Skip to main content

ക്വാര്‍ട്ടര്‍ ഓഫ് ദി ഇയര്‍

രനീഷ്‌ കമ്പ്യൂട്ടര്‍ മോണിറ്ററില്‍ സൂക്ഷിച്ചു നോക്കികൊണ്ടിരിക്കുന്നു പുറകില്‍ ഒരു മതിലുപോലെ ഞാന്‍, ജെറിന്‍, വിപിന്‍ പിന്നെ shafeeq

രനീഷ്‌ പുതിയതായി ഉണ്ടാക്കിയ റിപ്പോര്‍ട്ടില്‍ നോക്കി നില്‍കുകയാണ്‌ എല്ലാവരും. റിപ്പോര്ട്ട് ശരിയായി വന്ന സനധോഷത്തില്‍ തിരിഞ്ഞു രനീഷ്‌ ഞങ്ങളെ നോക്കി ഒന്നു ചിരിച്ചു. പിന്നെ നാവു കൊണ്ടു പല്ലിലെ കമ്പി കെട്ടില്‍ ഒന്നു തലോടി.

"ഇതില്‍ കാണിക്കുന്ന ഡാറ്റ ശരിയാണൊ?" വിപിന്‍ ചോദിച്ചു.

"ശരിയാണ് എന്ന് തോനുന്നു" ജെറിന്‍ പറഞ്ഞു. പിന്നെ നെറ്റിയില്‍ ഒന്നു തലോടി.

"ഇതില്‍ വാല്യൂ സീറോ ഉള്ള ഡാറ്റ കാണിക്കതിരുന്നൂടെ, പിന്നെ ഇതൊന്നു സോര്റ്റ്‌ ചെയ്യ്‌", ഞാന്‍ പറഞ്ഞു.

"ഇതില്‍ ഒരു ബാര്‍ diagram കൂടെ ആഡ് ചെയ്യണം, എന്നാലെ ശരിയാവു" വിപിന്‍ പറഞ്ഞു.

ഇവന്‍ മാര്‍ക്കൊക്കെ എന്തിന്റെ കുറവാ എന്ന രൂപത്തില്‍ shafeeq ഞങ്ങളെ നോക്കി.

"ഞാന്‍ ആലോചിക്കുന്നത്‌", ജെറിന്‍ തുടര്‍ന്ന് "ഇതിങ്ങനെ കാണിക്കുന്നതിന് പകരം ഇയര്‍ വൈസ് ആയി ഓരോ പ്രൊജക്റ്റ്‌ അടിസ്ഥാനത്തില്‍ ഭാഗിക്കണം, എന്നിട്ട് ഓരോ ഇയര്‍ നാലു ക്വാര്‍ട്ടര്‍ ആക്കി ഓരോ ക്വാര്‍ട്ടര്‍ പ്രതെയ്ഗം കാണിക്കണം, എന്നിട്ട് അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ക്വാര്‍ട്ടറില്‍ ഉള്ള ഡാറ്റ പുതിയ ഒരു വിണ്ടോവില്‍ കാണിക്കണം" ജെറിന്‍ നിര്ത്തി.

"ശരിയാ" ഞാന്‍ പറഞ്ഞു "ഇതു ക്വാര്‍ട്ടര്‍ വൈസ് ആയി വേണം കാണിക്കാന്‍"

"ശരിയാ" വിപിനും പറഞ്ഞു. "ഒരു ബാര്‍ diagram കൂടെ വേണം"

രനീഷ്‌ പതുക്കെ സീറ്റില്‍ നിന്നും എഴുനേറ്റു നിന്നു, ദയനിയമായി ഞങ്ങളെ നോക്കി. എന്നിട്ട് പറഞ്ഞു.

"ഞാന്‍ ഇതു പഠിക്കാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസമേ ആയുള്ളൂ, എന്നെ കൊണ്ടു ഇപ്പോള്‍ പട്ടുന്നതാ ഞാന്‍ ചെയ്തത്. നിങ്ങള്ക്ക് വേണമെങ്കില്‍ ഞാന്‍ ആളുവീധം ഓരോ ക്വാര്‍ട്ടര്‍, പയിന്റ്റ്, ഫുള്‍ ഇതൊക്കെ വാങ്ങിച്ചു തരാം, എന്നെ ദയവു ചെയ്തു വെറുതെ വിട്"

ഇത്രയും പറഞ്ഞു രനീഷ്‌ ഇറങ്ങി പോയി, ഞങ്ങള്‍ മൂന്ന് പേരും പിന്നെ ആരോടും അഭിപ്രായം പറയാന്‍ ഇല്ലാത്തതു കൊണ്ടു സീറ്റില്‍ പോയി ഇരുന്നു.

Comments

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ