Skip to main content

മറന്ന പാസ്വോര്‍ഡുകള്‍

"forgot password" ഉം "forget password" തമ്മിലുള്ള വിത്യാസം അറിയാത്ത നീയൊക്കെ എങ്ങനെയാ എം സി എ പാസായത്"

പി എമിഇന്റെ വാക്കുകള്‍ വെടിയുണ്ടകള്‍ പോലെയാണ് സജിക്ക് തോനിയത്, "ഈശ്വരാ സ്പെല്ലിംഗ് തെറ്റിപോയി" മനസ്സില്‍ ഓര്ത്തു.

"ഞാന്‍ ആയിരം പ്രാവശ്യം കമ്പനിയോട് പറഞ്ഞതാ recruitment procedure മാറ്റണം എന്ന്, ഇംഗ്ലീഷില്‍ ഇത്ര പോലും വിവരം ഇല്ലാത്തവരെ എങ്ങനെയാ കമ്പനിയില്‍ വച്ചു കൊണ്ടിരിക്കുനത്"

പി എമ്മിന്റെ ശബ്ദം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി, സജിക്ക് തന്റെ നട്ടെല്ലില്‍ കൂടെ ഒരു തണുപ്പ് തലച്ചോറിലേക്ക് കയറി പോവുന്നതായി തോന്നി.

"വിവരം ഇല്ലെങ്കില്‍ മറ്റുള്ളവരുട് ചോദിച്ചു ചെയ്യണം, അല്ലെങ്കില്‍ മൈക്രോസോഫ്ട്‌ വോര്‍ഡില്‍ ടൈപ്പ് ചെയ്തു സ്പെല്‍ ചെക്ക് ചെയ്യ്തു നോക്കണം"

തൊട്ടടുത്ത്‌ ഇരിക്കുന്ന എല്ലാ പ്രോഗ്രമ്മേര്സും ഒരക്ഷരം മിണ്ടുകയോ നോക്കുകയോ ചെയ്യാതെ തലകുനിച്ചു മോണിറ്ററില്‍ നോക്കി ഇരിക്കുന്നു എല്ലാവരും കേള്‍ക്കുന്നുട്, ആരും നോക്കുന്നില്ല.

"ഈശ്വര ആരും നോക്കല്ലേ", സജി മനസ്സില്‍ കരുതി, ആരുടേയും കണ്ണിലേക്കു നോക്കാനുള്ള ദൈര്യം ഇല്ല. സജിക്ക് ചെവിക്കകത്ത്‌ നിന്നും ചൂടു കാറ്റു പുറത്തേക്ക് പരക്കുനതായി തോന്നി. മൂകില്‍ നിന്നും വെള്ളം വരുന്നുടോ അതോ തോനുന്നതോ.

"ഇംഗ്ലീഷ് മീഡിയം പടിക്കതവരെ എടുക്കുമ്പോള്‍ ഇംഗ്ലീഷ് ടെസ്റ്റ്‌ വെക്കണം എന്ന് ഞാന്‍ പറഞ്ഞതാ"

പി എമിന്റെ കലി അടങ്ങുന്നില്ല, ദേഷ്യത്തോടെ കീ ബോര്‍ഡ്‌ മുന്നില്ലേക്ക് തള്ളി, കാല് കൊണ്ടു കസേര തട്ടി തെറിപ്പിച്ചു ചാടി എഴുനേറ്റു,

"ദൈവമേ രക്ഷിക്കണേ", ഇയാള്‍ തല്ലുമോ, സജി മനസ്സില്‍ ഓര്ത്തു. സ്പെല്ലിംഗ് തെറ്റിയില്ലലോ അക്ഷരം മാറി പോയതല്ലേ ഉള്ളു. ഈ പേജ് അപ്‌ലോഡ്‌ ചെയ്തിട്ടും ഇല്ല. സജി ഒരടി പുറകോട്ടു മാറി കൊണ്ടു പറഞ്ഞു,

"സര്‍ ഞാന്‍ ഇപ്പോള്‍ ശരിയാക്കാം"

"ഇങ്ങനെ ഓരോന്ന് ചെയ്തു വച്ചിട്ട് ശരിയാക്കാം എന്ന് പറഞ്ഞാല്‍ മതി, ഇതിനൊക്കെ സമാദാനം പറയേണ്ടത് ഞാനാ. ഇനി ഇങ്ങനെ വല്ലതും ചെയ്താല്‍ എന്റെ തനി നിറം കാണും"

"ഇയാള്‍ക്ക് ഇതിലും മോശം തനി നിറം ഉണ്ടോ?" സജി മനസ്സില്‍ ഓര്ത്തു.

പി എം ദേഷ്യത്തോടെ കാപ്പി കുടിക്കാന്‍ പോയി.

സജി പതുക്കെ സ്വന്തം സീറ്റില്‍ വന്നിരുന്നു. മോണിറ്ററില്‍ നോക്കി ഒന്നും കാണാം പറ്റുന്നില്ല ആക്കെ ഒരു പുക മറ പോലെ, അടുത്തിരിക്കുന്ന മിധുനെയും മിര്‍ദാസിനെയും നോക്കി, ആക്കെ ഒരു മൂടല്‍, ചരിഞ്ഞു സിന്ദുവിനെ നോക്കി ഒന്നും വ്യക്തമായി കാണാന്‍ പറ്റുന്നില്ല, മോണിറ്ററില്‍ നോക്കി കണ്ണുകള്‍ അടച്ചു, ചൂടുള്ള കണ്ണുനീര്‍ കവിളിലൂടെ ഒഴുകി കീ ബോര്‍ഡില്‍ വന്നു വീണു. അഞ്ചു മിനുട് കഴിഞു കണ്ണ് തുറന്നു നല്ല ആശ്വാസം. തല ഉയര്ത്തി ചുറ്റും നോക്കി എല്ലാവരും നോക്കി ഇരിക്കുന്നു, കണ്ണ് തുടച്ചു ചിരിക്കാന്‍ ശ്രമിച്ചു.

yours faithfully എന്നെഴുതി resignation ലെട്ടെരില്‍ ഒപ്പ് വച്ചു. ലെറ്റര്‍ H.R മാനേജരെ ഏല്പിച്ചു കമ്പനിയില്‍ നിന്നും പുറത്തു കടന്നപോള്‍ സജിയുടെ മനസില്‍ നിന്നും ഒരു വലിയ ഭാരം ഇറക്കി വച്ചത് പോലെ തോന്നി. പിന്നെ തൊട്ടടുത്ത പുസ്തക കടയില്‍ നിനും P S C കോച്ചിങ്ങിന്റെ ഒരു പുസ്തകവും വാങ്ങി ഉറച്ച കാല്‍വെപ്പോടെ സജി റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു.

Comments

  1. ജീവിക്കാനറിയാത്ത ഒരു പാവം.... ഇവന്‍ ആരേയും സ്വാധീനിക്കാതിരിക്കട്ടെ.... ഇല്ലേല്‍ തൊഴില്‍രാഹിത്യം പെരുകിക്കൊണ്ടിരിക്കും.... സര്‍ക്കാര്‍ ജോലി ഇവരെ പോലുള്ളവര്‍ക്കണെന്ന ഒരു ധ്വനിയും ഈ കഥയിലുണ്ട്‌...

    ReplyDelete
  2. "പി എം ദേഷ്യത്തോടെ കാപ്പി കുടിക്കാന്‍ പോയി"

    അയാള്‍ക്ക്‌ ഇത് തന്നെയാണല്ലോ പണി ....:)

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. അല്ല ഭായ് ഈ പി എം ആരാ? എനിക്ക് ഒരു പി എമ്മിനെയെ അറിയൂ. ഞാന്‍ അറിയുന്ന പി എം ആണോ? :D
    മിഥുന്റെയും മിര്ടാസിന്റെയും ഒക്കെ പി എം !!

    ReplyDelete
  5. അല്ലാ.. പറഞ്ഞ പോലെ .. എന്താ വിത്യാസം? ;)

    ReplyDelete
  6. ബിബിക്കറിയുന്ന പി എം ആരാ, ഇതു വെറും ഒരു കഥയല്ലേ, വേറെ പേരൊന്നും കിട്ടാത്തത് കൊണ്ടു അവരുടെ പേരു കൊടുത്തു എന്ന് മാത്രം

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ