Skip to main content

ആയിരം കണ്ണുമായി കാത്തിരുന്നു .........

"നിങ്ങളുടെ കൂട്ടത്തില്‍ പാട്ടു പാടാന്‍ കഴിയുന്നവന്‍ ആരാടാ"

സച്ചിന്റെ അലര്‍ച്ച കേട്ടു ഞങ്ങള്‍ ഒന്നു ഞെട്ടി, സ്ഥലം ചെന്നിമല ( തമിഴ് നാട്ടിലെ ഒരു ഗ്രാമം), എം സി എ പഠിക്കാന്‍ എത്തിയ ഞങ്ങള്‍ പതിനഞ്ചു മലയാളികള്‍. ഞങ്ങളുടെ താമസം മറ്റൊരു ഗ്രാമത്തില്‍ ആയിരുന്നെന്കിലും ഞങളുടെ ചില സഹപാഠികള്‍ ഇവിടെയാണ് താമസം, പലതരത്തില്‍ പെട്ട ഇരുപതോന്പതു മലയാളികള്‍, കേരളത്തിന്റെ ഒരു ചെറിയപതിപ്പ് കാണാന്‍ ഇവിടെ വന്നാല്‍ മതി. സഭാ കമ്പം മാറല്‍ എന്ന സുന്ദരമായ പേരില്‍ അറിയപെടുന്ന റാഗ്ഗിംഗ് ആണ് കാര്യം.

പതിനഞ്ചു പേരും ഞെട്ടലോടെ സച്ചിനെ നോക്കി, സച്ചിന്‍ ഞങളുടെ സൂപ്പര്‍ സീനിയര്‍ ആണ്, പുള്ളി റാഗ്ഗിംഗ് ചെയ്യാന്‍ വരാറില്ല പക്ഷെ പുള്ളിയെകുറിച്ച്‌ ഞങള്‍ക്ക് നന്നായി അറിയാം, ബോംബയില്‍ ജനിച്ചു വളര്‍ന്നവന്‍, ആരെയും കൂസാത്ത ഭാവം, പൊക്കം കുറവാണു എങ്കിലും ഉരുക്ക് പോലത്തെ ശരിരം. ജൂനിയര്‍ കുട്ടികളെയും സബ് ജൂനിയര്‍ കുട്ടികളെയും പേടിപിച്ച ശേഷം,

"എന്റെ പേരു സച്ചിന്‍ എന്നാടാ, നീ ഒറ്റ തന്ദക്കു പിറന്നവനങ്കില്‍ പോയി കമ്പ്ലൈന്റ് ചെയ്യെടാ" എന്ന് പറഞ്ഞിരുന്നവന്‍. ഒരു തവണ പോലും അരിയര്‍ വന്നിട്ടില്ലാത്ത സച്ചിനെ ആദ്യപകര്‍ക്കും അല്പം ഭയം ആയിരുന്നു, സച്ചിന്റെ അച്ഛന്‍ ചെയര്‍മാന്റെ സുഹൃത്താണെന്ന് ഒരു രഹസ്യ വിവരം കൂടി ഉണ്ട്.

കോളേജില്‍ വച്ചു ചിലപ്പോഴൊക്കെ സച്ചിനെ കാണുമ്പൊള്‍ എനിക്ക് മു‌ത്ര ശങ്ക ഉണ്ടാവാറുണ്ട് (പേടി കൊണ്ടല്ല അത് എന്ന് ഞാന്‍ സ്വയം ആശ്വസിക്കുകയും ചെയും), ഇതേ പ്രശ്നം മറ്റുലവര്‍ക്കും ഉണ്ടാകരുന്ടെന്നു ഞാന്‍ പിന്നീട് മനസിലാക്കി. ഇതൊഴിവാക്കാന്‍ സച്ചിനെ കാണുമ്പൊള്‍ ഞങ്ങള്‍ വഴി മാറ്റി നടക്കുമായിരുന്നു.

പതിനഞ്ചു പേരില്‍ ഏറ്റവും അറ്റത്തായിരുന്നു ഞാനും ശരത്തും ശാലുവും നിന്നത്, എല്ലാവരും മുഖം താഴ്ത്തി നിന്നു.

"എന്താടാ ഒരു ------ മോനും പാട്ടു പാടാന്‍ അറിയില്ലേ" വീണ്ടും അലര്‍ച്ച.

ശരത് പതുക്കെ തല ഉയര്‍ത്തി.

"സര്‍ ഞാന്‍ പാടും"

ഈശ്വര ഇവന്‍ എന്തിനുള്ള ഭാവമാ, ഞാന്‍ മനസ്സില്‍ കരുതി, ഇവന്‍ പാടുന്നത് ഞാന്‍ ഇതു വരെ കേട്ടിട്ടില്ലാലോ, ഇനി ഇവന്‍ ശരിക്കും പാടുമോ ആവോ, ചിലപ്പോള്‍ പാടുമായിരിക്കും.

"ശരി എന്നാല്‍ ഒരു മലയാളം പാട്ടു പാടിക്കെ, ഹിന്ദി വേണ്ട",

ശബ്ദം ശരിയാക്കി ശരത് തുടങ്ങി,

"ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍, എന്നില്‍ നിന്നും പറന്ന് പോയൊരു പയിന്കിള്ളി മലര്‍ തേന്‍ കിളി ......",

കണ്ണുകള്‍ പകുതി കൂപി, തല മുകളിലേക്ക് പിടിച്ചു ആസ്വദിച്ച് പാടുന്നു. ഏതാണ്ട് ട്രെയിനില്‍ ഭിക്ഷ കാര് പട്ടുന്നത് പോലെ. പാറ പുറത്തു ചിരട്ട ഉരക്കുകയനൊ, പഴയ ഫോര്‍ഡ് ലോറി കയറ്റം കയറുകയാണോ, അതോ അലൂമിനിയം പാത്രം റോഡില്‍ ഉരുട്ടി വിട്ടതാണോ, എന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല.

നല്ലൊരു പാടു കേള്‍ക്കാന്‍ ഇരുന്ന, സച്ചിന്‍ മെല്ലെ തല ഉയര്‍ത്തി നോക്കി.

"നിര്‍ത്തെടാ ..... മോനേ" വേണ്ടും അലര്‍ച്ച ദേഷ്യം കൊണ്ടു സച്ചിന്റെ മൂക്ക് വിറക്കുന്നു, " നീ ഒഴികെ എല്ലാവരും പുറത്തു പോ "

കഴിഞ്ഞു, ഞാന്‍ മനസില്‍ കരുതി, ഓരോരുത്തരായി പുറത്തേക്ക് പോയി, തല കുനിച്ചു പിടിച്ചു, ചിരിയടക്കാന്‍ പാടുപെട്ടു കൊണ്ടു. ഏറ്റവും അവസാനം ഞാനും ശാലുവും ആയിരുന്നു പോവേണ്ടത് പുറത്തു കടക്കുനതിനു മുന്പ് ഞങ്ങള്‍ രണ്ടു പേരും ശരത്തിനെ ഒന്നു തിരിഞ്ഞു നോക്കി. സച്ചിന്‍ അത് കണ്ടു.

"നിങ്ങള്‍ക്കെന്താ ഒരു വിഷമം, നിങ്ങള്‍ ഇവിടെ നിക്ക്, എന്നിട്ടാ വാതില്‍ അടച്ചോ"

ഈശ്വര, കഥ കഴിഞ്ഞു, നിന്ന നില്പില്‍ ഞാന്‍ നൂറു വെളിച്ചെണ്ണ നേര്‍ച്ച നേര്‍ന്നു. വാതില്‍ അടച്ചു കഴിഞ്ഞു സച്ചിന്‍ കസേരയില്‍ നിന്നു എഴുന്നേറ്റു പധുക്കെ ശരത്തിന്റെ അടുത്ത് വന്നു. മുകത്തെ ദേഷ്യം മാറി ഇപ്പോള്‍ കരുണം വന്നിരിക്കുന്നു, വളരെ ശാന്തനായി പറഞ്ഞു.

"നീ ഒരിക്കലും പാടരുത്, അതിനി രാങിന്ഗ് അല്ല എന്ത് തന്നെ ആയാലും നീ പാടരുത്, നിന്റെ സീനിഒര്‍ ആരെങ്കിലും പാടാന്‍ പറഞ്ഞാല്‍, നീ പറയണം സച്ചിന്‍ പറഞ്ഞിട്ടുണ്ട് പാടരുത് എന്ന്. ഞാന്‍ അവരോട് പറയാം നിന്നെ കൊണ്ടു പാടിക്കരുത് എന്ന്"

ശരത്തിന്റെ കണ്ണുകള്‍ നിറഞ്ഞു വരുന്നതായി ഞങള്‍ക്ക് തോന്നി. ഇത്രയും പറഞ്ഞു പതുക്കെ തോളില്‍ തട്ടി സച്ചിന്‍ വാതില്‍ തുറന്നു പുറത്തേക്ക് പോയി,

അത്രയും നേരം പിടിച്ചു വച്ച ചിരി ശാലു പുറത്തേക്ക് വിട്ടു, ചിരിച്ചു ചിരിച്ചു അവന്റെ കണ്ണില്‍ നിന്നും വെള്ളം ചാടാന്‍ തുടങ്ങി. ഞാന്‍ ദയനിയ മായി ശരത്തിനെ നോക്കി.

"നീ എന്തിനാടാ പാടിയത്" ഞാന്‍ ചോദിച്ചു.

"സൂപ്പര്‍ seniors എന്ത് ചോദിച്ചാലും ഉടനെ ചെയ്യണം എന്ന് നമ്മുടെ seniors അല്ലെ പറഞ്ഞതു" ശരത് ദയനീയ മായി പറഞ്ഞു.

പിന്നീട് ഒന്നും മിണ്ടാതെ ഞങ്ങള്‍ പുറത്തേക്ക് പോയി,

ഇപ്പോള്‍ ഏതാണ്ട് പത്തു വര്ഷം കഴിഞു ഞാനും ശരത്തും ശാലുവും ഒരേ പട്ടണത്തില്‍ ജോലി ചെയ്യുന്നു, വല്ലപ്പോഴും തമ്മില്‍ കണ്ടു തമാശ പങ്കു വച്ചു പിരിയുമ്പോള്‍, ശാലു ശരതിനോടായി ചോദിക്കും,

"എടാ ആ ആയിരം കണ്ണുമായി ഒന്നു പാടാമോ",

ശരത്തിന്റെ ഉത്തരം കേള്‍ക്കാന്‍ നില്‍ക്കാതെ അവന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു പോയി കളയും,

"നിന്റെ മറ്റവനോടു പോയി പറയെടാ" ശരത്തിന്റെ അലര്‍ച്ച കാറിന്റെ ശബ്ദത്തില്‍ മുങ്ങി പോവുമ്പോള്‍ ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു പറയും,

"ഏതായാലും നീ പാടു നിര്‍ത്തിയത് മോശമായി പോയി".

ഉത്തരം എന്തായിരിക്കും എന്ന് എനിക്കറിയാം.

Comments

Post a Comment

Popular posts from this blog

ഋതു - ഭേദങ്ങള്‍ ഇല്ലാതെ

Seasons change do we?. എന്ന തല വാചകത്തോടെ ഇറങ്ങിയ ഋതു ഇന്നലെ പോയി കണ്ടു. ഞാന്‍ ശ്യാമ പ്രസാദിന്റെ ഒരു ആരാധകന്‍ ഒന്നും അല്ല, പുള്ളിയുടെ ഒരേ ഒരു സിനിമ മാത്രമെ ഞാന്‍ ഇതിന് മുന്പ് കണ്ടിട്ടുള്ളു. "ഒരേ കടല്‍", അത് എനിക്ക് ഇഷട്ടപെട്ടിരുന്നു, പിന്നെ "അകലെ" എന്ന സിനിമയിലെ ഗാനങ്ങളും. ഐ ടി യില്‍ ജോലി ചെയ്യുന്ന മൂന്ന് കൂടുകാരുടെയും അവരുടെ സുഹ്രത്ത്‌ ബന്ധത്തിന്റെയും കഥ പറയുന്ന സിനിമയാണിത്. ഒരു പക്ഷെ ഇതു തന്നെയായിരിക്കണം എന്നെ ഇതിലേക്ക് കൊണ്ടുപോയത്. നല്ല കെട്ടുറപ്പുള്ള തിരക്കഥ, നല്ല ഗാനങ്ങള്‍, നല്ല ക്യാമറ. അഭിനേതാക്കള്‍ മിക്കവാറും എല്ലാം പുതുമുഖങ്ങള്‍, അത് കാരണം ചില രംഗങ്ങളില്‍ ചിലര്‍ അല്പം ഓവര്‍ ആവുന്നതായി തോന്നി. പതിനേഴു വര്‍ഷത്തെ സുഹൃത്തുക്കള്‍ ആയ, വര്‍ഷയും, ശരത്തും, സണ്ണിയും മൂന്ന് വര്‍ഷത്തിനു ശേഷം, വീണ്ടും ഒരേ കമ്പനിയില്‍ ഒത്തു ചേരുന്നു. അമേരിക്കയില്‍ ആയിരുന്ന ശരത്തിന്റെ ആഗ്രഹപ്രകാരം ആണ് അവര്‍ ഇവിടെ എത്തുന്നത്‌. തന്റെയും കൂട്ടുകാരുടെയും ഭാല്യ കാല ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന ഒരു ഉദേശം കൂടി ശരതിനുടായിരുന്നു, പക്ഷെ കാര്യങ്ങള്‍ ഒന്നും പ്രദീക്ഷിച്ചപോലെ നടക്കുന്നില...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...

ഗുഡ്സ് വാഗണിന്റെ എൻജിൻ