Skip to main content

ബൈകിന്റെ മൈലേജ് കുറയുന്നു ... സത്യം

പതിവ് പോലെ ഉള്ള രാവിലത്തെ നടത്തത്തിനു ഇടയിലാണ്  ഷാലു  അവന്റെ വിഷമം പറഞ്ഞത്.

ബൈകിന്റെ മൈലേജ് ദിവസം പോവും തോറും കുറഞ്ഞു വരുന്നു, എന്തോ കുഴപ്പം ഉണ്ട്

"നീ കൃത്യമായി സർവീസ് ചെയ്യുന്നില്ലേ ?" ജെറിൻ കിദപ്പു  മാറ്റാൻ ഒന്ന് നിന്ന് കൊണ്ട് ചോദിച്ചു

"ഉണ്ടെന്നെ മൂന്ന് മാസത്തിൽ ഒരിക്കൽ " ഷാലു പറഞ്ഞു 

"എന്നാൽ പിന്നെ എഞ്ചിൻ ഓയിൽ മാറിയോ ?"

"ഉവ്വ് മാറി, എല്ലാ ആയിരം കിലോമീറ്റർ ആവുമ്പോഴും മാറും "

"ക്ലച്ച് കേബിൾ നോക്കി ?"

"നോക്കി കഴിഞ്ഞ തവണ സർവീസ് ചെയ്തപ്പോൾ അത് മാറ്റി "

"നീ ടയറിൽ എയർ ചെക്ക്‌ ചെയ്തോ ?"

"ഉവ്വ് എല്ലാ മാസവും ചെക്ക്‌ ചെയ്യും "

"എങ്കിൽ പിന്നെ എഞ്ചിനിൽ വല്ല കുശപ്പവും കാണും "

"ഇല്ല ഞാൻ കഴിഞ്ഞ തവണ അതും നോക്കാൻ പറഞ്ഞു പക്ഷെ കുഴപ്പം ഒന്നും   ഇല്ല എന്ന് അവർ പറഞ്ഞു "

"പിന്നെ എന്താ മൈലേജ് കുറയുന്നത് ?" ജെറിൻ ചോദിച്ചു

"അതല്ലേ ജെരിനെ ഞാൻ ചോദിച്ചത് ?" ഒരല്പം ദേഷ്യത്തിൽ ഷാലു  പറഞ്ഞു

തന്റ്റെ ചോദ്യോത്തര വേള അവസാനിപ്പിച്ച്‌ പറഞ്ഞു

"നീ ആ സെൻ  ഭായിയെ വിളിച്ചു ചോദിക്ക് "

മാവേലിപുരം മൂന്ന് തവണ പ്രദക്ഷിണം വച്ച്  കഴിഞ്ഞു നടത്തം മതിയാക്കുന്നതിനു മുൻപ് ഞാൻ ചോദിച്ചു

"നീ എവിടുന്നാ പെട്രോൾ അടിക്കുന്നത് ?"

"ചെമ്പ് മുക്ക് ആ പെട്രോൾ പമ്പ്‌ ഇൽ നിന്നും "

അത് വലിയ കുഴപ്പം ഇല്ലാത്ത പമ്പ്‌ ആണല്ലോ, ഞാനും അവിടെ നിന്നും ആണ് പെട്രോൾ അടിക്കുന്നത്.

"നീ എങ്ങനെയാ മൈലേജ് നോക്കുന്നത് ?"

"ഒരു ഇരുനൂറു രൂപയ്ക്കു പെട്രോൾ അടിക്കും എന്നിട്ട് ഓടിച്ചു നോക്കും "

നടത്തം നിരത്തി ഞാൻ പതുക്കെ ഷാലുവിനെ  നോക്കി ചോദിച്ചു കഴിഞ്ഞ രണ്ടു കൊല്ലം ആയി നീ ഇങ്ങനെ ആണോ മൈലേജ് നോക്കുന്നത്.

"അതെ "

പിന്നെ ഞാൻ ജെറിന്റെ  ഒരു അലര്ച്ച ആണ് കേട്ടത്

"എടാ വൃതിക്കെട്ടവനെ കഴിഞ്ഞ രണ്ടു കൊല്ലം ആയി ഈ പെട്രോളിന് വില കൂടിയ വിവരം ഒന്നും നിനക്ക് അറിയില്ലേ , നീ എന്താ ഇന്ന് രാവിലെ ദുബായിൽ നിന്നും വന്നതാണോ"

ഒന്നും മനസിലാവാതെ ഷാലു ചോദിച്ചു, നിഷ്കളങ്ങമായി

"അതിനു എനിക്കെന്താ ഞാൻ ഇരുനൂറു രൂപക്കല്ലെ അടിക്കാര് ..."

---------------------

കടപാട് : ചെട്ടായീസ്


Comments

  1. sen bai engane idayil vannu. All ariyan melanjittu chodikkua.

    ReplyDelete

Post a Comment

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...