണ്ടോട സാര്‍ ഇപ്പോള്‍ അരിയരിനു പഠിക്കുകയ, അരിയര്‍ എന്നാല്‍ എന്താണെന്നു അറിയാമോട ?"

അരിയരോ അതെണ്ടാണോ ആവൊ, ഇല്ല എന്നുള്ള അര്‍ത്ഥത്തില്‍ ഞാനും ശാലുവും തലയാട്ടി, ജെറിന്‍ അറിയാമെന്നും, ശെടാ ഇവനിതൊക്കെ എങ്ങനെ അറിയാം, ഇതിനി പണ്ട് പാട്ട്  പാടും എന്ന് പറഞ്ഞ പോലെ ആണോ ആവൊ?

"ശരി നീ പറ എന്താ അരിയര്‍?"

ജെറിന്‍ തൊണ്ട ശരിയാകി പറഞ്ഞു തുടങ്ങി "ഗവണ്മെന്റ് സ്ഥാപനഗളിലും ചില പബ്ലിക്‌ സ്ഥാപനങ്ങളിലും ശബള പരിഷ്കാരം നടപ്പിലാക്കുമ്പോള്‍ 1967 ലെ section 42(c) പ്രകാരം അത് മുന്‍കാല പ്രാബല്യത്തില്‍ ഉള്പെടുതും അപ്പോള്‍ ആ ദിവസം മുതല്‍ കറന്റ്‌ ദിവസം വരെ ഉള്ള ശമ്പള വര്ധനവിലെ വ്യതയ്സം ഒരുമിച്ചു പലിശ സഹിദം ലഭിക്കും ഇതിനെ ആണ് അരിയര്‍ എന്ന് പറയുന്നത്"

ഹോ എന്തൊരു വിവരം ഞാനും ശാലുവും അന്തം വിട്ടു.

ഞങ്ങള്‍ രേജുവിനെയും വകീലിനെയും എബിയെയും നോക്കി "കണ്ടോട ഞങ്ങളുടെ സുഹൃത്തിന്റെ വിവരം"

വകീല്‍  ഒന്നും പറയാതെ കുളിക്കാന്‍ ഉള്ള വെള്ളവും എടുത്തു ഇറങ്ങി പോയി.

      എബി ബുക്കും എടുത്തു പുറത്തു പോയി, തുറന്നു വച്ച വായ റെജു കുറച്ചു കഴിഞ്ഞു അടച്ചു എന്നിട്ട് പതുക്കെ  പറഞ്ഞു, "ആ നീ പറഞ്ഞത് ശരിയായിരിക്കാം, ഇവിടെ വേറെ ഒരു അരിയര്‍ ഉണ്ട്, ഒരു സെമെസ്റെര്‍ എക്സാം കഴിഞ്ഞാല്‍ അത് മനസിലാവും"

പിന്നെ പതുക്കെ  റൂമില്‍ നിനും ഇറങ്ങി പോയി

റെജു പറഞ്ഞത് പോലെ തന്നെ "അരിയര്‍" എന്താന്ന് എന്ന് ഞങ്ങള്‍ക്ക് സെമെസ്റെര്‍ എക്സാം കഴിഞ്ഞപ്പോള്‍ മനസിലായി.     കുറച്ചു നന്നായി തന്നെ മനസിലായി .....................

Comments

  1. Wat a definition! Where did he learn it from?

    ReplyDelete
  2. ജെറിന്‍ പറഞ്ഞത് സത്യമാണ്.
    അവനെ സി‌എ ആക്കാം
    :-)

    ReplyDelete
  3. ഓഹോ ...അപ്പോള്‍ അങ്ങേര്‍ക് പണ്ട് മുതലേ ഇത്രയും വിവരം ഉണ്ടായിരുന്നല്ലേ...

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ