Skip to main content

കമ്മട്ടിപാടം




                        വിനായകൻ എന്ന നടനെ കുറിച്ച് എന്നോട് ആദ്യം പറയുന്നത് മിഥുൻ ആണ്.  അവർ പണ്ട് എം സി എ ക്ക് പഠിക്കുമ്പോൾ അവരുടെ വീട്ടിൽ വന്നു കുറച്ചു ദിവസം താമസിച്ചിട്ടുണ്ട് എന്ന്.  അന്ന് തമ്പി കണ്ണൻ താനതിന്റെ  ഏതോ ഒരു സിനിമയ്ക്കു വേണ്ടി തിരക്കഥ എഴുതാൻ വേണ്ടി ആയിരുന്നു. അത് ഇറങ്ങിയോ എന്ന് അറിയില്ല.  വിനായകനെ ശ്രദ്ധിച്ചത് 2003 ഇൽ ഇറങ്ങിയ ഇവർ എന്ന ചിത്രത്തിൽ ആയിരുന്നു,   അതിൽ ഒരു അന്ധന്റെ റോൾ ആണ് അന്ന് ചെയ്തത്, പിന്നീടു സ്റ്റോപ്പ്‌ വയലെൻസ് എന്ന ചിത്രത്തിൽ മൊന്ദ എന്ന കാരക്ടർ.  ഇവരിൽ  പി ബാലചന്ദ്രൻ (കമ്മട്ടിപാടം രചയിതാവ്) ഒരു വേഷം ചെയ്തിരുന്നു, മിന്നൽ എന്ന ഒരു ഗുണ്ടാ തലവന്റെ.

                        അന്ന് വിനായകനെ അത്ര ശ്രദ്ധിച്ചിരുന്നില്ല, പിന്നീടു ചോട്ടാ മുംബൈ പോലുള്ള ചിത്രങ്ങളിൽ  ആയിരിക്കണം ശ്രദ്ധിക്കപ്പെട്ടത്.  ഒരു പക്ഷെ കമ്മട്ടി പാടതിലെ  ഗംഗ ആവാൻ വിനായകനെ കാൾ നല്ല ഒരാൾ ഉണ്ടെന്നു തോനുന്നില്ല.

                     ഒരു ക്ലിഷേ ക്ക് വേണ്ടി വിനായകൻ അഭിനയിക്കുകയല്ലാ ജീവിക്കുകയാണ് എന്ന് പറയാം.  അതിൽ ഒരൽപം വാസ്തവം ഉണ്ടെന്നു തോനുന്നു.

                        ഞാൻ കമ്മട്ടിപാടം എന്ന പേര് കേൾക്കുന്നത് ഒരു അഞ്ചോ ആറോ കൊല്ലം മുൻപ് അഷിഖ്  പറഞ്ഞാണ്.  ഇന്നത്തെ എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷൻ പിന്നെ കെ എസ് ആർ ടി സി ബസ്‌ സ്റ്റാന്റ് പരിസരം അടങ്ങുന്ന സ്ഥലം ആയിരുന്നു അത് .  പിന്നീട് കോട്ടയം റെയിൽ വന്നപ്പോൾ റെയിൽ പാളങ്ങൾ  ചുറ്റപ്പെട്ട ഒരു ഭൂ പ്രദേശം അവിടെ രൂപം കൊണ്ടു, നഗര വല്കരണം ആ പ്രദേശത്തെ പതുക്കെ വിഴുങ്ങി, ഏറ്റവും ഒടുവിൽ അവിടെ അവശേഷിച്ചത് ഒന്നോ രണ്ടോ വീടുകൾ ആയിരുന്നു, അതിൽ ഒന്ന് വിനയകന്റെതും, വിനായകന്റെ ഒരു ചേട്ടൻ പണ്ട് ഒരു കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകൻ ആയിരുന്നു, അടിയന്ടിരാവസ്ഥ  കാലത്ത് അന്നത്തെ അഭ്യന്ദര മന്ത്രി ആയിരുന്ന കരുണാകരനെ കരിം കോടി കാണിച്ചതിന് പോലീസുകാർ തല്ലി കഥ കഴിച്ചിരുന്നു.  അങ്ങനെ നോക്കിയാൽ വിനായകന് കമ്മട്ടിപാടം ആയി അഭേദ്യം ആയ ഒരു ബന്ധം ഉണ്ട്.

                    കമ്മട്ടിപാടം എറണാകുളത്തിന്റെ ചരിത്രം തന്നെ ആണ്. ചതുപ്പായി കിടന്ന ഒരു സ്ഥലം എങ്ങനെ കേരളത്തിലെ ഏറ്റവും വലിയ സിറ്റി ആയി മാറി എന്നതിന്റെയും, ആ മണ്ണ് സ്വന്തമായിരുന്നവർ എവിടെ പോയി എന്നതിന്റെ, എക്കാലത്തും ലാഭം മാത്രം ഉണ്ടാക്കാൻ ശീലിച്ച ഒരു കൂട്ടം ആളുകൾ എന്നും എങ്ങനെ പണം ഉണ്ടാക്കുന്നു എന്നും, അത് കള്ള വാറ്റയും ചാരയമായും ബാറായും റിയൽ എസ്റ്റേറ്റ്‌ ആയും.

                    കൂടെ നിന്ന് വഞ്ചിക്ക  പെട്ട ഒരു ജനതയുടെ കഥ.  എന്ത് ചെയ്തും പണം സംബാധിക്കാൻ ഇറങ്ങി പുറപ്പെട്ടവരുടെ കഥ.

ഗംഗയുടെയും, ബാലന്റെയും, കൃഷ്ണന്റെയും പിന്നെ ആശാന്റെയും കഥ ....

-------------------------------------

പടം കണ്ടു കഴിഞ്ഞു തിരിച്ചു ഫ്ലാറ്റിൽ വരുമ്പോൾ നെഞ്ചിൽ ഒരു എരിച്ചിൽ തോന്നി, ഉറക്കം കഴിഞ്ഞു രാവിലെ ഒരു കട്ടൻ കുടിച്ചപ്പോൾ അത് മാറി, അത്രയേ ഉള്ളു നമ്മുടെ ഓർമ്മ


Comments

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

മറന്ന പാസ്വോര്‍ഡുകള്‍

"forgot password" ഉം "forget password" തമ്മിലുള്ള വിത്യാസം അറിയാത്ത നീയൊക്കെ എങ്ങനെയാ എം സി എ പാസായത്" പി എമിഇന്റെ വാക്കുകള്‍ വെടിയുണ്ടകള്‍ പോലെയാണ് സജിക്ക് തോനിയത്, "ഈശ്വരാ സ്പെല്ലിംഗ് തെറ്റിപോയി" മനസ്സില്‍ ഓര്ത്തു. "ഞാന്‍ ആയിരം പ്രാവശ്യം കമ്പനിയോട് പറഞ്ഞതാ recruitment procedure മാറ്റണം എന്ന്, ഇംഗ്ലീഷില്‍ ഇത്ര പോലും വിവരം ഇല്ലാത്തവരെ എങ്ങനെയാ കമ്പനിയില്‍ വച്ചു കൊണ്ടിരിക്കുനത്" പി എമ്മിന്റെ ശബ്ദം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി, സജിക്ക് തന്റെ നട്ടെല്ലില്‍ കൂടെ ഒരു തണുപ്പ് തലച്ചോറിലേക്ക് കയറി പോവുന്നതായി തോന്നി. "വിവരം ഇല്ലെങ്കില്‍ മറ്റുള്ളവരുട് ചോദിച്ചു ചെയ്യണം, അല്ലെങ്കില്‍ മൈക്രോസോഫ്ട്‌ വോര്‍ഡില്‍ ടൈപ്പ് ചെയ്തു സ്പെല്‍ ചെക്ക് ചെയ്യ്തു നോക്കണം" തൊട്ടടുത്ത്‌ ഇരിക്കുന്ന എല്ലാ പ്രോഗ്രമ്മേര്സും ഒരക്ഷരം മിണ്ടുകയോ നോക്കുകയോ ചെയ്യാതെ തലകുനിച്ചു മോണിറ്ററില്‍ നോക്കി ഇരിക്കുന്നു എല്ലാവരും കേള്‍ക്കുന്നുട്, ആരും നോക്കുന്നില്ല. "ഈശ്വര ആരും നോക്കല്ലേ", സജി മനസ്സില്‍ കരുതി, ആരുടേയും കണ്ണിലേക്കു നോക്കാനുള്ള ദൈര്യം ഇല്ല. സജിക്ക് ചെവിക്കക...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...