Skip to main content

കമ്മട്ടിപാടം




                        വിനായകൻ എന്ന നടനെ കുറിച്ച് എന്നോട് ആദ്യം പറയുന്നത് മിഥുൻ ആണ്.  അവർ പണ്ട് എം സി എ ക്ക് പഠിക്കുമ്പോൾ അവരുടെ വീട്ടിൽ വന്നു കുറച്ചു ദിവസം താമസിച്ചിട്ടുണ്ട് എന്ന്.  അന്ന് തമ്പി കണ്ണൻ താനതിന്റെ  ഏതോ ഒരു സിനിമയ്ക്കു വേണ്ടി തിരക്കഥ എഴുതാൻ വേണ്ടി ആയിരുന്നു. അത് ഇറങ്ങിയോ എന്ന് അറിയില്ല.  വിനായകനെ ശ്രദ്ധിച്ചത് 2003 ഇൽ ഇറങ്ങിയ ഇവർ എന്ന ചിത്രത്തിൽ ആയിരുന്നു,   അതിൽ ഒരു അന്ധന്റെ റോൾ ആണ് അന്ന് ചെയ്തത്, പിന്നീടു സ്റ്റോപ്പ്‌ വയലെൻസ് എന്ന ചിത്രത്തിൽ മൊന്ദ എന്ന കാരക്ടർ.  ഇവരിൽ  പി ബാലചന്ദ്രൻ (കമ്മട്ടിപാടം രചയിതാവ്) ഒരു വേഷം ചെയ്തിരുന്നു, മിന്നൽ എന്ന ഒരു ഗുണ്ടാ തലവന്റെ.

                        അന്ന് വിനായകനെ അത്ര ശ്രദ്ധിച്ചിരുന്നില്ല, പിന്നീടു ചോട്ടാ മുംബൈ പോലുള്ള ചിത്രങ്ങളിൽ  ആയിരിക്കണം ശ്രദ്ധിക്കപ്പെട്ടത്.  ഒരു പക്ഷെ കമ്മട്ടി പാടതിലെ  ഗംഗ ആവാൻ വിനായകനെ കാൾ നല്ല ഒരാൾ ഉണ്ടെന്നു തോനുന്നില്ല.

                     ഒരു ക്ലിഷേ ക്ക് വേണ്ടി വിനായകൻ അഭിനയിക്കുകയല്ലാ ജീവിക്കുകയാണ് എന്ന് പറയാം.  അതിൽ ഒരൽപം വാസ്തവം ഉണ്ടെന്നു തോനുന്നു.

                        ഞാൻ കമ്മട്ടിപാടം എന്ന പേര് കേൾക്കുന്നത് ഒരു അഞ്ചോ ആറോ കൊല്ലം മുൻപ് അഷിഖ്  പറഞ്ഞാണ്.  ഇന്നത്തെ എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷൻ പിന്നെ കെ എസ് ആർ ടി സി ബസ്‌ സ്റ്റാന്റ് പരിസരം അടങ്ങുന്ന സ്ഥലം ആയിരുന്നു അത് .  പിന്നീട് കോട്ടയം റെയിൽ വന്നപ്പോൾ റെയിൽ പാളങ്ങൾ  ചുറ്റപ്പെട്ട ഒരു ഭൂ പ്രദേശം അവിടെ രൂപം കൊണ്ടു, നഗര വല്കരണം ആ പ്രദേശത്തെ പതുക്കെ വിഴുങ്ങി, ഏറ്റവും ഒടുവിൽ അവിടെ അവശേഷിച്ചത് ഒന്നോ രണ്ടോ വീടുകൾ ആയിരുന്നു, അതിൽ ഒന്ന് വിനയകന്റെതും, വിനായകന്റെ ഒരു ചേട്ടൻ പണ്ട് ഒരു കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകൻ ആയിരുന്നു, അടിയന്ടിരാവസ്ഥ  കാലത്ത് അന്നത്തെ അഭ്യന്ദര മന്ത്രി ആയിരുന്ന കരുണാകരനെ കരിം കോടി കാണിച്ചതിന് പോലീസുകാർ തല്ലി കഥ കഴിച്ചിരുന്നു.  അങ്ങനെ നോക്കിയാൽ വിനായകന് കമ്മട്ടിപാടം ആയി അഭേദ്യം ആയ ഒരു ബന്ധം ഉണ്ട്.

                    കമ്മട്ടിപാടം എറണാകുളത്തിന്റെ ചരിത്രം തന്നെ ആണ്. ചതുപ്പായി കിടന്ന ഒരു സ്ഥലം എങ്ങനെ കേരളത്തിലെ ഏറ്റവും വലിയ സിറ്റി ആയി മാറി എന്നതിന്റെയും, ആ മണ്ണ് സ്വന്തമായിരുന്നവർ എവിടെ പോയി എന്നതിന്റെ, എക്കാലത്തും ലാഭം മാത്രം ഉണ്ടാക്കാൻ ശീലിച്ച ഒരു കൂട്ടം ആളുകൾ എന്നും എങ്ങനെ പണം ഉണ്ടാക്കുന്നു എന്നും, അത് കള്ള വാറ്റയും ചാരയമായും ബാറായും റിയൽ എസ്റ്റേറ്റ്‌ ആയും.

                    കൂടെ നിന്ന് വഞ്ചിക്ക  പെട്ട ഒരു ജനതയുടെ കഥ.  എന്ത് ചെയ്തും പണം സംബാധിക്കാൻ ഇറങ്ങി പുറപ്പെട്ടവരുടെ കഥ.

ഗംഗയുടെയും, ബാലന്റെയും, കൃഷ്ണന്റെയും പിന്നെ ആശാന്റെയും കഥ ....

-------------------------------------

പടം കണ്ടു കഴിഞ്ഞു തിരിച്ചു ഫ്ലാറ്റിൽ വരുമ്പോൾ നെഞ്ചിൽ ഒരു എരിച്ചിൽ തോന്നി, ഉറക്കം കഴിഞ്ഞു രാവിലെ ഒരു കട്ടൻ കുടിച്ചപ്പോൾ അത് മാറി, അത്രയേ ഉള്ളു നമ്മുടെ ഓർമ്മ


Comments

Popular posts from this blog

പോറ്റിയുടെ കണക്കു പുസ്തകം

"ഡാ നീ എനിക്ക് കുറച്ചു കാശു തരാനുണ്ടല്ലോ?" റൂമിന്റെ വാതില്‍ ചാരി നിന്നു കൊണ്ടു പോറ്റി പറഞ്ഞു, ഒരു കയ്‌ കൊണ്ടു നെഞ്ഞിനു കുറുകെ ഉള്ള പൂണൂല്‍ വലിച്ചും മറ്റേ കയ്യുകൊണ്ട് ശുപ്പാണ്ടി തല തടവിയും കൊണ്ടു നിന്നു. നോട്ടം ചുവരില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ടൈറ്റാനിക് പോസ്റെരിലാണ്, "ഏതു കാശു, ഞാന്‍ നിന്നോട് കടം ഒന്നും വാങ്ങിയില്ലാലോ?" ഞാന്‍ പറഞ്ഞു, ഇവനോട് ഞാന്‍ എപ്പോഴാ കാശു വാങ്ങിച്ചത്, ഓര്‍മ്മ വരുന്നില്ല, ഇനി പന്ടെപ്പോഴെങ്ങനും വാങ്ങിച്ചോ, വലിയ ചിലവൊന്നും ഇല്ലാത്തതു കൊണ്ടു അതികം കടം വങ്ങേടി വന്നിട്ടില്ല, നാട്ടില്‍ നിന്നും എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന കാശു, മിച്ചം വെക്കാറുണ്ട്. "ഇനി ഇവന്‍ പറ്റിക്കാന്‍ ഇറങ്ങിയതാണോ?", ബി ബി എ റാങ്ക് കാരനാ, ചേട്ടന്‍ മാര്‍ രണ്ടും എം ബി എ കഴിഞ്ഞു വലിയ positionil ആണ് , ഇവന് ബി ബി എ ക്ക് റാങ്ക് ഉണ്ടായിട്ടും എം സി എ ക്കാന് വന്നത്, വന്ന കാലം മുതല്‍ കലണ്ടര് ഉണ്ടാക്കാനുള്ള പ്രോഗ്രാം എഴുതുകയ, "കടം വാങ്ങിച്ചതല്ല, ഞാന്‍ നീ ചായകുടിച്ച കാശു കൊടുത്തതാ അത് നീ തന്നിട്ടില്ല" ഇവന്‍ എപ്പോഴാ ഞാന്‍ ചായ കുടിച്ച കാശു കൊടുത്തത്, "എ...

ഋതു - ഭേദങ്ങള്‍ ഇല്ലാതെ

Seasons change do we?. എന്ന തല വാചകത്തോടെ ഇറങ്ങിയ ഋതു ഇന്നലെ പോയി കണ്ടു. ഞാന്‍ ശ്യാമ പ്രസാദിന്റെ ഒരു ആരാധകന്‍ ഒന്നും അല്ല, പുള്ളിയുടെ ഒരേ ഒരു സിനിമ മാത്രമെ ഞാന്‍ ഇതിന് മുന്പ് കണ്ടിട്ടുള്ളു. "ഒരേ കടല്‍", അത് എനിക്ക് ഇഷട്ടപെട്ടിരുന്നു, പിന്നെ "അകലെ" എന്ന സിനിമയിലെ ഗാനങ്ങളും. ഐ ടി യില്‍ ജോലി ചെയ്യുന്ന മൂന്ന് കൂടുകാരുടെയും അവരുടെ സുഹ്രത്ത്‌ ബന്ധത്തിന്റെയും കഥ പറയുന്ന സിനിമയാണിത്. ഒരു പക്ഷെ ഇതു തന്നെയായിരിക്കണം എന്നെ ഇതിലേക്ക് കൊണ്ടുപോയത്. നല്ല കെട്ടുറപ്പുള്ള തിരക്കഥ, നല്ല ഗാനങ്ങള്‍, നല്ല ക്യാമറ. അഭിനേതാക്കള്‍ മിക്കവാറും എല്ലാം പുതുമുഖങ്ങള്‍, അത് കാരണം ചില രംഗങ്ങളില്‍ ചിലര്‍ അല്പം ഓവര്‍ ആവുന്നതായി തോന്നി. പതിനേഴു വര്‍ഷത്തെ സുഹൃത്തുക്കള്‍ ആയ, വര്‍ഷയും, ശരത്തും, സണ്ണിയും മൂന്ന് വര്‍ഷത്തിനു ശേഷം, വീണ്ടും ഒരേ കമ്പനിയില്‍ ഒത്തു ചേരുന്നു. അമേരിക്കയില്‍ ആയിരുന്ന ശരത്തിന്റെ ആഗ്രഹപ്രകാരം ആണ് അവര്‍ ഇവിടെ എത്തുന്നത്‌. തന്റെയും കൂട്ടുകാരുടെയും ഭാല്യ കാല ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന ഒരു ഉദേശം കൂടി ശരതിനുടായിരുന്നു, പക്ഷെ കാര്യങ്ങള്‍ ഒന്നും പ്രദീക്ഷിച്ചപോലെ നടക്കുന്നില...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...