Skip to main content

സിഗ്നല്‍

രാവിലെ തന്നെ ഫോണ്‍ ബെല്‍ അടിക്കുന്നത് കേട്ടാണ് ഉറക്കം ഉണര്‍ന്നത്. ശനിയാഴ്ച ആയതു കൊണ്ടു കുറച്ചു കൂടുതല്‍ സമയം ഉറങ്ങാം എന്ന് കരുതിയിരുന്നു. ഇതാരാ ഇത്ര രാവിലെ. ഞാന്‍ ഫോണ്‍ എടുത്തു നോക്കി, ജെരിനാണ്, ഇവനെന്താ രാവിലെ എന്ന് കരുതി ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.

"ഡാ നമ്മുടെ അരവി ആശുപത്രിയില"

എന്‍റെ ഉറക്കം പോയി, ഞാന്‍ എഴുനേറ്റു ഇരുന്നു കൊണ്ടു ചോദിച്ചു "എന്ത് പറ്റി?"

"കൃത്യമായി അറിയില്ല, വാഹന അപകടം ആണെന്ന് പറഞ്ഞു"

" ഏത് ആശുപത്രിയില്‍ ?"

"സണ്‍ രൈസില്‍, ഞാന്‍ അങ്ങോട്ട് പോവുകയാ നീ വാ" ജെറിന്‍ ഫോണ്‍ കട്ട് ചെയ്തു.

ഞാന്‍ പെട്ടെന്ന് റെഡി ആയി ബൈക്ക് എടുത്തു ഹോസ്പിറ്റലില്‍ പുറപ്പെട്ടു. റിസപ്ഷനില്‍ തന്നെ ജെറിന്‍ നില്പുണ്ടായിരുന്നു.

"പേടിക്കാന്‍ ഒന്നും ഇല്ല, നെറ്റിയില്‍ ഒരു ചെറിയ മുറിവുണ്ട്,"

"എങ്ങനെയാ അപകടം ഉണ്ടായതു?" ഞാന്‍ ചോദിച്ചു.

"അവന്‍ രാവിലെ ഡ്രൈവിംഗ് പഠിക്കാന്‍ പോയതാ, പിന്നെ എന്തുണ്ടായി എന്ന് അറിയില്ല, വാ നമു‌ക്ക് പോയി ചോദിക്കാം"

ഞങ്ങള്‍ രണ്ടു പേരും അരവിയുടെ അടുത്തേക്ക് നടന്നു. നെറ്റിയില്‍ ഒരു ചെറിയ ബാന്‍ഡ് ഇട്ടിടുണ്ട്, ഞാന്‍ ഇപ്പൊ ചവുമേ എന്ന ഭാവത്തോടെ അരവി ഒരു കട്ടിലില്‍ ഇരിക്കുന്നു.

"എന്ത് പറ്റിയെടാ", ഞാന്‍ ചോദിച്ചു.

നിറ കണ്ണുകളോടെ എന്നെ നോക്കി അരവി പറഞ്ഞു.

"എന്‍റെ ഭായി ഇവിടെ കാര്യങ്ങള്‍ ഒന്നും ശരിയല്ല, ഞാന്‍ രാവിലെ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു, റോഡില്‍ ആരും ഇല്ല, മാസ്റ്റര്‍ തൊട്ടടുത്ത സീറ്റില്‍ ഇരിപ്പുണ്ട്, ആ സീ പോര്‍ട്ട്‌ എയര്‍ പോര്‍ട്ട്‌ റോഡില്‍, ഒരു രണ്ടു കിലോമീറ്റര്‍ പോയപ്പോള്‍, ഒപ്പോസൈറ്റില്‍ ഒരു ലോറി വന്നു "

"റോങ്ങ്‌ സൈഡില്‍ അന്നോട?" ജെറിന്‍ ഇടയില്‍ കയറി ചോദിച്ചു

"അല്ലെന്നേ ഞങ്ങള്‍ രണ്ടു പേരും കറക്റ്റ് സൈഡില്‍ തന്നെയാ വന്നു കൊണ്ടിരുന്നത്, പെട്ടെന്ന് ഒരു കാറ് കാരന്‍ ലോറി ഓവര്‍ ടേക്ക് ചെയ്തു കടന്നു വന്നു, ഞാന്‍ അവനെ കുറച്ചു ദൂരത്തു നിന്നും കണ്ടു, പക്ഷെ ഞാന്‍ സ്പീഡ് കുറച്ചില്ല, എന്തിന് കുറയ്ക്കണം ഞാന്‍ കറക്റ്റ് സൈഡില്‍ അല്ലെ വരുന്നതു, ഉടനെ അവന്‍ കയറി വരാന്‍ പോവുകയാ എന്ന് കാണിക്കാന്‍ ഹെഡ് ലൈറ്റ് ഇട്ടു കാണിച്ചു, ഞാന്‍ ഉടനെ കയറണ്ട എന്ന് കാണിക്കാന്‍ വയിപര്‍ ഇട്ടു കാണിച്ചു"

ഒരു നിമിഷം ഞാനും ജെരിനും തമ്മില്‍ നോക്കി, വയ്പേര്‍ ഇട്ടു കാണിക്കുകയോ?

"എടാ വയിപേര്‍ ഇട്ടു കാണിച്ചാല്‍ എന്താ അര്‍ഥം?"

അരവി രണ്ടു കയ്യും വയ്പേര്‍ പോലെ വായുവില്‍ ഉയര്ത്തി അട്ടി കൊണ്ടു പറഞ്ഞു

"കയറല്ലേ കയറല്ലേ എന്ന്"

ഇതു കേട്ടതും ജെറിന്‍ അരവിയെ വിളിച്ച തെറികള്‍ എന്‍റെ പൊട്ടിച്ചിരിയില്‍ മുങ്ങി പോയി.

Comments

  1. മാസ്റ്റർ എനിക്ക് പഠിപ്പിച്ചു തന്നത് പെണ്ണുങ്ങളെ കണുമ്പോൾ മാത്രം വയ്പേർ ഓണ് ചെയ്യനാണ്. അതിനറ്ത്ഥം ടാറ്റാ എന്നാണ്.
    റ്റെസ്റ്റിന് പോയപ്പോള് RTO ചോദിച്ച ചോദ്യം എത്ര പെഗ് വരെ അടിച്ചിട്ട് വണ്ടിയോടിക്കാം? ഞാന് കൂടിപ്പോവേണ്ട് എന്ന് വിചാരിച്ചിട്ട് ഒരു പെഗ് എന്ന് മാത്രം പറഞ്ഞു.

    ReplyDelete
  2. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ ശ്രീനിവാസനെ ഓര്‍മ്മ വരുന്നു...........:)

    ReplyDelete
  3. ny way... this made me laugh a lot.. :) a srinivasan jock...

    ReplyDelete
  4. Ennathe oru sambhava katha - Jerin drive cheyyunu, Paarakalum chiriyumayi car il aake bahalam.Kakkanad community hall ethiyatheyullu oru cheriya block,manasil aarodo ullla deshyam theerkunathupole aduthuninna bike kaarane noki araviyude comment 'enthada evideyanoda driving padikunathu'. Pinne kure neratheku oru koota chiri... :))

    ReplyDelete

Post a Comment

Popular posts from this blog

ഋതു - ഭേദങ്ങള്‍ ഇല്ലാതെ

Seasons change do we?. എന്ന തല വാചകത്തോടെ ഇറങ്ങിയ ഋതു ഇന്നലെ പോയി കണ്ടു. ഞാന്‍ ശ്യാമ പ്രസാദിന്റെ ഒരു ആരാധകന്‍ ഒന്നും അല്ല, പുള്ളിയുടെ ഒരേ ഒരു സിനിമ മാത്രമെ ഞാന്‍ ഇതിന് മുന്പ് കണ്ടിട്ടുള്ളു. "ഒരേ കടല്‍", അത് എനിക്ക് ഇഷട്ടപെട്ടിരുന്നു, പിന്നെ "അകലെ" എന്ന സിനിമയിലെ ഗാനങ്ങളും. ഐ ടി യില്‍ ജോലി ചെയ്യുന്ന മൂന്ന് കൂടുകാരുടെയും അവരുടെ സുഹ്രത്ത്‌ ബന്ധത്തിന്റെയും കഥ പറയുന്ന സിനിമയാണിത്. ഒരു പക്ഷെ ഇതു തന്നെയായിരിക്കണം എന്നെ ഇതിലേക്ക് കൊണ്ടുപോയത്. നല്ല കെട്ടുറപ്പുള്ള തിരക്കഥ, നല്ല ഗാനങ്ങള്‍, നല്ല ക്യാമറ. അഭിനേതാക്കള്‍ മിക്കവാറും എല്ലാം പുതുമുഖങ്ങള്‍, അത് കാരണം ചില രംഗങ്ങളില്‍ ചിലര്‍ അല്പം ഓവര്‍ ആവുന്നതായി തോന്നി. പതിനേഴു വര്‍ഷത്തെ സുഹൃത്തുക്കള്‍ ആയ, വര്‍ഷയും, ശരത്തും, സണ്ണിയും മൂന്ന് വര്‍ഷത്തിനു ശേഷം, വീണ്ടും ഒരേ കമ്പനിയില്‍ ഒത്തു ചേരുന്നു. അമേരിക്കയില്‍ ആയിരുന്ന ശരത്തിന്റെ ആഗ്രഹപ്രകാരം ആണ് അവര്‍ ഇവിടെ എത്തുന്നത്‌. തന്റെയും കൂട്ടുകാരുടെയും ഭാല്യ കാല ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന ഒരു ഉദേശം കൂടി ശരതിനുടായിരുന്നു, പക്ഷെ കാര്യങ്ങള്‍ ഒന്നും പ്രദീക്ഷിച്ചപോലെ നടക്കുന്നില...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...

ഗുഡ്സ് വാഗണിന്റെ എൻജിൻ