Skip to main content

ആക്രമണം

"ബാലകൃഷ്ണാ നിനക്കു വേണമെന്കില്‍ പറ, എനിക്ക് പോയിട്ട് വേറെ പണി ഉണ്ട്"

എന്താണ് സംഭവം എന്നറിയാന്‍ ഞാന്‍ പത്രം താഴ്ത്തി നോക്കി. മൂനടിയോളം വലുപ്പമുള്ള ഒരു വഴ കുലയാണ് സംഭവം. ബാലേട്ടന്‍ എടുത്തോളാം എന്ന് പറഞ്ഞതു കൊണ്ടാണ് കൃഷ്ണേട്ടന്‍ അതുമായി വന്നിരിക്കുനത്. പക്ഷെ താന്‍ പറഞ്ഞതു കാവിലെ ഉത്ശവത്തിനു വേണ്ടിയാണു എന്ന് ബാലേട്ടന്‍. കാവിലെ ഉത്സവത്തിന് ഇനിയും രണ്ടാഴ്ച്ച ഉണ്ട്. അപ്പോഴേക്ക് ഇതു പഴുത്തു നാശമാവും.

"എന്റെ കൃഷ്നെട്ട ഇതു ഞാന്‍ ഇപ്പൊ എന്ത് ചെയ്യും ഞാന്‍ നിങ്ങളോട് രണ്ടാഴ്ച്ച് കഴിഞ്ഞു മതി എന്ന് പറഞ്ഞതല്ലേ".

"എടാ ബാലാ അപ്പോഴേക്ക് ഇതു താഴെ വീഴും അതാ ഞാന്‍ വെട്ടി കൊണ്ടു വന്നത്"

"കൃഷ്നെട്ട ഇതൊരു മുപ്പതു കിലോ എങ്കിലും കാണും, കിലോവിനു പത്തു വച്ചു തന്നാല്‍ തന്നെ എനിക്ക് നഷ്ട്ടമ, ആരും ഇനി കാവിലെ ഉത്സവം തുടങ്ങാതെ ഒന്നും വാങ്ങാന്‍ പോവുന്നില്ല"

"പിന്നെ ഞാന്‍ ഇതെന്ട് ചെയ്യണം എന നീ പറയുന്നത്".

ഈ തര്ക്കം ഇപ്പോഴോനും തീരാന്‍ പോവുനില്ല എന്ന് മനസിലായത് കൊണ്ടു ഞാന്‍ പതുക്കെ പത്രത്തിലേക്ക് തിരിച്ചു പോയി. പുതിയ പടം വല്ലതും ഇറങ്ങിയോ ആവോ. അത്തറിന്റെ മണം മൂകില്‍ അടിച്ച് കയറിയപ്പോഴാണ് ഞാന്‍ വീണ്ടും പത്രം താഴ്ത്തിയത്, ഓ ജമീലയാണ്, കടയില്‍ എതുനതിന്റെ പത്തു മിനിട്ട് മുന്പ് മണം എത്തും. ജമീലയുടെ കെട്ടിയവനും രണ്ടു ആണ്‍ മക്കളും ഗള്‍ഫില്‍ ആണ്, അവര്‍ അവിടെ നിനും പണം അയക്കും ജമീല്‍ നാട്ടില്‍ കിട്ടാവുന്ന സ്ഥലം മുഴുവന്‍ വാങ്ങിച്ചു കൂടും. സെന്റിന് ഇരുപതിനായിരം രൂപ ഉണ്ടായിരുന്ന ഞങ്ങളുടെ നാട്ടില്‍ ഇപ്പോള്‍ സെന്റിന് അരുപതിനയിരമയത്തില്‍ ജമീലക്കാന് മുക്കിയ പങ്കു.

"എന്താ കൃഷ്ണാ കുല കൊടുക്കാനാണോ?"

ചോദ്യം കേടു കൃഷ്ണേട്ടനും ബാലേട്ടനും നോക്കി

"കാവിലെ ഉത്സവമൊക്കെ വരുകയല്ലെ കൊടുത്തേക്കാം എന്ന് കരുതി, നല്ല മൂപെതിയതാ ഒന്നു പോക കാണിച്ചാല്‍ രണ്ടു ദിവസം കൊണ്ടു പഴുക്കും"

"എത്ര കിലോ കാണും"

"ഒരു മുപ്പതു കാണും അതില്‍ കൂടില്ല"

ഒരു നിമിഷം ആലോചിച്ചിട്ട് ജമീല പറഞ്ഞു,

"കിലോക്ക് പതിനഞ്ചു വച്ചനെന്കില്‍ ഞാന്‍ എടുക്കാം, നാസര് ദുബൈക്ക് പോവുമ്പോള്‍ കൊടുത്തു വിടാന".

അഞ്ചു മിനിട്ട് കൊണ്ടു തന്റെ വില്പന ചരക്കിന്റെ വില അമ്പതു ശതമാനം കൂടിയത് കണ്ടു കൃഷ്ണേട്ടന്‍ അന്തം വിട്ടു. ഒന്നും മിണ്ടാത്ത പുള്ളി കുലയും തലയില്‍ വച്ചു ജമീലയുടെ പുറകെ നടന്നു. ബാലേട്ടന് എന്താണ് നടന്നത് എന്ന് മനസിലാക്കാന്‍ അഞ്ചു നിമിഷം എടുത്തു. കയ്യില്‍ നിന്നും നല്ലൊരു കച്ചോടം നഷ്ടപെട്ട ധുക്കത്തോടെ കൃഷ്ണേട്ടന്‍ കസേരയില്‍ ഇരുന്നു. എന്നിട്ട് പതുക്കെ പറഞ്ഞു.

"ഇതിനെയാണോ വിദേശ ആക്രമണം എന്ന് പറയുന്നതു".

ആ സംഭവത്തോട് കൂടി ഞങളുടെ നാട്ടില്‍ പഴത്തിനു പതിനഞ്ചു രൂപയായി.

Comments

Post a Comment

Popular posts from this blog

പോറ്റിയുടെ കണക്കു പുസ്തകം

"ഡാ നീ എനിക്ക് കുറച്ചു കാശു തരാനുണ്ടല്ലോ?" റൂമിന്റെ വാതില്‍ ചാരി നിന്നു കൊണ്ടു പോറ്റി പറഞ്ഞു, ഒരു കയ്‌ കൊണ്ടു നെഞ്ഞിനു കുറുകെ ഉള്ള പൂണൂല്‍ വലിച്ചും മറ്റേ കയ്യുകൊണ്ട് ശുപ്പാണ്ടി തല തടവിയും കൊണ്ടു നിന്നു. നോട്ടം ചുവരില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ടൈറ്റാനിക് പോസ്റെരിലാണ്, "ഏതു കാശു, ഞാന്‍ നിന്നോട് കടം ഒന്നും വാങ്ങിയില്ലാലോ?" ഞാന്‍ പറഞ്ഞു, ഇവനോട് ഞാന്‍ എപ്പോഴാ കാശു വാങ്ങിച്ചത്, ഓര്‍മ്മ വരുന്നില്ല, ഇനി പന്ടെപ്പോഴെങ്ങനും വാങ്ങിച്ചോ, വലിയ ചിലവൊന്നും ഇല്ലാത്തതു കൊണ്ടു അതികം കടം വങ്ങേടി വന്നിട്ടില്ല, നാട്ടില്‍ നിന്നും എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന കാശു, മിച്ചം വെക്കാറുണ്ട്. "ഇനി ഇവന്‍ പറ്റിക്കാന്‍ ഇറങ്ങിയതാണോ?", ബി ബി എ റാങ്ക് കാരനാ, ചേട്ടന്‍ മാര്‍ രണ്ടും എം ബി എ കഴിഞ്ഞു വലിയ positionil ആണ് , ഇവന് ബി ബി എ ക്ക് റാങ്ക് ഉണ്ടായിട്ടും എം സി എ ക്കാന് വന്നത്, വന്ന കാലം മുതല്‍ കലണ്ടര് ഉണ്ടാക്കാനുള്ള പ്രോഗ്രാം എഴുതുകയ, "കടം വാങ്ങിച്ചതല്ല, ഞാന്‍ നീ ചായകുടിച്ച കാശു കൊടുത്തതാ അത് നീ തന്നിട്ടില്ല" ഇവന്‍ എപ്പോഴാ ഞാന്‍ ചായ കുടിച്ച കാശു കൊടുത്തത്, "എ...

ഋതു - ഭേദങ്ങള്‍ ഇല്ലാതെ

Seasons change do we?. എന്ന തല വാചകത്തോടെ ഇറങ്ങിയ ഋതു ഇന്നലെ പോയി കണ്ടു. ഞാന്‍ ശ്യാമ പ്രസാദിന്റെ ഒരു ആരാധകന്‍ ഒന്നും അല്ല, പുള്ളിയുടെ ഒരേ ഒരു സിനിമ മാത്രമെ ഞാന്‍ ഇതിന് മുന്പ് കണ്ടിട്ടുള്ളു. "ഒരേ കടല്‍", അത് എനിക്ക് ഇഷട്ടപെട്ടിരുന്നു, പിന്നെ "അകലെ" എന്ന സിനിമയിലെ ഗാനങ്ങളും. ഐ ടി യില്‍ ജോലി ചെയ്യുന്ന മൂന്ന് കൂടുകാരുടെയും അവരുടെ സുഹ്രത്ത്‌ ബന്ധത്തിന്റെയും കഥ പറയുന്ന സിനിമയാണിത്. ഒരു പക്ഷെ ഇതു തന്നെയായിരിക്കണം എന്നെ ഇതിലേക്ക് കൊണ്ടുപോയത്. നല്ല കെട്ടുറപ്പുള്ള തിരക്കഥ, നല്ല ഗാനങ്ങള്‍, നല്ല ക്യാമറ. അഭിനേതാക്കള്‍ മിക്കവാറും എല്ലാം പുതുമുഖങ്ങള്‍, അത് കാരണം ചില രംഗങ്ങളില്‍ ചിലര്‍ അല്പം ഓവര്‍ ആവുന്നതായി തോന്നി. പതിനേഴു വര്‍ഷത്തെ സുഹൃത്തുക്കള്‍ ആയ, വര്‍ഷയും, ശരത്തും, സണ്ണിയും മൂന്ന് വര്‍ഷത്തിനു ശേഷം, വീണ്ടും ഒരേ കമ്പനിയില്‍ ഒത്തു ചേരുന്നു. അമേരിക്കയില്‍ ആയിരുന്ന ശരത്തിന്റെ ആഗ്രഹപ്രകാരം ആണ് അവര്‍ ഇവിടെ എത്തുന്നത്‌. തന്റെയും കൂട്ടുകാരുടെയും ഭാല്യ കാല ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന ഒരു ഉദേശം കൂടി ശരതിനുടായിരുന്നു, പക്ഷെ കാര്യങ്ങള്‍ ഒന്നും പ്രദീക്ഷിച്ചപോലെ നടക്കുന്നില...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...