Skip to main content

ആക്രമണം

"ബാലകൃഷ്ണാ നിനക്കു വേണമെന്കില്‍ പറ, എനിക്ക് പോയിട്ട് വേറെ പണി ഉണ്ട്"

എന്താണ് സംഭവം എന്നറിയാന്‍ ഞാന്‍ പത്രം താഴ്ത്തി നോക്കി. മൂനടിയോളം വലുപ്പമുള്ള ഒരു വഴ കുലയാണ് സംഭവം. ബാലേട്ടന്‍ എടുത്തോളാം എന്ന് പറഞ്ഞതു കൊണ്ടാണ് കൃഷ്ണേട്ടന്‍ അതുമായി വന്നിരിക്കുനത്. പക്ഷെ താന്‍ പറഞ്ഞതു കാവിലെ ഉത്ശവത്തിനു വേണ്ടിയാണു എന്ന് ബാലേട്ടന്‍. കാവിലെ ഉത്സവത്തിന് ഇനിയും രണ്ടാഴ്ച്ച ഉണ്ട്. അപ്പോഴേക്ക് ഇതു പഴുത്തു നാശമാവും.

"എന്റെ കൃഷ്നെട്ട ഇതു ഞാന്‍ ഇപ്പൊ എന്ത് ചെയ്യും ഞാന്‍ നിങ്ങളോട് രണ്ടാഴ്ച്ച് കഴിഞ്ഞു മതി എന്ന് പറഞ്ഞതല്ലേ".

"എടാ ബാലാ അപ്പോഴേക്ക് ഇതു താഴെ വീഴും അതാ ഞാന്‍ വെട്ടി കൊണ്ടു വന്നത്"

"കൃഷ്നെട്ട ഇതൊരു മുപ്പതു കിലോ എങ്കിലും കാണും, കിലോവിനു പത്തു വച്ചു തന്നാല്‍ തന്നെ എനിക്ക് നഷ്ട്ടമ, ആരും ഇനി കാവിലെ ഉത്സവം തുടങ്ങാതെ ഒന്നും വാങ്ങാന്‍ പോവുന്നില്ല"

"പിന്നെ ഞാന്‍ ഇതെന്ട് ചെയ്യണം എന നീ പറയുന്നത്".

ഈ തര്ക്കം ഇപ്പോഴോനും തീരാന്‍ പോവുനില്ല എന്ന് മനസിലായത് കൊണ്ടു ഞാന്‍ പതുക്കെ പത്രത്തിലേക്ക് തിരിച്ചു പോയി. പുതിയ പടം വല്ലതും ഇറങ്ങിയോ ആവോ. അത്തറിന്റെ മണം മൂകില്‍ അടിച്ച് കയറിയപ്പോഴാണ് ഞാന്‍ വീണ്ടും പത്രം താഴ്ത്തിയത്, ഓ ജമീലയാണ്, കടയില്‍ എതുനതിന്റെ പത്തു മിനിട്ട് മുന്പ് മണം എത്തും. ജമീലയുടെ കെട്ടിയവനും രണ്ടു ആണ്‍ മക്കളും ഗള്‍ഫില്‍ ആണ്, അവര്‍ അവിടെ നിനും പണം അയക്കും ജമീല്‍ നാട്ടില്‍ കിട്ടാവുന്ന സ്ഥലം മുഴുവന്‍ വാങ്ങിച്ചു കൂടും. സെന്റിന് ഇരുപതിനായിരം രൂപ ഉണ്ടായിരുന്ന ഞങ്ങളുടെ നാട്ടില്‍ ഇപ്പോള്‍ സെന്റിന് അരുപതിനയിരമയത്തില്‍ ജമീലക്കാന് മുക്കിയ പങ്കു.

"എന്താ കൃഷ്ണാ കുല കൊടുക്കാനാണോ?"

ചോദ്യം കേടു കൃഷ്ണേട്ടനും ബാലേട്ടനും നോക്കി

"കാവിലെ ഉത്സവമൊക്കെ വരുകയല്ലെ കൊടുത്തേക്കാം എന്ന് കരുതി, നല്ല മൂപെതിയതാ ഒന്നു പോക കാണിച്ചാല്‍ രണ്ടു ദിവസം കൊണ്ടു പഴുക്കും"

"എത്ര കിലോ കാണും"

"ഒരു മുപ്പതു കാണും അതില്‍ കൂടില്ല"

ഒരു നിമിഷം ആലോചിച്ചിട്ട് ജമീല പറഞ്ഞു,

"കിലോക്ക് പതിനഞ്ചു വച്ചനെന്കില്‍ ഞാന്‍ എടുക്കാം, നാസര് ദുബൈക്ക് പോവുമ്പോള്‍ കൊടുത്തു വിടാന".

അഞ്ചു മിനിട്ട് കൊണ്ടു തന്റെ വില്പന ചരക്കിന്റെ വില അമ്പതു ശതമാനം കൂടിയത് കണ്ടു കൃഷ്ണേട്ടന്‍ അന്തം വിട്ടു. ഒന്നും മിണ്ടാത്ത പുള്ളി കുലയും തലയില്‍ വച്ചു ജമീലയുടെ പുറകെ നടന്നു. ബാലേട്ടന് എന്താണ് നടന്നത് എന്ന് മനസിലാക്കാന്‍ അഞ്ചു നിമിഷം എടുത്തു. കയ്യില്‍ നിന്നും നല്ലൊരു കച്ചോടം നഷ്ടപെട്ട ധുക്കത്തോടെ കൃഷ്ണേട്ടന്‍ കസേരയില്‍ ഇരുന്നു. എന്നിട്ട് പതുക്കെ പറഞ്ഞു.

"ഇതിനെയാണോ വിദേശ ആക്രമണം എന്ന് പറയുന്നതു".

ആ സംഭവത്തോട് കൂടി ഞങളുടെ നാട്ടില്‍ പഴത്തിനു പതിനഞ്ചു രൂപയായി.

Comments

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

ടീക്‌ ഹൈ ഭയ്യ ...

"എന്റെ പോന്നു ഗോപി നീ എന്തെങ്കിലും ഒന്ന് പറ" ബാർബർ ഷോപിലെ ബെഞ്ചിൽ ഇരുന്നു രാഘവേട്ടൻ ഗോപിയോട് ചോദിച്ചു.  ചോദ്യം കാര്യമാക്കാതെ ഗോപി മുടി വെട്ടു തുടർന്നു.  അഞ്ചു മിനിറ്റ് കൊണ്ട് മുന്നിലിരുന്ന തല ശരിയാക്കി ഗോപി പറഞ്ഞു. "ഹോ ഗയ പച്ചാസ് രൂപയാ " കാശു വാങ്ങി ഗോപി മേശയിൽ ഇട്ടു, പതുക്കെ ഒരു ബീഡി കത്തിച്ചു രാഘവന്റെ അടുത്ത് വന്നിരുന്നു. "എന്താ രാഘവേട്ടാ പ്രശ്നം ?" "എടാ ബാങ്ക് കാര് എടുത്ത ലോണ്‍ ഉടനെ തിരിച്ചു അടച്ചില്ല എങ്കിൽ വീട് ജെപ്തി ചെയ്യും എന്ന് പറയുന്നു, ഞാൻ എന്ത് ചെയ്യും ?" "എന്തിനാ ലോണ്‍ എടുത്തത്‌ ?" "ഓട്ടോ വാങ്ങിക്കാൻ " "എന്നിട്ട് ഓട്ടോ എവിടെ ?" "അത് വർക്ക്‌ ഷോപ്പിൽ ആണ് നാല് മാസം ആയി, രണ്ടു ഇടിയും പിന്നെ engine  പണിയും ഒക്കെ ആയി, ഇനി അതൊന്നു പുറത്തു ഇറക്കണം എങ്കിൽ പത്തു മുപ്പതിനായിരം രൂപ വേണം" "വീടിലെ ചിലവൊക്കെ എങ്ങിനെ പോവുന്നു ?" "മോൻ മദിരാശിയിൽ നിന്നും മാസം അവൾക്കു കുറച്ചു കാശു അയച്ചു കൊടുക്കും, അത് കൊണ്ട് കഞ്ഞി കുടിച്ചു പോവുന്നു, ബാങ്ക് കാർ ജെപ്തി ചെയ്താൽ അവൾ മോന്റെ അടുത...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...