Skip to main content

പൂതന

"എന്ത് കാണാനാട ഇവിടെ ഇരിക്കുന്നത്"

അമ്മയുടെ ചോദ്യം കേട്ടാണ് ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കിയത്. എട്ടു വര്ഷം പഴക്കമുള്ള ടാപ്‌ recorder നന്നാക്കാനുള്ള ശ്രമമായിരുന്നു ഞാന്‍. ഇറയത്തു നിലത്തു പേപ്പര്‍ വിരിച്ചു അതില്‍ ടാപ്പ്‌ recorder അഴിച്ചിട്ടിരുന്നു ഞാന്‍ അതിലേക്കു നോക്കി ഇരിക്കുകയായിരുന്നു. പ്ലസ്‌ ടു കഴിഞ്ഞുള്ള ഒഴിവു കാലമാണ് പ്രതേകിച്ചു പണി ഒന്നും ഇല്ല. തേങ്ങ ഇടല്‍ കഴിഞ്ഞു, അടക്ക പറിക്കാന്‍ ആയിട്ടില്ല, കശുവണ്ടി പറിച്ചു കഴിഞ്ഞു, കരണ്ട് ബില്‍ അടച്ചു, റേഷന്‍ കടയില്‍ ഇന്നലെ പോയി വന്നു, അരി പൊടിച്ചു കൊണ്ടു വച്ചിട്ടുണ്ട്, പിന്നെ ഇതെന്തു പറ്റി. ഇനി ഇന്നലെ റേഷന്‍ വാങ്ങിച്ച വകയില്‍ പത്തു രൂപ വെട്ടിച്ചത് പിടിക്ക പെട്ടോ. അതോ കഴിഞ്ഞ ആഴ്ച വീട്ടില്‍ പറയാതെ സിനിമക്ക് പോയത് പിടിച്ചോ.

"ഞാന്‍ ഇതൊന്നു നന്നാക്കാന്‍ നോക്കുകയാ, എത്ര കാലമായി ഞാന്‍ ഒരു പുതിയ ടാപ്പ്‌ recorder വാങ്ങി തരാന്‍ പറയുന്നു" ഞാന്‍ ഭവ്യതയോടെ പറഞ്ഞു.

"ശരി ഞാന്‍ അച്ഛനോട് പറയാം, നീ ഇപ്പൊ അകത്തു പോയിരുന്നോ"

ഇത്രയും പറഞ്ഞു അമ്മ അകത്തേക്ക് പോയി. ഞാന്‍ പേപ്പര്‍ ചുരുട്ടി എടുത്തു പതുക്കെ എഴുനേറ്റു, അപ്പോഴാണ് റോഡില്‍ നോക്കിയത്, പൂതന ജാനു നടന്നു പോവുന്നു, അപ്പോള്‍ അതാണ് കാര്യം.

ജാനു നാട്ടില്‍ അറിയപെടുന്നത് പൂതന എന്നാണ്, കണ്ടാല്‍ മുപ്പത്തി അഞ്ചു വയസേ തോനിക്കുമായിരുന്നെകിലും, അവര്ക്കു അതിലും കൂടുതല്‍ പ്രായം ഉണ്ടായിരുന്നു, അവരുടെ ശരിക്കുള്ള പ്രായം ആര്ക്കും അറിയില്ലായിരുന്നു. ഭര്‍ത്താവും രണ്ടു കുട്ടികളുമായി കഴിഞ്ഞിരുന്ന അവര്ക്കു നാട്ടുകാരുമായി വലിയ അടുപ്പം ഉണ്ടായിരുന്നില്ല, അവരുടെ ഭര്ത്താവ് എന്താ ചെയുന്നത് എന്നും ആര്ക്കും അറിയില്ലായിരുന്നു. അതി രാവിലെ വീട്ടില്‍ നിന്നും പോവുന്ന അവരുടെ ഭര്ത്താവ് രാത്രി വയ്കി മാത്രമേ വീട്ടില്‍ തിരിച്ചു വരാറുള്ളൂ.

പകല്‍ മുറുക്കി ചുവപ്പിച്ച ചുണ്ടുമായി, പച്ച കരയുള്ള നേരിയതും മുണ്ടും ഉടുത്തു കയ്യില്‍ ഒരു ചെറിയ സഞ്ഞിയുമായി കടയില്‍ പോയി ജാനു തിരിച്ചു വരുമ്പോള്‍ റോഡിലെ ഇരു വശങ്ങളിലെയും വീടുകളില്‍ നോക്കും. കണ്ണെഴുതി പൊട്ടു കുത്തി, നെറ്റിയില്‍ സിന്ദുരമ് ഇട്ടു, മുടിയില്‍ മുല്ല പൂ വച്ചു പതുക്കെ നടക്കും, ഭുമിക്കു വേദന വരാതെയാണ് നടക്കുക്ക. ഈ സമയത്തു ഏതെങ്കിലും വീടിന്റെ കൊലയില്‍ ആണായി പിറന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ അയാളെ നോക്കി ചിരിക്കും. അവര്‍ വരുന്നു എന്നറിയുമ്പോള്‍ വീടുകളിലെ അമ്മമാര്‍ക്കും ഭാര്യ മാര്‍ക്കും നെഞ്ചില്‍ തീ കത്തുമായിരുന്നു. അവര്‍ ഓടി കൊലയില്‍ എത്തി മക്കളെയും, ഭര്‍ത്താക്കന്മാരെയും അകത്തേക്ക് ഓടിക്കും.

ജാനുവിന്റെ രൂപവും സ്ത്രികളോട് അവരോടുള്ള പെരുമാറ്റവുമാണ് അവര്ക്കു പൂതന എന്ന പേരു നല്കിയത്. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം ജാനുവിന്റെ വീട്ടില്‍ നിന്നും വലിയ ഒരു നിലവിളി കേട്ടാണ് നാട് ഉണര്നത്, അവരുടെ ഭര്ത്താവ് അവരെ വെട്ടി കൊന്നതിനു ശേഷം, പോലീസില്‍ കീഴടങ്ങി. ശവം തിരിച്ചറിയാന്‍ പോലും പറ്റുമായിരുന്നില്ല. ജാനുവിന്റെ മക്കളെ അവരുടെ അമ്മ കൊണ്ടു പോയി എന്ന് പറയപെടുന്നു, അവരെ കുറിച്ചു ഇപ്പോള്‍ വിവരം ഒന്നും ഇല്ല, ഭര്ത്താവ് ഇപ്പോഴും കണ്ണ് ജയിലില്‍ ജീവപര്യന്തം അനുഭവിക്കുന്നു.

ചിലപ്പോഴൊക്കെ ജാനുവിനെ പോലെ അണിഞ്ഞൊരുങ്ങി നടക്കുന്ന സ്ത്രികളെ കാണുമ്പൊള്‍ ഞാന്‍ പൂതനയെ ഓര്‍ക്കും, പിന്നെ ഒരു ഞെട്ടലോലെ അവരുടെ മരണത്തിനു മുന്പുള്ള കരച്ചിലിന്റെ ശബ്ദവും.

Comments

  1. ഒന്നും പറയാതെ എല്ലാം പറഞ്ഞ ശൈലി കൊള്ളം..

    ReplyDelete

Post a Comment

Popular posts from this blog

ഗുഡ്സ് വാഗണിന്റെ എൻജിൻ

                    

ഋതു - ഭേദങ്ങള്‍ ഇല്ലാതെ

Seasons change do we?. എന്ന തല വാചകത്തോടെ ഇറങ്ങിയ ഋതു ഇന്നലെ പോയി കണ്ടു. ഞാന്‍ ശ്യാമ പ്രസാദിന്റെ ഒരു ആരാധകന്‍ ഒന്നും അല്ല, പുള്ളിയുടെ ഒരേ ഒരു സിനിമ മാത്രമെ ഞാന്‍ ഇതിന് മുന്പ് കണ്ടിട്ടുള്ളു. "ഒരേ കടല്‍", അത് എനിക്ക് ഇഷട്ടപെട്ടിരുന്നു, പിന്നെ "അകലെ" എന്ന സിനിമയിലെ ഗാനങ്ങളും. ഐ ടി യില്‍ ജോലി ചെയ്യുന്ന മൂന്ന് കൂടുകാരുടെയും അവരുടെ സുഹ്രത്ത്‌ ബന്ധത്തിന്റെയും കഥ പറയുന്ന സിനിമയാണിത്. ഒരു പക്ഷെ ഇതു തന്നെയായിരിക്കണം എന്നെ ഇതിലേക്ക് കൊണ്ടുപോയത്. നല്ല കെട്ടുറപ്പുള്ള തിരക്കഥ, നല്ല ഗാനങ്ങള്‍, നല്ല ക്യാമറ. അഭിനേതാക്കള്‍ മിക്കവാറും എല്ലാം പുതുമുഖങ്ങള്‍, അത് കാരണം ചില രംഗങ്ങളില്‍ ചിലര്‍ അല്പം ഓവര്‍ ആവുന്നതായി തോന്നി. പതിനേഴു വര്‍ഷത്തെ സുഹൃത്തുക്കള്‍ ആയ, വര്‍ഷയും, ശരത്തും, സണ്ണിയും മൂന്ന് വര്‍ഷത്തിനു ശേഷം, വീണ്ടും ഒരേ കമ്പനിയില്‍ ഒത്തു ചേരുന്നു. അമേരിക്കയില്‍ ആയിരുന്ന ശരത്തിന്റെ ആഗ്രഹപ്രകാരം ആണ് അവര്‍ ഇവിടെ എത്തുന്നത്‌. തന്റെയും കൂട്ടുകാരുടെയും ഭാല്യ കാല ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന ഒരു ഉദേശം കൂടി ശരതിനുടായിരുന്നു, പക്ഷെ കാര്യങ്ങള്‍ ഒന്നും പ്രദീക്ഷിച്ചപോലെ നടക്കുന്നില...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...