Skip to main content

പുറകിൽ ഒരാൾ




                    മൂന്നു ഞായറാഴ്ച്ചകൾ കൊണ്ടാണ് സാം റബ്ബർ തോട്ടത്തിലെ കുഴി പൂർത്തിയാക്കിയത്.  എറണാകുളത്തു നിന്നും രാത്രി പതിനൊന്നു  മണിക്ക് ശേഷം കോട്ടയം വരെ ഡ്രൈവ് അതും ബൈക്കിൽ.  പിന്നെ ആരും കാണാതെ റബ്ബർ തോട്ടത്തിൽ എത്തി കുഴി എടുക്കൽ.  ഒടുവിൽ കുഴിക്കു ആവശ്യത്തിനു ആഴം ഉണ്ടായപ്പോൾ സാം തീരുമാനിച്ചു അടുത്ത ആഴ്ച്ച എല്ലാം പൂർത്തിയാക്കണം.

                   ഇത്രയും ദിവസം റേച്ചൽ വീടിനു പുറകിൽ പഴയ സാധനങ്ങൾ  അടുക്കി വച്ചിരിക്കുന്ന മേശയുടെ അടിയിൽ ഉള്ള വലിയ പ്ലാസ്റ്റിക്‌ ടാങ്കിലെ സെൽഫുരിക് ആസിഡിൽ സുഘമായി ഉറങ്ങുകയായിരുന്നു.  വേണം എന്നു വച്ച് ചെയ്തതല്ല പതിവുപോലെ ഒന്നും രണ്ടും പറഞ്ഞു വഴക്ക് തുടങ്ങി, പെട്ടെന്ന് വന്ന ദേഷ്യത്തിന് കയ്യിൽ ഉണ്ടായിരുന്നു ടാബ്ലെറ്റ് രേച്ചലിനു നേരെ എറിഞ്ഞു, കൃത്യം നെറ്റിയിൽ ചെന്ന് കൊണ്ട്, ഒരിറ്റു ചോര പോലും പോടിഞ്ഞില്ല എല്ലാം കഴിഞ്ഞു.  ഒരു മണിക്കൂർ നേരം ഒന്നും ചെയ്യാതെ ഇരുന്നു, പിന്നെ അടുത്ത മുറിയിൽ സുഘമയി ഉറങ്ങി കിടക്കുന്ന മോനെ പോയി നോക്കി, അഞ്ചു വയസ്സ് കഴിഞ്ഞതെ ഉള്ളു അമലിനു പക്ഷെ പത്തു വയസിന്റെ പക്വത ഉണ്ട്.  ഞാൻ പോയാൽ പിന്നെ ഇവന്റെ കാര്യം ?

                     ഫ്രിഡ്ജ്‌ ഒഴിച്ച് അതിലെ ഗ്രിൽ മാറ്റി രേച്ചലിനെ അതിൽ കയറ്റി വച്ചു പൂട്ടി.  അടുത്ത മൂന്നു ദിവസം കൊണ്ട് നാല് ജില്ലകളിൽ നിന്നും അഞ്ചു ലിറ്റർ വീതം സല്ഫുരിക് ആസിഡ് കൊണ്ടുവന്നു.  പിന്നെ ഒരു വലിയ പ്ലാസ്റ്റിക്‌ വീപ്പയും.  മരിച്ചു നാലു ദിവസം കഴിഞ്ഞ അന്ന് രാത്രി, വീപ്പയിൽ ആസിഡ് ഒഴിച്ച് രേച്ചലിനെ ഫ്രിഡ്ജിൽ നിന്നും വീപ്പയിലെ ആസിഡിൽ മാറ്റി.  അവളുടെ മജ്ജയും മാംസവും അലിഞ്ഞു അലിഞ്ഞു ആസിഡിൽ അലിയുന്നതു സാം നിസംഗനായി നോക്കി നിന്നു .

                         ഇത്രയും ദിവസങ്ങൾ കൊണ്ട് റേച്ചൽ തന്നോട് പിണങ്ങി പോയി എന്നും വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല എന്നും എല്ലാവരോടും പറഞ്ഞു, പോലീസിൽ പരാതി കൊടുത്തു, അവളുടെ അച്ഛനെയും അമ്മയെയും ആശ്വസിപ്പിച്ചു.  മകൻ അമൽ ഒരിക്കൽ പോലും അമ്മയെ കുറിച്ച് ചോദിച്ചില്ല, അത് സാമിനെ അമ്പരപ്പിച്ചു.

                       പ്ലാസ്റ്റിക്‌ വീപ്പ വലിച്ചു കയറ്റി കുഴിയുടെ അടുത്ത് എത്തിയപ്പോഴേക്കും സാം തളർന്നിരുന്നു.  വീപ്പയുടെ അടപ്പ് തുറന്ന് ആസിഡ് പതുക്കെ കുഴിയിൽ ഒഴുക്കി മുഴുവൻ കളഞ്ഞതിനു ശേഷം സാം വീപ്പ കുഴിയിൽ ഇട്ടു, പിന്നെ പതുക്കെ മണ്ണിട്ട്‌ കുഴി മൂടി.

                 എല്ലാം കഴിഞ്ഞു ഇന്നേക്ക് നാല്പതു ദിവസം ആയി.  പതിവ് പോലെ അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോൾ സാം അമലിനോട് ചോദിച്ചു

"നീ എന്താ അമ്മയെ കുറിച്ച് ഒന്നും അച്ഛനോട്  ചോദിക്കാത്തത് ?"

കഴിച്ചു കൊണ്ടിരുന്ന ഭക്ഷണത്തിൽ നിന്നും ശ്രദ്ധ മാറ്റി അമൽ പറഞ്ഞു

"ഞാൻ ചോദിക്കണം എന്ന് വിചാരിക്കുയായിരുന്നു" ഒരു നിമിഷം സാമിന്റെ പുറകിലേക്ക് നോക്കി അവൻ ചോദിച്ചു "അമ്മ എന്തിനാ കഴിഞ്ഞ രണ്ടാഴ്ച് ആയി ഒന്നും മിണ്ടാത്ത അച്ഛൻറെ പുറകെ നടക്കുകയും  നിൽക്കുകയും ചെയ്യുന്നത് ?"

                       ഒരു നിമിഷം സാമിന് നട്ടെലിനു ഉള്ളിലൂടെ ഒരു തണുപ്പ് കടന്നു പോയത് പോലെ തോന്നി, പിന്നെ രേച്ചലിന്റെ ചുടു നിശ്വാശം തന്റെ കഴുത്തിൽ പതിക്കുന്നതായും .........


Comments

Post a Comment

Popular posts from this blog

ഋതു - ഭേദങ്ങള്‍ ഇല്ലാതെ

Seasons change do we?. എന്ന തല വാചകത്തോടെ ഇറങ്ങിയ ഋതു ഇന്നലെ പോയി കണ്ടു. ഞാന്‍ ശ്യാമ പ്രസാദിന്റെ ഒരു ആരാധകന്‍ ഒന്നും അല്ല, പുള്ളിയുടെ ഒരേ ഒരു സിനിമ മാത്രമെ ഞാന്‍ ഇതിന് മുന്പ് കണ്ടിട്ടുള്ളു. "ഒരേ കടല്‍", അത് എനിക്ക് ഇഷട്ടപെട്ടിരുന്നു, പിന്നെ "അകലെ" എന്ന സിനിമയിലെ ഗാനങ്ങളും. ഐ ടി യില്‍ ജോലി ചെയ്യുന്ന മൂന്ന് കൂടുകാരുടെയും അവരുടെ സുഹ്രത്ത്‌ ബന്ധത്തിന്റെയും കഥ പറയുന്ന സിനിമയാണിത്. ഒരു പക്ഷെ ഇതു തന്നെയായിരിക്കണം എന്നെ ഇതിലേക്ക് കൊണ്ടുപോയത്. നല്ല കെട്ടുറപ്പുള്ള തിരക്കഥ, നല്ല ഗാനങ്ങള്‍, നല്ല ക്യാമറ. അഭിനേതാക്കള്‍ മിക്കവാറും എല്ലാം പുതുമുഖങ്ങള്‍, അത് കാരണം ചില രംഗങ്ങളില്‍ ചിലര്‍ അല്പം ഓവര്‍ ആവുന്നതായി തോന്നി. പതിനേഴു വര്‍ഷത്തെ സുഹൃത്തുക്കള്‍ ആയ, വര്‍ഷയും, ശരത്തും, സണ്ണിയും മൂന്ന് വര്‍ഷത്തിനു ശേഷം, വീണ്ടും ഒരേ കമ്പനിയില്‍ ഒത്തു ചേരുന്നു. അമേരിക്കയില്‍ ആയിരുന്ന ശരത്തിന്റെ ആഗ്രഹപ്രകാരം ആണ് അവര്‍ ഇവിടെ എത്തുന്നത്‌. തന്റെയും കൂട്ടുകാരുടെയും ഭാല്യ കാല ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന ഒരു ഉദേശം കൂടി ശരതിനുടായിരുന്നു, പക്ഷെ കാര്യങ്ങള്‍ ഒന്നും പ്രദീക്ഷിച്ചപോലെ നടക്കുന്നില...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...

ഗുഡ്സ് വാഗണിന്റെ എൻജിൻ