Skip to main content

പോക്കു മാഷിന്റെ ക്രുരതകൾ



              തലമുറകളുടെ മൂത്രം ഖനീഭവിച്ച മൂത്ര പുരയുടെ ചുവരിൽ ആണ് ആദ്യമായി ഞാൻ ആ വാക്യം കണ്ടത് "പോക്കു മാഷ് നീതി പാലിക്കുക", അന്ന് ആറിലോ ഏഴിലോ പഠിക്കുന്ന എനിക്ക് അതിന്റെ അർഥം മനസിലായില്ല.

"എന്തോ വളരെ മോശം അർഥം ആണ് " ഷഫീ അല്പം പേടിയോടെ എന്നോട് പറഞ്ഞു.

            അന്ന് തലശ്ശേരി സെന്റ്‌ ജോസെഫിൽ ഹൈ സ്കൂൾ ക്ലാസ്സിൽ പുരുഷൻ മാരായ അദ്യാപകർ മാത്രമാണ് ക്ലാസ്സ്‌ എടുത്തിരുന്നത്.  അതിൽ പെടുന്ന ഒരു സാറായിരുന്നു ഈ പോക്കു മാസ്റ്റർ.  ഒരിക്കൽ പോലും ഞങ്ങളുടെ ക്ലാസ്സിന്റെ ഭാഗത്തേക്ക്‌ വരാതിരുന്ന അദ്ദേഹം ഞങ്ങള്ക്ക് ഒരു അന്യ ഗ്രഹ ജീവി ആയിരുന്നു.

            വർഷങ്ങൾ പോയിക്കൊണ്ടിരുന്നപ്പോൾ, പോക്കു മാഷിന്റെ കൂടുതൽ ക്രുര കൃത്യങ്ങൾ ഞങ്ങൾ കേട്ടു കൊണ്ടിരുന്നു.

          സമരത്തിന്‌ സ്റ്റൈർ കേസ് വാതിൽ അടച്ചു നിന്ന എ ബി വി പി നേതാവിനെ  തല്ലി താഴെ ഇട്ടു, സ്റ്റാഫ് റൂമിൽ വച്ച് പുക വലിച്ചു കൊണ്ടിരുന്നത് പരാതി പറഞ്ഞ മറ്റൊരു സാറിന്റെ മുഖത്ത്  മുറുക്കാൻ തുപ്പി, അങ്ങനെ പലതും

            മാഷിനെ ഞങ്ങൾ കണ്ടു തുടങ്ങിയത് എട്ടാം ക്ലാസിൽ എത്തിയപ്പോൾ ആണ്, പഴയ ബസ്‌ സ്റ്റാൻഡിൽ നിന്നും പുതിയ ബസ്‌ സ്റ്റാൻഡിൽ പോവുന്ന വഴിയിൽ ഒരു ചാരായ കട ഉണ്ടായിരുന്നു, ഞങ്ങൾ പുതിയ ബസ്‌ സ്റ്റാൻഡിൽ പോകുന്ന വഴിയിൽ ആയിരുന്നു അത്, വയ്കീടു അതിന്റെ മുന്നിൽ ചുവന്ന കൂമൻ കണ്ണുകളും മുറുക്കി ചുവപ്പിച്ച ചുണ്ടുകളും ആയി പോക്കു മാഷ് നില്ക്കുന്നത് കാണും. സെന്റ്‌ ജോസെഫിലെ കുട്ടികൾ ആണെന്ന് കണ്ടാൽ അടുത്ത് വിളിക്കും തൊട്ടടുത്തുള്ള മുറിക്കാൻ കടയില നിന്നും ചക്കര മുട്ടായി വാങ്ങി തരും.  ആടി ആടി പോക്കറ്റിൽ നിന്നും ബീഡി എടുത്തു വലിക്കും.

                ഒരിക്കൽ ടൌണിൽ നടക്കുമ്പോൾ ഷെരിത് ഒരു കടയിൽ പഴങ്ങൾ ഇറക്കി കൊണ്ടിരുന്ന ഒരു പത്തു പതിനെട്ടു വയസു തോനുന്ന ഒരു ചെറുപ്പകാരനെ കാണിച്ചു ചോദിച്ചു "അയാളെ അറിയാമോ ",  "ഇല്ല" എന്ന് ഞാൻ പറഞ്ഞു.  "നമ്മുടെ പോക്കു സാറിന്റെ മോനാ", "ഇവൻ എന്താ ഇങ്ങനെ" എനിക്ക് ആകാംഷ അടക്കാൻ പറ്റിയില്ല, "പിന്നെ പട്ടിണി കിടന്നു ചാവാൻ പറ്റുമോ, എസ് എസ് എൽ സി ക്ക് എൻപതു ശതമാനം മാർക്കുണ്ട് അവനു".  അന്നേ ജീവിതത്തെ കുറിച്ച്  ഒരുപാട് മനസിലാക്കിയത് പോലെ ഷെരിത് സംസാരിച്ചു.

               അവസാനമായി പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഞാൻ പോക്കു മാഷിനെ കാണുന്നത്, പത്തു ബി യുടെ പുറത്തു പുറത്തു കൂടെ മാഷ് പോയപ്പോൾ ആരോ "പോക്കു " എന്ന് വിളിച്ചു, ക്രുദ്ധനായ മാഷ് ക്ലാസില്ലേക്ക് ഓടി വന്ന് അലറി ചോദിച്ചു

"ആരാടാ പോക്കു എന്നു വിളിച്ചത്, ആരാടാ അത്"

             ഒരു മൊട്ടു സൂചി വീണാൽ കേൾക്കുന്ന നിഷബ്ധദ , അങ്ങോട്ടും ഇങ്ങോട്ടും അല്പം നടന്ന് മാഷ്‌ ചോദിച്ചു, യഥാർത്ഥത്തിൽ അലറി

            "പോക്കു എന്ന് വച്ചാൽ എന്താണെന്നു നിനക്ക് അറിയാമോടാ ? ഇല്ലെങ്കിൽ നീയൊക്കെ വീട്ടിൽ ചെന്നു ചോദിക്കണം അമ്മെ എന്റെ അച്ഛൻ പോക്കു ആണോ എന്ന്" ഇത്രയും പറഞ്ഞു മാഷ് ക്ലാസിൽ നിന്നും ഇറങ്ങി പോയി.  പറഞ്ഞത് എന്താണ് എന്നൊന്നും മനസിലായില്ല എങ്കിലും എന്തോ കടുത്ത തെറിയാണ് എന്ന് മനസിലായി.

           പത്താം ക്ലാസിൽ പഠിക്കുമ്പോൾ ചൂടൻ ബിപിൻ ആണ് ആദ്യം അത് വന്നു പറഞ്ഞത്

         "അറിഞ്ഞോ നമ്മുടെ പോക്ക് മാഷ് ലീവിൽ പോകുന്നു, എന്തോ രോഗം ആണ്, മൂന്നു മാസം ഉണ്ടാവില്ല"

         പക്ഷെ ആ ലീവിന് പോയ മാഷ്‌ തിരിച്ചു വന്നില്ല, രണ്ടു മാസങ്ങൾ കഴിഞ്ഞപ്പോൾ ആ വാർത്ത വന്നു, കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് ലിവർ സിരോസിൽ കൂടി മാഷ്‌ മരിച്ചു.

          അന്ന് ഞങ്ങൾ മാഷിന്റെ വീട്ടില് പോയിരുന്നു, ചെത്തി തേക്കാത്ത വീടിന്റെ ചുവരിൽ കുറെ സർട്ടിഫിക്കറ്റ് ഫ്രെയിം ചെയ്തു വച്ചിരിക്കുന്നത് ഞങ്ങൾ കണ്ടു, മുറ്റത്ത്‌ നിന്ന ആരോ പറഞ്ഞു

"റാങ്ക് ഒക്കെ കിട്ടിയ ആളല്ലേ, ഇത്രയേ ഉള്ളു"

        പണ്ട് കണ്ട മാഷിന്റെ മകന്റെയും, ഭാര്യയുടെയും മുഖത്ത് സത്യത്തിൽ ഒരു ആശ്വാസം ആണ് ഞാനും ബിപിനും കണ്ടത്.

        ഇന്നും എനിക്ക് മാഷിന്റെ യഥാർത്ഥ പേരറിയില്ല ........






Comments

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...