Skip to main content

വലിയമ്മാവന്‍

പേരു വലിയമ്മാവന്‍ എന്നാണെങ്കിലും പുള്ളിയുടെ ശരീരം ചെയ്‌റിയാതായിരുന്നു. ഇതിയാണ് എന്റെം അച്ഛന്റെ അമ്മാവന്‍ ആവുന്നു. ചരിത്രം പറയുന്നത്‌ പണ്ട് അച്ഛന്റെ അച്ഛന്‍ കല്യാണം കഴിഞു വരുമ്പോള്‍ അച്ഛമ്മയുടെ കൂടെ പുള്ളിയും ഞ്ഞചകളുടെ നാടായ കാതിറുറില്‍ എത്തി എന്നാണ്. എന്തു കൊണ്ടോ ചെറുപ്പാം മുതല്‍ എനിയ്ക്‌ പുള്ളിയെ വലിയ ഇഷാത്ടമായിരുന്നു, ഒരിക്കലും ദേഷ്യം വരാത്ത ഒരു പ്രകൃതം, എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും. ആറാം ക്ലാസ്സ് പാസയതോടെ വീടില്‍ നിന്നും വിദൂര രാജ്യങ്ങളായ കോവൂര്‍, മാവിലായില്‍, വെള്ളിയം പറമ്പ്, കോടിയേരി തുടങ്ങിയ സ്ഥലങ്ങളില്‍ കല്യാണത്തിനു പോവുക എന്ന ഉത്രവാദിത്തം നമ്മുടേത്ാവുന്നു.

ഇത്തരം
യത്രകലില് എന്റെ സ്ഥിരം സഹായാത്രികന്‍ വലിയമ്മാവന്‍ ആയിരുന്നു. ഒരു സംഗമായാണ്‌ അന്ന് യാത്ര പോയിരുന്നത്. ആണ്ടിയെടന്‍ , കിളി ബാലേട്ടന്‍ , ദമോദരേട്ടന്‍ തുടങ്ങിയ ചരിത്ര ഗവേഷകരും കൂടെ ഉണ്ടാകുമായിരുന്നു. നാലു കിലോമീടേര്‍ ദൂരം നടന്നു പോവാനുള്ളതാണു എന്നു വിശ്വസിച്ചുരുന്നവരാണു ഇതില്‍ മിക്കവാറും പേര്‍. വല്ലപൊഴും ഒരു ആശ്വാസം കിട്ടിയിരുന്നത്‌ വലിയമ്മാവന്റെ വാക്കുകളായിരുന്നു, "ഇന്നു നമുക്ക് ബസില്‍ പോവാം".

എന്നെ മയിലുകളോളം നടത്ിക്കൂനത്തിന്റെ ദേഷ്യം ഞാന്‍ ഒരു തവണ തീര്‍ത്തത്, അവര്‍ തമ്മില്‍ ഉള്ള സംസാരം ചിലര്‍ക്ക് ചോര്‍ത്തി കൊടുത്തു കൊണ്ടായിരുന്നു. അതിനെനിക്ക്‌ കണക്കിനു കിട്ടുകയും ചെയ്തു.

ഈസ്റ്റ്‌ ഞങ്ങളുടെ നാട് കണ്ടുപിടിക്കൂനത്തിനു മുന്‍പ്‌, അപ്പം ഉണ്ടാക്കാന്‍ കള്ളു ഉപയോകിച്ചിരുന്നു. ഷാപ്പില്‍ പോയി കള്ളു വാങ്ങിക്കാനുള്ള ചുമതല എന്റെതായിരുന്നു . വലിയമ്മാവനെ ഞാന്‍ സ്ഥിരമായി കാണുന്ന ഒരു സ്ഥലം അതായിരുന്നു. പകുതി തീര്‍ത്ത കുപ്പിയും, ചെറു പയറും പിന്നെ കയ്യില്‍ ഒരു വലിച്ചു തീരാറായ ഒരു ബീഡിയും. വായ മുറുക്കി ചുവപ്പിച്ചു കാണും. ഷാപ്പിലെ ആടുന്ന ബെന്ചില്‍ ഒരു കാലില്‍ മറ്റെ കാല്‍ കയറ്റി വച്ചു ഇരിപ്പുണ്ടാവും. എന്നെ കാണുമ്പോള്‍ ഒരു ചെറു പുഞ്ചിരിയോടെ ചോദിക്കും "നിനക്കു വേണോടാ".

വീടിലെ സ്ഥലങ്ങള്‍ ഒരു കാലത്ത് നോക്കി നടത്തിയിരുന്ന്‍തതു പുള്ളിയായിരുന്നു. എന്റെ അച്നോട് വലിയ ബഹുമാനത്തില്‍ സംസാരിക്കാറുണ്ടായിരുന്ന ഒരാളായിരുന്നു വലിയമ്മാവന്‍, തിരിച്ചു അച്ഛനും. എന്റെ കല്യാണത്തിനു പങ്കെടുക്കാന്‍ വലിയമ്മാവന് പറ്റിയിരുന്നില, തീരെ വയ്യാത്ത അവസ്ഥയായിരുന്നു. കല്യാണത്തിനു ശേഷം ഞാനും വാമ ഭാഗവും വലിയമ്മാവനെ കാണാന്‍ പോയിരുന്നു. എന്നെ അന്ന് മനസിലായി.

പ്രായം എല്ലാവര്‍ക്കും വരുത്തുന്ന വ്യത്യാസം വലിയമ്മാവനിലും വരുത്തി. അവസാന കാലത്ത് അദ്ദേഹത്തിന്റെ ഓര്‍മകള്‍ മരീച്ചിരുന്നു. മരണ വിവരം അറിഞ്ഞു എനിക്ക്‌ പോവാന്‍ പറ്റിയിരുന്നില്ല, അന്ന് രാത്രി ഒരു പാട്‌ നാളിന് ശേഷം ഉറക്കത്തില്‍ ഞാന്‍ പിച്ചും പേയുമ് പറഞ്ഞു എന്നു വാമ ഭാഗം പറഞ്ഞു.

അമ്മാവന് നിത്യ ശാന്‍തി നേരുന്നു..............

Comments

  1. "നാലു കിലോമീടേര്‍ ദൂരം നടന്നു പോവാനുള്ളതാണു എന്നു വിശ്വസിച്ചുരുന്നവരാണു ഇതില്‍ മിക്കവാറും പേര്‍." athu kalakki

    ReplyDelete
  2. പേരു വലിയമ്മാവന്‍ എന്നാണെങ്കിലും പുള്ളിയുടെ ശരീരം ചെയ്‌റിയാതായിരുന്നു.--kollam

    ReplyDelete

Post a Comment

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...