Skip to main content

പുറകിൽ ഒരാൾ




                    മൂന്നു ഞായറാഴ്ച്ചകൾ കൊണ്ടാണ് സാം റബ്ബർ തോട്ടത്തിലെ കുഴി പൂർത്തിയാക്കിയത്.  എറണാകുളത്തു നിന്നും രാത്രി പതിനൊന്നു  മണിക്ക് ശേഷം കോട്ടയം വരെ ഡ്രൈവ് അതും ബൈക്കിൽ.  പിന്നെ ആരും കാണാതെ റബ്ബർ തോട്ടത്തിൽ എത്തി കുഴി എടുക്കൽ.  ഒടുവിൽ കുഴിക്കു ആവശ്യത്തിനു ആഴം ഉണ്ടായപ്പോൾ സാം തീരുമാനിച്ചു അടുത്ത ആഴ്ച്ച എല്ലാം പൂർത്തിയാക്കണം.

                   ഇത്രയും ദിവസം റേച്ചൽ വീടിനു പുറകിൽ പഴയ സാധനങ്ങൾ  അടുക്കി വച്ചിരിക്കുന്ന മേശയുടെ അടിയിൽ ഉള്ള വലിയ പ്ലാസ്റ്റിക്‌ ടാങ്കിലെ സെൽഫുരിക് ആസിഡിൽ സുഘമായി ഉറങ്ങുകയായിരുന്നു.  വേണം എന്നു വച്ച് ചെയ്തതല്ല പതിവുപോലെ ഒന്നും രണ്ടും പറഞ്ഞു വഴക്ക് തുടങ്ങി, പെട്ടെന്ന് വന്ന ദേഷ്യത്തിന് കയ്യിൽ ഉണ്ടായിരുന്നു ടാബ്ലെറ്റ് രേച്ചലിനു നേരെ എറിഞ്ഞു, കൃത്യം നെറ്റിയിൽ ചെന്ന് കൊണ്ട്, ഒരിറ്റു ചോര പോലും പോടിഞ്ഞില്ല എല്ലാം കഴിഞ്ഞു.  ഒരു മണിക്കൂർ നേരം ഒന്നും ചെയ്യാതെ ഇരുന്നു, പിന്നെ അടുത്ത മുറിയിൽ സുഘമയി ഉറങ്ങി കിടക്കുന്ന മോനെ പോയി നോക്കി, അഞ്ചു വയസ്സ് കഴിഞ്ഞതെ ഉള്ളു അമലിനു പക്ഷെ പത്തു വയസിന്റെ പക്വത ഉണ്ട്.  ഞാൻ പോയാൽ പിന്നെ ഇവന്റെ കാര്യം ?

                     ഫ്രിഡ്ജ്‌ ഒഴിച്ച് അതിലെ ഗ്രിൽ മാറ്റി രേച്ചലിനെ അതിൽ കയറ്റി വച്ചു പൂട്ടി.  അടുത്ത മൂന്നു ദിവസം കൊണ്ട് നാല് ജില്ലകളിൽ നിന്നും അഞ്ചു ലിറ്റർ വീതം സല്ഫുരിക് ആസിഡ് കൊണ്ടുവന്നു.  പിന്നെ ഒരു വലിയ പ്ലാസ്റ്റിക്‌ വീപ്പയും.  മരിച്ചു നാലു ദിവസം കഴിഞ്ഞ അന്ന് രാത്രി, വീപ്പയിൽ ആസിഡ് ഒഴിച്ച് രേച്ചലിനെ ഫ്രിഡ്ജിൽ നിന്നും വീപ്പയിലെ ആസിഡിൽ മാറ്റി.  അവളുടെ മജ്ജയും മാംസവും അലിഞ്ഞു അലിഞ്ഞു ആസിഡിൽ അലിയുന്നതു സാം നിസംഗനായി നോക്കി നിന്നു .

                         ഇത്രയും ദിവസങ്ങൾ കൊണ്ട് റേച്ചൽ തന്നോട് പിണങ്ങി പോയി എന്നും വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല എന്നും എല്ലാവരോടും പറഞ്ഞു, പോലീസിൽ പരാതി കൊടുത്തു, അവളുടെ അച്ഛനെയും അമ്മയെയും ആശ്വസിപ്പിച്ചു.  മകൻ അമൽ ഒരിക്കൽ പോലും അമ്മയെ കുറിച്ച് ചോദിച്ചില്ല, അത് സാമിനെ അമ്പരപ്പിച്ചു.

                       പ്ലാസ്റ്റിക്‌ വീപ്പ വലിച്ചു കയറ്റി കുഴിയുടെ അടുത്ത് എത്തിയപ്പോഴേക്കും സാം തളർന്നിരുന്നു.  വീപ്പയുടെ അടപ്പ് തുറന്ന് ആസിഡ് പതുക്കെ കുഴിയിൽ ഒഴുക്കി മുഴുവൻ കളഞ്ഞതിനു ശേഷം സാം വീപ്പ കുഴിയിൽ ഇട്ടു, പിന്നെ പതുക്കെ മണ്ണിട്ട്‌ കുഴി മൂടി.

                 എല്ലാം കഴിഞ്ഞു ഇന്നേക്ക് നാല്പതു ദിവസം ആയി.  പതിവ് പോലെ അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോൾ സാം അമലിനോട് ചോദിച്ചു

"നീ എന്താ അമ്മയെ കുറിച്ച് ഒന്നും അച്ഛനോട്  ചോദിക്കാത്തത് ?"

കഴിച്ചു കൊണ്ടിരുന്ന ഭക്ഷണത്തിൽ നിന്നും ശ്രദ്ധ മാറ്റി അമൽ പറഞ്ഞു

"ഞാൻ ചോദിക്കണം എന്ന് വിചാരിക്കുയായിരുന്നു" ഒരു നിമിഷം സാമിന്റെ പുറകിലേക്ക് നോക്കി അവൻ ചോദിച്ചു "അമ്മ എന്തിനാ കഴിഞ്ഞ രണ്ടാഴ്ച് ആയി ഒന്നും മിണ്ടാത്ത അച്ഛൻറെ പുറകെ നടക്കുകയും  നിൽക്കുകയും ചെയ്യുന്നത് ?"

                       ഒരു നിമിഷം സാമിന് നട്ടെലിനു ഉള്ളിലൂടെ ഒരു തണുപ്പ് കടന്നു പോയത് പോലെ തോന്നി, പിന്നെ രേച്ചലിന്റെ ചുടു നിശ്വാശം തന്റെ കഴുത്തിൽ പതിക്കുന്നതായും .........


Comments

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

ഗുഡ്സ് വാഗണിന്റെ എൻജിൻ