Skip to main content

ഉഹാപോഹങ്ങള്‍

കമ്പനിയുടെ അടുത്ത് പുതുതായി പണിയാന്‍ പോകുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നടക്കുകയാണ്, ദൂരെ ചായകടയില്‍ നിന്നു കൊണ്ടു ഞാന്‍ ചോദിച്ചു.

"അവിടെ എന്താ വരാന്‍ പോകുന്നത് ചേട്ടാ",

"ഓ അതോ, അത് വിപ്രോയുടെ കാര്‍ പാര്‍ക്കിംഗ് ഉണ്ടാക്കുകയ"

"ഇത്ര വലിയ കാര്‍ പാര്‍ക്കിംഗ് ഏരിയ യോ?"

"അവര്ക്കു ഇഷ്ടം പോലെ കാശുണ്ട് പിന്നെ എന്താ ചെയ്യാന്‍ പറ്റാത്തെ"

ദിവസങ്ങള്‍ കടന്നു പോയി, കെട്ടിടം പണി തകൃതിയായി നടക്കുന്നു, എല്ലാ ദിവസവും ഞങ്ങള്‍ അത് കാണുന്നുടായിരുന്നു. ആ കെട്ടിടം വൃത്താകൃതിയില്‍ പൊങ്ങി വന്നു.

"ചേട്ടാ ഇതു കാര്‍ പാര്‍ക്കിംഗ് തന്നെയാണൊ?"

"അല്ല അത് അവരുടെ കാന്റീന്‍ ആണ്"

"അഞ്ചു നിലയുള്ള കാന്ടീണോ?"

"അവരൊക്കെ വലിയ വലിയ ആളുകളല്ലേ"

ദിവസങ്ങള്‍ കടന്നു പോയി. കെട്ടിടത്തിന്‍റെ പുറത്തെ പണി എല്ലാം കഴിഞ്ഞു, ചുറ്റും ഗ്ലാസ്‌ വെക്കാന്‍ തുടങ്ങി.

"ചേട്ടാ ഇതു കാന്റീന്‍ തന്നെ ആണോ?"

അഞ്ചു നിലകളുള്ള വലിയ കെട്ടിടത്തില്‍ നോക്കി ഞാന്‍ ചോദിച്ചു.

"അല്ല അത് വിപ്രോയുടെ ഗസ്റ്റ് വന്നാല്‍ താമസിക്കാനുള്ള സ്ഥലമാണ്‌"

"ഇത്ര വലിയ ഗസ്റ്റ് ഹൌസോ?"

"അവര്‍ക്കൊക്കെ എന്തും ആകാമല്ലോ? ഇപ്പോള്‍ അവിടെ ഉള്ള ഗസ്റ്റ് താമസിക്കുന്നത് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ആണ്, ഇതാകുമ്പോള്‍ അവര്ക്കും ലാഭമല്ലേ"

ദിവസങ്ങള്‍ വീണ്ടും കഴിഞ്ഞു പോയി, കെട്ടിടത്തിന്‍റെ പണി ഏതാണ്ട് തീരാറായി.

"അല്ല ചേട്ടാ ഇത്ര വലിയ കെട്ടിടത്തില്‍ താമസിക്കാന്‍ മാത്രം ആളുകള്‍ ഇവിടെ വരുമോ?"

"അതിന് ഇതു താമസിക്കാനുള്ള സ്ഥലമല്ല"

"പിന്നെ?"

"ഇതവരുടെ ട്രെയിനിംഗ് സെന്‍റെര്‍ ആണ്"

എന്റെ ക്ഷമ നശിച്ചു, "എന്റെ ചേട്ടാ ചേട്ടന് ഈ വിവരങ്ങള്‍ ഒക്കെ എങ്ങനെ കിട്ടുന്നു?"

ഒരു ഗൂഡ മന്ദസ്മിതത്തോടെ ചേട്ടന്‍ പറഞ്ഞു.

"
അത് ഞാന്‍ ഊഹിച്ചതാ"

കെട്ടിടത്തിന്‍റെ പണി കഴിഞ്ഞു ഉത്ഘാടനവും കഴിഞ്ഞു. അത് വിപ്രോയുടെ development സെന്‍റെര്‍ ആണ്.

ഞങ്ങളുടെ കമ്പനിയുടെ കോറിഡോറില്‍ ഉണ്ടായിരുന്ന മേല്‍കൂര കഴിഞ്ഞ കാറ്റിലും മഴയിലും തകര്ന്നു, കുറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അത് നന്നാക്കിയിട്ടില്ല.

"ഇവര്‍ എന്താ ഇതു നന്നക്കാത്തത്?"

ചേട്ടന്‍ പറഞ്ഞു

"ആ മെറ്റീരിയല്‍ australiyayil നിന്നും വരണം, അതിന് സ്ക്രൂ ഇല്ല, തമ്മില്‍ ജോയിന്‍ ചെയ്തു വക്കണം"

ഞാന്‍ ഒരു നിമിഷം മുകളില്‍ നിനും താഴേക്ക്‌ വീഴുന്ന മഴ തുള്ളിയില്‍ നോക്കി, പിന്നെ ചായ കുടിക്കാന്‍ നടന്നു നീങ്ങി.

Comments

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

ടീക്‌ ഹൈ ഭയ്യ ...

"എന്റെ പോന്നു ഗോപി നീ എന്തെങ്കിലും ഒന്ന് പറ" ബാർബർ ഷോപിലെ ബെഞ്ചിൽ ഇരുന്നു രാഘവേട്ടൻ ഗോപിയോട് ചോദിച്ചു.  ചോദ്യം കാര്യമാക്കാതെ ഗോപി മുടി വെട്ടു തുടർന്നു.  അഞ്ചു മിനിറ്റ് കൊണ്ട് മുന്നിലിരുന്ന തല ശരിയാക്കി ഗോപി പറഞ്ഞു. "ഹോ ഗയ പച്ചാസ് രൂപയാ " കാശു വാങ്ങി ഗോപി മേശയിൽ ഇട്ടു, പതുക്കെ ഒരു ബീഡി കത്തിച്ചു രാഘവന്റെ അടുത്ത് വന്നിരുന്നു. "എന്താ രാഘവേട്ടാ പ്രശ്നം ?" "എടാ ബാങ്ക് കാര് എടുത്ത ലോണ്‍ ഉടനെ തിരിച്ചു അടച്ചില്ല എങ്കിൽ വീട് ജെപ്തി ചെയ്യും എന്ന് പറയുന്നു, ഞാൻ എന്ത് ചെയ്യും ?" "എന്തിനാ ലോണ്‍ എടുത്തത്‌ ?" "ഓട്ടോ വാങ്ങിക്കാൻ " "എന്നിട്ട് ഓട്ടോ എവിടെ ?" "അത് വർക്ക്‌ ഷോപ്പിൽ ആണ് നാല് മാസം ആയി, രണ്ടു ഇടിയും പിന്നെ engine  പണിയും ഒക്കെ ആയി, ഇനി അതൊന്നു പുറത്തു ഇറക്കണം എങ്കിൽ പത്തു മുപ്പതിനായിരം രൂപ വേണം" "വീടിലെ ചിലവൊക്കെ എങ്ങിനെ പോവുന്നു ?" "മോൻ മദിരാശിയിൽ നിന്നും മാസം അവൾക്കു കുറച്ചു കാശു അയച്ചു കൊടുക്കും, അത് കൊണ്ട് കഞ്ഞി കുടിച്ചു പോവുന്നു, ബാങ്ക് കാർ ജെപ്തി ചെയ്താൽ അവൾ മോന്റെ അടുത...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...