Skip to main content

ചിറകൊടിഞ്ഞ കിനാവുകൾ






                       ഒരു പത്തു പതിനൊന്നു വർഷം മുൻപ് പഴയ ലുലു മൈമൂണ്‍ തിയറ്ററുകൾ ഉണ്ടായിരുന്നപ്പോൾ ഞാനും എന്റെ ഒരു കൂട്ടുകാരനും "മൈ ഹൂ നാ" എന്ന ഹിന്ദി സിനിമ  കാണാൻ പോയി.  ആ സിനിമയിൽ ഷാരുക് ഘാൻ കുറെ വില്ലൻ മാരെ സൈക്കിൾ റിക്ഷയിൽ പിന്തുടരുന്ന ഒരു സീൻ ഉണ്ട്.  ആയിടെ ഇറങ്ങിയ ഒരു ജെയിംസ്‌ ബോണ്ട്‌ സിനിമയിലെ രംഗങ്ങളെ സ്പൂഫ് ചെയ്താണ് അത് ചെയ്തിരിക്കുന്നത്.

                          സിനിമ കണ്ടു പുറത്തിറങ്ങിയ എന്റെ കൂട്ടു കാരൻ എന്നോട് ചോദിച്ചു "ഇവൻ മാർക്കൊന്നു വിവരം ഇല്ലേ സിനിമയിൽ എന്ത് കാണിച്ചാലും നമ്മൾ വിശ്വസിക്കും എന്നാണോ ?"

                        ഞാൻ പറഞ്ഞു "എടാ അത് സ്പൂഫ് ആണ് ഇംഗ്ലീഷിൽ അത്തരം സിനിമകൾ ഇറങ്ങാറുണ്ട്‌, നീ scary movies എന്ന് പറയുന്ന സിനിമ കേട്ടിട്ടില്ലേ ?"

                       അവന്റെ മറുപടി ഇതായിരുന്നു "ഒന്ന് പോടാ അവിടുന്ന് സ്പൂഫ് പോലും ഞാൻ ഇതുവരെ കേട്ടിട്ടില്ല "

                        പറഞ്ഞു വന്നത് ഇത്രയേ ഉള്ളു, നിങ്ങൾ സ്പൂഫ് മൂവി എന്താണെന്നു ഇത് വരെ കണ്ടിട്ടില്ല എങ്കിൽ ഈ സിനിമ പോയി കാണണം, പിന്നെ അത്യവശ്യം മലയാളം  സിനിമകൾ കാണുന്ന ആളുകള ആണെങ്കിൽ മാത്രം ഇത് കാണുക അല്ലെങ്കിൽ ഇത് എന്താ ഇങ്ങനെ എന്ന് ചോദിക്കും

ഇനി സിനിമയെ കുറിച്ച്.

                          അങ്ങ് തായങ്കരി പഞ്ചായത്തിലെ (കട്ട് അഴകിയ രാവണൻ)  സുപ്രെസിധ മലയാളം നോവലിസ്റ്റ് കെ പി അമ്ബുജക്ഷന്റെ  നോവൽ ആയ "ചിറകൊടിഞ്ഞ കിനാവുകൾ" സിനിമ ആക്കുവാൻ ഒരു പ്രൊഡ്യൂസര് ഉം സംവിധായകനും തീരുമാനിക്കുന്നു, അവരോടു തന്റെ കഥ പറയുന്നതാണ് സിനിമ.  വിറകു വെട്ടുകാരനും അയാളുടെ മകൾ സുമതി കാമുകൻ തയ്യൽ കാരൻ എല്ലാം അത് തന്നെ, അമ്ബുജക്ഷൻ ഇതിനെ അല്പം ന്യൂ ജെനരെഷൻ ആക്കുന്നു എന്നു മാത്രം.  കഥ പറച്ചിൽ ക്ലൈമാക്സ്‌ എത്തുമ്പോൾ പ്രൊഡ്യൂസര് ഉം സംവിധായകനും ഒന്ന് പുറത്തു പോവുന്നു.  അല്പം ഭാവന കൂട്ടാൻ അമ്ബുജക്ഷൻ ഒരു കഞ്ചാവ് ബീഡി വലിക്കുന്നു.  പിന്നീടു സംഭവിക്കുന്നത്‌ നമ്മൾ കേട്ട കഥയിൽ ഇല്ലാത്തതാണ് ........ അത് നേരിട്ട് കാണുക



                        സിനിമയിലെ ചില സംഭാഷണങ്ങളും രംഗങ്ങളും കാണുമ്പോൾ നമ്മൾ പൊട്ടിച്ചിരിക്കും അപ്പോൾ നമ്മുടെ അടുത്ത് ഇരിക്കുന്ന ചിലർ നമ്മുടെ തലയ്ക്കു അസുഖമാണോ എന്ന രീതിയിൽ നമ്മളെ നോക്കും, നെവെർ മൈൻഡ്, അവർക്ക് തമാശ മനസിലാവതതാ.

നമുക്ക് നമ്മുടെ സന്ദോഷം നോക്കിയാ പോരെ ?







Comments

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

രാമാനന്ദ സാഗര്‍ Vs മണി രത്നം

പടം കണ്ടു തിയറ്ററില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അരവി ചോദിച്ചു "അല്ല ഭായി ഇതിപ്പോ നല്ല പടമോ അതോ തല്ലിപൊളി പടമോ, എനിക്ക് ശരിക്കും അങ്ങ് സുകിച്ചില്ല" ഇതില്‍ കൂടുതല്‍  ഞാന്‍ എന്ത് പറയാനാ, അല്ല ഇനി ഞാന്‍ വല്ലതും പറഞ്ഞാല്‍ നാടുകാര്‍ എന്നെ തല്ലാന്‍ വരുമോ ആവൊ? ആശയാണ് എല്ലാ നിരാശക്കും കാരണം എന്നാണ് പറയുന്നത് അത് തന്നെയാണ് "രാവണന്റെ" കാര്യത്തിലും സംഭവിച്ചത്.  ഒരുപാട് പ്രദീക്ഷിച്ചു അതാ പറ്റിയത്.  ഒരു മണിരത്നം സിനിമ എന്ന് പറയുമ്പോള്‍ സ്വാഭാവികമായി ഞാന്‍ കുറച്ചു കാര്യങ്ങള്‍ പ്രദീക്ഷികും 1 . നല്ല ഒരു കഥ 2 . നല്ല കഥാപാത്രങ്ങള്‍ 3 . നല്ല തിരക്കഥ (നല്ല കഥാ) 4 . മികച്ച അഭിനയം 5 . നല്ല ഗാനങ്ങള്‍ 6 . നല്ല ക്യാമറ 7 . എല്ലാത്തിലും ഉപരി പുതിയതായി എന്തെങ്കിലും (തന്റെ ആദ്യ ചിത്രമായ "പല്ലവി അനു പല്ലവി" മുതല്‍ "രാവണന്റെ" തൊട്ടു മുന്‍പുള്ള "ഗുരു" വരെ ഈ പ്രതേകതകള്‍ ഉണ്ടായിരുന്നു.(ദില്‍ സെ, ഞാന്‍ മണി രത്നത്തിന്റെ സിനിമ ആണെന്ന് കരുതുന്നില്ല, അത്ര തല്ലി പൊളി ആയിരുന്നു അത് ) മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നല്ല ഗാനങ്ങള്‍ , നല്ല ക്യാമറ ഇവ രാവണനില്‍ ഉണ...