Skip to main content

വലിയമ്മാവന്‍

പേരു വലിയമ്മാവന്‍ എന്നാണെങ്കിലും പുള്ളിയുടെ ശരീരം ചെയ്‌റിയാതായിരുന്നു. ഇതിയാണ് എന്റെം അച്ഛന്റെ അമ്മാവന്‍ ആവുന്നു. ചരിത്രം പറയുന്നത്‌ പണ്ട് അച്ഛന്റെ അച്ഛന്‍ കല്യാണം കഴിഞു വരുമ്പോള്‍ അച്ഛമ്മയുടെ കൂടെ പുള്ളിയും ഞ്ഞചകളുടെ നാടായ കാതിറുറില്‍ എത്തി എന്നാണ്. എന്തു കൊണ്ടോ ചെറുപ്പാം മുതല്‍ എനിയ്ക്‌ പുള്ളിയെ വലിയ ഇഷാത്ടമായിരുന്നു, ഒരിക്കലും ദേഷ്യം വരാത്ത ഒരു പ്രകൃതം, എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും. ആറാം ക്ലാസ്സ് പാസയതോടെ വീടില്‍ നിന്നും വിദൂര രാജ്യങ്ങളായ കോവൂര്‍, മാവിലായില്‍, വെള്ളിയം പറമ്പ്, കോടിയേരി തുടങ്ങിയ സ്ഥലങ്ങളില്‍ കല്യാണത്തിനു പോവുക എന്ന ഉത്രവാദിത്തം നമ്മുടേത്ാവുന്നു.

ഇത്തരം
യത്രകലില് എന്റെ സ്ഥിരം സഹായാത്രികന്‍ വലിയമ്മാവന്‍ ആയിരുന്നു. ഒരു സംഗമായാണ്‌ അന്ന് യാത്ര പോയിരുന്നത്. ആണ്ടിയെടന്‍ , കിളി ബാലേട്ടന്‍ , ദമോദരേട്ടന്‍ തുടങ്ങിയ ചരിത്ര ഗവേഷകരും കൂടെ ഉണ്ടാകുമായിരുന്നു. നാലു കിലോമീടേര്‍ ദൂരം നടന്നു പോവാനുള്ളതാണു എന്നു വിശ്വസിച്ചുരുന്നവരാണു ഇതില്‍ മിക്കവാറും പേര്‍. വല്ലപൊഴും ഒരു ആശ്വാസം കിട്ടിയിരുന്നത്‌ വലിയമ്മാവന്റെ വാക്കുകളായിരുന്നു, "ഇന്നു നമുക്ക് ബസില്‍ പോവാം".

എന്നെ മയിലുകളോളം നടത്ിക്കൂനത്തിന്റെ ദേഷ്യം ഞാന്‍ ഒരു തവണ തീര്‍ത്തത്, അവര്‍ തമ്മില്‍ ഉള്ള സംസാരം ചിലര്‍ക്ക് ചോര്‍ത്തി കൊടുത്തു കൊണ്ടായിരുന്നു. അതിനെനിക്ക്‌ കണക്കിനു കിട്ടുകയും ചെയ്തു.

ഈസ്റ്റ്‌ ഞങ്ങളുടെ നാട് കണ്ടുപിടിക്കൂനത്തിനു മുന്‍പ്‌, അപ്പം ഉണ്ടാക്കാന്‍ കള്ളു ഉപയോകിച്ചിരുന്നു. ഷാപ്പില്‍ പോയി കള്ളു വാങ്ങിക്കാനുള്ള ചുമതല എന്റെതായിരുന്നു . വലിയമ്മാവനെ ഞാന്‍ സ്ഥിരമായി കാണുന്ന ഒരു സ്ഥലം അതായിരുന്നു. പകുതി തീര്‍ത്ത കുപ്പിയും, ചെറു പയറും പിന്നെ കയ്യില്‍ ഒരു വലിച്ചു തീരാറായ ഒരു ബീഡിയും. വായ മുറുക്കി ചുവപ്പിച്ചു കാണും. ഷാപ്പിലെ ആടുന്ന ബെന്ചില്‍ ഒരു കാലില്‍ മറ്റെ കാല്‍ കയറ്റി വച്ചു ഇരിപ്പുണ്ടാവും. എന്നെ കാണുമ്പോള്‍ ഒരു ചെറു പുഞ്ചിരിയോടെ ചോദിക്കും "നിനക്കു വേണോടാ".

വീടിലെ സ്ഥലങ്ങള്‍ ഒരു കാലത്ത് നോക്കി നടത്തിയിരുന്ന്‍തതു പുള്ളിയായിരുന്നു. എന്റെ അച്നോട് വലിയ ബഹുമാനത്തില്‍ സംസാരിക്കാറുണ്ടായിരുന്ന ഒരാളായിരുന്നു വലിയമ്മാവന്‍, തിരിച്ചു അച്ഛനും. എന്റെ കല്യാണത്തിനു പങ്കെടുക്കാന്‍ വലിയമ്മാവന് പറ്റിയിരുന്നില, തീരെ വയ്യാത്ത അവസ്ഥയായിരുന്നു. കല്യാണത്തിനു ശേഷം ഞാനും വാമ ഭാഗവും വലിയമ്മാവനെ കാണാന്‍ പോയിരുന്നു. എന്നെ അന്ന് മനസിലായി.

പ്രായം എല്ലാവര്‍ക്കും വരുത്തുന്ന വ്യത്യാസം വലിയമ്മാവനിലും വരുത്തി. അവസാന കാലത്ത് അദ്ദേഹത്തിന്റെ ഓര്‍മകള്‍ മരീച്ചിരുന്നു. മരണ വിവരം അറിഞ്ഞു എനിക്ക്‌ പോവാന്‍ പറ്റിയിരുന്നില്ല, അന്ന് രാത്രി ഒരു പാട്‌ നാളിന് ശേഷം ഉറക്കത്തില്‍ ഞാന്‍ പിച്ചും പേയുമ് പറഞ്ഞു എന്നു വാമ ഭാഗം പറഞ്ഞു.

അമ്മാവന് നിത്യ ശാന്‍തി നേരുന്നു..............

Comments

  1. "നാലു കിലോമീടേര്‍ ദൂരം നടന്നു പോവാനുള്ളതാണു എന്നു വിശ്വസിച്ചുരുന്നവരാണു ഇതില്‍ മിക്കവാറും പേര്‍." athu kalakki

    ReplyDelete
  2. പേരു വലിയമ്മാവന്‍ എന്നാണെങ്കിലും പുള്ളിയുടെ ശരീരം ചെയ്‌റിയാതായിരുന്നു.--kollam

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

രാമാനന്ദ സാഗര്‍ Vs മണി രത്നം

പടം കണ്ടു തിയറ്ററില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അരവി ചോദിച്ചു "അല്ല ഭായി ഇതിപ്പോ നല്ല പടമോ അതോ തല്ലിപൊളി പടമോ, എനിക്ക് ശരിക്കും അങ്ങ് സുകിച്ചില്ല" ഇതില്‍ കൂടുതല്‍  ഞാന്‍ എന്ത് പറയാനാ, അല്ല ഇനി ഞാന്‍ വല്ലതും പറഞ്ഞാല്‍ നാടുകാര്‍ എന്നെ തല്ലാന്‍ വരുമോ ആവൊ? ആശയാണ് എല്ലാ നിരാശക്കും കാരണം എന്നാണ് പറയുന്നത് അത് തന്നെയാണ് "രാവണന്റെ" കാര്യത്തിലും സംഭവിച്ചത്.  ഒരുപാട് പ്രദീക്ഷിച്ചു അതാ പറ്റിയത്.  ഒരു മണിരത്നം സിനിമ എന്ന് പറയുമ്പോള്‍ സ്വാഭാവികമായി ഞാന്‍ കുറച്ചു കാര്യങ്ങള്‍ പ്രദീക്ഷികും 1 . നല്ല ഒരു കഥ 2 . നല്ല കഥാപാത്രങ്ങള്‍ 3 . നല്ല തിരക്കഥ (നല്ല കഥാ) 4 . മികച്ച അഭിനയം 5 . നല്ല ഗാനങ്ങള്‍ 6 . നല്ല ക്യാമറ 7 . എല്ലാത്തിലും ഉപരി പുതിയതായി എന്തെങ്കിലും (തന്റെ ആദ്യ ചിത്രമായ "പല്ലവി അനു പല്ലവി" മുതല്‍ "രാവണന്റെ" തൊട്ടു മുന്‍പുള്ള "ഗുരു" വരെ ഈ പ്രതേകതകള്‍ ഉണ്ടായിരുന്നു.(ദില്‍ സെ, ഞാന്‍ മണി രത്നത്തിന്റെ സിനിമ ആണെന്ന് കരുതുന്നില്ല, അത്ര തല്ലി പൊളി ആയിരുന്നു അത് ) മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നല്ല ഗാനങ്ങള്‍ , നല്ല ക്യാമറ ഇവ രാവണനില്‍ ഉണ...