Skip to main content

ചിറമ്മല്‍ ഈനാശു ഫ്രാന്സിസേ, ഡാ പ്രാന്ജിയേട്ടാ

പാലേരി മാണിക്യ ത്തിനു ശേഷം  രഞ്ജിത് വീണ്ടും തന്‍റെ മാജിക്‌ പുറതെടുതിരിക്കുന്നു, "പ്രന്ജിയെട്ടന്‍ ആന്‍ഡ്‌ ദി സൈന്റ്റ്".



"ഡാ ഗഡിയെ സംഗതി കലക്കിട്ട, പ്രന്ജിയെട്ടന്‍ ച്ചുല്ലനയിട്ടെണ്ട്"

തൂവന തുമ്പികള്‍ക്ക് ശേഷം ഇത്ര മനോഹരമായി തൃശൂര്‍ ഭാഷ മറ്റൊരു സിനിമയില്‍ ഉപയോഗിച്ച് കണ്ടിട്ടില്ല.  മൊത്തത്തില്‍ സംഗതി കൊള്ളാം.  എന്തോ എനിക്ക് സംഗതി അങ്ങ് വളരെ ഇഷ്ട്ടമായി.  കാശു കുറെ കയ്യില്‍ ഉണ്ടെങ്കിലും പ്രാന്ജിയെട്ടാണ് നാട്ടില്‍ ഒരു പേരില്ല.  എല്ലാവരും പുള്ളിയെ അരി പ്രാഞ്ചി എന്നാണ് വിളിക്കുനത്‌, അതൊന്നു മാറി കിട്ടാന്‍ പുള്ളി പെടാത്ത പാടില്ല, അത് തന്നെയാണ് സിനിമയുടെ കഥയും.  പുള്ളി ഒരു പദ്മസ്രി ഒപ്പിക്കാന്‍ വരെ ശ്രമിക്കുന്നു.

പക്ഷെ ഓരോ തവണയും അത് പരാജയപ്പെടുന്നു.

അന്തോനീസു പുന്ന്യളനോട്  പ്രാഞ്ചി  തന്‍റെ ജീവിധ കഥ പറയുന്നതായാണ് സിനിമ,  മമൂട്ടി പ്രത്യേഗിച്ച് ഒരു ഗിമിക്കുമില്ലാതെ അഭിനയിച്ചിരിക്കുന്നു.  ഇന്നച്ചനും പ്രിയാമണിയും, ഒന്ന് മിന്നി മറയുന്നു ഉള്ളു എങ്കിലും സിദ്ദികും സ്വന്തം വേഷം ഭദ്രമാകിയിരിക്കുന്നു.

ചില രംഗങ്ങളില്‍ ഞാന്‍ ശരിക്കും ചിരിച്ചു.  ഇന്റെര്‍വലിനു ശേഷം ചില ഇടങ്ങളില്‍ ചിത്രം അല്പം dragging  ആയിട്ട് തോന്നി, എങ്കിലും ബോറടിപ്പിച്ചില്ല. 

മൊത്തത്തില്‍ പടം കൊള്ളാം, നിങ്ങള്ക്ക് ഇഷ്ട്ടമാവുമോ എന്നറിയില്ല.  ഏതായാലും സുരാജ് വെഞ്ഞരമൂട്, സലിം കുമാര്‍, ബിജു കുട്ടന്‍, ജഗദീഷ്, മുഗീഷ്, സായികുമാര്‍. പൊടി പറപ്പിക്കുന്ന ഇടി, പഞ്ഞ്ജു  ദയാലോഗ്, ഐറ്റം ഡാന്‍സ്, സ്പെഷ്യല്‍ എഫ്ഫക്റ്റ്‌, ഓസ്കാര്‍ സൌണ്ട്, ബോറടിപ്പിക്കുന ഗാനങ്ങള്‍   തുടങ്ങിയ മാരണങ്ങള്‍ ഒന്നും ഇല്ല.  അത് കൊണ്ട് തന്നെ പടം കണ്ടു കഴിഞ്ഞപ്പോള്‍ ചെവിക്കു ഒരു സുഖം ഉണ്ട്. 

ജഗതി തന്‍റെ വേഷം നന്നാക്കി.

പടം കഴിഞ്ഞപ്പോള്‍ എന്‍റെ മനസ്സില്‍ മൂന്ന് പേര്‍ മാത്രമാണ് നിറഞ്ഞു നിന്നത്, പ്രാഞ്ചി ഏട്ടന്‍, ഇന്നച്ഛന്റെ മേനോന്‍, പിന്നെ പ്രാഞ്ചി ഏട്ടന്റെ കുശ്നി കാരന്‍ (പുള്ളി നമ്മുടെ പാലേരി മാണിക്യ ത്തിലെ DYSP ആണ്).

അവസാനമായി

"................ ആത്മഹര്‍ഷമായി ചെരമല്‍  ഗോള്‍ഡ്‌, ഗോള്‍ഡ്‌ ഈസ്‌ ബോള്‍ഡ്, ബോള്‍ഡ് ഈസ്‌ ഗോള്‍ഡ്‌."

ഇനി പ്രാഞ്ചി ഏട്ടന്‍ സ്റ്റൈല്‍

"കൊടക്കണ കാശിനു കിട്ടുന്ന സ്വര്‍ണം മൊതലാ, അത് ഞാന്‍ ഗാരന്ടീ, കടെട പേര് കളഞ്ഞിട്ടു ചെരമലിനു ഒരു പരിപാടിയും ഇല്ല, സ്വര്‍ണം സത്യാ, സത്യം സ്വര്‍ണാ"

പിന്നെ ഇടവേള ബാബുവും ഇന്നച്ചനും പരസ്പരം മനസ്സില്‍ പറയുന്നത്

ഇന്നച്ചന്‍ : "ഇവന്‍ ഇടവേല്ലക്ക് ശേഷം പൊക്കം വച്ചില്ലേ"

ഇടവേള ബാബു : "വെറുതെയല്ല ഇയാള്‍ക്ക് വില്വരം ഇല്ല എന്ന് സുകുമാര്‍ പറഞ്ഞത്"

അപ്പൊ ഗടികള്‍ക്ക് ഗുഷ്‌ നൈറ്റ്‌, നാളെ ച്ചുല്ലന്മാരായ  പീചെട്ടന്റെയും, ജെരിന്റെയും, വിപിന്റെയും കൂടെ ഒരു സ്ഥലം വരെ പോണം, "ഒരു പദ്മസ്രി വാങ്ങിക്കാന്‍....."

Comments

Post a Comment

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...