Skip to main content

കര്‍ത്താവിന്റെ അഞ്ചപ്പം

ആറു മണിയുടെ പ്രാര്‍ത്ഥന കഴിഞ്ഞു ബംഗ്ലാവില്‍ എത്തിയപ്പോള്‍ സമയം ഒന്‍പതു കഴിഞ്ഞിരുന്നു.  കുഞ്ഞാടുകളുടെ പരിഭവങ്ങളും ദുക്കങ്ങളും വിഷമങ്ങളും കേട്ടു കേട്ടു അച്ഛന്റെ ചെവി തുരുമ്പിച്ചു.  ടി വി വോളിയം  കുറച്ചു വച്ച് രാബെലച്ചന്‍ ഫ്രിഡ്ജ്‌ തുറന്നു ഒരു കുപ്പി ബിയര്‍ പുറത്തെടുത്തു, ഗ്ലാസില്‍ ഒഴിച്ച് പതുക്കെ കുടിച്ചു തുടങ്ങി. 

മൂന്ന് ഗ്ലാസ്‌ ബിയര്‍ തീര്നപ്പോഴേക്കും, ഭക്ഷണം എടുത്ത് വച്ചിട്ടുണ്ട് എന്ന് പറയാന്‍ കുശിനി കാരന്‍ മത്തായി വന്നു,

"ഇപ്പൊ വരാം" എന്ന് പറഞ്ഞു രാബെലച്ചന്‍ ടി വി ചാനലുകള്‍ മാറാന്‍ തുടങ്ങി.

"എന്‍റെ പൊന്നച്ചോ ഒന്നിറങ്ങി വന്നെ, ഇല്ലെങ്കില്‍ ഞാന്‍ ഇവിടെ തല തല്ലി ചാവും"

പുറത്തെ ഒരു കരച്ചില്‍ കേട്ട അച്ഛന്‍ എഴുനേറ്റു ചെന്നു, നല്ല പരിചയമുള്ള ശബ്ദം.  ഇത് കപ്യാര് ഔസേപ്ടിന്റെ കരച്ചിലല്ലേ?

വാതില്‍ തുറന്നപ്പോള്‍, ഭൂ ഗുരുതതിനോട് കഷ്ട്ടപെട്ടു യുദ്ധം ചെയ്യുന്ന കപ്യാരെയാണ് അച്ഛന്‍ കണ്ടത്, കക്ഷത്തില്‍ ഇരിക്കുന്ന ഒരു ചെറിയ പൊതി താഴെപോവാതെ കഷ്ട്ടപെട്ടു പിടിച്ചു കൊണ്ട് കപ്യാര് പറഞ്ഞു.

"എന്‍റെ പൊന്നച്ചോ എന്നെ ഒന്ന് രക്ഷിക്കണം"

ശബ്ദത്തേക്കാള്‍ വേഗത്തില്‍, കപ്യാരുടെ വയറ്റില്‍ കിടക്കുന്ന വാറ്റിന്റെ മണം അച്ഛന്റെ മൂകില്‍ അടിച്ചു.

"അച്ചോ കര്‍ത്താവു പണ്ട് അഞ്ചു അപ്പം കൊണ്ട് അയ്യായിരം പേരുടെ വിശ്പ്പടക്കിയിട്ടില്ലേ, അച്ചോ എന്‍റെ കയ്യില്‍ അഞ്ചു അപ്പം ഉണ്ട് അത് കൊണ്ട് എന്‍റെ അഞ്ചു പിള്ളേരുടെ വിശപ്പ്‌ എങ്ങനെ അടക്കാം എന്ന് പറഞ്ഞു താ"

കഷത്തില്‍ ഇരുന്ന പൊതി കയ്യില്‍ പിടിച്ചു കാലുകള്‍ അകത്തി വച്ച്, ബാലന്‍സ് ചെയ്തു കൊണ്ട്, കപ്യാര് പറഞ്ഞു നിര്‍ത്തി.

"ഔസേപ്പെ, അത് കര്‍ത്താവാണ്, കര്‍ത്താവിനു എന്ത് വേണമെങ്കിലും ചെയ്യാം, അതൊക്കെ നമുക്ക് പറ്റുമോ?"

"ഇല്ലച്ചോ കര്‍ത്താവിനു പറ്റുമെങ്കില്‍, അച്ഛനും പറ്റും.  അച്ഛന്‍ ആ പരിപാടി എനിക്ക് കൂടെ ഒന്ന് പഠിപിച്ചു  താ, ഞാന്‍ എന്‍റെ പിള്ളേരെ അങ്ങിനെ പോറ്റാം, എന്‍റെ കണ്ണില്‍ കര്‍ത്താവ്‌ അച്ഛന്‍ തന്നാ, എന്നെ കയ്യി വിടല്ലേ അച്ചോ"

കപ്യാര് നിന്ന് കരയാന്‍ തുടങ്ങി.

അല്‍പ നേരെം കപ്യാരുടെ കരച്ചില്‍ നോക്കി നിന്ന അച്ഛന്‍ അകതോട്ടു നോക്കി വിളിച്ചു പറഞ്ഞു "മത്തായി ആ ഭക്ഷണം ഇങ്ങോട്ട് കൊണ്ട് വന്നെ"

"അത് വേണ്ട അച്ചോ, എനിക്ക് അഞ്ചപ്പം  കൊണ്ട് അയ്യയ്യിരം പേരെ ഊട്ടുന്നത് പഠിപിച്ചു തന്നാല്‍ മതി, അച്ഛന്‍ ഇന്ന് എനിക്ക് ഭക്ഷണം തരും നാളെയും തരും, പക്ഷെ മറ്റന്നാള്‍ തരുമോ, ജീവിത കാലം മുഴുവന്‍ തരുമോ, ഇല്ല അപ്പോള്‍ അത് വേണ്ട"

അച്ഛന്‍ മനസ്സില്‍ ഓര്‍ത്തു, ഇത് വലിയ പുലി വാല്‍ ആയല്ലോ, ഇവന്‍ ഇന്ന് പോവും എന്ന് തോനുന്നില്ല.

അച്ഛന്‍ വളരെ സൌമ്യമായ ശബ്ദത്തില്‍ പറഞ്ഞു "ഔസേപ്പേ ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നീ അത് ആരോടെങ്കിലും പറയുമോ"

"ഇല്ലച്ചോ"

"സത്യത്തില്‍ പണ്ട് കര്‍ത്താവിന്റെ കാര്യത്തില്‍ എന്താ നടന്നത് എന്ന് നിനക്കറിയാമോ?"

"എന്താ അച്ചോ നടന്നത്?"

"അന്ന് അവിടെ വന്നിരുന്ന, അയ്യായിരം പേര്‍ക്കും അറിയാമായിരുന്നു അവിടെ തിന്നാനും കുടിക്കാനും ഒന്നും കിട്ടില്ല എന്ന്, അവിടെ വരുന്നതിനു മുന്‍പ് തന്നെ അവര്‍ കീശ നിറയെ ചിക്കന്‍ പൊരിച്ചതും മട്ടന്‍ പൊരിച്ചതും ഒക്കെ കരുതി വച്ചിട്ടുണ്ടായിരുന്നു, അപ്പം വച്ച പാത്രം അടുത്ത് വന്നപ്പോള്‍ അതില്‍ നിന്നും എടുക്കുന്നതായി എല്ലാവരും ഭാവിച്ചു, കീശ നിറയെ ചിക്കനും മട്ടനും കിടക്കുമ്പോള്‍ ആര്‍ക്കാ അപ്പം വേണ്ടത്, പിന്നെ അപ്പം തിന്നുകയാണ് എന്ന ഭാവത്തില്‍ അവര്‍ ചിക്കനും മട്ടനും തിന്നു.  അല്ലാതെ കര്‍ത്താവിന്റെ അഞ്ചപ്പം കൊണ്ടല്ല നാടുകാരുടെ വയര്‍ നിറഞ്ഞത്‌"

കഥ കേട്ടു ഔസേപ്പ് തരിച്ചു നിന്നു.

"ഇനി പറ ഔസേപ്പേ എന്ത് വേണം?"

"അച്ചോ ഒരു അമ്പതു രൂപ താ ഒരു Quarter വാങ്ങി അടിക്കാന"

അച്ഛന്‍ പോക്കറ്റില്‍ നിനും അമ്പതു രൂപ എടുത്തു കൊടുത്തു.  ഔസേപ്പ് ആടി ആടി പോയി. 

പിന്നീടു അച്ഛന്‍ എപ്പോഴെങ്കിലും കര്‍ത്താവിന്റെ അന്ജപ്പത്തിന്റെ  കഥ പറയുമ്പോള്‍, പള്ളി മണിയുടെ ചുവട്ടില്‍ നിന്നും കപ്യാര് പറയും.

"പിന്നെ പിന്നെ, ഇത് ഞാന്‍ കുറെ കണ്ടതാ"

Comments

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ