Skip to main content

വലിയമ്മാവന്‍

പേരു വലിയമ്മാവന്‍ എന്നാണെങ്കിലും പുള്ളിയുടെ ശരീരം ചെയ്‌റിയാതായിരുന്നു. ഇതിയാണ് എന്റെം അച്ഛന്റെ അമ്മാവന്‍ ആവുന്നു. ചരിത്രം പറയുന്നത്‌ പണ്ട് അച്ഛന്റെ അച്ഛന്‍ കല്യാണം കഴിഞു വരുമ്പോള്‍ അച്ഛമ്മയുടെ കൂടെ പുള്ളിയും ഞ്ഞചകളുടെ നാടായ കാതിറുറില്‍ എത്തി എന്നാണ്. എന്തു കൊണ്ടോ ചെറുപ്പാം മുതല്‍ എനിയ്ക്‌ പുള്ളിയെ വലിയ ഇഷാത്ടമായിരുന്നു, ഒരിക്കലും ദേഷ്യം വരാത്ത ഒരു പ്രകൃതം, എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും. ആറാം ക്ലാസ്സ് പാസയതോടെ വീടില്‍ നിന്നും വിദൂര രാജ്യങ്ങളായ കോവൂര്‍, മാവിലായില്‍, വെള്ളിയം പറമ്പ്, കോടിയേരി തുടങ്ങിയ സ്ഥലങ്ങളില്‍ കല്യാണത്തിനു പോവുക എന്ന ഉത്രവാദിത്തം നമ്മുടേത്ാവുന്നു.

ഇത്തരം
യത്രകലില് എന്റെ സ്ഥിരം സഹായാത്രികന്‍ വലിയമ്മാവന്‍ ആയിരുന്നു. ഒരു സംഗമായാണ്‌ അന്ന് യാത്ര പോയിരുന്നത്. ആണ്ടിയെടന്‍ , കിളി ബാലേട്ടന്‍ , ദമോദരേട്ടന്‍ തുടങ്ങിയ ചരിത്ര ഗവേഷകരും കൂടെ ഉണ്ടാകുമായിരുന്നു. നാലു കിലോമീടേര്‍ ദൂരം നടന്നു പോവാനുള്ളതാണു എന്നു വിശ്വസിച്ചുരുന്നവരാണു ഇതില്‍ മിക്കവാറും പേര്‍. വല്ലപൊഴും ഒരു ആശ്വാസം കിട്ടിയിരുന്നത്‌ വലിയമ്മാവന്റെ വാക്കുകളായിരുന്നു, "ഇന്നു നമുക്ക് ബസില്‍ പോവാം".

എന്നെ മയിലുകളോളം നടത്ിക്കൂനത്തിന്റെ ദേഷ്യം ഞാന്‍ ഒരു തവണ തീര്‍ത്തത്, അവര്‍ തമ്മില്‍ ഉള്ള സംസാരം ചിലര്‍ക്ക് ചോര്‍ത്തി കൊടുത്തു കൊണ്ടായിരുന്നു. അതിനെനിക്ക്‌ കണക്കിനു കിട്ടുകയും ചെയ്തു.

ഈസ്റ്റ്‌ ഞങ്ങളുടെ നാട് കണ്ടുപിടിക്കൂനത്തിനു മുന്‍പ്‌, അപ്പം ഉണ്ടാക്കാന്‍ കള്ളു ഉപയോകിച്ചിരുന്നു. ഷാപ്പില്‍ പോയി കള്ളു വാങ്ങിക്കാനുള്ള ചുമതല എന്റെതായിരുന്നു . വലിയമ്മാവനെ ഞാന്‍ സ്ഥിരമായി കാണുന്ന ഒരു സ്ഥലം അതായിരുന്നു. പകുതി തീര്‍ത്ത കുപ്പിയും, ചെറു പയറും പിന്നെ കയ്യില്‍ ഒരു വലിച്ചു തീരാറായ ഒരു ബീഡിയും. വായ മുറുക്കി ചുവപ്പിച്ചു കാണും. ഷാപ്പിലെ ആടുന്ന ബെന്ചില്‍ ഒരു കാലില്‍ മറ്റെ കാല്‍ കയറ്റി വച്ചു ഇരിപ്പുണ്ടാവും. എന്നെ കാണുമ്പോള്‍ ഒരു ചെറു പുഞ്ചിരിയോടെ ചോദിക്കും "നിനക്കു വേണോടാ".

വീടിലെ സ്ഥലങ്ങള്‍ ഒരു കാലത്ത് നോക്കി നടത്തിയിരുന്ന്‍തതു പുള്ളിയായിരുന്നു. എന്റെ അച്നോട് വലിയ ബഹുമാനത്തില്‍ സംസാരിക്കാറുണ്ടായിരുന്ന ഒരാളായിരുന്നു വലിയമ്മാവന്‍, തിരിച്ചു അച്ഛനും. എന്റെ കല്യാണത്തിനു പങ്കെടുക്കാന്‍ വലിയമ്മാവന് പറ്റിയിരുന്നില, തീരെ വയ്യാത്ത അവസ്ഥയായിരുന്നു. കല്യാണത്തിനു ശേഷം ഞാനും വാമ ഭാഗവും വലിയമ്മാവനെ കാണാന്‍ പോയിരുന്നു. എന്നെ അന്ന് മനസിലായി.

പ്രായം എല്ലാവര്‍ക്കും വരുത്തുന്ന വ്യത്യാസം വലിയമ്മാവനിലും വരുത്തി. അവസാന കാലത്ത് അദ്ദേഹത്തിന്റെ ഓര്‍മകള്‍ മരീച്ചിരുന്നു. മരണ വിവരം അറിഞ്ഞു എനിക്ക്‌ പോവാന്‍ പറ്റിയിരുന്നില്ല, അന്ന് രാത്രി ഒരു പാട്‌ നാളിന് ശേഷം ഉറക്കത്തില്‍ ഞാന്‍ പിച്ചും പേയുമ് പറഞ്ഞു എന്നു വാമ ഭാഗം പറഞ്ഞു.

അമ്മാവന് നിത്യ ശാന്‍തി നേരുന്നു..............

Comments

  1. "നാലു കിലോമീടേര്‍ ദൂരം നടന്നു പോവാനുള്ളതാണു എന്നു വിശ്വസിച്ചുരുന്നവരാണു ഇതില്‍ മിക്കവാറും പേര്‍." athu kalakki

    ReplyDelete
  2. പേരു വലിയമ്മാവന്‍ എന്നാണെങ്കിലും പുള്ളിയുടെ ശരീരം ചെയ്‌റിയാതായിരുന്നു.--kollam

    ReplyDelete

Post a Comment

Popular posts from this blog

ഋതു - ഭേദങ്ങള്‍ ഇല്ലാതെ

Seasons change do we?. എന്ന തല വാചകത്തോടെ ഇറങ്ങിയ ഋതു ഇന്നലെ പോയി കണ്ടു. ഞാന്‍ ശ്യാമ പ്രസാദിന്റെ ഒരു ആരാധകന്‍ ഒന്നും അല്ല, പുള്ളിയുടെ ഒരേ ഒരു സിനിമ മാത്രമെ ഞാന്‍ ഇതിന് മുന്പ് കണ്ടിട്ടുള്ളു. "ഒരേ കടല്‍", അത് എനിക്ക് ഇഷട്ടപെട്ടിരുന്നു, പിന്നെ "അകലെ" എന്ന സിനിമയിലെ ഗാനങ്ങളും. ഐ ടി യില്‍ ജോലി ചെയ്യുന്ന മൂന്ന് കൂടുകാരുടെയും അവരുടെ സുഹ്രത്ത്‌ ബന്ധത്തിന്റെയും കഥ പറയുന്ന സിനിമയാണിത്. ഒരു പക്ഷെ ഇതു തന്നെയായിരിക്കണം എന്നെ ഇതിലേക്ക് കൊണ്ടുപോയത്. നല്ല കെട്ടുറപ്പുള്ള തിരക്കഥ, നല്ല ഗാനങ്ങള്‍, നല്ല ക്യാമറ. അഭിനേതാക്കള്‍ മിക്കവാറും എല്ലാം പുതുമുഖങ്ങള്‍, അത് കാരണം ചില രംഗങ്ങളില്‍ ചിലര്‍ അല്പം ഓവര്‍ ആവുന്നതായി തോന്നി. പതിനേഴു വര്‍ഷത്തെ സുഹൃത്തുക്കള്‍ ആയ, വര്‍ഷയും, ശരത്തും, സണ്ണിയും മൂന്ന് വര്‍ഷത്തിനു ശേഷം, വീണ്ടും ഒരേ കമ്പനിയില്‍ ഒത്തു ചേരുന്നു. അമേരിക്കയില്‍ ആയിരുന്ന ശരത്തിന്റെ ആഗ്രഹപ്രകാരം ആണ് അവര്‍ ഇവിടെ എത്തുന്നത്‌. തന്റെയും കൂട്ടുകാരുടെയും ഭാല്യ കാല ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന ഒരു ഉദേശം കൂടി ശരതിനുടായിരുന്നു, പക്ഷെ കാര്യങ്ങള്‍ ഒന്നും പ്രദീക്ഷിച്ചപോലെ നടക്കുന്നില...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...

ഗുഡ്സ് വാഗണിന്റെ എൻജിൻ