Skip to main content

ചിറമ്മല്‍ ഈനാശു ഫ്രാന്സിസേ, ഡാ പ്രാന്ജിയേട്ടാ

പാലേരി മാണിക്യ ത്തിനു ശേഷം  രഞ്ജിത് വീണ്ടും തന്‍റെ മാജിക്‌ പുറതെടുതിരിക്കുന്നു, "പ്രന്ജിയെട്ടന്‍ ആന്‍ഡ്‌ ദി സൈന്റ്റ്".



"ഡാ ഗഡിയെ സംഗതി കലക്കിട്ട, പ്രന്ജിയെട്ടന്‍ ച്ചുല്ലനയിട്ടെണ്ട്"

തൂവന തുമ്പികള്‍ക്ക് ശേഷം ഇത്ര മനോഹരമായി തൃശൂര്‍ ഭാഷ മറ്റൊരു സിനിമയില്‍ ഉപയോഗിച്ച് കണ്ടിട്ടില്ല.  മൊത്തത്തില്‍ സംഗതി കൊള്ളാം.  എന്തോ എനിക്ക് സംഗതി അങ്ങ് വളരെ ഇഷ്ട്ടമായി.  കാശു കുറെ കയ്യില്‍ ഉണ്ടെങ്കിലും പ്രാന്ജിയെട്ടാണ് നാട്ടില്‍ ഒരു പേരില്ല.  എല്ലാവരും പുള്ളിയെ അരി പ്രാഞ്ചി എന്നാണ് വിളിക്കുനത്‌, അതൊന്നു മാറി കിട്ടാന്‍ പുള്ളി പെടാത്ത പാടില്ല, അത് തന്നെയാണ് സിനിമയുടെ കഥയും.  പുള്ളി ഒരു പദ്മസ്രി ഒപ്പിക്കാന്‍ വരെ ശ്രമിക്കുന്നു.

പക്ഷെ ഓരോ തവണയും അത് പരാജയപ്പെടുന്നു.

അന്തോനീസു പുന്ന്യളനോട്  പ്രാഞ്ചി  തന്‍റെ ജീവിധ കഥ പറയുന്നതായാണ് സിനിമ,  മമൂട്ടി പ്രത്യേഗിച്ച് ഒരു ഗിമിക്കുമില്ലാതെ അഭിനയിച്ചിരിക്കുന്നു.  ഇന്നച്ചനും പ്രിയാമണിയും, ഒന്ന് മിന്നി മറയുന്നു ഉള്ളു എങ്കിലും സിദ്ദികും സ്വന്തം വേഷം ഭദ്രമാകിയിരിക്കുന്നു.

ചില രംഗങ്ങളില്‍ ഞാന്‍ ശരിക്കും ചിരിച്ചു.  ഇന്റെര്‍വലിനു ശേഷം ചില ഇടങ്ങളില്‍ ചിത്രം അല്പം dragging  ആയിട്ട് തോന്നി, എങ്കിലും ബോറടിപ്പിച്ചില്ല. 

മൊത്തത്തില്‍ പടം കൊള്ളാം, നിങ്ങള്ക്ക് ഇഷ്ട്ടമാവുമോ എന്നറിയില്ല.  ഏതായാലും സുരാജ് വെഞ്ഞരമൂട്, സലിം കുമാര്‍, ബിജു കുട്ടന്‍, ജഗദീഷ്, മുഗീഷ്, സായികുമാര്‍. പൊടി പറപ്പിക്കുന്ന ഇടി, പഞ്ഞ്ജു  ദയാലോഗ്, ഐറ്റം ഡാന്‍സ്, സ്പെഷ്യല്‍ എഫ്ഫക്റ്റ്‌, ഓസ്കാര്‍ സൌണ്ട്, ബോറടിപ്പിക്കുന ഗാനങ്ങള്‍   തുടങ്ങിയ മാരണങ്ങള്‍ ഒന്നും ഇല്ല.  അത് കൊണ്ട് തന്നെ പടം കണ്ടു കഴിഞ്ഞപ്പോള്‍ ചെവിക്കു ഒരു സുഖം ഉണ്ട്. 

ജഗതി തന്‍റെ വേഷം നന്നാക്കി.

പടം കഴിഞ്ഞപ്പോള്‍ എന്‍റെ മനസ്സില്‍ മൂന്ന് പേര്‍ മാത്രമാണ് നിറഞ്ഞു നിന്നത്, പ്രാഞ്ചി ഏട്ടന്‍, ഇന്നച്ഛന്റെ മേനോന്‍, പിന്നെ പ്രാഞ്ചി ഏട്ടന്റെ കുശ്നി കാരന്‍ (പുള്ളി നമ്മുടെ പാലേരി മാണിക്യ ത്തിലെ DYSP ആണ്).

അവസാനമായി

"................ ആത്മഹര്‍ഷമായി ചെരമല്‍  ഗോള്‍ഡ്‌, ഗോള്‍ഡ്‌ ഈസ്‌ ബോള്‍ഡ്, ബോള്‍ഡ് ഈസ്‌ ഗോള്‍ഡ്‌."

ഇനി പ്രാഞ്ചി ഏട്ടന്‍ സ്റ്റൈല്‍

"കൊടക്കണ കാശിനു കിട്ടുന്ന സ്വര്‍ണം മൊതലാ, അത് ഞാന്‍ ഗാരന്ടീ, കടെട പേര് കളഞ്ഞിട്ടു ചെരമലിനു ഒരു പരിപാടിയും ഇല്ല, സ്വര്‍ണം സത്യാ, സത്യം സ്വര്‍ണാ"

പിന്നെ ഇടവേള ബാബുവും ഇന്നച്ചനും പരസ്പരം മനസ്സില്‍ പറയുന്നത്

ഇന്നച്ചന്‍ : "ഇവന്‍ ഇടവേല്ലക്ക് ശേഷം പൊക്കം വച്ചില്ലേ"

ഇടവേള ബാബു : "വെറുതെയല്ല ഇയാള്‍ക്ക് വില്വരം ഇല്ല എന്ന് സുകുമാര്‍ പറഞ്ഞത്"

അപ്പൊ ഗടികള്‍ക്ക് ഗുഷ്‌ നൈറ്റ്‌, നാളെ ച്ചുല്ലന്മാരായ  പീചെട്ടന്റെയും, ജെരിന്റെയും, വിപിന്റെയും കൂടെ ഒരു സ്ഥലം വരെ പോണം, "ഒരു പദ്മസ്രി വാങ്ങിക്കാന്‍....."

Comments

Post a Comment

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

മറന്ന പാസ്വോര്‍ഡുകള്‍

"forgot password" ഉം "forget password" തമ്മിലുള്ള വിത്യാസം അറിയാത്ത നീയൊക്കെ എങ്ങനെയാ എം സി എ പാസായത്" പി എമിഇന്റെ വാക്കുകള്‍ വെടിയുണ്ടകള്‍ പോലെയാണ് സജിക്ക് തോനിയത്, "ഈശ്വരാ സ്പെല്ലിംഗ് തെറ്റിപോയി" മനസ്സില്‍ ഓര്ത്തു. "ഞാന്‍ ആയിരം പ്രാവശ്യം കമ്പനിയോട് പറഞ്ഞതാ recruitment procedure മാറ്റണം എന്ന്, ഇംഗ്ലീഷില്‍ ഇത്ര പോലും വിവരം ഇല്ലാത്തവരെ എങ്ങനെയാ കമ്പനിയില്‍ വച്ചു കൊണ്ടിരിക്കുനത്" പി എമ്മിന്റെ ശബ്ദം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി, സജിക്ക് തന്റെ നട്ടെല്ലില്‍ കൂടെ ഒരു തണുപ്പ് തലച്ചോറിലേക്ക് കയറി പോവുന്നതായി തോന്നി. "വിവരം ഇല്ലെങ്കില്‍ മറ്റുള്ളവരുട് ചോദിച്ചു ചെയ്യണം, അല്ലെങ്കില്‍ മൈക്രോസോഫ്ട്‌ വോര്‍ഡില്‍ ടൈപ്പ് ചെയ്തു സ്പെല്‍ ചെക്ക് ചെയ്യ്തു നോക്കണം" തൊട്ടടുത്ത്‌ ഇരിക്കുന്ന എല്ലാ പ്രോഗ്രമ്മേര്സും ഒരക്ഷരം മിണ്ടുകയോ നോക്കുകയോ ചെയ്യാതെ തലകുനിച്ചു മോണിറ്ററില്‍ നോക്കി ഇരിക്കുന്നു എല്ലാവരും കേള്‍ക്കുന്നുട്, ആരും നോക്കുന്നില്ല. "ഈശ്വര ആരും നോക്കല്ലേ", സജി മനസ്സില്‍ കരുതി, ആരുടേയും കണ്ണിലേക്കു നോക്കാനുള്ള ദൈര്യം ഇല്ല. സജിക്ക് ചെവിക്കക...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...