Skip to main content

കേരള കഫെ - നല്ല കടുപ്പത്തില്‍ ഒരു കാപ്പി



മലയാളത്തില്‍ കഴിവുള്ള ഡയറക്ടര്‍ മാര്‍ ഉണ്ട് എന്നുള്ളതിന്റെ തെളിവാണ് ഈ ചിത്രം.  പത്തു കഥകള്‍, പത്തു ഡയറക്ടര്‍ മാര്‍, ഒരു സിനിമ.   ഇംഗ്ലീഷ്, സ്പാനിഷ്‌, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ നേരത്തെ പരീക്ഷിച്ചു കഴിഞ്ഞ ഇത്, മലയാളത്തിലെ ആദ്യ  പരീക്ഷണമാണ്. പത്തു കഥകളും ഒന്നിനൊന്നു മെച്ചം, നല്ല സംവിധാനം, നല്ല ക്യാമറ, നല്ല തിര കഥകള്‍.  പത്തു ചിത്രങ്ങളെ കുറിച്ച് ചെറിയ ഒരു അവലോകനം.

"കഥകളെക്കാള്‍ ഭാരമില്ലൊരു ഭൂമിക്കും
കഥകളെക്കാള്‍ ആഴമില്ല ഒരു  സമുദ്രത്തിനും
കഥയമമ കഥയമം, കഥകളതിസാഗരം കഥകളതിസാഗരം............"

1 നൊസ്റ്റാള്‍ജിയ : പദ്മകുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍, ദിലീപ്, സുധീഷ്‌, നവ്യ നായര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ വരുന്നു.  ഗള്‍ഫ്‌ മലയാളികളുടെ സ്ഥിരം പല്ലവിയായ, "നാടും നാടിന്റെ മണവും, അവിടത്തെ കാറ്റും, മണ്ണും , മഴയും , .....". പിന്നെ നാട്ടില്‍ വരുമ്പോള്‍ ഇവിടെയുള്ള മുഴുവന്‍ കാര്യങ്ങളേയും വിമര്‍ശിക്കുകയും ചെയ്യുന്നതിനെ, കളിയാക്കുകയാണ് ഈ ചിത്രം ചെയ്യുന്നത്.  മനുഷ്യന്റെ സ്വാര്‍ഥതയുടെ നല്ല ഒരു ഉദാഹരണമായി ഈ ചിത്രം മാറുന്നു.

2 . ഐലെണ്ട് എക്സ്പ്രസ്സ്‌ : ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ഈ ചിത്രം, ഒരു അപകടത്തിലൂടെ എല്ലാം നഷ്ട്ടപെട്ട ഒരു കൂട്ടത്തിന്റെ, വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള ഒത്തു ചേരലിന്റെ കഥയാണ്‌.  അപകടങ്ങള്‍ മനുഷ്യന്റെ ജീവിധം എങ്ങനെ മാറ്റി മറിക്കുന്നു എന്നും, മനുഷ്യന്‍ അതിനെ  എങ്ങനെ തരണം ചെയ്യുന്നു എന്നും  ഇത് കാണിക്കുന്നു. പ്രിതിവിരാജ്‌, സുകുമാരി, ജയസൂര്യ, റഹ്മാന്‍, മണിയന്‍ പിള്ള രാജു എന്നിവര്‍ സ്വന്തം വേഷങ്ങള്‍ ഭദ്രമാക്കി.

3 . ലളിതം ഹിരന്യമയം : വയ്കാരിക ബന്ധം എത്ര, സങ്കീര്‍ണമാണ് എന്ന് കാണിക്കുകയും അത് ചിലപ്പോള്‍ എത്ര ലളിതമാവുന്നു എന്നും ഈ ചിത്രം കാണിക്കുന്നു. ഷാജി കൈലാസ്‌ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു പുരുഷന്റെ ജീവിഥത്തിലെ രണ്ടു സ്ത്രികളെ കുറിച്ചും, അയാളുടെ മരണശേഷം അവര്‍ തമ്മിലുള്ള ബന്ധവും ചര്‍ച്ച ചെയ്യുന്നു.  സുരേഷ് ഗോപിയും ജ്യോതിര്‍മയിയും പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നു.

4 . മ്രിത്യുന്ജയം : മരണത്തിനു ശേഷം ഉള്ള ജീവിധം പ്രധി പാധിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത്, ഉദയ്‌ ആനന്ദന്‍ ആണ്.  തിലകന്‍, റിമ കല്ലുങ്ങള്‍ എന്നിവര്‍ പ്രധാന വേഷം ചെയ്തിരിക്കുന്നു.

5 . ഹാപ്പി Journey : കേരളത്തില്‍ സ്ത്രികള്‍ രാത്രി ഒറ്റയ്ക്ക് സന്ജരിക്കുമ്പോള്‍ നേരിടുന്ന പ്രശനങ്ങളും, അതിനു ഒരു പെണ്‍ കുട്ടി കണ്ടു പിടിച്ച വഴിയും ഈ ചിത്രം കാണിക്കുന്നു.  ജഗതി, നിത്യ മേനോന്‍ എന്നിവര്‍ പ്രദാന വേഷം കയ്കാര്യം ചെയ്യുന്നു.  അഞ്ജലി മേനോന്‍ ആണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്.

6 . അവിരാമം : ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഈ ചിത്രം, എല്ലാ പ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഉള്ള എളുപ്പ വഴി അത്മതത്യ ആണെന്നുള്ള മലയാളിയുടെ ചിന്താ രീതി അവലോകനം ചെയുന്നു.  സിദ്ധിഖ്‌‌െ, ശ്വേത മേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍.

7 . ഓഫ്‌ സീസണ്‍ : വിദേശികള്‍ മുഴുവന്‍ പണക്കാര്‍ ആണെന്നും, അവര്‍ക്കിടയില്‍ ജോലിയും കൂലിയും ഇല്ലാത്തവര്‍ ഇല്ല എന്നുമുള്ള നമ്മുടെ ഊഹാങ്ങളെ, കളിയാക്കുകയും, അത് നര്‍മത്തില്‍ ചാലിച്ച് പറയുകയും ചെയ്തിരിക്കുന്നു. ശ്യാമ പ്രസാദ്‌ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സുരാജ് വെഞ്ഞരംമൂട് പ്രധാനം വേഷം കയ്കാര്യം ചെയ്തിരിക്കുന്നു.

8 . ബ്രിഡ്ജ് : അന്‍വര്‍ റഷീദ് എന്ന സംവിധായകനെ കുറിച്ച് എനിക്കുണ്ടായിരുന്ന എല്ലാ പ്രദീക്ഷകളും ഈ ചിത്രം തെറ്റിച്ചു "പഹയാ തനിക്കു ഇത്ര കഴിവുണ്ടോ? സമ്മധിച്ചു".  പ്രായം മനുഷ്യനെ ഒറ്റപെടുതുന്നതും, ആര്‍ക്കു വേണ്ടി ജീവിച്ചോ അവര്‍ തന്നെ ഉപേക്ഷിക്കുന്ന വാര്‍ധക്യത്തിന്റെ കയ്പ്പുനീര്‍, എനിക്ക് ഇതില്‍ ഏറ്റവും ഇഷ്ട്ടപെട്ട രണ്ടു കഥകളില്‍ ഒന്ന് ഇതാണ്.  സലിം കുമാര്‍, കല്പന, ശാന്താ ദേവി എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.  ഈ മൂന്ന് പേരും എന്നും ഓര്‍ക്കപെടുന്ന വേഷങ്ങളാണ് ഇതില്‍ ചെയ്തിരിക്കുന്നത്.

9 . മകള്‍ : രേവതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം, ഇന്നത്തെ പെണ്‍ വാനിഭത്തിന്റെ ഒരു മുഖം കാണിക്കുന്നു,  ശ്രീനാഥ്, സോനാ നായര്‍ എന്നിവര്‍ വേഷങ്ങള്‍ കയ്കാര്യം ചെയ്തിരിക്കുന്നു.

10 . പുറം കാഴ്ചകള്‍ : സി വി ശ്രീരാമന്റെ ഇതേ പേരിലുള്ള കഥയെ സിനിമ ആകിയിരിക്കുന്നു , എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ചിത്രം.  ലാല്‍ ജോസ് ഒരിക്കല്‍ കൂടി സ്വന്തം കഴിവ് തെളിയിച്ചു.  മറ്റുള്ളവരുടെ വിഷമങ്ങള്‍ മനസിലാക്കാതെ, പുറം കാഴ്ചകള്‍ മാത്രം കണ്ടു പെരുമാറുന്ന നമ്മളെ കുറിച്ചുള്ളതാണ് ഈ ചിത്രം, ശ്രീനിവാസനും മമ്മൂട്ടിയും വളരെ നന്നായി വേഷം കയ്കരിയം ചെയ്തിരിക്കുന്നു.

ചിത്രത്തിന്റെ അന്ധ്യത്തില്‍ പത്തു കഥകളുമായി ഭന്ധ പെട്ട ചില കഥാപാത്രങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ കേരള കഫെ യില്‍ നിന്നും ഭക്ഷണം കഴിച്ചു ഒരേ ട്രെയിനില്‍ കയറി പോവുന്നതോടെ ചിത്രം അവസാനിക്കുന്നു.

ആദ്യമായാണു ഒരു സിനിമ കഴിഞ്ഞപ്പോള്‍ പ്രക്ഷകര്‍ കയ്യടിക്കുന്നത് ഞാന്‍ കാണുന്നത്, പിന്നെ ഈ സിനിമ കണ്ടു കൊണ്ടിരുന്നപ്പോള്‍ സംസാരിച്ച രണ്ടേ രണ്ടു പേര്‍ ഞാനും പീ ചേട്ടനും, പിന്നെ പീ ചേട്ടന്‍ സംസാരം കൂടിയപ്പോള്‍ തിയറ്ററില്‍ നിന്നും ഞാന്‍ പിടിച്ചു പുറത്താകും എന്ന് പറഞ്ഞു.

നല്ല സിനിമ നിര്‍മിക്കാന്‍ ഇരുപത്തി അഞ്ചു കോടിയും, റസൂല്‍ പൂ കുട്ടിയും വേണ്ട, കഴിവ് മതി.

കഥകള്‍ അതി സാഗരം .....................

Comments

  1. Really a different experience... My fav picks..
    ബ്രിഡ്ജ്
    പുറം കാഴ്ചകള്‍
    ഐലെണ്ട് എക്സ്പ്രസ്സ്‌
    നൊസ്റ്റാള്‍ജിയ
    and ഹാപ്പി Journey because of Jagathi and the way he deals with any ordinary role.
    Lets hope for more.. :)

    ReplyDelete
  2. Forget to mention മകള്‍ .Hm.

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ