Skip to main content

പൂതന

"എന്ത് കാണാനാട ഇവിടെ ഇരിക്കുന്നത്"

അമ്മയുടെ ചോദ്യം കേട്ടാണ് ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കിയത്. എട്ടു വര്ഷം പഴക്കമുള്ള ടാപ്‌ recorder നന്നാക്കാനുള്ള ശ്രമമായിരുന്നു ഞാന്‍. ഇറയത്തു നിലത്തു പേപ്പര്‍ വിരിച്ചു അതില്‍ ടാപ്പ്‌ recorder അഴിച്ചിട്ടിരുന്നു ഞാന്‍ അതിലേക്കു നോക്കി ഇരിക്കുകയായിരുന്നു. പ്ലസ്‌ ടു കഴിഞ്ഞുള്ള ഒഴിവു കാലമാണ് പ്രതേകിച്ചു പണി ഒന്നും ഇല്ല. തേങ്ങ ഇടല്‍ കഴിഞ്ഞു, അടക്ക പറിക്കാന്‍ ആയിട്ടില്ല, കശുവണ്ടി പറിച്ചു കഴിഞ്ഞു, കരണ്ട് ബില്‍ അടച്ചു, റേഷന്‍ കടയില്‍ ഇന്നലെ പോയി വന്നു, അരി പൊടിച്ചു കൊണ്ടു വച്ചിട്ടുണ്ട്, പിന്നെ ഇതെന്തു പറ്റി. ഇനി ഇന്നലെ റേഷന്‍ വാങ്ങിച്ച വകയില്‍ പത്തു രൂപ വെട്ടിച്ചത് പിടിക്ക പെട്ടോ. അതോ കഴിഞ്ഞ ആഴ്ച വീട്ടില്‍ പറയാതെ സിനിമക്ക് പോയത് പിടിച്ചോ.

"ഞാന്‍ ഇതൊന്നു നന്നാക്കാന്‍ നോക്കുകയാ, എത്ര കാലമായി ഞാന്‍ ഒരു പുതിയ ടാപ്പ്‌ recorder വാങ്ങി തരാന്‍ പറയുന്നു" ഞാന്‍ ഭവ്യതയോടെ പറഞ്ഞു.

"ശരി ഞാന്‍ അച്ഛനോട് പറയാം, നീ ഇപ്പൊ അകത്തു പോയിരുന്നോ"

ഇത്രയും പറഞ്ഞു അമ്മ അകത്തേക്ക് പോയി. ഞാന്‍ പേപ്പര്‍ ചുരുട്ടി എടുത്തു പതുക്കെ എഴുനേറ്റു, അപ്പോഴാണ് റോഡില്‍ നോക്കിയത്, പൂതന ജാനു നടന്നു പോവുന്നു, അപ്പോള്‍ അതാണ് കാര്യം.

ജാനു നാട്ടില്‍ അറിയപെടുന്നത് പൂതന എന്നാണ്, കണ്ടാല്‍ മുപ്പത്തി അഞ്ചു വയസേ തോനിക്കുമായിരുന്നെകിലും, അവര്ക്കു അതിലും കൂടുതല്‍ പ്രായം ഉണ്ടായിരുന്നു, അവരുടെ ശരിക്കുള്ള പ്രായം ആര്ക്കും അറിയില്ലായിരുന്നു. ഭര്‍ത്താവും രണ്ടു കുട്ടികളുമായി കഴിഞ്ഞിരുന്ന അവര്ക്കു നാട്ടുകാരുമായി വലിയ അടുപ്പം ഉണ്ടായിരുന്നില്ല, അവരുടെ ഭര്ത്താവ് എന്താ ചെയുന്നത് എന്നും ആര്ക്കും അറിയില്ലായിരുന്നു. അതി രാവിലെ വീട്ടില്‍ നിന്നും പോവുന്ന അവരുടെ ഭര്ത്താവ് രാത്രി വയ്കി മാത്രമേ വീട്ടില്‍ തിരിച്ചു വരാറുള്ളൂ.

പകല്‍ മുറുക്കി ചുവപ്പിച്ച ചുണ്ടുമായി, പച്ച കരയുള്ള നേരിയതും മുണ്ടും ഉടുത്തു കയ്യില്‍ ഒരു ചെറിയ സഞ്ഞിയുമായി കടയില്‍ പോയി ജാനു തിരിച്ചു വരുമ്പോള്‍ റോഡിലെ ഇരു വശങ്ങളിലെയും വീടുകളില്‍ നോക്കും. കണ്ണെഴുതി പൊട്ടു കുത്തി, നെറ്റിയില്‍ സിന്ദുരമ് ഇട്ടു, മുടിയില്‍ മുല്ല പൂ വച്ചു പതുക്കെ നടക്കും, ഭുമിക്കു വേദന വരാതെയാണ് നടക്കുക്ക. ഈ സമയത്തു ഏതെങ്കിലും വീടിന്റെ കൊലയില്‍ ആണായി പിറന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ അയാളെ നോക്കി ചിരിക്കും. അവര്‍ വരുന്നു എന്നറിയുമ്പോള്‍ വീടുകളിലെ അമ്മമാര്‍ക്കും ഭാര്യ മാര്‍ക്കും നെഞ്ചില്‍ തീ കത്തുമായിരുന്നു. അവര്‍ ഓടി കൊലയില്‍ എത്തി മക്കളെയും, ഭര്‍ത്താക്കന്മാരെയും അകത്തേക്ക് ഓടിക്കും.

ജാനുവിന്റെ രൂപവും സ്ത്രികളോട് അവരോടുള്ള പെരുമാറ്റവുമാണ് അവര്ക്കു പൂതന എന്ന പേരു നല്കിയത്. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം ജാനുവിന്റെ വീട്ടില്‍ നിന്നും വലിയ ഒരു നിലവിളി കേട്ടാണ് നാട് ഉണര്നത്, അവരുടെ ഭര്ത്താവ് അവരെ വെട്ടി കൊന്നതിനു ശേഷം, പോലീസില്‍ കീഴടങ്ങി. ശവം തിരിച്ചറിയാന്‍ പോലും പറ്റുമായിരുന്നില്ല. ജാനുവിന്റെ മക്കളെ അവരുടെ അമ്മ കൊണ്ടു പോയി എന്ന് പറയപെടുന്നു, അവരെ കുറിച്ചു ഇപ്പോള്‍ വിവരം ഒന്നും ഇല്ല, ഭര്ത്താവ് ഇപ്പോഴും കണ്ണ് ജയിലില്‍ ജീവപര്യന്തം അനുഭവിക്കുന്നു.

ചിലപ്പോഴൊക്കെ ജാനുവിനെ പോലെ അണിഞ്ഞൊരുങ്ങി നടക്കുന്ന സ്ത്രികളെ കാണുമ്പൊള്‍ ഞാന്‍ പൂതനയെ ഓര്‍ക്കും, പിന്നെ ഒരു ഞെട്ടലോലെ അവരുടെ മരണത്തിനു മുന്പുള്ള കരച്ചിലിന്റെ ശബ്ദവും.

Comments

  1. ഒന്നും പറയാതെ എല്ലാം പറഞ്ഞ ശൈലി കൊള്ളം..

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ