Skip to main content

ക്വാര്‍ട്ടര്‍ ഓഫ് ദി ഇയര്‍

രനീഷ്‌ കമ്പ്യൂട്ടര്‍ മോണിറ്ററില്‍ സൂക്ഷിച്ചു നോക്കികൊണ്ടിരിക്കുന്നു പുറകില്‍ ഒരു മതിലുപോലെ ഞാന്‍, ജെറിന്‍, വിപിന്‍ പിന്നെ shafeeq

രനീഷ്‌ പുതിയതായി ഉണ്ടാക്കിയ റിപ്പോര്‍ട്ടില്‍ നോക്കി നില്‍കുകയാണ്‌ എല്ലാവരും. റിപ്പോര്ട്ട് ശരിയായി വന്ന സനധോഷത്തില്‍ തിരിഞ്ഞു രനീഷ്‌ ഞങ്ങളെ നോക്കി ഒന്നു ചിരിച്ചു. പിന്നെ നാവു കൊണ്ടു പല്ലിലെ കമ്പി കെട്ടില്‍ ഒന്നു തലോടി.

"ഇതില്‍ കാണിക്കുന്ന ഡാറ്റ ശരിയാണൊ?" വിപിന്‍ ചോദിച്ചു.

"ശരിയാണ് എന്ന് തോനുന്നു" ജെറിന്‍ പറഞ്ഞു. പിന്നെ നെറ്റിയില്‍ ഒന്നു തലോടി.

"ഇതില്‍ വാല്യൂ സീറോ ഉള്ള ഡാറ്റ കാണിക്കതിരുന്നൂടെ, പിന്നെ ഇതൊന്നു സോര്റ്റ്‌ ചെയ്യ്‌", ഞാന്‍ പറഞ്ഞു.

"ഇതില്‍ ഒരു ബാര്‍ diagram കൂടെ ആഡ് ചെയ്യണം, എന്നാലെ ശരിയാവു" വിപിന്‍ പറഞ്ഞു.

ഇവന്‍ മാര്‍ക്കൊക്കെ എന്തിന്റെ കുറവാ എന്ന രൂപത്തില്‍ shafeeq ഞങ്ങളെ നോക്കി.

"ഞാന്‍ ആലോചിക്കുന്നത്‌", ജെറിന്‍ തുടര്‍ന്ന് "ഇതിങ്ങനെ കാണിക്കുന്നതിന് പകരം ഇയര്‍ വൈസ് ആയി ഓരോ പ്രൊജക്റ്റ്‌ അടിസ്ഥാനത്തില്‍ ഭാഗിക്കണം, എന്നിട്ട് ഓരോ ഇയര്‍ നാലു ക്വാര്‍ട്ടര്‍ ആക്കി ഓരോ ക്വാര്‍ട്ടര്‍ പ്രതെയ്ഗം കാണിക്കണം, എന്നിട്ട് അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ക്വാര്‍ട്ടറില്‍ ഉള്ള ഡാറ്റ പുതിയ ഒരു വിണ്ടോവില്‍ കാണിക്കണം" ജെറിന്‍ നിര്ത്തി.

"ശരിയാ" ഞാന്‍ പറഞ്ഞു "ഇതു ക്വാര്‍ട്ടര്‍ വൈസ് ആയി വേണം കാണിക്കാന്‍"

"ശരിയാ" വിപിനും പറഞ്ഞു. "ഒരു ബാര്‍ diagram കൂടെ വേണം"

രനീഷ്‌ പതുക്കെ സീറ്റില്‍ നിന്നും എഴുനേറ്റു നിന്നു, ദയനിയമായി ഞങ്ങളെ നോക്കി. എന്നിട്ട് പറഞ്ഞു.

"ഞാന്‍ ഇതു പഠിക്കാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസമേ ആയുള്ളൂ, എന്നെ കൊണ്ടു ഇപ്പോള്‍ പട്ടുന്നതാ ഞാന്‍ ചെയ്തത്. നിങ്ങള്ക്ക് വേണമെങ്കില്‍ ഞാന്‍ ആളുവീധം ഓരോ ക്വാര്‍ട്ടര്‍, പയിന്റ്റ്, ഫുള്‍ ഇതൊക്കെ വാങ്ങിച്ചു തരാം, എന്നെ ദയവു ചെയ്തു വെറുതെ വിട്"

ഇത്രയും പറഞ്ഞു രനീഷ്‌ ഇറങ്ങി പോയി, ഞങ്ങള്‍ മൂന്ന് പേരും പിന്നെ ആരോടും അഭിപ്രായം പറയാന്‍ ഇല്ലാത്തതു കൊണ്ടു സീറ്റില്‍ പോയി ഇരുന്നു.

Comments

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

ടീക്‌ ഹൈ ഭയ്യ ...

"എന്റെ പോന്നു ഗോപി നീ എന്തെങ്കിലും ഒന്ന് പറ" ബാർബർ ഷോപിലെ ബെഞ്ചിൽ ഇരുന്നു രാഘവേട്ടൻ ഗോപിയോട് ചോദിച്ചു.  ചോദ്യം കാര്യമാക്കാതെ ഗോപി മുടി വെട്ടു തുടർന്നു.  അഞ്ചു മിനിറ്റ് കൊണ്ട് മുന്നിലിരുന്ന തല ശരിയാക്കി ഗോപി പറഞ്ഞു. "ഹോ ഗയ പച്ചാസ് രൂപയാ " കാശു വാങ്ങി ഗോപി മേശയിൽ ഇട്ടു, പതുക്കെ ഒരു ബീഡി കത്തിച്ചു രാഘവന്റെ അടുത്ത് വന്നിരുന്നു. "എന്താ രാഘവേട്ടാ പ്രശ്നം ?" "എടാ ബാങ്ക് കാര് എടുത്ത ലോണ്‍ ഉടനെ തിരിച്ചു അടച്ചില്ല എങ്കിൽ വീട് ജെപ്തി ചെയ്യും എന്ന് പറയുന്നു, ഞാൻ എന്ത് ചെയ്യും ?" "എന്തിനാ ലോണ്‍ എടുത്തത്‌ ?" "ഓട്ടോ വാങ്ങിക്കാൻ " "എന്നിട്ട് ഓട്ടോ എവിടെ ?" "അത് വർക്ക്‌ ഷോപ്പിൽ ആണ് നാല് മാസം ആയി, രണ്ടു ഇടിയും പിന്നെ engine  പണിയും ഒക്കെ ആയി, ഇനി അതൊന്നു പുറത്തു ഇറക്കണം എങ്കിൽ പത്തു മുപ്പതിനായിരം രൂപ വേണം" "വീടിലെ ചിലവൊക്കെ എങ്ങിനെ പോവുന്നു ?" "മോൻ മദിരാശിയിൽ നിന്നും മാസം അവൾക്കു കുറച്ചു കാശു അയച്ചു കൊടുക്കും, അത് കൊണ്ട് കഞ്ഞി കുടിച്ചു പോവുന്നു, ബാങ്ക് കാർ ജെപ്തി ചെയ്താൽ അവൾ മോന്റെ അടുത...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...