Skip to main content

വലിയമ്മാവന്‍

പേരു വലിയമ്മാവന്‍ എന്നാണെങ്കിലും പുള്ളിയുടെ ശരീരം ചെയ്‌റിയാതായിരുന്നു. ഇതിയാണ് എന്റെം അച്ഛന്റെ അമ്മാവന്‍ ആവുന്നു. ചരിത്രം പറയുന്നത്‌ പണ്ട് അച്ഛന്റെ അച്ഛന്‍ കല്യാണം കഴിഞു വരുമ്പോള്‍ അച്ഛമ്മയുടെ കൂടെ പുള്ളിയും ഞ്ഞചകളുടെ നാടായ കാതിറുറില്‍ എത്തി എന്നാണ്. എന്തു കൊണ്ടോ ചെറുപ്പാം മുതല്‍ എനിയ്ക്‌ പുള്ളിയെ വലിയ ഇഷാത്ടമായിരുന്നു, ഒരിക്കലും ദേഷ്യം വരാത്ത ഒരു പ്രകൃതം, എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും. ആറാം ക്ലാസ്സ് പാസയതോടെ വീടില്‍ നിന്നും വിദൂര രാജ്യങ്ങളായ കോവൂര്‍, മാവിലായില്‍, വെള്ളിയം പറമ്പ്, കോടിയേരി തുടങ്ങിയ സ്ഥലങ്ങളില്‍ കല്യാണത്തിനു പോവുക എന്ന ഉത്രവാദിത്തം നമ്മുടേത്ാവുന്നു.

ഇത്തരം
യത്രകലില് എന്റെ സ്ഥിരം സഹായാത്രികന്‍ വലിയമ്മാവന്‍ ആയിരുന്നു. ഒരു സംഗമായാണ്‌ അന്ന് യാത്ര പോയിരുന്നത്. ആണ്ടിയെടന്‍ , കിളി ബാലേട്ടന്‍ , ദമോദരേട്ടന്‍ തുടങ്ങിയ ചരിത്ര ഗവേഷകരും കൂടെ ഉണ്ടാകുമായിരുന്നു. നാലു കിലോമീടേര്‍ ദൂരം നടന്നു പോവാനുള്ളതാണു എന്നു വിശ്വസിച്ചുരുന്നവരാണു ഇതില്‍ മിക്കവാറും പേര്‍. വല്ലപൊഴും ഒരു ആശ്വാസം കിട്ടിയിരുന്നത്‌ വലിയമ്മാവന്റെ വാക്കുകളായിരുന്നു, "ഇന്നു നമുക്ക് ബസില്‍ പോവാം".

എന്നെ മയിലുകളോളം നടത്ിക്കൂനത്തിന്റെ ദേഷ്യം ഞാന്‍ ഒരു തവണ തീര്‍ത്തത്, അവര്‍ തമ്മില്‍ ഉള്ള സംസാരം ചിലര്‍ക്ക് ചോര്‍ത്തി കൊടുത്തു കൊണ്ടായിരുന്നു. അതിനെനിക്ക്‌ കണക്കിനു കിട്ടുകയും ചെയ്തു.

ഈസ്റ്റ്‌ ഞങ്ങളുടെ നാട് കണ്ടുപിടിക്കൂനത്തിനു മുന്‍പ്‌, അപ്പം ഉണ്ടാക്കാന്‍ കള്ളു ഉപയോകിച്ചിരുന്നു. ഷാപ്പില്‍ പോയി കള്ളു വാങ്ങിക്കാനുള്ള ചുമതല എന്റെതായിരുന്നു . വലിയമ്മാവനെ ഞാന്‍ സ്ഥിരമായി കാണുന്ന ഒരു സ്ഥലം അതായിരുന്നു. പകുതി തീര്‍ത്ത കുപ്പിയും, ചെറു പയറും പിന്നെ കയ്യില്‍ ഒരു വലിച്ചു തീരാറായ ഒരു ബീഡിയും. വായ മുറുക്കി ചുവപ്പിച്ചു കാണും. ഷാപ്പിലെ ആടുന്ന ബെന്ചില്‍ ഒരു കാലില്‍ മറ്റെ കാല്‍ കയറ്റി വച്ചു ഇരിപ്പുണ്ടാവും. എന്നെ കാണുമ്പോള്‍ ഒരു ചെറു പുഞ്ചിരിയോടെ ചോദിക്കും "നിനക്കു വേണോടാ".

വീടിലെ സ്ഥലങ്ങള്‍ ഒരു കാലത്ത് നോക്കി നടത്തിയിരുന്ന്‍തതു പുള്ളിയായിരുന്നു. എന്റെ അച്നോട് വലിയ ബഹുമാനത്തില്‍ സംസാരിക്കാറുണ്ടായിരുന്ന ഒരാളായിരുന്നു വലിയമ്മാവന്‍, തിരിച്ചു അച്ഛനും. എന്റെ കല്യാണത്തിനു പങ്കെടുക്കാന്‍ വലിയമ്മാവന് പറ്റിയിരുന്നില, തീരെ വയ്യാത്ത അവസ്ഥയായിരുന്നു. കല്യാണത്തിനു ശേഷം ഞാനും വാമ ഭാഗവും വലിയമ്മാവനെ കാണാന്‍ പോയിരുന്നു. എന്നെ അന്ന് മനസിലായി.

പ്രായം എല്ലാവര്‍ക്കും വരുത്തുന്ന വ്യത്യാസം വലിയമ്മാവനിലും വരുത്തി. അവസാന കാലത്ത് അദ്ദേഹത്തിന്റെ ഓര്‍മകള്‍ മരീച്ചിരുന്നു. മരണ വിവരം അറിഞ്ഞു എനിക്ക്‌ പോവാന്‍ പറ്റിയിരുന്നില്ല, അന്ന് രാത്രി ഒരു പാട്‌ നാളിന് ശേഷം ഉറക്കത്തില്‍ ഞാന്‍ പിച്ചും പേയുമ് പറഞ്ഞു എന്നു വാമ ഭാഗം പറഞ്ഞു.

അമ്മാവന് നിത്യ ശാന്‍തി നേരുന്നു..............

Comments

  1. "നാലു കിലോമീടേര്‍ ദൂരം നടന്നു പോവാനുള്ളതാണു എന്നു വിശ്വസിച്ചുരുന്നവരാണു ഇതില്‍ മിക്കവാറും പേര്‍." athu kalakki

    ReplyDelete
  2. പേരു വലിയമ്മാവന്‍ എന്നാണെങ്കിലും പുള്ളിയുടെ ശരീരം ചെയ്‌റിയാതായിരുന്നു.--kollam

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

ടീക്‌ ഹൈ ഭയ്യ ...

"എന്റെ പോന്നു ഗോപി നീ എന്തെങ്കിലും ഒന്ന് പറ" ബാർബർ ഷോപിലെ ബെഞ്ചിൽ ഇരുന്നു രാഘവേട്ടൻ ഗോപിയോട് ചോദിച്ചു.  ചോദ്യം കാര്യമാക്കാതെ ഗോപി മുടി വെട്ടു തുടർന്നു.  അഞ്ചു മിനിറ്റ് കൊണ്ട് മുന്നിലിരുന്ന തല ശരിയാക്കി ഗോപി പറഞ്ഞു. "ഹോ ഗയ പച്ചാസ് രൂപയാ " കാശു വാങ്ങി ഗോപി മേശയിൽ ഇട്ടു, പതുക്കെ ഒരു ബീഡി കത്തിച്ചു രാഘവന്റെ അടുത്ത് വന്നിരുന്നു. "എന്താ രാഘവേട്ടാ പ്രശ്നം ?" "എടാ ബാങ്ക് കാര് എടുത്ത ലോണ്‍ ഉടനെ തിരിച്ചു അടച്ചില്ല എങ്കിൽ വീട് ജെപ്തി ചെയ്യും എന്ന് പറയുന്നു, ഞാൻ എന്ത് ചെയ്യും ?" "എന്തിനാ ലോണ്‍ എടുത്തത്‌ ?" "ഓട്ടോ വാങ്ങിക്കാൻ " "എന്നിട്ട് ഓട്ടോ എവിടെ ?" "അത് വർക്ക്‌ ഷോപ്പിൽ ആണ് നാല് മാസം ആയി, രണ്ടു ഇടിയും പിന്നെ engine  പണിയും ഒക്കെ ആയി, ഇനി അതൊന്നു പുറത്തു ഇറക്കണം എങ്കിൽ പത്തു മുപ്പതിനായിരം രൂപ വേണം" "വീടിലെ ചിലവൊക്കെ എങ്ങിനെ പോവുന്നു ?" "മോൻ മദിരാശിയിൽ നിന്നും മാസം അവൾക്കു കുറച്ചു കാശു അയച്ചു കൊടുക്കും, അത് കൊണ്ട് കഞ്ഞി കുടിച്ചു പോവുന്നു, ബാങ്ക് കാർ ജെപ്തി ചെയ്താൽ അവൾ മോന്റെ അടുത...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...