Skip to main content

പുറകിൽ ഒരാൾ




                    മൂന്നു ഞായറാഴ്ച്ചകൾ കൊണ്ടാണ് സാം റബ്ബർ തോട്ടത്തിലെ കുഴി പൂർത്തിയാക്കിയത്.  എറണാകുളത്തു നിന്നും രാത്രി പതിനൊന്നു  മണിക്ക് ശേഷം കോട്ടയം വരെ ഡ്രൈവ് അതും ബൈക്കിൽ.  പിന്നെ ആരും കാണാതെ റബ്ബർ തോട്ടത്തിൽ എത്തി കുഴി എടുക്കൽ.  ഒടുവിൽ കുഴിക്കു ആവശ്യത്തിനു ആഴം ഉണ്ടായപ്പോൾ സാം തീരുമാനിച്ചു അടുത്ത ആഴ്ച്ച എല്ലാം പൂർത്തിയാക്കണം.

                   ഇത്രയും ദിവസം റേച്ചൽ വീടിനു പുറകിൽ പഴയ സാധനങ്ങൾ  അടുക്കി വച്ചിരിക്കുന്ന മേശയുടെ അടിയിൽ ഉള്ള വലിയ പ്ലാസ്റ്റിക്‌ ടാങ്കിലെ സെൽഫുരിക് ആസിഡിൽ സുഘമായി ഉറങ്ങുകയായിരുന്നു.  വേണം എന്നു വച്ച് ചെയ്തതല്ല പതിവുപോലെ ഒന്നും രണ്ടും പറഞ്ഞു വഴക്ക് തുടങ്ങി, പെട്ടെന്ന് വന്ന ദേഷ്യത്തിന് കയ്യിൽ ഉണ്ടായിരുന്നു ടാബ്ലെറ്റ് രേച്ചലിനു നേരെ എറിഞ്ഞു, കൃത്യം നെറ്റിയിൽ ചെന്ന് കൊണ്ട്, ഒരിറ്റു ചോര പോലും പോടിഞ്ഞില്ല എല്ലാം കഴിഞ്ഞു.  ഒരു മണിക്കൂർ നേരം ഒന്നും ചെയ്യാതെ ഇരുന്നു, പിന്നെ അടുത്ത മുറിയിൽ സുഘമയി ഉറങ്ങി കിടക്കുന്ന മോനെ പോയി നോക്കി, അഞ്ചു വയസ്സ് കഴിഞ്ഞതെ ഉള്ളു അമലിനു പക്ഷെ പത്തു വയസിന്റെ പക്വത ഉണ്ട്.  ഞാൻ പോയാൽ പിന്നെ ഇവന്റെ കാര്യം ?

                     ഫ്രിഡ്ജ്‌ ഒഴിച്ച് അതിലെ ഗ്രിൽ മാറ്റി രേച്ചലിനെ അതിൽ കയറ്റി വച്ചു പൂട്ടി.  അടുത്ത മൂന്നു ദിവസം കൊണ്ട് നാല് ജില്ലകളിൽ നിന്നും അഞ്ചു ലിറ്റർ വീതം സല്ഫുരിക് ആസിഡ് കൊണ്ടുവന്നു.  പിന്നെ ഒരു വലിയ പ്ലാസ്റ്റിക്‌ വീപ്പയും.  മരിച്ചു നാലു ദിവസം കഴിഞ്ഞ അന്ന് രാത്രി, വീപ്പയിൽ ആസിഡ് ഒഴിച്ച് രേച്ചലിനെ ഫ്രിഡ്ജിൽ നിന്നും വീപ്പയിലെ ആസിഡിൽ മാറ്റി.  അവളുടെ മജ്ജയും മാംസവും അലിഞ്ഞു അലിഞ്ഞു ആസിഡിൽ അലിയുന്നതു സാം നിസംഗനായി നോക്കി നിന്നു .

                         ഇത്രയും ദിവസങ്ങൾ കൊണ്ട് റേച്ചൽ തന്നോട് പിണങ്ങി പോയി എന്നും വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല എന്നും എല്ലാവരോടും പറഞ്ഞു, പോലീസിൽ പരാതി കൊടുത്തു, അവളുടെ അച്ഛനെയും അമ്മയെയും ആശ്വസിപ്പിച്ചു.  മകൻ അമൽ ഒരിക്കൽ പോലും അമ്മയെ കുറിച്ച് ചോദിച്ചില്ല, അത് സാമിനെ അമ്പരപ്പിച്ചു.

                       പ്ലാസ്റ്റിക്‌ വീപ്പ വലിച്ചു കയറ്റി കുഴിയുടെ അടുത്ത് എത്തിയപ്പോഴേക്കും സാം തളർന്നിരുന്നു.  വീപ്പയുടെ അടപ്പ് തുറന്ന് ആസിഡ് പതുക്കെ കുഴിയിൽ ഒഴുക്കി മുഴുവൻ കളഞ്ഞതിനു ശേഷം സാം വീപ്പ കുഴിയിൽ ഇട്ടു, പിന്നെ പതുക്കെ മണ്ണിട്ട്‌ കുഴി മൂടി.

                 എല്ലാം കഴിഞ്ഞു ഇന്നേക്ക് നാല്പതു ദിവസം ആയി.  പതിവ് പോലെ അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോൾ സാം അമലിനോട് ചോദിച്ചു

"നീ എന്താ അമ്മയെ കുറിച്ച് ഒന്നും അച്ഛനോട്  ചോദിക്കാത്തത് ?"

കഴിച്ചു കൊണ്ടിരുന്ന ഭക്ഷണത്തിൽ നിന്നും ശ്രദ്ധ മാറ്റി അമൽ പറഞ്ഞു

"ഞാൻ ചോദിക്കണം എന്ന് വിചാരിക്കുയായിരുന്നു" ഒരു നിമിഷം സാമിന്റെ പുറകിലേക്ക് നോക്കി അവൻ ചോദിച്ചു "അമ്മ എന്തിനാ കഴിഞ്ഞ രണ്ടാഴ്ച് ആയി ഒന്നും മിണ്ടാത്ത അച്ഛൻറെ പുറകെ നടക്കുകയും  നിൽക്കുകയും ചെയ്യുന്നത് ?"

                       ഒരു നിമിഷം സാമിന് നട്ടെലിനു ഉള്ളിലൂടെ ഒരു തണുപ്പ് കടന്നു പോയത് പോലെ തോന്നി, പിന്നെ രേച്ചലിന്റെ ചുടു നിശ്വാശം തന്റെ കഴുത്തിൽ പതിക്കുന്നതായും .........


Comments

Post a Comment

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

മറന്ന പാസ്വോര്‍ഡുകള്‍

"forgot password" ഉം "forget password" തമ്മിലുള്ള വിത്യാസം അറിയാത്ത നീയൊക്കെ എങ്ങനെയാ എം സി എ പാസായത്" പി എമിഇന്റെ വാക്കുകള്‍ വെടിയുണ്ടകള്‍ പോലെയാണ് സജിക്ക് തോനിയത്, "ഈശ്വരാ സ്പെല്ലിംഗ് തെറ്റിപോയി" മനസ്സില്‍ ഓര്ത്തു. "ഞാന്‍ ആയിരം പ്രാവശ്യം കമ്പനിയോട് പറഞ്ഞതാ recruitment procedure മാറ്റണം എന്ന്, ഇംഗ്ലീഷില്‍ ഇത്ര പോലും വിവരം ഇല്ലാത്തവരെ എങ്ങനെയാ കമ്പനിയില്‍ വച്ചു കൊണ്ടിരിക്കുനത്" പി എമ്മിന്റെ ശബ്ദം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി, സജിക്ക് തന്റെ നട്ടെല്ലില്‍ കൂടെ ഒരു തണുപ്പ് തലച്ചോറിലേക്ക് കയറി പോവുന്നതായി തോന്നി. "വിവരം ഇല്ലെങ്കില്‍ മറ്റുള്ളവരുട് ചോദിച്ചു ചെയ്യണം, അല്ലെങ്കില്‍ മൈക്രോസോഫ്ട്‌ വോര്‍ഡില്‍ ടൈപ്പ് ചെയ്തു സ്പെല്‍ ചെക്ക് ചെയ്യ്തു നോക്കണം" തൊട്ടടുത്ത്‌ ഇരിക്കുന്ന എല്ലാ പ്രോഗ്രമ്മേര്സും ഒരക്ഷരം മിണ്ടുകയോ നോക്കുകയോ ചെയ്യാതെ തലകുനിച്ചു മോണിറ്ററില്‍ നോക്കി ഇരിക്കുന്നു എല്ലാവരും കേള്‍ക്കുന്നുട്, ആരും നോക്കുന്നില്ല. "ഈശ്വര ആരും നോക്കല്ലേ", സജി മനസ്സില്‍ കരുതി, ആരുടേയും കണ്ണിലേക്കു നോക്കാനുള്ള ദൈര്യം ഇല്ല. സജിക്ക് ചെവിക്കക...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...