Skip to main content

ഷൊർണുരിലെ കവാടം




ഏതാണ്ട് ഇരുപത്തി അഞ്ചു കൊല്ലം മുൻപ് ബ്രെണ്ണൻ  കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് ആദ്യമായി എൽദോസിനെ പരിചയപ്പെടുന്നത്.  ബി എ എക്കണോമിക്സ്  ആയിരുന്നു അവന്റെ മെയിൻ  , ഞാൻ ഫിസിക്സ്  .  അന്ന് അറിഞ്ഞോ അറിയാതെയോ ബ്രെണ്ണൻ രണ്ടായി വിഭജിക്ക പെട്ടിരുന്നു സയൻസ് ഗ്രൂപ്പ് ആർട്സ് ഗ്രൂപ്പ് എന്നിങ്ങനെ , ഈ രണ്ടു വിഭാഗത്തിനും കെട്ടിടങ്ങൾ ഓഫീസുകൾ എല്ലാം വേറെ വേറെ ആയിരുന്നു ഫ്രീ പീരീഡ് ഇരുന്നു സംസാരിച്ചിരുന്ന സ്ഥലങ്ങൾ പോലും.  തമ്മിൽ പ്രതെയ്കിച്ചു  ദേഷ്യമോ പ്രശ്നമോ ഒന്നും ഇല്ലെങ്കിലും ഇവർ തമ്മിൽ അധികം മിണ്ടിയിരുന്നില്ല.  ഇവരെ രണ്ടു പേരെയും തമ്മിൽ ബന്ധിപ്പിച്ചിരുന്നത് രാഷ്ട്രീയ കാർ ആയിരുന്നു.  സാധാരണ  സയൻസ് ഗ്രൂപ് കാരിൽ നിന്നും വ്യത്യസ്ത മായി ഞങ്ങൾ കുറച്ചു പേർ സാഹിത്യവും സിനിമയും  ചർച്ച ചെയ്തിരുന്നു.  ഒരിക്കൽ ആനന്ദിനെ കുറിച്ച് സംസാരിച്ചു നിന്നപ്പോൾ ആണ് എൽദോസ് ഞങ്ങൾക്ക് ഇടയിലേക്ക് കയറി വന്നത്.

"മരുഭൂമികൾ ഉണ്ടാവുന്നത് വായിച്ചിട്ടുണ്ടോ, മലയാളത്തിൽ ഇന്ന് വരെ ഇറങ്ങിയ ഏറ്റവും നല്ല നോവലുകളിൽ ഒന്നല്ലേ അത് ?"

ഒരു മുഖവുരയും ഇല്ലാതെ ഉള്ള പ്രസ്താവന, ഞങ്ങൾ എൽദോസിനെ അടിമുടി നോക്കി, പട്ടേൽ ആയിരുന്നു ആദ്യം പറഞ്ഞത് "ഞാൻ വായിച്ചിട്ടുണ്ട് , കൊള്ളാം ", പിന്നെ എൽദോസ് ഞങ്ങളുടെ കൂട്ടത്തിലെ സ്ഥിര സാനിദ്യം ആയി .

കോളേജ് വിട്ടു  അഞ്ചു വർഷങ്ങൾക്ക്  ശേഷം ആകസ്മികം ആയാണ് എൽദോസിനെ കൊച്ചിയിൽ വച്ച് കാണുന്നത്, ഞാൻ ഒരു IT കമ്പനിയിലും അവൻ ഒരു ബാങ്കിലും ആയിരുന്നു.  ശനിയാഴ്ച വൈകുന്നേരങ്ങളിൽ എംജി റോഡിൽ ഉള്ള ടവേര ബാറിൽ വച്ചായിരുന്നു ഞങ്ങൾ കണ്ടു മുട്ടിയിരുന്നത് , രണ്ടു പെഗ്ഗിനു ശേഷം സിനിമ സാഹിത്യം അങ്ങനെ പല ചർച്ചകൾ , പിന്നെ ഭക്ഷണം കഴിച്ചു ഏതെങ്കിലും സിനിമയുടെ സെക്കൻഡ് ഷോ ക്കു കേറും , സിനിമ കാണുക എന്നത് കുറെ നേരം ചൂട് മാറ്റാൻ ഉള്ള ഒരു ഉപാധി ആയിരുന്നു , അന്ന് മയ്മൂണ് ലുലു തീയറ്ററുകൾ ഉണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ടത്തെ എക്സിക്യൂട്ടീവിന് നാട്ടിൽ പോവുക ഞയർ രാത്രി ഉള്ള പൂർണ എക്സ്പ്രസ്സ് പിടിച്ചു തിരിച്ചു വരിക ഇതായിരുന്നു സ്ഥിരം പാറ്റേൺ. എൽദോസിന്റെ കുടുംബം വർഷങ്ങൾക്കു മുൻപ് പാലായിൽ നിന്നും ഇരിട്ടിയിലേക്കു കുടിയേറിയവർ ആയിരുന്നു.  കുടിയേറ്റക്കാരുടെ റബ്ബർ കൃഷിയിൽ നിന്നും മാറി ഗവണ്മെന്റ് സർവിസ് കയറിയവർ ആയിരുന്നു എൽദോസിന്റെ തലമുറ.

വിവാഹം കഴിഞ്ഞു ഭാര്യ എറണാകുളം വന്നതോടെ എല്ലാ ആഴ്ചയിലും നാട്ടിൽ പോവുന്നത് കുറഞ്ഞു , പതുക്കെ എല്ദോസുമായി ബന്ധം പൂർണമായും നിന്നും , അഞ്ചു വർഷത്തിന് ശേഷം ഒരിക്കൽ എം ജി റോഡിൽ വച്ചാണ് അവനെ കാണുന്നത് , അല്പം താടി വളർത്തി അലസമായി വസ്ത്രം ധരിച്ചു ഫുട് പത്തിലൂടെ എതിരിൽ നടന്നു വന്ന അവനെ എനിക്ക് ആദ്യം മനസിലായില്ല , വളരെ മെലിഞ്ഞു കറുത്ത് പോയിരുന്നു അവൻ , മുടി കുറെ കൊഴിഞ്ഞും പോയിരുന്നു.  ഞാൻ ഒരു സംശയത്തോടെ വിളിച്ചു "എൽദോസ് " നടത്തം പതുക്കെ നിർത്തി തല ഉയർത്തി അവൻ  എന്നെ നോക്കി.  ഒരു വിളറിയ ചിരി ആയിരുന്നു അവന്റെ പ്രതികരണം.  "നിനക്ക് ഇതെന്തു പറ്റി , കണ്ടിട്ട് മനസിലാവുന്നില്ലല്ലോ ", ഞാൻ ചോദിച്ചു   നടപ്പാതയിൽ ഒരു ഓരം ചേർന്ന് നിന്ന് എൽദോസ് പറഞ്ഞു .

"നല്ല സുഖം ഇല്ലായിരുന്നു , എപ്പോഴും ഒരു തല വേദന , പിന്നെ ഇവിടെ ഹോട്ടൽ ഭക്ഷണം അല്ലെ , നാട്ടിൽ അധികം പോവാറും ഇല്ല"

ഞാൻ അവനെ നിർബന്ധിച്ചു ഹോട്ടലിൽ കയറ്റി  , ചായയും വടയും ഓർഡർ ചെയ്തു , അവൻ ഭക്ഷണം ഒരു താല്പര്യവും ഇല്ലാതെ കഴിച്ചു കൊണ്ടിരുന്നു , എൻ്റെ ചോദ്യങ്ങൾക്കു എങ്ങും തൊടാതെ ഉള്ള മറുപടികൾ മാത്രം .  അവിടെ നിന്നും ഇറങ്ങി കുറെ നേരം കറങ്ങി തിരിഞ്ഞു ഞങ്ങൾ ഒടുവിൽ ബാറിൽ എത്തി.  രണ്ടു മൂന്ന് പെഗ് കഴിഞ്ഞപ്പോൾ എൽദോസ് സംസാരിച്ചു തുടങ്ങി

"മൂന്ന് വർഷം മുൻപ് കല്യാണം കഴിഞ്ഞു  എലീന എന്നാണ് പേര്  രണ്ടു  വർഷം ഒരുമിച്ചു ജീവിച്ചു , ഇപ്പോൾ അവൾ അവളുടെ വീട്ടിൽ ആണ് , ചെറിയ ചെറിയ വഴക്കുകളിൽ ആയിരുന്നു തുടക്കം, ബി എസ് ഇ  കഴിഞ്ഞ അവളുടെ ഭാവി ഞാൻ കളയുന്നു എന്ന് പറഞ്ഞു തുടങ്ങി പിന്നെ തൊട്ടതിനും പിടിച്ചതിനും ഒക്കെ വഴക്കായി , ഞാൻ നാട്ടിൽ പോവാറുണ്ടായിരുന്നില്ല, അത് അവളെ ഇവിടെ പൂട്ടി ഇടാൻ ആണ് എന്നും , ജോലി കഴിഞ്ഞു വന്നാൽ അവളെ പുറത്തു കൊണ്ടുപോവാത്തതു സംശയം കൊണ്ടാണ് എന്നും ഒക്കെ.  ഒടുവിൽ ഒരു ദിവസം അവൾ ഇറങ്ങി പോയി , ഇപ്പൊൾ ഒരു വർഷം ആയി "

എന്ത് പറയണം എന്ന് അറിയാതെ ഞാൻ ചോദിച്ചു "നീ എന്താ നാട്ടിൽ പോവാത്തതു "

ഒരു ചെറിയ വിറയലോടെ അവൻ പറഞ്ഞു "ഷൊർണുർ കടക്കേണ്ടത് കൊണ്ട് "

ഒന്നും മനസിലാവാതെ ഞാൻ ചോദിച്ചു "അതിനു "

ഭയം കൊണ്ട് ഇരുണ്ട കണ്ണുകൾ ഒന്നു കൂടെ വിടർത്തി അവൻ പറഞ്ഞു . "ഷൊർണുർ കേരളത്തെ രണ്ടായി തിരിച്ചിരിക്കുന്നത് നീ കണ്ടിട്ടില്ലേ , അതൊരു worm hole ആണ് ഒരു ലോകത്തു നിന്നും മറ്റൊരു ലോകത്തേക്ക് ഉള്ള കവാടം.  ഒരു കാലം സമയം സംസ്കാരം ജനത എല്ലാറ്റിൽ നിന്നും മറ്റൊരു കാലത്തിലേക്ക് ഒരു യാത്ര , അപ്പുറം എത്തുമ്പോൾ നിങ്ങൾ മറ്റൊരു മനുഷ്യൻ ആവുന്നു, ആ യാത്ര പൂർത്തിയാക്കാൻ പറ്റിയില്ല എങ്കിൽ നിങ്ങൾ എന്നെന്നേക്കുമായി ഒരു ബ്ലാക്ക് ഹോളിൽ അകപ്പെട്ടു പോവുന്നു ,  ആ യാത്ര പൂർത്തിയാക്കാൻ പറ്റിയില്ലെങ്കിൽ എന്ന എൻ്റെ ഭയം ആണ് നാട്ടിൽ പോവാൻ എന്നെ തടയുന്നതു."

കുറച്ചു നേരം അവനെ ഞാൻ തുറിച്ചു നോക്കി , എന്നിട്ടു പതുക്കെ ചോദിച്ചു "നീ ഡോക്ടറെ വല്ലതും കണ്ടോ "

ചുണ്ടിന്റെ അറ്റത്തെ ഒരു ചിരി ആയിരുന്നു അവൻ്റെ മറുപടി, കുറച്ചു കഴിഞ്ഞു അവൻ പറഞ്ഞു "ഫിസിക്സ് പഠിച്ച നിനക്ക് ഇത് മനസിലാവുന്നില്ലേ  ?"

ബാർ അടക്കാറായപ്പോൾ ഉറയ്ക്കാത്ത കാലുകളുമായി ഞങ്ങൾ പുറത്തിറങ്ങി , ഇനിയും അവനോട് സംസാരിച്ചാൽ വട്ടു പിടിക്കും എന്ന് തോന്നിയ ഞാൻ പിന്നെ ഒന്നും മിണ്ടാതെ നടന്നു , നടത്തത്തിനു ഇടയിൽ അവനെ എവിടെയോ വഴി മാറി പോയി.

വർഷങ്ങൾ കടന്നു പോയി , കാക്കനാടിനു താമസം മാറിയതോടെ , എം ജി റോഡ് പോവുന്നതും നിന്നു.  ഒരിക്കൽ നാട്ടിലേക്ക് പോവുമ്പോൾ ട്രെയിൻ ഷൊർണൂർ കുറെ നേരം നിർത്തി ഇട്ടു , സമയം പോവാൻ പുറത്തിറങ്ങിയ ഞാൻ അടുത്ത പ്ലാറ്റഫോമിൽ തറയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന ഒരു ഭ്രാന്തനെ കണ്ടു , മുഴിഞ്ഞ പാന്റും ഷർട്ടും ധരിച്ച അയാൾ എന്തോ വാരി വാരി കഴിക്കുന്നു , ഒരു നിമിഷം ഞാൻ എൽദോസിനെ ഓര്ത്തു , ഈശ്വര അങ്ങനെ ഒന്നും ആവല്ലേ എന്ന് പ്രാർത്ഥിച്ചു.  ട്രെയിൻ നീങ്ങുന്നത് വരെ ഞാൻ അയാളെ നോക്കി നിന്നു , വീണ്ടും വീണ്ടും മനസിനെ പറഞ്ഞു പഠിപ്പിച്ചു

"അല്ല അത് എൽദോസ് അല്ല ....."




Comments

  1. Is it real a story or a simple imagination. I can't remember eldose in economics

    ReplyDelete

Post a Comment

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

മറന്ന പാസ്വോര്‍ഡുകള്‍

"forgot password" ഉം "forget password" തമ്മിലുള്ള വിത്യാസം അറിയാത്ത നീയൊക്കെ എങ്ങനെയാ എം സി എ പാസായത്" പി എമിഇന്റെ വാക്കുകള്‍ വെടിയുണ്ടകള്‍ പോലെയാണ് സജിക്ക് തോനിയത്, "ഈശ്വരാ സ്പെല്ലിംഗ് തെറ്റിപോയി" മനസ്സില്‍ ഓര്ത്തു. "ഞാന്‍ ആയിരം പ്രാവശ്യം കമ്പനിയോട് പറഞ്ഞതാ recruitment procedure മാറ്റണം എന്ന്, ഇംഗ്ലീഷില്‍ ഇത്ര പോലും വിവരം ഇല്ലാത്തവരെ എങ്ങനെയാ കമ്പനിയില്‍ വച്ചു കൊണ്ടിരിക്കുനത്" പി എമ്മിന്റെ ശബ്ദം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി, സജിക്ക് തന്റെ നട്ടെല്ലില്‍ കൂടെ ഒരു തണുപ്പ് തലച്ചോറിലേക്ക് കയറി പോവുന്നതായി തോന്നി. "വിവരം ഇല്ലെങ്കില്‍ മറ്റുള്ളവരുട് ചോദിച്ചു ചെയ്യണം, അല്ലെങ്കില്‍ മൈക്രോസോഫ്ട്‌ വോര്‍ഡില്‍ ടൈപ്പ് ചെയ്തു സ്പെല്‍ ചെക്ക് ചെയ്യ്തു നോക്കണം" തൊട്ടടുത്ത്‌ ഇരിക്കുന്ന എല്ലാ പ്രോഗ്രമ്മേര്സും ഒരക്ഷരം മിണ്ടുകയോ നോക്കുകയോ ചെയ്യാതെ തലകുനിച്ചു മോണിറ്ററില്‍ നോക്കി ഇരിക്കുന്നു എല്ലാവരും കേള്‍ക്കുന്നുട്, ആരും നോക്കുന്നില്ല. "ഈശ്വര ആരും നോക്കല്ലേ", സജി മനസ്സില്‍ കരുതി, ആരുടേയും കണ്ണിലേക്കു നോക്കാനുള്ള ദൈര്യം ഇല്ല. സജിക്ക് ചെവിക്കക...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...