Skip to main content

ഉഹാപോഹങ്ങള്‍

കമ്പനിയുടെ അടുത്ത് പുതുതായി പണിയാന്‍ പോകുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നടക്കുകയാണ്, ദൂരെ ചായകടയില്‍ നിന്നു കൊണ്ടു ഞാന്‍ ചോദിച്ചു.

"അവിടെ എന്താ വരാന്‍ പോകുന്നത് ചേട്ടാ",

"ഓ അതോ, അത് വിപ്രോയുടെ കാര്‍ പാര്‍ക്കിംഗ് ഉണ്ടാക്കുകയ"

"ഇത്ര വലിയ കാര്‍ പാര്‍ക്കിംഗ് ഏരിയ യോ?"

"അവര്ക്കു ഇഷ്ടം പോലെ കാശുണ്ട് പിന്നെ എന്താ ചെയ്യാന്‍ പറ്റാത്തെ"

ദിവസങ്ങള്‍ കടന്നു പോയി, കെട്ടിടം പണി തകൃതിയായി നടക്കുന്നു, എല്ലാ ദിവസവും ഞങ്ങള്‍ അത് കാണുന്നുടായിരുന്നു. ആ കെട്ടിടം വൃത്താകൃതിയില്‍ പൊങ്ങി വന്നു.

"ചേട്ടാ ഇതു കാര്‍ പാര്‍ക്കിംഗ് തന്നെയാണൊ?"

"അല്ല അത് അവരുടെ കാന്റീന്‍ ആണ്"

"അഞ്ചു നിലയുള്ള കാന്ടീണോ?"

"അവരൊക്കെ വലിയ വലിയ ആളുകളല്ലേ"

ദിവസങ്ങള്‍ കടന്നു പോയി. കെട്ടിടത്തിന്‍റെ പുറത്തെ പണി എല്ലാം കഴിഞ്ഞു, ചുറ്റും ഗ്ലാസ്‌ വെക്കാന്‍ തുടങ്ങി.

"ചേട്ടാ ഇതു കാന്റീന്‍ തന്നെ ആണോ?"

അഞ്ചു നിലകളുള്ള വലിയ കെട്ടിടത്തില്‍ നോക്കി ഞാന്‍ ചോദിച്ചു.

"അല്ല അത് വിപ്രോയുടെ ഗസ്റ്റ് വന്നാല്‍ താമസിക്കാനുള്ള സ്ഥലമാണ്‌"

"ഇത്ര വലിയ ഗസ്റ്റ് ഹൌസോ?"

"അവര്‍ക്കൊക്കെ എന്തും ആകാമല്ലോ? ഇപ്പോള്‍ അവിടെ ഉള്ള ഗസ്റ്റ് താമസിക്കുന്നത് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ആണ്, ഇതാകുമ്പോള്‍ അവര്ക്കും ലാഭമല്ലേ"

ദിവസങ്ങള്‍ വീണ്ടും കഴിഞ്ഞു പോയി, കെട്ടിടത്തിന്‍റെ പണി ഏതാണ്ട് തീരാറായി.

"അല്ല ചേട്ടാ ഇത്ര വലിയ കെട്ടിടത്തില്‍ താമസിക്കാന്‍ മാത്രം ആളുകള്‍ ഇവിടെ വരുമോ?"

"അതിന് ഇതു താമസിക്കാനുള്ള സ്ഥലമല്ല"

"പിന്നെ?"

"ഇതവരുടെ ട്രെയിനിംഗ് സെന്‍റെര്‍ ആണ്"

എന്റെ ക്ഷമ നശിച്ചു, "എന്റെ ചേട്ടാ ചേട്ടന് ഈ വിവരങ്ങള്‍ ഒക്കെ എങ്ങനെ കിട്ടുന്നു?"

ഒരു ഗൂഡ മന്ദസ്മിതത്തോടെ ചേട്ടന്‍ പറഞ്ഞു.

"
അത് ഞാന്‍ ഊഹിച്ചതാ"

കെട്ടിടത്തിന്‍റെ പണി കഴിഞ്ഞു ഉത്ഘാടനവും കഴിഞ്ഞു. അത് വിപ്രോയുടെ development സെന്‍റെര്‍ ആണ്.

ഞങ്ങളുടെ കമ്പനിയുടെ കോറിഡോറില്‍ ഉണ്ടായിരുന്ന മേല്‍കൂര കഴിഞ്ഞ കാറ്റിലും മഴയിലും തകര്ന്നു, കുറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അത് നന്നാക്കിയിട്ടില്ല.

"ഇവര്‍ എന്താ ഇതു നന്നക്കാത്തത്?"

ചേട്ടന്‍ പറഞ്ഞു

"ആ മെറ്റീരിയല്‍ australiyayil നിന്നും വരണം, അതിന് സ്ക്രൂ ഇല്ല, തമ്മില്‍ ജോയിന്‍ ചെയ്തു വക്കണം"

ഞാന്‍ ഒരു നിമിഷം മുകളില്‍ നിനും താഴേക്ക്‌ വീഴുന്ന മഴ തുള്ളിയില്‍ നോക്കി, പിന്നെ ചായ കുടിക്കാന്‍ നടന്നു നീങ്ങി.

Comments

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

മറന്ന പാസ്വോര്‍ഡുകള്‍

"forgot password" ഉം "forget password" തമ്മിലുള്ള വിത്യാസം അറിയാത്ത നീയൊക്കെ എങ്ങനെയാ എം സി എ പാസായത്" പി എമിഇന്റെ വാക്കുകള്‍ വെടിയുണ്ടകള്‍ പോലെയാണ് സജിക്ക് തോനിയത്, "ഈശ്വരാ സ്പെല്ലിംഗ് തെറ്റിപോയി" മനസ്സില്‍ ഓര്ത്തു. "ഞാന്‍ ആയിരം പ്രാവശ്യം കമ്പനിയോട് പറഞ്ഞതാ recruitment procedure മാറ്റണം എന്ന്, ഇംഗ്ലീഷില്‍ ഇത്ര പോലും വിവരം ഇല്ലാത്തവരെ എങ്ങനെയാ കമ്പനിയില്‍ വച്ചു കൊണ്ടിരിക്കുനത്" പി എമ്മിന്റെ ശബ്ദം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി, സജിക്ക് തന്റെ നട്ടെല്ലില്‍ കൂടെ ഒരു തണുപ്പ് തലച്ചോറിലേക്ക് കയറി പോവുന്നതായി തോന്നി. "വിവരം ഇല്ലെങ്കില്‍ മറ്റുള്ളവരുട് ചോദിച്ചു ചെയ്യണം, അല്ലെങ്കില്‍ മൈക്രോസോഫ്ട്‌ വോര്‍ഡില്‍ ടൈപ്പ് ചെയ്തു സ്പെല്‍ ചെക്ക് ചെയ്യ്തു നോക്കണം" തൊട്ടടുത്ത്‌ ഇരിക്കുന്ന എല്ലാ പ്രോഗ്രമ്മേര്സും ഒരക്ഷരം മിണ്ടുകയോ നോക്കുകയോ ചെയ്യാതെ തലകുനിച്ചു മോണിറ്ററില്‍ നോക്കി ഇരിക്കുന്നു എല്ലാവരും കേള്‍ക്കുന്നുട്, ആരും നോക്കുന്നില്ല. "ഈശ്വര ആരും നോക്കല്ലേ", സജി മനസ്സില്‍ കരുതി, ആരുടേയും കണ്ണിലേക്കു നോക്കാനുള്ള ദൈര്യം ഇല്ല. സജിക്ക് ചെവിക്കക...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...