Skip to main content

ക്വാര്‍ട്ടര്‍ ഓഫ് ദി ഇയര്‍

രനീഷ്‌ കമ്പ്യൂട്ടര്‍ മോണിറ്ററില്‍ സൂക്ഷിച്ചു നോക്കികൊണ്ടിരിക്കുന്നു പുറകില്‍ ഒരു മതിലുപോലെ ഞാന്‍, ജെറിന്‍, വിപിന്‍ പിന്നെ shafeeq

രനീഷ്‌ പുതിയതായി ഉണ്ടാക്കിയ റിപ്പോര്‍ട്ടില്‍ നോക്കി നില്‍കുകയാണ്‌ എല്ലാവരും. റിപ്പോര്ട്ട് ശരിയായി വന്ന സനധോഷത്തില്‍ തിരിഞ്ഞു രനീഷ്‌ ഞങ്ങളെ നോക്കി ഒന്നു ചിരിച്ചു. പിന്നെ നാവു കൊണ്ടു പല്ലിലെ കമ്പി കെട്ടില്‍ ഒന്നു തലോടി.

"ഇതില്‍ കാണിക്കുന്ന ഡാറ്റ ശരിയാണൊ?" വിപിന്‍ ചോദിച്ചു.

"ശരിയാണ് എന്ന് തോനുന്നു" ജെറിന്‍ പറഞ്ഞു. പിന്നെ നെറ്റിയില്‍ ഒന്നു തലോടി.

"ഇതില്‍ വാല്യൂ സീറോ ഉള്ള ഡാറ്റ കാണിക്കതിരുന്നൂടെ, പിന്നെ ഇതൊന്നു സോര്റ്റ്‌ ചെയ്യ്‌", ഞാന്‍ പറഞ്ഞു.

"ഇതില്‍ ഒരു ബാര്‍ diagram കൂടെ ആഡ് ചെയ്യണം, എന്നാലെ ശരിയാവു" വിപിന്‍ പറഞ്ഞു.

ഇവന്‍ മാര്‍ക്കൊക്കെ എന്തിന്റെ കുറവാ എന്ന രൂപത്തില്‍ shafeeq ഞങ്ങളെ നോക്കി.

"ഞാന്‍ ആലോചിക്കുന്നത്‌", ജെറിന്‍ തുടര്‍ന്ന് "ഇതിങ്ങനെ കാണിക്കുന്നതിന് പകരം ഇയര്‍ വൈസ് ആയി ഓരോ പ്രൊജക്റ്റ്‌ അടിസ്ഥാനത്തില്‍ ഭാഗിക്കണം, എന്നിട്ട് ഓരോ ഇയര്‍ നാലു ക്വാര്‍ട്ടര്‍ ആക്കി ഓരോ ക്വാര്‍ട്ടര്‍ പ്രതെയ്ഗം കാണിക്കണം, എന്നിട്ട് അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ക്വാര്‍ട്ടറില്‍ ഉള്ള ഡാറ്റ പുതിയ ഒരു വിണ്ടോവില്‍ കാണിക്കണം" ജെറിന്‍ നിര്ത്തി.

"ശരിയാ" ഞാന്‍ പറഞ്ഞു "ഇതു ക്വാര്‍ട്ടര്‍ വൈസ് ആയി വേണം കാണിക്കാന്‍"

"ശരിയാ" വിപിനും പറഞ്ഞു. "ഒരു ബാര്‍ diagram കൂടെ വേണം"

രനീഷ്‌ പതുക്കെ സീറ്റില്‍ നിന്നും എഴുനേറ്റു നിന്നു, ദയനിയമായി ഞങ്ങളെ നോക്കി. എന്നിട്ട് പറഞ്ഞു.

"ഞാന്‍ ഇതു പഠിക്കാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസമേ ആയുള്ളൂ, എന്നെ കൊണ്ടു ഇപ്പോള്‍ പട്ടുന്നതാ ഞാന്‍ ചെയ്തത്. നിങ്ങള്ക്ക് വേണമെങ്കില്‍ ഞാന്‍ ആളുവീധം ഓരോ ക്വാര്‍ട്ടര്‍, പയിന്റ്റ്, ഫുള്‍ ഇതൊക്കെ വാങ്ങിച്ചു തരാം, എന്നെ ദയവു ചെയ്തു വെറുതെ വിട്"

ഇത്രയും പറഞ്ഞു രനീഷ്‌ ഇറങ്ങി പോയി, ഞങ്ങള്‍ മൂന്ന് പേരും പിന്നെ ആരോടും അഭിപ്രായം പറയാന്‍ ഇല്ലാത്തതു കൊണ്ടു സീറ്റില്‍ പോയി ഇരുന്നു.

Comments

Post a Comment

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

മറന്ന പാസ്വോര്‍ഡുകള്‍

"forgot password" ഉം "forget password" തമ്മിലുള്ള വിത്യാസം അറിയാത്ത നീയൊക്കെ എങ്ങനെയാ എം സി എ പാസായത്" പി എമിഇന്റെ വാക്കുകള്‍ വെടിയുണ്ടകള്‍ പോലെയാണ് സജിക്ക് തോനിയത്, "ഈശ്വരാ സ്പെല്ലിംഗ് തെറ്റിപോയി" മനസ്സില്‍ ഓര്ത്തു. "ഞാന്‍ ആയിരം പ്രാവശ്യം കമ്പനിയോട് പറഞ്ഞതാ recruitment procedure മാറ്റണം എന്ന്, ഇംഗ്ലീഷില്‍ ഇത്ര പോലും വിവരം ഇല്ലാത്തവരെ എങ്ങനെയാ കമ്പനിയില്‍ വച്ചു കൊണ്ടിരിക്കുനത്" പി എമ്മിന്റെ ശബ്ദം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി, സജിക്ക് തന്റെ നട്ടെല്ലില്‍ കൂടെ ഒരു തണുപ്പ് തലച്ചോറിലേക്ക് കയറി പോവുന്നതായി തോന്നി. "വിവരം ഇല്ലെങ്കില്‍ മറ്റുള്ളവരുട് ചോദിച്ചു ചെയ്യണം, അല്ലെങ്കില്‍ മൈക്രോസോഫ്ട്‌ വോര്‍ഡില്‍ ടൈപ്പ് ചെയ്തു സ്പെല്‍ ചെക്ക് ചെയ്യ്തു നോക്കണം" തൊട്ടടുത്ത്‌ ഇരിക്കുന്ന എല്ലാ പ്രോഗ്രമ്മേര്സും ഒരക്ഷരം മിണ്ടുകയോ നോക്കുകയോ ചെയ്യാതെ തലകുനിച്ചു മോണിറ്ററില്‍ നോക്കി ഇരിക്കുന്നു എല്ലാവരും കേള്‍ക്കുന്നുട്, ആരും നോക്കുന്നില്ല. "ഈശ്വര ആരും നോക്കല്ലേ", സജി മനസ്സില്‍ കരുതി, ആരുടേയും കണ്ണിലേക്കു നോക്കാനുള്ള ദൈര്യം ഇല്ല. സജിക്ക് ചെവിക്കക...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...