Skip to main content

ഈ അടുത്ത കാലത്ത് (നടന്ന ഒരു നല്ല കാര്യം)




ചില സിനിമകളുടെ പ്രോമോ കാണുമ്പോള്‍ തന്നെ അതില്‍ എന്തോ പ്രത്യേകത തോന്നാറുണ്ട്.  ഈ അടുത്ത കാലത്ത് കണ്ട ഒരു പ്രോമോക്കും ആ പ്രത്യേകത ഉണ്ടായിരുന്നു.  അത് "ഈ അടുത്ത കാലത്ത്" എന്നാ സിനിമയുടെ ആയിരുന്നു.  കുറച്ചു കാലമായി സിനെമാക്കൊന്നും  പോവാരുണ്ടയിരുന്നില്ല,  രണ്ടാഴ്ച മുമ്പ് അതിനൊരു ശ്രമം നടത്തി പക്ഷെ ചിന്നുവിന്റെ (ഇളയ സന്തതി) മുടിഞ്ഞ സഹകരണം കാരണം മറ്റു പ്രേക്ഷകര്‍ തെറി വിളിക്കും എന്നാ അവസ്ഥ വന്നപ്പോള്‍ തിയറ്ററില്‍ നിനും ഇറങ്ങി വീട്ടില്‍ പോകേണ്ടി വന്നു.

സത്യത്തില്‍ ഈ സിനിമയ്ക്കു ഇന്നലെ പോവാന്‍ ഇരുന്നതാ പക്ഷെ ഇറങ്ങാന്‍ നേരെം പഴയ കുപ്പിയും പാട്ടയും പെറുക്കുന്ന ഒരാള്‍ വന്നു , വീട്ടില്‍ മൂന്ന് മാസമായി കൂട്ടി വച്ചിരിക്കുന്ന പ്ലാസ്റ്റിക്‌ വസ്തുക്കള്‍ എടുത്തു  കൊടുക്കാന്‍ ഞാന്‍ തുടങ്ങി.  കേരളം മുഴുവന്‍ ഒറ്റ അടിക്കു ക്ലീന്‍ ആക്കാന്‍ ഹൈ കോടതി പുതിയ നിയമം കൊണ്ട് വന്നത്  മുതല്‍ ഇവരെ കാണുമ്പോള്‍ നിയമം പാസാക്കിയ ജഡ്ജിയെ  കാണുമ്പോള്‍ ഉള്ളതിനെ കാള്‍ ഭാഹുമാനം ഉണ്ട്.  (അറിയാതെ രണ്ടെണം വിട്ടു ട്രെയിനില്‍ കയറുന്ന അനിയന്‍ മാര്‍ നിയമത്തിന്റെ വിലയായ അഞ്ഞൂറ് രൂപ കയ്യില്‍ കരുതുക )

സോറി, പറഞ്ഞു പറഞ്ഞു കാര്യം വിട്ടു പോയി.  ഇന്ന് ഉച്ചക്ക്, ഞാനും ഭാര്യയും തടികുറക്കാന്‍ തീരുമാനിച്ചത് കൊണ്ട് സാഗറിന്റെ പുതിയ ഹോട്ടലില്‍ പോയി  ഒരു ചിക്കന്‍ ബിരിയാണിയും, ചിക്കന്‍ പൊരിച്ചതും  പിന്നെ കടുപ്പത്തില്‍  ഒരു കട്ടന്‍  ചായയും കഴിച്ചു സിനിമയ്ക്കു പുറപ്പെട്ടു.  പോവുന്ന വഴിയില്‍  ജെ കെ യുടെ വീട്ടില്‍ കയറി അഞ്ജു വാവക്ക് ഒരു ഹാപ്പി ബര്‍ത്ത് ഡേ  പറഞ്ഞു കേക്ക് കഴിച്ചു.

സിനിമ മൂന്ന് മണിക്കാണ്,  ഞാന്‍ വാമാഭാഗതോട് പറഞ്ഞു "നമുക്കൊരു അഞ്ചു മിനിറ്റ് മുന്‍പ് എത്തിയാല്‍ മതി, എന്തിനാ വെറുതെ അവിടെ പോയി നില്കുന്നത് ഒരു മനുഷ്യനും ഉണ്ടാവില്ല" പക്ഷെ എന്റെ എല്ലാ കണക്കു കൂട്ടലുകളും  തെറ്റി.  തിയറ്ററില്‍ എത്തിയപ്പോള്‍ ഉഗ്രന്‍ തിരക്ക്, ആണുങ്ങളുടെ ഖു വില്‍  നിന്നാല്‍ ടിക്കറ്റ്‌ കിട്ടില്ല അത് കാരണം, വാമ ഭാഗത്തെ കൊണ്ട് ടിക്കറ്റ്‌ എടുപ്പിച്ചു.

കൂടുതലും  സ്ത്രികള്‍ ആയിരുന്നു "അനൂപ്‌ മേനോന്റെ ആരാധികമാര്‍ ആയിരിക്കും വാമ ഭാഗം പറഞ്ഞു, പുള്ളിയ ഇപ്പോള്‍ റൊമാന്റിക്‌ ഹീറോ"

"അപ്പോള്‍ പ്രിഥ്വി രാജോ ?" ഞാന്‍ ചോദിച്ചു

കടുപ്പത്തില്‍ ഉള്ള ഒരു നോട്ടം ആയിരുന്നു മറുപടി

മുരളി ഗോപിയുടെ (നമ്മുടെ ഭരത് ഗോപിയുടെ മകന്‍ ) തിരക്കഥയില്‍ അരുണ്‍ കുമാര്‍ (കോക്ക്ടില്‍ സംവിധായകന്‍) സംവിധാനം ചെയ്യുന്ന സിനിമ.  പക്ഷെ ഇതൊന്നും ആയിരുന്നില്ല എന്നെ ആകര്‍ഷിച്ചത്, എന്നെ ആകര്‍ഷിച്ചത് അതിന്റെ പ്രോമോ ആയിരുന്നു.  പക്ഷെ പ്രതീക്ഷകള്‍ എല്ലാം തെറ്റിച്ചു, കിടിലം പടം, തുടക്കം മുതല്‍ ഒടുക്കം വരെ ശരിക്കും ആസ്വദിച്ച്, സിനിമയുടെ കഥയെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല കാരണം, സാധാരണ സിനിമയുടെ ക്ലൈമാക്സില്‍ നമ്മള്‍ കാണുന്ന ഒരു പത്തു മിനിറ്റ് രസം ഒരു മുഴു നീള ചിത്രത്തിന് കിട്ടിയാല്‍ ഉള്ള ഒരു രസം.  ഞാന്‍ ഇനി സിനിമ കാണാന്‍  ആഗ്രഹിക്കുന്നവരുടെ രസം കളയുന്നില്ല.

ഇന്ദ്രജിത്തിന്റെ വിഷ്ണു , അരുണ്‍ കുമാറിന്റെ ബിസിനസ്‌ മാന്‍, ജഗതിയുടെ തീ, തനു ശ്രീ ഘോഷ്, ലെന അങ്ങനെ  എല്ലാവരും നന്നായിരുന്നു.  പക്ഷെ സിനിമയുടെ യദാര്‍ത്ഥ  നായകന്‍ ഇതിന്റെ തിരക്കഥയും എഡിറ്റിംഗ് ആണ്.  ചെറിയ വേഷം ചെയ്ത നടന്മാര്‍ പോലും നന്നായിടുണ്ട്.  ഒരു മിനിറ്റ് പോലും ബോറിംഗ് ആയി തോനിയില്ല.  പിന്നെ കഥ അല്പം പ്രായ പൂര്‍ത്തി ആയതാണ് , എല്ലാം ഡയറക്റ്റ് പച്ചക്ക് പറയുന്നു.  കാണാത്തവര്‍ പോയി കാണുക, നഷ്ട്ടം വരില്ല.



വാല്‍ കഷ്ണം: ന്യൂസ്‌ റീഡര്‍ വേണുവിനെയും കുടുംബത്തെയും  തിയറ്ററില്‍ വച്ച് പരിജയ പെടാന്‍ സാധിച്ചു  (ഒരു കപ്പല്‍ നിമിട്ടയുടെ അത്രയുമേ ഉള്ളു : പ്രഞ്ചിയെട്ടന്‍ കട്ട് )

Comments

  1. okke ishtapettu...
    Cinemayude theme enthanennu njan rahasyamayi chodichu manasilakkikkollam..

    ReplyDelete
  2. njan rahasyamayi paranju tharam :)

    ReplyDelete
  3. Nalla review... eethu hotalil ninnum annu chicken biriyani kazhichatu? :) etayalum ee padam kananam.. biriyanim thinnanam.

    ReplyDelete

Post a Comment

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...