Skip to main content

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി.

പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.

 ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്.

ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌.

"ഡാ മോനെ"

ഈശ്വരാ  കുടുങ്ങി, ഐഡിയ വന്നു എന്ന് തോനുന്നു.

"എന്താ കണാരാട്ടാ?"

ഞാന്‍ ശബ്ദത്തില്‍ പരമാവധി ഭവ്യധ വരുത്തി പറഞ്ഞു.

"ഈ ഗവണ്മെന്റ് എന്ന് പറയുന്നവര്‍ വെറും മണ്ടന്‍ മാര്‍ ആണ്.  എന്ത് വികസനം വേണം എന്ന് പറഞ്ഞാലും, റോഡ്‌ നന്നാക്കണം എന്ന് പറഞ്ഞാലും, വെള്ളം വേണം എന്ന് പറഞ്ഞാലും പണമില്ല എന്ന് പറയും.  ഇവിടെ പണം കണ്ടെത്താന്‍ എത്ര എളുപ്പമാണ് എന്ന് ഇവര്‍ക്കറിയില്ല"

ഞാന്‍ ഒരു നിമിഷം ഞെട്ടി, തലയ്ക്കു സുഖമില്ല  എന്ന് പറയപെടുന്ന കണാരേട്ടന്‍ ഇതാ കേരളത്തെ രക്ഷിക്കാന്‍ ഒരു വമ്പന്‍ ഐഡിയ കൊണ്ട് വരുന്നു. പുള്ളി പഴയ സാമ്പത്തിക ശാത്രം ഡിഗ്രി കാരനാ  പണം ഉണ്ടാക്കാനുള്ള   ഐഡിയ ആയതു കൊണ്ട് എനിക്കും താല്പര്യം തോന്നി.

"എന്താ വഴി, എവിടുന്നാ കാശു കിട്ടുക?"

"ഡാ ഇവിടെ ഏറ്റവും കൂടുതല്‍ പണം ഉള്ള ബിസിനസ്‌ ഏതാണ്‌?"

"അറിയില്ല ഏതാണ്‌?"

"പരസ്യം, അതാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പണം വാരുന്ന ബിസിനസ്‌, പിന്നെ മാദ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് എന്തിനു വേണ്ടിയാ, അപകടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍.  അപ്പോള്‍ ഗവണ്മെന്റ് എന്ത് ചെയ്യണം, അപകടങ്ങള്‍ മാര്‍ക്കറ്റ്‌ ചെയ്യാന്‍ പഠിക്കണം"

ഇത്രയും കേട്ടതോടെ എന്‍റെ താല്പര്യം വര്‍ദ്ധിച്ചു, സംഗതി കൊള്ളാമല്ലോ "അപകടങ്ങള്‍ എങ്ങനെയാ ചേട്ടാ മാര്‍ക്കറ്റ്‌ ചെയ്യുന്നത്?"

"വെരി സിമ്പിള്‍, കേരളത്തില്‍ ഇന്ന് എന്താണ്ട് അഞ്ചു ന്യൂസ്‌ ചാനലുകള്‍ ഉണ്ട്, മൊത്തം പത്തോ പന്ത്രണ്ടു  മറ്റു ചാനലുകള്‍ ഉണ്ട്, പിന്നെ അസംഖ്യം  ലോക്കല്‍ ചാനലുകള്‍, പത്രവും റേഡിയോ യും തല്‍കാലം വിടാം.  അഞ്ചു ന്യൂസ്‌ ചാന്നലുകളും മറ്റു പതിനഞ്ചു ചാനലുകളും ഒരു ദിവസം ചുരുങ്ങിയത് 150 മണിക്കൂര്‍ എങ്കിലും ന്യൂസ്‌ സംപ്രേക്ഷണം ചെയ്യുന്നു"

ഇത്രയും പറഞ്ഞു കണാരേട്ടന്‍ പോക്കറ്റില്‍ കിടന്ന ബീഡി എടുത്തു കത്തിച്ചു, എന്നിട്ട് "പുകവലി പാടില്ല" എന്ന് എഴുതി വച്ച ബോര്‍ഡില്‍ നോക്കി പുക വിട്ടു.

ഇത്രയും ആയപ്പോള്‍ എന്‍റെ റിലേ വിട്ടു തുടങ്ങിയിരുന്നു, ഇതും നേരത്തെ പറഞ്ഞതും തമ്മില്‍ എന്ത് ബന്ധം.  "അല്ല കണാരെട്ട ഇതില്‍ ഗവണ്മെന്റ് എങ്ങനെ ലാഭം ഉണ്ടാക്കും?"
ഞാന്‍ എന്തോ മണ്ടത്തരം പറഞ്ഞത് പോലെ പുള്ളി എന്നെ നോക്കി, ആ നോട്ടം എനിക്കത്ര പിടിച്ചില്ല.  ഈ വിവരം കേട്ടവനോടാണല്ലോ ഞാന്‍ ഇത്ര നേരം സംസാരിച്ചത് എന്നുള്ള ഭാവത്തില്‍ പുള്ളി പറഞ്ഞു തുടങ്ങി.

"ഗവണ്മെന്റ് ഒരു സംഘടന ഉണ്ടാക്കണം അതിന്‍റെ പ്രധാന ജോലി എന്ന് പറയുന്നത്, വിവിധ തരം അപകടങ്ങള്‍ കണ്ടുപിടിച്ചു തരംതിരിച്ചു ലേലം വിളിച്ചു ഇവന്റ്  മാനേജ്‌മന്റ്‌ ടീമിനെ ഏല്‍പ്പിക്കുക എന്നതാണ്.  എവിടെയെങ്കിലും അപകടം നടന്നാല്‍, ഉദാഹരണമായി കലൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ പ്രൈവറ്റ് ബസ്‌ ഒരാളെ ഇടിച്ചു കൊന്നു, പോലീസ് ആദ്യം ആ ഇവന്റ് മാനേജ്‌മന്റ്‌ ടീമിനെ വിവരം അറിയിക്കും അവര്‍ സ്ഥലത്ത് പറനെതി ഇവെന്റിനു പേരിടും ഉദാഹരണമായി, "ഉജാല കലൂര്‍ ബസ്‌ അപകടം" പിന്നെ ഉജാലയുടെ കുറെ ബാനര്‍ ശവത്തിനു ചുറ്റും കെട്ടി വെക്കും, പിന്നെ ന്യൂസ്‌ ചാനലുകളെ  വിവരം അറിയിക്കും അവര്‍ സ്ഥലത്തെത്തി സംഭവം കവര്‍ ചെയ്യും ഓരോ തവണ സ്ഥലം ടി വി യില്‍ കാണിക്കുമ്പോഴും ഉജാലയുടെ പേര് കാണിക്കും കൂടാതെ റിപ്പോര്‍ട്ടര്‍

"ഉജാല കലൂര്‍ ബസ്‌ അപകടത്തില്‍ മരിച്ച ശശിയുടെ ഭാര്യ, മക്കള്‍, അച്ഛന്‍"

എന്നൊക്കെ ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കും, ഇത്ര നേരം എയര്‍ ടൈം കിട്ടണം എങ്കില്‍ എത്ര തുക മുടക്കണം എന്ന് അറിയുമോ?

തരിച്ചിരുന്ന എന്നെ നോക്കി പതുക്കെ എഴുനേറ്റു  മുണ്ട് മാടി കുത്തി, കണാരേട്ടന്‍ തുടര്‍ന്നു

"കല്യാണ്‍ ബോട്ടപകടം"

"ഹോര്‍ലിക്ക്സ് അമ്പല മോഷണം"

"ആലുക്കാസ്‌ കാര്‍ അപകടം"

"ഐഡിയ റിപ്പര്‍ മോഡല്‍ കൊലപാതകം"

"എയര്‍ടെല്‍ ലാവ്ലിന്‍"

"കോമ്പ്ലാന്‍ അഭയ വധം"

പിന്നെ

"മുത്തൂട്ടു പോള്‍ വധം പറ്റുമെന്ന് തോനുന്നില്ല, അതവര്‍ നേരത്തെ പേറ്റന്റ്‌ എടുത്തു"

എന്ത് പറയണം എന്ന് അറിയാതെ തരിച്ചിരുന്ന എന്നെ നോക്കി കണാരേട്ടന്‍ പറഞ്ഞു,

"ശവം തിന്നുന്നത്‌ നമുക്ക് ഇഷ്ട്ടമാണ്, അല്പം ഉപ്പും മുളകും കൂട്ടിയാല്‍ മതി"

ഈ മനുഷ്യന് തലയ്ക്കു സുഖമില്ല  എന്ന് പറയുന്നവര്‍ക്കാന്  തലയ്ക്കു സുഖമില്ലാത്തത്‌.

എന്നാലും എന്‍റെ  കണാരേട്ടാ .......................

Comments

  1. അത് തന്നെ. എങ്കിലും എന്റെ കണാരേട്ടാ...

    (അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ കുറച്ചു കൂടി ശ്രദ്ധിയ്ക്കുമല്ലോ)

    ReplyDelete
  2. da.. this is a very good one. Try to correct the spelling mistakes and get it listed in malayalam blog aggregators like chintha and Jalakam

    ReplyDelete
  3. vinu : നന്ദി
    ശ്രീ : പരമാവധി തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്, ചിലത് ചെയ്യാന്‍ പറ്റുന്നില്ല
    വകീലെ : ഞാന്‍ ചിന്തയില്‍ രജിസ്റ്റര്‍ ചെയ്യാം

    ReplyDelete
  4. i feel this is ur best so far...

    ReplyDelete
  5. ചിരിപ്പിച്ചു :)
    ചിന്തിപ്പിച്ചു :|

    ReplyDelete

Post a Comment

Popular posts from this blog

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...

കങ്കയത്തെ വീഞ്ഞ് കുപ്പികൾ

ഇരുപത്തി ഒന്ന് വർഷം മുൻപത്തെ  എം സി എ കാലം, പതിവ് ജീവിത രീതിയിൽ മാറ്റം ഇല്ലാതെ തുടരുന്നു .  രാവിലെ എഴുന്നേൽക്കുക അക്ക മെസ്സിൽ നിന്നും ഇഡലിയോ , ദോശയോ , പൊടി പുട്ടോ കഴിക്കുക കോളേജിൽ പോവുക വെറുതെ ഇരിക്കുക (നാലാമത്തെ സെമസ്റ്റർ ആയപ്പോൾ മുതൽ പഠിപ്പിക്കൽ അവസാനിപ്പിച്ചിരുന്നു ).  ഉച്ച വരെയേ ക്ലാസ് ഉള്ളു അത് കൊണ്ട് തിരിച്ചു വരിക അൻപ് ദേവിയിൽ (കങ്കയത്തെ ഒരു ഹോട്ടൽ) നിന്നും ഭക്ഷണം കഴിക്കുക ലോഡ്ജിൽ വന്നു കിടന്നുറങ്ങി വൈകീട്ട് എഴുന്നേൽക്കുക ചായ കുടിക്കുക , രാത്രി വീണ്ടും അൻപ് ദേവിയിൽ നിന്നും ഭക്ഷണം കഴിക്കുക ലോഡ്ജിൽ പുലർച്ച വരെ കത്തി വച്ച് ഇരിക്കുക ഉറങ്ങുക . ചില ദിവസങ്ങളിൽ ചീട്ടു കളി ഉണ്ടാവും , എനിക്ക് അത് അറിയാത്തതു കൊണ്ട് ആരുടെയെങ്കിലും പുറകിൽ ഇരുന്നു അയാളുടെ ചീട്ടിൽ നോക്കി കൊണ്ട് സംശയം ചോദിച്ചിരിക്കും .  മിക്കവാറും ശാലുവിന്റെ ആയിരിക്കും . “ഈ പൂക്കൾ പോലെ ഉള്ളത് ക്ലാവർ ആണോ , കിംഗ് ആണോ ക്വീൻ ആണോ വലുത് , ഈ ജോക്കറുകൾക്കു വേറെ വേറെ ചിഹ്നം ഉണ്ടോ “ തുടങ്ങിയ സ്ഥിരം ചോദ്യങ്ങൾ ആണ് മിക്കപ്പോഴും , എത്ര തവണ ചോദിച്ചാലും ഷാലു ക്ഷമയോടെ “എടാ മോനെ അത് ക്ലാവർ ആണ്, ഇത് സ്പേഡ് ആണ് , ക്...

പോറ്റിയുടെ കണക്കു പുസ്തകം

"ഡാ നീ എനിക്ക് കുറച്ചു കാശു തരാനുണ്ടല്ലോ?" റൂമിന്റെ വാതില്‍ ചാരി നിന്നു കൊണ്ടു പോറ്റി പറഞ്ഞു, ഒരു കയ്‌ കൊണ്ടു നെഞ്ഞിനു കുറുകെ ഉള്ള പൂണൂല്‍ വലിച്ചും മറ്റേ കയ്യുകൊണ്ട് ശുപ്പാണ്ടി തല തടവിയും കൊണ്ടു നിന്നു. നോട്ടം ചുവരില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ടൈറ്റാനിക് പോസ്റെരിലാണ്, "ഏതു കാശു, ഞാന്‍ നിന്നോട് കടം ഒന്നും വാങ്ങിയില്ലാലോ?" ഞാന്‍ പറഞ്ഞു, ഇവനോട് ഞാന്‍ എപ്പോഴാ കാശു വാങ്ങിച്ചത്, ഓര്‍മ്മ വരുന്നില്ല, ഇനി പന്ടെപ്പോഴെങ്ങനും വാങ്ങിച്ചോ, വലിയ ചിലവൊന്നും ഇല്ലാത്തതു കൊണ്ടു അതികം കടം വങ്ങേടി വന്നിട്ടില്ല, നാട്ടില്‍ നിന്നും എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന കാശു, മിച്ചം വെക്കാറുണ്ട്. "ഇനി ഇവന്‍ പറ്റിക്കാന്‍ ഇറങ്ങിയതാണോ?", ബി ബി എ റാങ്ക് കാരനാ, ചേട്ടന്‍ മാര്‍ രണ്ടും എം ബി എ കഴിഞ്ഞു വലിയ positionil ആണ് , ഇവന് ബി ബി എ ക്ക് റാങ്ക് ഉണ്ടായിട്ടും എം സി എ ക്കാന് വന്നത്, വന്ന കാലം മുതല്‍ കലണ്ടര് ഉണ്ടാക്കാനുള്ള പ്രോഗ്രാം എഴുതുകയ, "കടം വാങ്ങിച്ചതല്ല, ഞാന്‍ നീ ചായകുടിച്ച കാശു കൊടുത്തതാ അത് നീ തന്നിട്ടില്ല" ഇവന്‍ എപ്പോഴാ ഞാന്‍ ചായ കുടിച്ച കാശു കൊടുത്തത്, "എ...