Skip to main content

പോക്കു മാഷിന്റെ ക്രുരതകൾ



              തലമുറകളുടെ മൂത്രം ഖനീഭവിച്ച മൂത്ര പുരയുടെ ചുവരിൽ ആണ് ആദ്യമായി ഞാൻ ആ വാക്യം കണ്ടത് "പോക്കു മാഷ് നീതി പാലിക്കുക", അന്ന് ആറിലോ ഏഴിലോ പഠിക്കുന്ന എനിക്ക് അതിന്റെ അർഥം മനസിലായില്ല.

"എന്തോ വളരെ മോശം അർഥം ആണ് " ഷഫീ അല്പം പേടിയോടെ എന്നോട് പറഞ്ഞു.

            അന്ന് തലശ്ശേരി സെന്റ്‌ ജോസെഫിൽ ഹൈ സ്കൂൾ ക്ലാസ്സിൽ പുരുഷൻ മാരായ അദ്യാപകർ മാത്രമാണ് ക്ലാസ്സ്‌ എടുത്തിരുന്നത്.  അതിൽ പെടുന്ന ഒരു സാറായിരുന്നു ഈ പോക്കു മാസ്റ്റർ.  ഒരിക്കൽ പോലും ഞങ്ങളുടെ ക്ലാസ്സിന്റെ ഭാഗത്തേക്ക്‌ വരാതിരുന്ന അദ്ദേഹം ഞങ്ങള്ക്ക് ഒരു അന്യ ഗ്രഹ ജീവി ആയിരുന്നു.

            വർഷങ്ങൾ പോയിക്കൊണ്ടിരുന്നപ്പോൾ, പോക്കു മാഷിന്റെ കൂടുതൽ ക്രുര കൃത്യങ്ങൾ ഞങ്ങൾ കേട്ടു കൊണ്ടിരുന്നു.

          സമരത്തിന്‌ സ്റ്റൈർ കേസ് വാതിൽ അടച്ചു നിന്ന എ ബി വി പി നേതാവിനെ  തല്ലി താഴെ ഇട്ടു, സ്റ്റാഫ് റൂമിൽ വച്ച് പുക വലിച്ചു കൊണ്ടിരുന്നത് പരാതി പറഞ്ഞ മറ്റൊരു സാറിന്റെ മുഖത്ത്  മുറുക്കാൻ തുപ്പി, അങ്ങനെ പലതും

            മാഷിനെ ഞങ്ങൾ കണ്ടു തുടങ്ങിയത് എട്ടാം ക്ലാസിൽ എത്തിയപ്പോൾ ആണ്, പഴയ ബസ്‌ സ്റ്റാൻഡിൽ നിന്നും പുതിയ ബസ്‌ സ്റ്റാൻഡിൽ പോവുന്ന വഴിയിൽ ഒരു ചാരായ കട ഉണ്ടായിരുന്നു, ഞങ്ങൾ പുതിയ ബസ്‌ സ്റ്റാൻഡിൽ പോകുന്ന വഴിയിൽ ആയിരുന്നു അത്, വയ്കീടു അതിന്റെ മുന്നിൽ ചുവന്ന കൂമൻ കണ്ണുകളും മുറുക്കി ചുവപ്പിച്ച ചുണ്ടുകളും ആയി പോക്കു മാഷ് നില്ക്കുന്നത് കാണും. സെന്റ്‌ ജോസെഫിലെ കുട്ടികൾ ആണെന്ന് കണ്ടാൽ അടുത്ത് വിളിക്കും തൊട്ടടുത്തുള്ള മുറിക്കാൻ കടയില നിന്നും ചക്കര മുട്ടായി വാങ്ങി തരും.  ആടി ആടി പോക്കറ്റിൽ നിന്നും ബീഡി എടുത്തു വലിക്കും.

                ഒരിക്കൽ ടൌണിൽ നടക്കുമ്പോൾ ഷെരിത് ഒരു കടയിൽ പഴങ്ങൾ ഇറക്കി കൊണ്ടിരുന്ന ഒരു പത്തു പതിനെട്ടു വയസു തോനുന്ന ഒരു ചെറുപ്പകാരനെ കാണിച്ചു ചോദിച്ചു "അയാളെ അറിയാമോ ",  "ഇല്ല" എന്ന് ഞാൻ പറഞ്ഞു.  "നമ്മുടെ പോക്കു സാറിന്റെ മോനാ", "ഇവൻ എന്താ ഇങ്ങനെ" എനിക്ക് ആകാംഷ അടക്കാൻ പറ്റിയില്ല, "പിന്നെ പട്ടിണി കിടന്നു ചാവാൻ പറ്റുമോ, എസ് എസ് എൽ സി ക്ക് എൻപതു ശതമാനം മാർക്കുണ്ട് അവനു".  അന്നേ ജീവിതത്തെ കുറിച്ച്  ഒരുപാട് മനസിലാക്കിയത് പോലെ ഷെരിത് സംസാരിച്ചു.

               അവസാനമായി പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഞാൻ പോക്കു മാഷിനെ കാണുന്നത്, പത്തു ബി യുടെ പുറത്തു പുറത്തു കൂടെ മാഷ് പോയപ്പോൾ ആരോ "പോക്കു " എന്ന് വിളിച്ചു, ക്രുദ്ധനായ മാഷ് ക്ലാസില്ലേക്ക് ഓടി വന്ന് അലറി ചോദിച്ചു

"ആരാടാ പോക്കു എന്നു വിളിച്ചത്, ആരാടാ അത്"

             ഒരു മൊട്ടു സൂചി വീണാൽ കേൾക്കുന്ന നിഷബ്ധദ , അങ്ങോട്ടും ഇങ്ങോട്ടും അല്പം നടന്ന് മാഷ്‌ ചോദിച്ചു, യഥാർത്ഥത്തിൽ അലറി

            "പോക്കു എന്ന് വച്ചാൽ എന്താണെന്നു നിനക്ക് അറിയാമോടാ ? ഇല്ലെങ്കിൽ നീയൊക്കെ വീട്ടിൽ ചെന്നു ചോദിക്കണം അമ്മെ എന്റെ അച്ഛൻ പോക്കു ആണോ എന്ന്" ഇത്രയും പറഞ്ഞു മാഷ് ക്ലാസിൽ നിന്നും ഇറങ്ങി പോയി.  പറഞ്ഞത് എന്താണ് എന്നൊന്നും മനസിലായില്ല എങ്കിലും എന്തോ കടുത്ത തെറിയാണ് എന്ന് മനസിലായി.

           പത്താം ക്ലാസിൽ പഠിക്കുമ്പോൾ ചൂടൻ ബിപിൻ ആണ് ആദ്യം അത് വന്നു പറഞ്ഞത്

         "അറിഞ്ഞോ നമ്മുടെ പോക്ക് മാഷ് ലീവിൽ പോകുന്നു, എന്തോ രോഗം ആണ്, മൂന്നു മാസം ഉണ്ടാവില്ല"

         പക്ഷെ ആ ലീവിന് പോയ മാഷ്‌ തിരിച്ചു വന്നില്ല, രണ്ടു മാസങ്ങൾ കഴിഞ്ഞപ്പോൾ ആ വാർത്ത വന്നു, കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് ലിവർ സിരോസിൽ കൂടി മാഷ്‌ മരിച്ചു.

          അന്ന് ഞങ്ങൾ മാഷിന്റെ വീട്ടില് പോയിരുന്നു, ചെത്തി തേക്കാത്ത വീടിന്റെ ചുവരിൽ കുറെ സർട്ടിഫിക്കറ്റ് ഫ്രെയിം ചെയ്തു വച്ചിരിക്കുന്നത് ഞങ്ങൾ കണ്ടു, മുറ്റത്ത്‌ നിന്ന ആരോ പറഞ്ഞു

"റാങ്ക് ഒക്കെ കിട്ടിയ ആളല്ലേ, ഇത്രയേ ഉള്ളു"

        പണ്ട് കണ്ട മാഷിന്റെ മകന്റെയും, ഭാര്യയുടെയും മുഖത്ത് സത്യത്തിൽ ഒരു ആശ്വാസം ആണ് ഞാനും ബിപിനും കണ്ടത്.

        ഇന്നും എനിക്ക് മാഷിന്റെ യഥാർത്ഥ പേരറിയില്ല ........






Comments

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

ടീക്‌ ഹൈ ഭയ്യ ...

"എന്റെ പോന്നു ഗോപി നീ എന്തെങ്കിലും ഒന്ന് പറ" ബാർബർ ഷോപിലെ ബെഞ്ചിൽ ഇരുന്നു രാഘവേട്ടൻ ഗോപിയോട് ചോദിച്ചു.  ചോദ്യം കാര്യമാക്കാതെ ഗോപി മുടി വെട്ടു തുടർന്നു.  അഞ്ചു മിനിറ്റ് കൊണ്ട് മുന്നിലിരുന്ന തല ശരിയാക്കി ഗോപി പറഞ്ഞു. "ഹോ ഗയ പച്ചാസ് രൂപയാ " കാശു വാങ്ങി ഗോപി മേശയിൽ ഇട്ടു, പതുക്കെ ഒരു ബീഡി കത്തിച്ചു രാഘവന്റെ അടുത്ത് വന്നിരുന്നു. "എന്താ രാഘവേട്ടാ പ്രശ്നം ?" "എടാ ബാങ്ക് കാര് എടുത്ത ലോണ്‍ ഉടനെ തിരിച്ചു അടച്ചില്ല എങ്കിൽ വീട് ജെപ്തി ചെയ്യും എന്ന് പറയുന്നു, ഞാൻ എന്ത് ചെയ്യും ?" "എന്തിനാ ലോണ്‍ എടുത്തത്‌ ?" "ഓട്ടോ വാങ്ങിക്കാൻ " "എന്നിട്ട് ഓട്ടോ എവിടെ ?" "അത് വർക്ക്‌ ഷോപ്പിൽ ആണ് നാല് മാസം ആയി, രണ്ടു ഇടിയും പിന്നെ engine  പണിയും ഒക്കെ ആയി, ഇനി അതൊന്നു പുറത്തു ഇറക്കണം എങ്കിൽ പത്തു മുപ്പതിനായിരം രൂപ വേണം" "വീടിലെ ചിലവൊക്കെ എങ്ങിനെ പോവുന്നു ?" "മോൻ മദിരാശിയിൽ നിന്നും മാസം അവൾക്കു കുറച്ചു കാശു അയച്ചു കൊടുക്കും, അത് കൊണ്ട് കഞ്ഞി കുടിച്ചു പോവുന്നു, ബാങ്ക് കാർ ജെപ്തി ചെയ്താൽ അവൾ മോന്റെ അടുത...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...